അടവിന് കിട്ടിയാൽ ആനയെയും എടുക്കുന്നവർ! ചീട്ടുകളിയും സമാന്തര ബാറുകളും ഒക്കെയായി പാർട്ടി ഗ്രാമങ്ങളിൽ സമാന്തര സമ്പദ്ഘടനയായി പടർന്ന് പന്തലിച്ച് മാസക്കുറി സംഘങ്ങൾ; സഖാക്കളുടെ കൈക്കരുത്തിൽ മറിയുന്നത് ലക്ഷങ്ങൾ; കണ്ണൂരിലെ പണക്കളിയുടെ ഞെട്ടിക്കുന്ന കഥ
അനീഷ് കുമാർ
കണ്ണൂർ: വടക്കൻ കേരളത്തിലെ പാർട്ടി ഗ്രാമങ്ങളിൽ സമാന്തര സമ്പദ്ഘടനയായ കുറികളും സംഘങ്ങളും കരുത്താർജ്ജിക്കുന്നു. ഗ്രാമീണ ലഘു സമ്പാദ്യ പദ്ധതികളായി തുടങ്ങിയ ഈ ചെറു സാമ്പത്തിക സമാഹരണവും വിനിമയവും ഇപ്പോൾ വൻകിട പൊതുമേഖലാ ബാങ്കുകളെ വെല്ലുന്ന രീതിയിൽ കോടികൾ കൈമറിയുന്ന സാമ്പത്തിക ഇടപാടുകളായി മാറിയിരിക്കുകയാണ്. സി. പി. എം നിയന്ത്രിത ക്ളബ്ബുകളും വായനശാലകളും സാംസ്കാരിക സംഘടനകളുമാണ് ഇതിന്റെ നടത്തിപ്പുകാർ.
ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിനും നാട്ടിലെ പൊതു ആവശ്യങ്ങൾക്കു ചെലവഴിക്കാനുമുള്ള പൊതുനന്മാ ഫണ്ടെന്ന ഓമനപേരിലാണ് ഇതു തുടങ്ങുന്നതെങ്കിലും പിന്നീട് കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. എൺപതുകളുടെ തുടക്കത്തിൽ വടക്കെ മലബാറിൽ സിപിഎം മുക്കിലും മൂലയിലും കണ്ണായ സ്ഥലങ്ങളൊക്കെ വാങ്ങി കൂട്ടുകയും പാർട്ടി ഓഫിസുകൾ പണിയുകയും ചെയ്തത് ഇത്തരം സമാന്തര സാമ്പത്തിക മാർഗങ്ങളിലൂടെയാണ്.
എന്നാൽ പിന്നീട് പാർട്ടി നടത്തുന്ന ഇത്തരം സാമ്പത്തിക വ്യവഹാരങ്ങൾ കൈവിട്ട നിലയിലേക്ക് മാറുകയും സഹകരണ ബാങ്കുകളെക്കാൾ വലിയ സമാന്തര സമ്പദ്ഘടനയായി രൂപം പ്രാപിക്കുകയായിരുന്നു. ഒരു മാസത്തിൽ ലക്ഷങ്ങൾ കൈയ് മറിയുന്ന കുറികൾ കണ്ണുരിലെ പാർട്ടി ഗ്രാമങ്ങളിൽ നടന്നുവരുന്നുണ്ട്. സർക്കാരിന്റെയോ ഇൻകം ടാക്സിന്റെയോ കണക്കിൽപ്പെടാത്ത പണമായതിനായാൽ വളരെ സുരക്ഷിതമായാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്.
സി. പി. എം പ്രാദേശിക ഘടകങ്ങളുടെ പിൻതുണയോടു കൂടി പാർട്ടി പ്രവർത്തകരും അനുഭാവികളും സാംസ്കാരിക സംഘടനകളുടെയും ക്ളബ്ബുകളുടെയും നേതൃത്വത്തിലാണ് കുറികളും സംഘങ്ങളും നടത്തി വരുന്നത്. കരുവന്നൂർ ബാങ്കിൽ ഇപ്പോൾ നടന്ന സാമ്പത്തിക തട്ടിപ്പിന് സമാനമായി അതി ഭീമൻ വെട്ടിപ്പുകൾ ഇതിൽ നടക്കാറുണ്ടെങ്കിലും പുറത്തു നിന്നും ഈച്ച പോലും പറന്നെത്താത്ത പാർട്ടി ഗ്രാമങ്ങളിൽ നിന്നും ഈ വിവരങ്ങൾ പുറത്ത് ഒരു കാരണവശാലും എത്താറില്ല.
അടവിന് കിട്ടിയാൽ ആനയെയും എടുക്കുന്നവർ
ഒരു കാലത്ത് ഇന്നത്തെ സർക്കാർ ഉദ്യോഗസ്ഥരെക്കാളും അന്തസോടെ ജീവിച്ചവരായിരുന്നു കണ്ണുരിലെ ദിനേശ് ബീഡി തൊഴിലാളികൾ. 80 മുതൽ 90 വരെ അവരുടെ വസന്തകാലം തന്നെയായിരുന്നു. മാന്യമായ കുലി, സ്ഥിരം ജോലി, പി.എഫ്, ഗ്രാറ്റുവിറ്റി, മെഡിക്കൽ അലവൻസ് എന്നിവയൊക്കെ അവർക്ക് ജീവിത സുരക്ഷിത കവചം ഒരുക്കിയിരുന്നു. വീടിനടുത്തുള്ള ഫാക്ടറികളിൽ ജോലി ചെയ്തു വന്നിരുന്നതുകൊണ്ട് അവർക്ക് ചെലവ് കുറവും വരുമാനം മിച്ചവുമായിരുന്നു.
ഈ സാഹചര്യത്തിലാണ് വിവാഹം, മരണം, വീട് നിർമ്മാണം, ചികിത്സ മറ്റു ആവശ്യങ്ങൾ, എന്നിവ നിറവേറ്റുന്നതിനായി ഓരോ കമ്പനികൾ കേന്ദ്രീകരിച്ചും തൊഴിലാളികൾ അവർ മാത്രം ഉൾക്കൊള്ളുന്ന ലഘു സമ്പാദ്യ പദ്ധതിയായ കുറികളും സംഘങ്ങളും തുടങ്ങിയത്. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ പണം ലഭിക്കാനും ഉപയോഗിക്കാനും വളരെ ചുരുങ്ങിയ പലിശ നിരക്കിൽ കഴിഞ്ഞുവെന്നതാണ് ഇതിന്റെ മെച്ചം.ദിനേശ് ബീഡി സംഘവുമായി യാതൊരു ബന്ധവും ഇതിനുണ്ടായിരുന്നില്ലെങ്കിലും സൊസൈറ്റിയോ മേസ്ത്രിമാരോ ഇതിനെ എതിർത്തിരുന്നില്ല.
സ്വന്തം വീടുകളിൽ ടി.വി യും ഫ്രിഡ്ജും മറ്റു ആധുനിക ഉപകരണങ്ങൾ തൊഴിലാളികൾ വാങ്ങിയിരുന്നത് ഇത്തരം പണം ഉപയോഗിച്ചായിരുന്നു. വീട് മോടിപിടിപ്പിക്കാനും കിണർ നിർമ്മാണത്തിനുമൊക്കെ ഇത്തരം പണമായിരുന്നു ഉപയോഗിച്ചിരുന്നത്. മിക്കവാറുംഭാര്യയും ഭർത്താവും ദിനേശ് ബീഡി തൊഴിലാളികളായതിനാൽ സാമ്പത്തികമായി മിച്ചം പിടിക്കാനും ജീവിത ചെലവുകൾ കുറച്ച് ആ ഗ്രഹിച്ചതെല്ലാം നേടാനും അവർക്ക് കഴിഞ്ഞിരുന്നു. അടവിന് കിട്ടിയാൽ ആനയെയുമെടുക്കുന്നവരെന്ന് കളിയായി വിശേഷിപ്പിച്ചിരുന്നു അന്നത്തെ ദിനേശ് ബീഡി തൊഴിലാളികളെ.
എന്നാൽ കേന്ദ്ര സർക്കാർ ബീഡി സിഗാർ നിയമം കർശനമാക്കുകയും പുതുതലമുറ ബീഡി വലിയിൽ നിന്നും അകലുകയും ചെയ്തതോടെ ദിനേശ് രണ്ടായിരം പിന്നിടുമ്പോഴെക്കും ക്ഷയിക്കാൻ തുടങ്ങി. തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചതോടെ കമ്പിനിയിൽ ആളനക്കം കുറയാൻ തുടങ്ങി. അതിജീവനത്തിനായി ദിനേശ് ഐ.ടി പാർക്കിലേക്കും അച്ചാർ നിർമ്മാണത്തിനും കുടയുണ്ടാക്കാനും ഇറങ്ങിയതോടെ നിവർന്ന് നിൽക്കാൻ ശേഷിയുള്ള തൊഴിലാളികളൊക്കെ അങ്ങോട്ട് മാറാൻ തുടങ്ങി.
ഇതോടെ ഇത്തരം ലഘു സമ്പാദ്യ പദ്ധതികളും പേരിന് മാത്രമായി മാറി. ഈ സാഹചര്യത്തിലാണ് കുറികളും ചിട്ടികളും സിപിഎം പ്രവർത്തകരും ബ്രാഞ്ചുകളും ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത്
പണം കൊണ്ട് പാർട്ടിക്കളികൾ
തുടക്കത്തിൽ പാർട്ടിക്കായി ഓഫിസുകളും വായനശാലകളും നിർമ്മിക്കാനും പ്രവർത്തിക്കാൻ ഫണ്ടിനായും വാർഷികാഘോഷ പരിപാടികൾ നടത്താനുമാണ് ഇതിൽ നിന്നുമുള്ള ലാഭം ഉപയോഗിച്ചിരുന്നത്. എന്നാൽ കുറിയും സംഘവുമൊക്കെ ചേരാനെത്തിയവർ സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ്സുകാരും ഗൾഫ് - കള്ളപ്പണക്കാരുമൊക്കെയായതോടെ ഗ്രാമീണ സമ്പാദ്യ പദ്ധതിയെന്നത് പേരിന് മാത്രമായി മാറി.
ലക്ഷങ്ങളുടെ ഇടപാടുകളുടെ ഒരു വിഹിതം പാർട്ടിക്ക് ലഭിക്കുന്നതിനാൽ കച്ചവടം കൊഴുത്തു. പാർട്ടി ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റിക്ക് വരെ ഇത്തരം ഇടപാടുകളിൽ നിന്നും ഒരു വിഹിതമെത്താൻ തുടങ്ങിയതോടെ കച്ചവടം കൊഴുത്തു. രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികൾക്കായി കേസ് നടത്താനും രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനുമൊക്കെ ഇത്തരം വരുമാനം ഉപയോഗിക്കാൻ തുടങ്ങി.
തലശേരി താലുക്കിലെ പാർട്ടി ഗ്രാമങ്ങൾ ഇത്തരം ഇടപാടുകളുടെ ഹബ്ബായി തന്നെ മാറി. കൈയും കണക്കുമില്ലാതെ പല ഭാഗത്തു നിന്നായെത്തുന്ന പണം ഗുണത്തെക്കാളേറെ ദോഷവും ചെയ്തു. ഇതു കൈകാര്യം ചെയ്യുന്നപാർട്ടി പ്രവർത്തകർ സാമ്പത്തിക ക്രമക്കേടുകളിൽ കുടുങ്ങി. പലയിടത്തും കുറികളും സംഘങ്ങളും പൊട്ടി നടത്തിപ്പുകാർ നാടുവിട്ടു.പണം നഷ്ടപ്പെട്ടവരുടെ ആവലാതികൾ പറഞ്ഞു തീർക്കാനാവാതെ പാർട്ടി നേതൃത്വം കുഴങ്ങി.
ആരോപണ വിധേയരെ പുറത്താക്കി ശുദ്ധികലശം നടത്തിയെങ്കിലും പലയിടത്തും പാർട്ടിയുടെ സൽപേരിന് മേൽ ചെളി തെറിച്ചു.പാർട്ടിയിൽ നിന്നും പുറത്തായ പാർട്ടിയുടെ ഉശിരന്മാരായ സഖാക്കളിൽ ചിലർ ചതിയിൽപ്പെട്ട് ആത്മഹത്യ ചെയ്തത് പ്രശ്നങ്ങൾ വഷളാക്കി.ഇതോടെ ഇത്തരം പരിപാടികളിൽ പാർട്ടി പ്രവർത്തകർ പങ്കെടുക്കരുതെന്ന തീരുമാനമെടുക്കാൻ സംസ്ഥാ ന നേ തൃ ത്വ ത്തിന് തുനിഞ്ഞിറങ്ങേണ്ടി വന്നു.
പാഴായിപ്പോയ തെറ്റുതിരുത്തൽ രേഖ
സിപിഎം സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ ശ്രമിച്ച തെറ്റുതിരുത്തൽ രേഖയിൽ അടിവരയിട്ടു പറയുന്നുണ്ട്. പാർട്ടി ഘടകങ്ങളോ നിയന്ത്രിത സ്ഥാപനങ്ങളോ പ്രവർത്തകരോ ഭാരവാഹികളോ യാതൊരു വിധ സാമ്പത്തിക ഇടപാടുകളിലും പങ്കാളികളാ നടത്തിപ്പുകാരായായി മാറരുതെന്ന്. എന്നാൽ ഈ തീരുമാനം വെറും റിപ്പോർട്ടിങ്ങിൽ മാത്രമായി ഒതുക്കി.
കല്ലേ പിളർക്കുന്ന പാർട്ടി ശാസന അനുസരിക്കാൻ ആരും തയ്യാറായില്ലെന്നു മാത്രമല്ല കീഴ്ഘടകങ്ങളിൽ നിന്നും ശക്തമായ എതിർപ്പും ഉയർന്നു. പാർട്ടി തീരുമാനത്തിന് ലുപ് ഹോളിട്ട് ഇപ്പോൾ ഇത്തരം സംരഭങ്ങളുടെ ചുക്കാൻ പിടിക്കുന്നത് പാർട്ടി സഹയാത്രികരായ വിരമിച്ച ചില ഉദ്യോഗസ്ഥരും സഹകരണ ബാങ്ക് ജീവനക്കാരുമാണ്. സ്വന്തമായി കെട്ടിടം വാടകയ്ക്കെടുത്താണ് പലയിടത്തും കുറി നടത്തിവ്.
വ്യാജചാരായം വിൽക്കുന്നവർ മുതൽ ബ്ളേഡുകാർ വരെ ഇതു നിയന്ത്രിക്കുന്നുണ്ട്. ഇതിൽ നിന്നുള്ള കൃത്യമായ വിഹിതം പ്രാദേശിക നേതൃത്വത്തിന് ലഭിക്കുന്നതിനാൽ അവരുടെ പിൻതുണയുമുണ്ട്. ഇത്തരം വാടക കെട്ടിടങ്ങളിലും സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന് തോന്നിക്കുന്ന പേരുള്ള ക്ളബ്ബുകളോ സാംസ്കാരിക കേന്ദ്രങ്ങളോ രുപീകരിച്ചാണ് പണമിടപാടുകൾ നടത്തുന്നത്.
ഇതിനൊപ്പം ചീട്ടുകളിയും സമാന്തര ബാറുകളും മിക്കയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. പാർട്ടി ഗ്രാമങ്ങളിൽ പരിപൂർണ സംരക്ഷണയുള്ളതിനാൽ പരാതി ലഭിച്ചാൽ പോലും പൊലിസിന് ഇവിടേക്ക് എത്തിനോക്കാൻ പോലും കഴിയില്ല. നോട്ടു നിരോധനത്തോടെ അൽപ്പം ചില പ്രതിസന്ധിയുണ്ടായെങ്കിലും യാതൊരു കണക്കിലും ഉൾപ്പെടാത്ത ലക്ഷങ്ങൾ പൂഴ്ത്തിവയ്ക്കാൻ ഇത്തരം സംഘങ്ങൾക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ പുർവ്വാധികം ശക്തിയോടെ ഇവ പ്രവർത്തിച്ചു വരുന്നുണ്ട്.
Stories you may Like
- വീടുകയറി ബ്ലേഡ് മാഫിയയുടെ ആക്രമണം; വൃദ്ധമാതാവിന്റെ കൈ ഒടിഞ്ഞു
- ഭാര്യയെ കൊലപ്പെടുത്താൻ കാൽസ്യം ക്യാപ്സൂളിൽ ബ്ലേഡ് കഷ്ണങ്ങൾ നിറച്ച് കഴിപ്പിച്ചു
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- ഉത്തരകാശിയിലെ തുരങ്ക രക്ഷാദൗത്യത്തിന് വീണ്ടും തടസ്സം
- വീടും പഠനസഹായവും ഉൾപ്പെടെ പുതുവത്സര സമ്മാനവുമായ് ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്