ആത്മീയ വ്യാപാരം, ധ്യാനം, അത്ഭുത രോഗശാന്തി, ബാധ ഒഴിപ്പിക്കൽ പോരാത്തതിന് തിരുശേഷിപ്പ് കച്ചവടവും; തോമസ് മാർ ഒസ്താത്തിയോസ് എന്ന നിരണം തോമാച്ചന്റെ കളികൾ വിശ്വാസികൾ കാണാൻ പോകുന്നതേയുള്ളൂ; കെണിയിൽ വീണത് നിരവധി പേർ
ശ്രീലാൽ വാസുദേവൻ
തിരുവല്ല: തട്ടിപ്പുകാർക്ക് ഏറ്റവുമധികം വിലസാൻ ഇന്നത്തെ കാലത്ത് പറ്റുന്നത് ആത്മീയ രംഗത്താണ്. ശാസ്ത്രം പുരോഗമിച്ചിട്ടും അന്ധവിശ്വാസികൾ കുറയാത്തത് ആത്മീയ തട്ടിപ്പുകാർക്ക് തുണയാകുന്നു. എല്ലാ മതത്തിലുമുണ്ട് തട്ടിപ്പുകാർ. പല വേഷത്തിൽ, ഭാവത്തിൽ, രൂപത്തിൽ അവർ പ്രത്യക്ഷപ്പെടും. അങ്ങനെ ഒരാളാണ് ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ കൊടുങ്ങല്ലൂർ ഭദ്രാസനാധിപൻ എന്ന പേരിൽ തോട്ടഭാഗത്ത് താവളമടിച്ചിരിക്കുന്നത്. തോമസ് മാർ ഒസ്താത്തിയോസ് എന്നാണ് ഈ മെത്രാന്റെ പേര്. യഥാർഥ നാമധേയം നിരണം തോമാച്ചൻ. മെത്രാൻ ആയത് എങ്ങനെയാണെന്ന് പിന്നാലെ പറയാം. ആരെയും അമ്പരിപ്പിക്കുന്ന ആത്മീയ വ്യാപാരമാണ് തോമാച്ചനുള്ളത്. ധ്യാനം, അത്ഭുത രോഗശാന്തി ശുശ്രൂഷ, ബാധ ഒഴിപ്പിക്കൽ ഇതൊന്നും പോരാഞ്ഞ് തിരുശേഷിപ്പ് കച്ചവടവും. തന്റെ വാസസ്ഥലത്ത് നൂറിലധികം വിശുദ്ധന്മാരുടെ തിരുശേഷിപ്പുകൾ ഉണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഇതു കാണിച്ചാണ് അന്ധവിശ്വാസികളിൽ പലരെയും കെണിയിൽ വീഴ്ത്തുന്നത്.
ലോകത്ത് ഒരു സഭയും വ്യക്തികൾക്ക് തിരുശേഷിപ്പ് നൽകാറില്ല. വിശുദ്ധന്മാർ താമസിച്ചിരുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മോണാസ്ട്രികളിലാണ് ഇവ സൂക്ഷിക്കുന്നത്. അംഗീകൃത സഭകൾക്ക് മാത്രം നൽകും. തിരുശേഷിപ്പ് ലഭിക്കണമെങ്കിൽ സഭാ തലവൻ മുഖാന്തരം മോണാസ്ട്രികൾക്ക് അപേക്ഷ നൽകണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളിൽ മോണാസ്ട്രി അധികൃതർ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാകും വസ്തുക്കൾ കൈമാറുക.
തിരുശേഷിപ്പുകളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഒന്നാംതരം തിരുശേഷിപ്പുകൾ വിശുദ്ധരുടെ ഭൗതിക ശരീരത്തിന്റെ ഭാഗങ്ങൾ തന്നെയാണ്. അസ്ഥികൾ, മുടി, രക്തം എന്നിവയാണ് ഈ വിഭാഗത്തിൽ വരുന്നത്. രണ്ടാംതരത്തിൽ വരുന്നവ പ്രധാനമായും വിശുദ്ധരായ വ്യക്തികൾ അവർ ജീവിച്ചിരുന്ന കാലത്ത് ഉപയോഗിച്ച വസ്ത്രങ്ങൾ, വസ്തുക്കൾ എഴുത്തുപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയാണ്.
അവസാനത്തെ വിഭാഗമാണു മൂന്നാംതരം തിരുശേഷിപ്പ്. ഇവ ഒന്ന്, രണ്ട് തരത്തിൽപ്പെട്ട തിരുശേഷിപ്പുകളെ സ്പർശിച്ചിട്ടുള്ള വസ്തുക്കളാണ്. ഇതിൽ ദേവാലയങ്ങളിൽ പ്രതിഷ്ഠിക്കുക ഒന്നാംതരത്തിൽപ്പെട്ടവയാണ്. ഇവ യഥാർഥമാണെന്നു സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നൽകുന്നതു മോണാസ്ട്രി പ്രവർത്തിക്കുന്ന സ്ഥലത്തെ രൂപതാ മെത്രാനാണ്. വസ്തുത ഇതൊക്കെയാണെങ്കിലും വിശ്വാസികളുടെ അജ്ഞത മുതലെടുത്ത് തട്ടിപ്പ് നടത്തുകയാണ് സ്വയം പ്രഖ്യാപിത മെത്രാനായ നിരണം തോമാച്ചൻ.
കാൽ നൂറ്റാണ്ട് മുൻപ് ശെമ്മാശനായാണ് ഇയാൾ ചങ്ങനാശേരി ടൗണിന് സമീപം ഫാത്തിമാപുരത്ത് എത്തുന്നത്. ആ കാലത്ത് ഇയാളുടെ കൈവശം സെന്റ് തോമസിന്റെ തിരുശേഷിപ്പ് എന്നെഴുതി വച്ചിരുന്ന വസ്തു മാത്രമെ ഉണ്ടായിരുന്നുള്ളു. ഇവിടെ വാടക വീട് സംഘടിപ്പിച്ചായിരുന്നു തോമാച്ചന്റെ ആദ്യ കാല പ്രവർത്തനം. ശെമ്മാശനും വൈദികനുമൊക്കെയായി നിറഞ്ഞാടി. വാടക വീടിന്റെ മുറ്റത്ത് വലിയ പന്തൽ സ്ഥാപിച്ചായിരുന്നു പ്രകടനങ്ങൾ. ഇതിനിടയിൽ ഒറിജിനൽ വൈദികനാണെന്ന് ധരിച്ച് ചില പള്ളികളിൽ ഇയാളെ ക്ഷണിക്കുകയും അബദ്ധം മനസിലാക്കിയ ഇവർ വിവരം മറ്റു പള്ളിക്കാരെ അറിയിക്കുകയും ചെയ്തതോടെ തോമാച്ചന് നില നില്പില്ലാതെ വന്നു.
പിന്നീട് വൈദിക ജോലി ഉപേക്ഷിച്ച് സൗദി അറേബ്യയിലേക്ക് പോയി. മൂന്ന് വർഷത്തിലധികം അവിടെ തങ്ങിയ ഇയാൾക്ക് ചാകരയായിരുന്നു. മറ്റു മതങ്ങളുടെ ആരാധനകൾക്ക് കർശന നിയന്ത്രണങ്ങളുള്ള രാജ്യമായതിനാൽ തോമാച്ചന്റെ ശുക്രദശ തെളിഞ്ഞു.
വൈദികനാണെന്ന് വിശ്വസിപ്പിച്ച് പല വീടുകളിലും കയറിയിറങ്ങി. പ്രാർത്ഥനയും അത്ഭുത പ്രവർത്തികളും പണപ്പിരിവുമായി വിരാജിക്കവേ തോമച്ചൻ വ്യാജനാണെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞു. പിടി വീഴുമെന്ന് ഉറപ്പായപ്പോൾ ഒരു പാതിരയ്ക്ക് മുങ്ങി. തമിഴ്നാട്ടിലും മംഗലാ പുരത്തും ചുറ്റിക്കറങ്ങിയ ഇയാൾ മെത്രാൻ പദവി സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങി.
ഇതിനായി പല സഭകളെയും സമീപിച്ചു. ആരും വഴങ്ങിയില്ല. അടുത്തിടെ കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവ മെത്രാനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു എന്നാണ് ഇയാൾ പല സഭാ അധികൃതരോടും പറഞ്ഞിരുന്നത്. മെത്രാൻ പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ റമ്പാൻ വേഷത്തിൽ ഫാത്തിമാപുരത്ത് വീണ്ടും അവതരിച്ചു. ധ്യാനം, രോഗശാന്തി, ബാധ ഒഴിപ്പിക്കൽ, ചരട് ജപിക്കൽ എന്നിവയ്ക്ക് പുറമെ തിരുശേഷിപ്പ് കാണിച്ചും ആത്മീയ കച്ചവടം തകർത്തു വാരി. കൂടുതൽ വിശ്വാസ്യത നേടിയെടുക്കുന്നതിനായി സ്വന്തമായി മെത്രാൻ വേഷവും ധരിച്ചു. നസ്രാണി ഓർത്തഡോക്സ് മിഷിനറി സഭയുടെ കൊടുങ്ങല്ലൂർ ഭദ്രാസന മെത്രാപ്പൊലീത്തായെന്ന പേരിൽ തിരുവല്ലാ ടൗണിലും പരിസര പ്രദേശങ്ങളിലും നൂറുകണക്കിന് ഫ്ളക്സ് ബോർഡുകളും ഇയാൾ സ്ഥാപിച്ചിരുന്നു.
കവിയൂർ കേന്ദ്രമാക്കി പ്രവർത്തനം വ്യാപിപ്പിച്ചു. ഓർത്തഡോക്സ് സഭയുടെ പേരിൽ തട്ടിപ്പ് നടത്തുന്നുവെന്ന പരാതി വ്യാപകമായതോടെ സഭാ നേതൃത്വം ഇടപെട്ടു. ഇതേ തുർന്ന് ഇവിടെ നിന്നും മുങ്ങിയ ഇയാൾ പിന്നെ പൊങ്ങിയത് ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ മെത്രാപ്പൊലീത്ത എന്ന പേരിലായിരുന്നു. പാലക്കാട് ആയിരുന്നു ആസ്ഥാനം. പാലക്കാട് നിന്നും വീണ്ടും ഫാത്തിമാപുരത്ത് മടങ്ങി എത്തി ധ്യാന കേന്ദ്രവും തുടങ്ങി. മറ്റു പരിപാടികൾക്ക് പുറമെ തിരുശേഷിപ്പ് കച്ചവടവും ആരംഭിച്ചതോടെ നിരവധി പേർ ഇയാളെ തേടി എത്തിയിരുന്നു. ലോക്കറ്റുകൾക്കുള്ളിൽ തിരുശേഷിപ്പുകൾ സ്ഥാപിച്ച് വില്പനയും നിർബാധം തുടർന്നു. ഇതോടെ ഇയാൾക്ക് ആരാധകരും വർധിച്ചു. പല തിരു ശേഷിപ്പുകളും ഉയർന്ന വിലയ്ക്കായിരുന്നു ഇയാൾ നല്‍കിയിരുന്നതെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു.
നിരണം ഓർത്തഡോക്സ് വലിയ പള്ളി ഇടവകയിലെ സാധാരണ അംഗമായിരുന്ന തോമസിനെ 25 വർഷം മുമ്പ് സഭ പുറത്താക്കിയിരുന്നു. വൈദിക വേഷം കെട്ടി നടന്ന് വിശ്വാസികളെ പറ്റിക്കുന്നു എന്ന പരാതിയെ തുടർന്നായിരുന്നു നടപടി. തനിക്ക് ശെമ്മാശ പട്ടം നല്‍കിയത് തിരുവനന്തപുരം ഭദ്രാസന അധിപനായ മാർ ദിയറസ്കോറസ് മെത്രാപ്പൊലീത്തായാണെന്നായിരുന്നു ഇയാൾ പറഞ്ഞു നടന്നിരുന്നത്.
ഇയാൾ പറഞ്ഞ കാലഘട്ടത്തിന് മുമ്പ് തന്നെ തിയറസ്കോറസ് കാലം ചെയ്തിരുന്നു. ഇത് സഭാ അധികൃതർ തിരിച്ചറിഞ്ഞതോടെ തോമസ് ചുവടു മാറ്റി. മാർ സേവറിയോസാണ് പട്ടം നല്‍കിയതെന്നായിരുന്നു തുടർന്നുള്ള പ്രചാരണം. പരാതി വ്യാപകമായതോടെ പട്ടം കൊടുക്കൽ രജിസ്റ്റർ പരിശോധിച്ചു. കള്ളി വെളിച്ചത്തായി. ഇങ്ങനെ ഒരാൾക്ക് പട്ടം നൽകിയതായി രേഖകളിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഓരോ പൗരോഹിത്യം നൽകുമ്പോഴും കൈവയ്പ് നൽകുന്ന മേൽപട്ടക്കാരനും സ്ഥാനാർത്ഥിയും ഈ രജിസ്റ്ററിൽ ഒപ്പ് വയ്ക്കണമെന്നും വിവരങ്ങൾ രേഖപ്പെടുത്തണം എന്നുമാണ് സഭാ നിയമം.
ഇയാൾ സ്വയം പ്രഖ്യാപിത വൈദികനാണെന്ന് ബോധ്യമായതോടെ നിരണം ഭദ്രാസന മെത്രാപ്പൊലീത്തായായിരുന്ന ഗീവറുഗീസ് മാർ ഒസ്താത്തിയോസ് തോമസിനെ സഭയിൽ നിന്നും മുടക്കി കല്പന പുറപ്പെടുവിച്ചിരുന്നു. കല്പന ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും വായിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ഗ്രീക്ക് ഓർത്തഡോക്സിന് രാജ്യത്ത് ഒരിടത്തും ഭദ്രാസനങ്ങളില്ലെന്ന അറിയിപ്പുമായി സഭാധികൃതരും രംഗത്തു വന്നിരുന്നു. ഇന്ത്യയിൽ ആകെ ഒരു പള്ളിയുള്ളത് വെസ്റ്റ് ബംഗാളിലെ കാളീഘട്ടിലാണ്. പള്ളിയോട് അനുബന്ധിച്ച് സ്കൂളും രണ്ട് അനാഥ മന്ദിരങ്ങളും പ്രവർത്തിക്കുന്നത് ഒഴിച്ചാൽ മറ്റെങ്ങും സ്ഥാപനങ്ങളില്ല. ഗ്രീക്ക് ഓർത്തഡോക്സ് ജീവകാരുണ്യ വിഭാഗമായ പോസ്കിന്റെ നിയന്ത്രണത്തിലാണ് പള്ളിയും മറ്റു സ്ഥാപനങ്ങളുമെന്നും തങ്ങൾക്ക് രാജ്യത്ത് ഒരിടത്തും ഭദ്രാസനങ്ങളും മെത്രാന്മാരുമില്ലെന്ന് സഭയിലെ മുതിർന്ന കന്യാസ്ത്രീ സിസ്റ്റർ നെക്താരിയ പാരിദിസി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍