ഔദാര്യമായി കിട്ടിയ മന്ത്രിസ്ഥാനം ഐഎൻഎല്ലിന്റെ അടിവേരറുക്കുമോ? എകെജി സെന്ററിൽ വിളിച്ച് ശാസിച്ചു ദിവസങ്ങൾ കഴിയും മുമ്പുള്ള തമ്മിലടിയിലും പിളർപ്പിലും സിപിഎമ്മിന് കലിപ്പ്; മുന്നണി യോഗത്തിൽ കയറ്റണമെങ്കിൽ ഒരുമിച്ചു വരേണ്ടി വരും; മന്ത്രിയുടെ പക്ഷത്തിന് പിന്തുണ കുറവെങ്കിൽ സ്ഥാനവും തെറിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊതുവേ യുഡിഎഫ് രാഷ്ട്രീയത്തിലെ കക്ഷികളിൽ കാണുന്ന വെല്ലുവിളിയും തമ്മിലടിയും പുറത്താക്കലുമാണ് ഇടതു മുന്നണിയിൽ ഇന്നലെ സാക്ഷ്യം വഹിച്ചത്. ഭരണം തുടങ്ങി കുറച്ചു നാൾ കഴിയും മുമ്പ് തന്നെ ഒരു മന്ത്രിസ്ഥാനമുള്ള പാർട്ടിയിലെ പൊട്ടിത്തെറിയും കലഹവും ഇടതു മുന്നണിക്ക് മുഴുവൻ നാണക്കേടാണ്. ഔദാര്യമായി കിട്ടിയ മന്ത്രിസ്ഥാനം ഐഎൻഎല്ലിന്റെ അടിവേരറുക്കുമോ? എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്. ഇരുപക്ഷവും ഒരുമിച്ചു വരാത്ത പക്ഷം മുന്നണി യോഗങ്ങളിൽ പ്രവേശനം പോലും ഐഎൻഎല്ലിന് ദുഷ്ക്കരമാകും. ഇപ്പോഴത്തെ നിലയിൽ തർക്കം തുടർന്നാൽ മന്ത്രിസ്ഥാനം പിടിച്ചു വാങ്ങുന്നതും എൽഡിഎഫ് ആലോചിക്കുന്നുണ്ട്.
ഐഎൻഎല്ലിൽ ഉണ്ടായ പിളർപ്പിൽ സിപിഎം കടുത്ത അമർഷത്തിലാണ്. ഐഎൻഎല്ലിൽ ഉണ്ടായ പിളർപ്പിൽ സിപിഎമ്മിനു കടുത്ത രോഷമാണ്. ഏതു വിഭാഗത്തെ തള്ളണം, കൊള്ളണം എന്നത് അവർ ആലോചിച്ചിട്ടില്ല. രണ്ടു കൂട്ടരും ഒരുമിച്ചു പോകണമെന്നാണു പാർട്ടി ആവശ്യപ്പെടുന്നത്. പാർട്ടികൾ പിളർന്നാൽ രണ്ടു കൂട്ടരെയും തൽക്കാലത്തേക്കെങ്കിലും മുന്നണിയിൽ നിന്നു പുറത്തു നിർത്തുന്ന രീതി സിപിഎം പിന്തുടരാറുണ്ട്. പിന്നീട് ഔദ്യോഗിക വിഭാഗം എന്ന വിശേഷണം ആർജിക്കുന്നവരെ മുന്നണിയിലേക്കു പരിഗണിച്ചാലായി. കേരള കോൺഗ്രസിലെ പി.സി.തോമസ് വിഭാഗം പിളർന്നപ്പോൾ ഒരു വിഭാഗത്തെ മുന്നണി യോഗത്തിൽ നിന്ന് ഇറക്കിവിട്ട ചരിത്രവുമുണ്ട്.
ഐഎൻഎല്ലിന്റെ കാര്യത്തിൽ രണ്ടു വിഭാഗങ്ങളെയും എൽഡിഎഫിൽ എടുക്കാൻ ഒരു സാധ്യതയുമില്ല. പാർട്ടിയുടെ ഏക എംഎൽഎയും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ആ വിഭാഗത്തിനു മേൽക്കൈ ലഭിച്ചേക്കാം. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും ഇവർക്കാണെന്ന സൂചനയുണ്ട്. പക്ഷേ, പാർട്ടി ഭാരവാഹികളും ജില്ലാ ഘടകങ്ങളും പ്രവർത്തകരും എല്ലാം തങ്ങൾക്കൊപ്പം എന്നാണു രണ്ടു വിഭാഗങ്ങളും അവകാശപ്പെടുന്നത്. മലബാർ മേഖലയിലെ ജില്ലാ ഘടകങ്ങളോടും നേതാക്കളോടും സിപിഎം അഭിപ്രായം തേടിയേക്കും.
ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയും അവരുടെ മന്ത്രിയും എന്ന നിലയിൽ മന്ത്രിസഭയിൽ നിന്നു തിരക്കിട്ട് ഒഴിവാക്കാൻ സാധ്യത കുറവാണ്. എന്നാൽ മന്ത്രിയെ അനുകൂലിക്കുന്നവർ പാർട്ടിയിൽ ദുർബലരാണ് എന്നു തെളിയിക്കപ്പെട്ടാൽ കടുത്ത തീരുമാനം എൽഡിഎഫിന് എടുക്കേണ്ടിയും വരും. പിഎസ് സി അംഗത്വ വിഷയത്തിൽ കോഴ ആരോപണം ഉയർന്നപ്പോൾ തന്നെ നേതാക്കളെ സിപിഎം എകെജി സെന്ററിൽ വിളിച്ചു ശാസിച്ചതാണ്.
വിഴുപ്പലക്കൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ പേരിലാണെങ്കിലും മുന്നണിക്ക് പൊറുപ്പിക്കാനാകില്ലെന്നായിരുന്നു ശാസന. പക്ഷേ, തല്ല് തെരുവിലാക്കി പരസ്പരം പഴിചാരി പിളർന്നിരിക്കുകയാണ് ഐ.എൻ.എൽ. ഇനി ഇടതുമുന്നണിയിൽ ഏതു വിഭാഗത്തിനാണ് ഇടംകിട്ടുകയെന്നതും രണ്ടു വിഭാഗത്തെയും കൂടെനിർത്തുമോയെന്നതും ചോദ്യമാണ്. ഇതിൽ സിപിഎമ്മിന്റെ നിലപാട് നിർണായകമാകും. ഐ.എൻ.എൽ. ദേശീയ നേതൃത്വം, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പമാണെന്നാണ് സൂചന. മന്ത്രി അഹമ്മദ് ദേവർകോവിലും ഈ വിഭാഗത്തിലാണ്. അതിനാൽ, ഔദ്യോഗിക വിഭാഗമായി കാസിമിനെയും കൂട്ടരെയും കണ്ട് മുന്നണിയിൽ നിലനിർത്താൻ എൽ.ഡി.എഫിന് എളുപ്പമാണ്. അഹമ്മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനത്തിനും പരിക്കുണ്ടാകില്ല.
അതേസമയം ആർക്കാണ് ജനുപിന്തുണ എന്ന കാര്യം അടക്കം സിപിഎമ്മിന് നിർണായകമാണ്. ഘടകകക്ഷി അംഗത്വവും മന്ത്രിപദവും കൊടുത്തപ്പോൾ സിപിഎം നേതൃത്വത്തിനു കൊടുത്ത വാക്ക് ഐഎൻഎൽ തെറ്റിച്ചു. മുസ്ലിംലീഗിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്താനും ലീഗിലെ കൂടുതൽ പേരെ ഇടതു പാളയത്തിലേക്ക് എത്തിക്കാനും എല്ലാ ശ്രമവും നടത്തുമെന്നായിരുന്നു അവർ നൽകിയ ഉറപ്പ്. രണ്ടര വർഷത്തേക്ക് ആണെങ്കിലും മന്ത്രിസ്ഥാനം ലഭിച്ചതോടെ ഐഎൻഎല്ലിൽ ചേരുന്നവരുടെ എണ്ണം കൂടുകയും ചെയ്തിരുന്നു. അതിനിടയിലാണു പാർട്ടിയിലെ ആഭ്യന്തര തർക്കം എല്ലാ സീമകളും ലംഘിച്ചത്.
സ്കറിയാ തോമസിന്റെ നിര്യാണത്തെ തുടർന്ന് എൽഡിഎഫിൽ ഘടകകക്ഷിയായ ആ കേരള കോൺഗ്രസ് വിഭാഗവും പിളർന്നിരുന്നു. മറു കൂട്ടരെ മുന്നണിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരു വിഭാഗങ്ങളും എൽഡിഎഫിനു കത്തു നൽകിയിരിക്കുകയാണ്. അതിനു പിന്നാലെയാണ് ഐഎൻഎല്ലിലെ പൊട്ടിത്തെറി. ദേശീയനേതൃത്വം കാസിം ഇരിക്കൂറിനെ പിന്തുണച്ചതോടെ സംസ്ഥാന പ്രസിഡന്റ് പി.വി. അബ്ദുൾ വഹാബിന് പുതിയ പാർട്ടിയുണ്ടാക്കേണ്ടിവരും. അല്ലെങ്കിൽ, ദേശീയ നേതൃത്വത്തെ കൂടെനിർത്തി യഥാർഥ ഐ.എൻ.എൽ. തങ്ങളാണെന്ന് എൽ.ഡി.എഫിനെക്കൂടി ബോധ്യപ്പെടുത്തേണ്ടിവരും. കൂടെനിർത്തിയാലും രണ്ടുവിഭാഗത്തെയും ഘടകകക്ഷിയാക്കുന്നതിൽ സിപിഎമ്മിന് താൽപ്പര്യമില്ല.
ഇടതുമുന്നണിയിൽ മുസ്ലിം വിഭാഗത്തിന്റെ പ്രാതിനിധ്യമാണ് ഐ.എൻ.എലിലൂടെ ഉറപ്പിക്കുന്നത്. രണ്ടരപ്പതിറ്റാണ്ട് ഇടതുപക്ഷത്തിനൊപ്പം നിന്ന ഐ.എൻ.എൽ., 2018 ഡിസംബറിലാണ് ഘടകകക്ഷിയാകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി ഒരു എംഎൽഎ.യെ ലഭിച്ചു. അദ്ദേഹത്തിന് മന്ത്രിപദവിയും മുന്നണി നൽകി.
പി.എസ്.സി. അംഗത്തെ നിയമിക്കാൻ 40 ലക്ഷം കോഴവാങ്ങിയെന്ന ആരോപണമാണ് ഐ.എൻ.എലിനുള്ളിൽ ആദ്യം ഉയർന്നത്. കാസിം ഇരിക്കൂറിനെതിരേ അബ്ദുൾ വഹാബിനൊപ്പമുള്ളവരാണ് ഇതുയർത്തിയത്. തുടർന്ന് സിപിഎം. ഇടപെട്ടു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ നിയമനം, ബോർഡ്-കോർപ്പറേഷൻ പദവികൾ 'ഓഫർ' നൽകി പണംവാങ്ങുന്നു.. അങ്ങനെ വരാനിരിക്കുന്ന ആരോപണത്തിന്റെ സാംപിൾ വഹാബ് ഇപ്പോൾത്തന്നെ തുറന്നുവിട്ടിട്ടുണ്ട്. ഇതെല്ലാം മുന്നണിക്കു പ്രശ്നമുണ്ടാക്കുന്നതാണ്.
പിളർപ്പിനുശേഷം സർക്കാരിനെ പുകഴ്ത്താനും മറുവിഭാഗം സർക്കാരിനും മുന്നണിക്കും ദോഷംവരുത്തുന്നവരാണെന്നു സ്ഥാപിക്കാനും ഇരുകൂട്ടരും നടത്തിയ ശ്രമം മുന്നണിയിലെ സീറ്റ് ഉറപ്പിക്കാനാണ്. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാർ നിലപാടിനോട് നേരത്തേ വിയോജിപ്പുണ്ടായിരുന്ന ഐ.എൻ.എൽ., ഇപ്പോൾ സർക്കാരാണ് ശരിയെന്നു പ്രഖ്യാപിച്ചതും ഇതുകൊണ്ടാണ്.
യോഗത്തിൽ നടന്നത് വാക്കേറ്റവും കയ്യാങ്കളിയും
ഈ മാസം രണ്ടിനു കോഴിക്കോട്ടു നടന്ന സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ ഗ്രൂപ്പു തിരിഞ്ഞു വാഗ്വാദം നടത്തിയതോടെയാണ് ഐഎൻഎല്ലിലെ വിഭാഗീയപ്രശ്നങ്ങൾ പരസ്യമായത്. പി.ടി.എ.റഹീം എംഎൽഎയുടെ പഴയ പാർട്ടിയായ നാഷനൽ സെക്കുലർ കോൺഫറൻസിൽനിന്നു ലയനത്തിലൂടെ ഐഎൻഎല്ലിൽ എത്തിയവർ പാർട്ടിക്കകത്തെ രീതികളിൽ മനംമടുത്തു തിരികെപ്പോവുകയാണെന്ന് അന്നു വ്യക്തമാക്കിയിരുന്നു. ഈ കൂട്ടത്തിലുള്ള സെക്രട്ടേറിയറ്റ് അംഗം ഒ.പി.ഐ. കോയ ഇന്നലത്തെ നേതൃയോഗത്തിൽ പങ്കെടുക്കുമ്പോൾ 'താൻ ഏതു പാർട്ടിയുടെ പ്രതിനിധി' എന്ന് കാസിം ഇരിക്കൂർ ചോദിച്ചു. ഒ.പി.ഐ. കോയ, എൻ. കെ. അബ്ദുൽ അസീസ് എന്നിവർക്കെതിരെ നടപടി വേണമെന്നു കഴിഞ്ഞ പ്രവർത്തകസമിതി യോഗത്തിന്റെ മിനിറ്റ്സിൽ തന്നെ രേഖപ്പെടുത്തിയിരുന്നതായി കാസിം വാദിച്ചു.
പിഎസ്സി അംഗത്തിന്റെ നിയമനത്തിനായി 40 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണവും ഇതുസംബന്ധിച്ചു സംസ്ഥാന നേതാവിന്റെ ശബ്ദരേഖയും പുറത്തുവന്നത് ഐഎൻഎല്ലിൽ നേരത്തേ തന്നെ വൻ വിവാദമായിരുന്നു. അഹമ്മദ് ദേവർകോവിലിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ലീഗിന്റെ ഒരു എംപിയിൽനിന്ന് ലക്ഷങ്ങൾ സംഭാവന വാങ്ങിയെന്നും ആരോപണമുണ്ടായി.
ഏതായിരിക്കും ഇനി ഐഎൻഎല്ലിന്റെ ഔദ്യോഗികപക്ഷമെന്ന സംശയത്തിലാണ് അണികൾ. ദേശീയ അധ്യക്ഷനുമായി അടുപ്പമുള്ളവർ മേൽക്കൈ നേടുന്ന സാഹചര്യമാണ് എക്കാലത്തും ഐഎൻഎല്ലിലുള്ളത്. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനാണ് നിലവിൽ ദേശീയ പ്രസിഡന്റുമായി അടുപ്പമുള്ളത്. നാഷനൽ സെക്കുലർ കോൺഫറൻസിൽനിന്ന് ഐഎൻഎല്ലിലെത്തിയവർ എ.പി.അബ്ദുൽ വഹാബിനൊപ്പം നിൽക്കുമെന്ന് ഒ.പി.ഐ.കോയ, ഇ.സി.മുഹമ്മദ് തുടങ്ങിയ നേതാക്കൾ പറഞ്ഞു. എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും ഓഗസ്റ്റ് 3നു സംസ്ഥാന കൗൺസിൽ കോഴിക്കോട് ചേർന്ന് ഭാവി പരിപാടികൾക്കു രൂപം നൽകുമെന്നും പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബ് പറഞ്ഞു. നാസർ കോയ തങ്ങൾക്കു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല നൽകിയെന്നും അദ്ദേഹം അറിയിച്ചു.
എ.പി. അബ്ദുൽ വഹാബ്, എച്ച്. മുഹമ്മദാലി, എൻ. കെ. അബ്ദുൽ അസീസ്, നാസർ കോയ തങ്ങൾ, ഒ.പി.ഐ കോയ, ബഷീർ പട്ടേരി, ഷർമത് ഖാൻ, പോക്കർ എളേറ്റിൽ എന്നിവരെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി കാസിം ഇരിക്കൂർ വിഭാഗം അറിയിച്ചു. വലിയ ശ്രദ്ധ നേടാനാകാതെ കാൽനൂറ്റാണ്ടോളം കാത്തിരുന്ന ശേഷം എൽഡിഎഫ് പ്രവേശവും മന്ത്രിസ്ഥാനവും പിഎസ്സി അംഗത്വവും ലഭിച്ച പാർട്ടിയാണ് ഇപ്പോൾ തമ്മിൽ തല്ലി പിളരുന്നത്. ബാബറി മസ്ജിദ് സംഭവത്തിൽ മുസ്ലിം ലീഗ് വേണ്ടവിധം പ്രതികരിച്ചില്ലെന്ന പേരിൽ അന്നത്തെ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ലീഗ് വിട്ടവരാണ് ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) രൂപീകരിച്ചത്. 1994 ഏപ്രിൽ 23ന് രൂപീകരിക്കപ്പെട്ട ഐഎൻഎൽ അന്നുമുതൽ ഇടതുപക്ഷത്തിനൊപ്പമാണ്. എന്നാൽ എൽഡിഎഫിൽ ഘടകകക്ഷിയാക്കിയത് 24 വർഷത്തിനു ശേഷം 2018 ഡിസംബർ 26നാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്