Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവാവിനെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിച്ചയാൾ ആത്മഹത്യ ചെയ്തു; തൂങ്ങി മരിച്ചത് മുൻപ് കൊലപാതകക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച സുരേഷ്

യുവാവിനെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിച്ചയാൾ ആത്മഹത്യ ചെയ്തു; തൂങ്ങി മരിച്ചത് മുൻപ് കൊലപാതകക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച സുരേഷ്

സ്വന്തം ലേഖകൻ

പരവൂർ : പൂതക്കുളം കോട്ടുവൻകോണത്ത് യുവാവിനെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിച്ചയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂതക്കുളം കോട്ടുവൻകോണം പാറവിളവീട്ടിൽ സുരേഷിനെ(61)യാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബന്ധുവീട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കരടിമുക്ക് വട്ടച്ചാലിൽവീട്ടിൽ ഷൈജു(36)വിനെയു സഹോദരി ഷൈലജയെയു(39)മാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് ഷൈലജയുടെ ഹോട്ടലിൽ ജോലിചെയ്തിരുന്ന സുരേഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഷൈലജയെ സ്ഥിരമായി ശല്യംചെയ്തതിന്റെ പേരിൽ ഷൈജുവും സുരേഷുമായി പലതവണ വാക്കുതർക്കമുണ്ടായിട്ടുണ്ട്. വ്യാഴാഴ്ചയും ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നു. ഇതിനിടെയാണ് ഷൈജുവിന് കുത്തേറ്റത്. ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അടിപിടിക്കിടെ പരിക്കേറ്റ സുരേഷിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്നു പോയ സുരേഷ് കൂനംകുളത്ത് ബന്ധുവീട്ടിലുള്ള വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴാണ് വീടിന്റെ പിൻഭാഗത്ത് തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുരേഷ് മുൻപ് കൊലപാതകക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിദ്യ, വിഷ്ണു, വൈഷ്ണവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP