ബാബരി തകർച്ചയിൽ രൂപംകൊണ്ട രാഷ്ട്രീയ പ്രസ്ഥാനത്തിന് ഭരണഘടനയും പേരും നൽകിയത് ഇഎംഎസ്; കാൽനൂറ്റാണ്ടിന് ശേഷം ഇടതുമുന്നണിയിൽ കയറിയത് രണ്ട് വർഷങ്ങൾക്ക് മുമ്പ്; കർണാടകയിലും തമിഴ്നാട്ടിലും എംഎൽഎമർ ഉണ്ടായിരുന്ന പാർട്ടിക്ക് ഇപ്പോൾ വേരുള്ളത് കേരളത്തിൽ; അഹമ്മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനത്തിൽ അടിച്ചു പിരിയുന്ന ഐഎൻഎല്ലിന്റെ കഥ
ജാസിം മൊയ്തീൻ
കോഴിക്കോട്: കാൽ നൂറ്റാണ്ടിലേറെ കാലമായി ഇടതുമുന്നണിക്ക് നിരുപാധിക പിന്തുണ നൽകി വരുന്ന പാർട്ടിയാണ് ഐഎൻഎൽ. ചില ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളൊഴിക ഇക്കാലമത്രയും പറയത്തക്ക അധികാര കേന്ദ്രങ്ങളിലൊന്നും ഐഎൻഎൽ ഉണ്ടായിരുന്നില്ല. എന്നാൽ അധികാരമൊന്നുമില്ലാതിരുന്ന കാൽ നൂറ്റാണ്ട് കാലത്തോളം വലിയ പൊട്ടിത്തെറികളോ അസംതൃപ്തരോ ഇല്ലാതിരുന്ന പാർട്ടിക്ക് ഇപ്പോൾ ഒരു മന്ത്രി സ്ഥാനം ലഭിച്ചതോടെ ആ പാർട്ടി തന്നെ പിളർന്ന് രണ്ടായിരിക്കുന്നു.
മുമ്പും പല പിളർപ്പുകളും ഇറങ്ങിപ്പോക്കുകളും ഐഎൻഎല്ലിൽ സംഭവിച്ചിരുന്നെങ്കിലും അതെല്ലാം ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ടായിരുന്നു. അവരെല്ലാം തന്നെ മുസ്ലിം ലീഗിൽ കൂടണയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ പിളർപ്പ് അത്തരത്തിലുള്ളതല്ല. ഇത് അധികരത്തിന്റെ അപ്പക്കഷണം നുണയാൻ വേണ്ടിയുള്ള ആർത്തിയുടെ ഭാഗമായുണ്ടായതാണെന്ന് നിസംശയം പറയാൻ കഴിയും.
ബാബറി തകർച്ചയിൽ ഉദയം കൊണ്ടപാർട്ടിക്ക് ഭരണ ഘടന എഴുതി നൽകിയത് ഇഎംഎസ്
1994 ഏപ്രിൽ 23ന് ഇന്ത്യയിൽ രൂപീകൃതമായ രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ ലീഗ് അഥവാ ഐഎൻഎൽ. ബാബരി മസ്ജിദ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗും കോൺഗ്രസും കൈകൊണ്ട നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ ഇന്ത്യയിലെ തന്നെ സമുന്നതനായ നേതാവും മൂന്നര പതിറ്റാണ്ട് കാലം ഇന്ത്യൻ പാർലമെന്റിലെ അംഗവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠാണ് മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 700ൽ അധികം പ്രതിനിധികളെ പങ്കെടുപ്പിച്ച് ഡൽഹിയിലെ ഐവാനെ ഗാലിബ് ഹാളിൽ വെച്ച് പുതിയ പാർട്ടിക്ക് രൂപം കൊടുക്കുന്നത്. അന്നാപാർട്ടിക്ക് പേരും ഭരണഘടനയുമൊക്കെ ഉണ്ടാക്കിക്കൊടുത്തതാകട്ടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇഎംഎസും.
മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു അത്. ഇബ്രാഹിം സുലൈമാൻ സേഠിനെ പാർട്ടിൽ നിന്നും പുറത്താക്കാൻ മുസ്ലിം ലീഗ് കുറ്റപത്രമിറക്കിയപ്പോൾ അതിലെ പ്രധാന പരമാർശങ്ങളിലൊന്ന് അദ്ദേഹം വിപി സിങ്ങിന്റെ രാജി ആവശ്യപ്പെട്ടു എന്നായിരുന്നു. മറ്റൊന്ന് രാജ്യത്ത് ആർഎസ്എസിനെ വിലിക്കിയതിനോടൊപ്പം ജമാഅത്തെ ഇസ്ലാമിയെയും മഅദനിയുടെ സംഘടനയെയും വിലക്കിയതിനെ അദ്ദേഹം അപലപിച്ചു എന്നതുമായിരുന്നു. അതോടൊപ്പം തന്നെ ആ കുറ്റപത്രത്തിലുണ്ടായിരുന്ന മറ്റൊരു കാര്യം മാധ്യമം ദിനപത്രത്തിൽ പരസ്യം നൽകിയെന്നതുമായിരുന്നു.
കാൽനൂറ്റാണ്ടിന് ശേഷമുള്ള മുന്നണി പ്രവേശനം
കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തോളം കേരളത്തിലെ ഇടതുമുന്നണിക്ക് നിരുപാധിക പിന്തുണ നൽകുന്ന പാർട്ടിയെ രണ്ട് വർഷങ്ങൾക്ക് മുമ്പാണ്് ഔദ്യോഗികമായി ഇടതുമുന്നണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ എൻ എല്ലിന് ശേഷം വന്ന പല ചെറുപാർട്ടികൾക്കും, പിസി തോമസിന്റെ ഒറ്റയാൾ കേരള കോൺഗ്രസിനുമടക്കം ഇടതുമുന്നണിയിൽ പ്രവേശനം നൽകിയപ്പോഴും 1994 മുതൽ ഇടതുപക്ഷത്തിനൊപ്പം അടിയുറച്ച് നിന്ന ഐഎൻഎല്ലിനെ മുന്നണിയിലെടുത്തിരുന്നില്ല.
മലപ്പുറത്തും കാസർകോഡുമെല്ലാം ഇടതുമുന്നണിക്ക് വിശിഷ്യ സിപിഎമ്മിന് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന പലമേഖലകളിലും മുന്നണി സ്ഥാനാർത്ഥികൾ ജയിച്ചപ്പോൾ പ്രധാന പങ്ക് വഹിച്ചത് ഐ എൻ എല്ലായിരുന്നു. കേരളത്തിന് പുറമെ തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം എം എൽ എമാരുണ്ടായിരുന്ന പ്രതാപ കാലത്തും കേരളത്തിൽ ഐ എൻ എല്ലിന് വേണ്ട പരിഗണന ഇടതുമുന്നണി നൽകിയിരുന്നില്ല. ഇന്നും മലപ്പുറത്തും, കോഴിക്കോടും, കാസർകോഡുമൊക്കെ മുസ്ലിം ലീഗിന് ഭീഷണിയുയർത്താൻ ഇടതുമുന്നണിക്കുള്ള ഏക തുറുപ്പ് ചീട്ടും ഐഎൻഎല്ലാണ്.
പിഎം അബൂബക്കിറിന്റെ നിര്യാണത്തെ തുർന്ന് 1994ൽ നടന്ന ഗുരുവായൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സമദാനിയെ തോൽപിച്ച് പിടി കുഞ്ഞുമുഹമ്മദ് ഇടത് സ്വതന്ത്രനായി ജയിച്ചപ്പോഴും നിർണ്ണായകശക്തിയായരുന്നത് ഐഎൻഎല്ലായിരുന്നു. അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇടത് മുന്നണിയിൽ അടുത്തതായി ആരെയെങ്കിലും ഇനിയെടുക്കുന്നുണ്ടങ്കിൽ അത് ഐ എൻ എല്ലിനെയായിരിക്കുമെന്ന്. അതിന് ശേഷം നിരവധി അവസരവാദ, ഒറ്റയാൾ രാഷ്ട്രീയ പാർട്ടികൾ ഇടതുമുന്നണിയൽ വരികയും പോവുകയും ചെയതപ്പോഴും നീണ്ട കാൽനൂറ്റാണ്ട് കാലം ഇടത് മുന്നണിക്കൊപ്പം നിന്ന ഐ എൻ എല്ലിനെ മാത്രം മുന്നണിയിലെടുത്തിരുന്നിരുന്നില്ല. ഇതിനിടയിൽ ചരിത്രത്തിലാദ്യമായി 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടി സ്ഥാനാർത്ഥിയായി പി എം സലാം കോഴിക്കോട് സൗത്തിൽ പതിനാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എം എൽ എയായി ജയിച്ചു. അന്നും ഈ പതിവ്് പല്ലവി ആവർത്തിച്ചു.
അടുത്ത് മുന്നണിലെത്തുന്നെത് ഐഎൻഎല്ലായിരിക്കുമെന്ന്. യു ഡി എഫിന്റെ രൂപീകരണകാലം തൊട്ട് യുഡിഎഫിലുണ്ടായിരുന്ന ബാലകൃഷണപിള്ളക്ക് കാബിനറ്റ് റാങ്കോടെ മുന്നാക്ക കോർപറേഷൻ ചെയർമാൻ സ്ഥാനവും ഇടത് മുന്നണി നൽകി. അവസരത്തിനൊത്ത് കളംമാറിക്കളിക്കുന്ന പലപാർട്ടികളെയും സിപിഎം നേതൃത്വം മുന്നണിയിലേക്ക് ക്ഷണിക്കുമ്പോഴും ഐഎൻഎല്ലിന്റെ കാര്യം ചർച്ചയിൽപോലും വന്നില്ല. വിരേന്ദ്രകുമാറിന്റെ ജനദാദളും, ആർഎസ്പിയുമൊക്കെ മുന്നണിയിൽ വരണമെന്ന് കോടിയേരി ഇടക്കിടെ പറയുമ്പോഴും കാൽനൂറ്റാണ്ട് കാലം തങ്ങളുടെ കൂടെ നിന്ന പലനിർണായക തെരഞ്ഞെടുപ്പുകളിലും കരുത്തായ ഐഎൻഎല്ലിന്റെ കാര്യത്തിൽ ഇടത് മുന്നണി മൗനം തുടരുകയായിരുന്നു.
ഇതിനിടെ അവഗണനയിൽ മനംമടുത്ത് നിരവധി നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിലേക്ക് തന്നെ മടങ്ങി. അതുവരെയുണ്ടായിരുന്നു ആ പാർട്ടിയുടെ കേരളത്തിലെ ഏക എംഎൽഎ പിഎംഎ സലാം മുസ്ലിം ലീഗിലേക്ക് തിരികെ പോവുകയും അദ്ദേഹംല മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി വരെ ആവുകയും ചെയ്തു.ഇങ്ങനെ ഓരോരുത്തരായി പലയിടങ്ങളിലേക്ക് പിരിഞ്ഞ് പോയി പാർട്ടി തന്നെ ഇല്ലാതാകുമെന്ന ഘട്ടിത്തിലാണ് ഐഎൻഎല്ലിന് മുന്നണിപ്രവേശനം സാധ്യമായത്.
പുതിയ പ്രശ്നങ്ങളുടെ തുടക്കം
അഹമ്മദ് ദേവർകോവിലിന്റെ സ്ഥാനാർത്ഥിത്വം മുതൽ ഐഎൻഎല്ലിൽ പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പുകളിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിച്ചിരുന്നത് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ടായിരുന്നു എപി അബ്ദുൽ വഹാബായിരുന്നു. എന്നാൽ വിജയ സാധ്യതയുള്ള ഈ തെരഞ്ഞെടുപ്പിൽ കോവിക്കോട് സൗത്ത് സീറ്റ് കാസിം ഇരിക്കൂർ ഇടപെട്ട് അഹമ്മദ് ദേവർകോവിലിന് നൽകുകയായിരുന്നു. മുസ്ലിം ലീഗിന് എതിർപ്പില്ലാത്ത അപൂർവ്വ ഐഎൻഎൽ നേതാക്കളിൽ ഒരാൾ കൂടിയായ അഹമ്മദ് ദേവർകോവിൽ ലീഗിന്റെ വോട്ട് കൂടി വാങ്ങിയാണ് കോഴിക്കോട് സൗത്തിൽ ഇത്തവണ ജയിച്ചിരിക്കുന്നത്.
അഹമ്മദ് ദേവർകോവിലിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മുസ്ലിം ലീഗ് എംപി സംഭാവന നൽകിയെന്ന വിവാദം ഈ ബന്ധത്തിന്റെ തെളിവായിരുന്നു. അഹമ്മദ് ദേവർകോവിൽ വിജയിക്കുകുയം അദ്ദേഹത്തിന് മന്ത്രി സ്ഥാനം ലഭിക്കുകയും ചെയ്തത് മുതൽ കാസിം ഇരിക്കൂറാണ് മന്ത്രിയുടെ സ്റ്റാഫിലേക്കുള്ള നിയമനം അടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചത്. സിപിഐഎം നേതാക്കളുമായി ഏറെ അടുപ്പമുള്ള നേതാവാണ് കാസിം ഇരിക്കൂർ എന്നതും മന്തിയുടെ സ്റ്റാഫ് നിയമനങ്ങൾ തീരുമാനിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു. സംസ്ഥാന പ്രസിഡണ്ടായ അബ്ദുൽ വഹാബിനെ മറികടന്ന് കൊണ്ട് കാസി ഇരിക്കൂർ നടത്തിയ ഈ ഇടപെടലുകളാണ് ഇരുവരും തമ്മിലുള്ള ഗ്രൂപ്പ് യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇതിനിടയിൽ പിഎസ്സി അംഗത്വം കാസിം ഇരിക്കൂർ നാൽപത് ലക്ഷം രൂപക്ക് വിറ്റു എന്ന ആരോപണവും അത് സംബന്ധിച്ച ശബ്ദ സന്ദേശങ്ങൾ പുറത്ത് വന്നതും പ്രതിസന്ധിക്ക് മൂർച്ഛ കൂട്ടി.
പാർട്ടിയുടെ ഏക മന്ത്രിയായ അഹമ്മദ് ദേവർകോവിലിനെ നിയന്ത്രിക്കുന്നത് നിലവിൽ കാസിം ഇരിക്കൂറാണ്. അഹ്മദ് ദേവർകോവിൽ ദേശീയ, സംസ്ഥാന തലത്തിൽ ഇന്ത്യൻ നാഷനൽ ലീഗിന്റെ മുൻനിര നേതാവാണ്. കോഴിക്കോട് കുറ്റ്യാടിക്കടുത്ത ദേവർകോവിൽ സ്വദേശിയായ അദ്ദേഹം എംഎസ്എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.അടിയന്തരാവസ്ഥ കാലത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു ജയിൽവാസം അനുഷ്ഠിച്ചിട്ടുമുണ്ട്. 1994ൽ ഡൽഹിയിൽ ചേർന്ന ഐഎൻഎൽ രൂപീകരണ കൺവൻഷൻ മുതൽ തുടങ്ങിയതാണ് അഹമ്മദ് ദേവർകോവിലിന് പാർട്ടിയുമായുള്ള ബന്ധം.
#ഇടതു മുന്നണിയുടെ അവഗണനയിൽ മനം മടുത്ത് പലരും പാർട്ടി വിട്ട് മുസ്ലിം ലീഗിലേക്ക് തിരികെ പോയപ്പോഴും അദ്ദേഹം പാർട്ടിയിൽ ഉറച്ചു നിന്നു. പ്രാദേശിക തലം മുതൽ ദേശീയ തലംവരെ ഉയർന്ന വരികയും ചെയ്തു. ഐഎൻഎൽ നാദാപുരം മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. നിലവിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്. കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക ചെയർമാൻ എന്നീ പദവികൾ വഹിച്ചു. നിലവിൽ കോഴിക്കോട്ടെ സരോവരം പാർക്കിലെ സ്പോർട്സ് വിങിന്റെ സരോവരവാരം ഗ്രീൻ എക്സ്പ്രസ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനാണ് അഹ്മദ് ദേവർകോവിൽ.
ഇതൊക്കെയാണ് അഹമ്മദ് ദേവർകോവിലിന്റെ രാഷ്ട്രീയ പാരമ്പര്യമെങ്കിലും കാസിം ഇരിക്കൂറിന്റെയും ഐഎൻഎൽ ദേശീയ നേതൃത്വത്തിന്റെയും നിയന്ത്രണത്തിലാണ് ഇപ്പോഴും മന്ത്രിയുള്ളത്. അതുകൊണ്ട് തന്നെ വഹാബിനെ അനുകൂലിക്കുന്നവർക്ക് മന്ത്രിയുമായ ബന്ധപ്പെട്ട ആനുകൂല്യങ്ങളൊന്നും ലഭിക്കാൻ ഇടയില്ലെന്ന് ഏതാണ്ട് ഉറപ്പായ അവസ്ഥയിലാണ് ഇപ്പോൾ പാർട്ടി പിളർപ്പിലേക്ക് എത്തിയിരിക്കുന്നത്. ഇതിനിടയിൽ വിഷയത്തിൽ ദേശീയ നേതൃത്വം സമവായത്തിന് ശ്രമിച്ചിരുന്നു എങ്കിലും അതു ഫലം കണ്ടില്ല. മുന്നണിയിൽ ഉൾപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്.
പതിവിൽ വിപരീതമായ പാർട്ടി സ്ഥാനാർത്ഥിയായ അഹമ്മദ് ദേവർകോവിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും ചെയ്തു. വിജയിക്കുക മാത്രമല്ല മന്ത്രിയാവുക കൂടി ചെയ്തതോടെ ആ പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിളർപ്പിലേക്ക് ആ വിജയവും മന്ത്രി സ്ഥാനവും വഴിയൊരുക്കി എന്നതാണ് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്