കോഴിക്കോട് നിന്ന് പുറപ്പെട്ടത് പത്ത് കോടിയുമായി; തൃശൂരിൽ കൈമാറിയത് ആറേകാൽ കോടി; കാറിൽ പണം ഒളിപ്പിക്കാൻ പ്രത്യേകം പണിയിച്ച സീറ്റിനടിയിലെ രഹസ്യ അറയും തുറക്കാനുള്ള സ്വിച്ചു; വിവരം ചോർത്തിയത് സഹായി; കൊടകരയിലേത് ബിജെപി പണം; ഇഡിക്ക് അന്വേഷിക്കേണ്ടി വരും
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കൊടകരയിൽ കവർച്ച ചെയ്തത് കുഴൽപ്പണമെന്ന് തെളിയിച്ചത് ഈ കാറിന്റെ പ്രത്യേകതകൾ. കൊടകരയിൽ പണം കടത്താൻ ഉപയോഗിച്ചതു പ്രത്യേകം തയാറാക്കിയ വാഹനം. കോഴിക്കോടു വച്ചു പ്രത്യേകം പണിയിച്ചതാണു സീറ്റിനടിയിലെ രഹസ്യ അറകളും തുറക്കാനുള്ള സ്വിച്ചും. തട്ടിയെടുത്ത സംഘം കാറിനുൾവശം കുത്തിപ്പൊളിച്ചാണു പണം കണ്ടെത്തിയത്. പത്ത് കോടിയുമായാണ് ഈ കാർ കോഴിക്കോട്ടു നിന്നും പുറപ്പെട്ടത്. അതുകൊണ്ടു തന്നെ ഈ കേസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടി വരും. കോടതി ഇതിന് നിർദ്ദേശം നൽകാൻ സാധ്യത ഏറെയാണ്.
പൊലീസിന് മോഷണ കേസ് മാത്രമേ അന്വേഷിക്കാൻ നിർവ്വാഹമുള്ളൂ. അതുകൊണ്ടാണ് മോഷണ കേസിലെ പ്രതികകൾക്കെതിരെ കുറ്റപത്രം. ബിജെപിക്കെതിരെ ഗുരുതര പരാമർശങ്ങൾ കുറ്റപത്രത്തിലുണ്ട്. ഇതെല്ലാം ധർമ്മരാജന്റെ മൊഴിയായാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഈ മൊഴികൾ ധർമ്മരാജൻ കോടതിയിൽ മാറ്റി പറയുമെന്ന് ഉറപ്പാണ്. കേന്ദ്ര ഏജൻസികളോടും ഈ മൊഴി ആവർത്തിക്കാൻ ഇടയില്ല. മോഷണം പോയ മൂന്നരക്കോടിയും തന്റേതാണെന്ന് കോടതിയെ ധർമ്മരാജൻ അറിയിച്ചിട്ടുമുണ്ട്. അതിനാൽ കുറ്റപത്രത്തിലെ തന്റെ മൊഴിയിൽ ഭൂരിഭാഗവും പരാതിക്കാരൻ തന്നെ മാറ്റി പറയും.
അപ്പോഴും പൊലീസിന്റെ പ്രതീക്ഷ കാറിലെ രഹസ്യ അറയിലാണ്. ഇതേ വാഹനത്തിൽ കേരളത്തിന്റെ പലഭാഗത്തും ബിജെപി നേതാക്കളുടെ നിർദേശപ്രകാരം പണമെത്തിച്ചതായുള്ള ധർമരാജന്റെ മൊഴി കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. രഹസ്യ അറ തയാറാക്കാൻ 3 ലക്ഷം രൂപ ചെലവാക്കിയെന്നു കുറ്റപത്രം പറയുന്നു. ബിജെപി സ്ഥാനാർത്ഥികൾക്കു വേണ്ടി കേരളത്തിലേക്കു കള്ളപ്പണം എത്തിക്കാൻ കോഴിക്കോട്ടെ ഹവാല ഏജന്റുമാരെയും നിയോഗിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട ആവശ്യത്തിനായി 17 കോടി രൂപ കടത്താനാണു ഏജന്റുമാരെ നിയോഗിച്ചത്. വിവരം കവർച്ചാ സംഘത്തിനു ലഭിച്ചതു ഏജന്റുമാർ വഴിയാണ്. 3.5 കോടി രൂപയിൽ 1.46 കോടി കഴിച്ചുള്ളത് ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കൂട്ടായ കവർച്ച, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളിലാണ് അന്വേഷണം നടത്താൻ പൊലീസിന് അധികാരമുള്ളത്. എന്നാൽ കവർച്ച ചെയ്യപ്പെട്ട പണത്തിന്റെ ഉറവിടം, ഉടമ അതു സമ്പാദിച്ച വഴികൾ എന്നിവയിൽ അന്വേഷണം നടത്തേണ്ടതു കേന്ദ്ര ഏജൻസികളാണ്. ഉറവിടം സംബന്ധിച്ച വ്യക്തത ഇല്ലാതെയാണു പൊലീസ് കുറ്റപത്രം സമർപ്പിച്ചതെന്നു ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിക്കു ബോധ്യപ്പെട്ടാൽ ഉത്തരവാദപ്പെട്ട ഏജൻസിക്കു കേസ് കൈമാറാൻ നിർദേശിച്ചേക്കാം.
കരാർ പ്രകാരം ധർമരാജൻ കാറിൽ പണമൊളിപ്പിച്ചു കൊണ്ടുവന്നു. ഡ്രൈവർ ഷംജീറിനൊപ്പം സഹായി ആയി കയറിപ്പറ്റിയ റഷീദ് വിവരം ചോർത്തി നൽകിയതു പ്രകാരം കണ്ണൂരിൽ നിന്ന് ഒന്നാം പ്രതി മുഹമ്മദ് അലിയുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്നു. ഇവർ ഏർപ്പാടാക്കിയതനുസരിച്ച് ഇരിങ്ങാലക്കുടയിലുള്ള കവർച്ച സംഘം കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ചു കാറും പണവും കവർന്നു. ഇതിന്റെ പങ്ക് ഇരിങ്ങാലക്കുട സംഘത്തിനു നൽകിയശേഷം ബാക്കി പണവുമായി കണ്ണൂർ സംഘം മടങ്ങി എന്നാണ് കേസ്.
ധർമരാജനുമായുള്ള ബന്ധം ബിജെപി നേതാക്കൾ വിശദീകരിച്ചതു തിരഞ്ഞെടുപ്പിനുള്ള 'പ്രിന്റഡ് മെറ്റീരിയൽ' കൊണ്ടുവന്നയാൾ എന്നാണ്. സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശ്, മധ്യമേഖല സെക്രട്ടറി കാശിനാഥൻ, ആലപ്പുഴ ട്രഷറർ ജി.കർത്താ അടക്കമുള്ളവർ ധർമരാജനുമായുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞതും പ്രിന്റഡ് മെറ്റീരിയൽ കൊണ്ടുവരുന്നതിനാൽ വിളിച്ചു എന്നാണ്. തിരഞ്ഞെടുപ്പു സാമഗ്രികൾ എന്നും മൊഴികളിലുണ്ട്.
ഏപ്രിൽ മൂന്നിനു കാറും പണവും കവർച്ച ചെയ്യപ്പെട്ടിട്ടും പരാതി നൽകാൻ 4 ദിവസം കാത്തിരുന്നതു തിരഞ്ഞെടുപ്പിനുള്ള കുഴൽപണമാണെന്ന വിവരം പുറത്തുവരാതിരിക്കാനാണെന്ന് കുറ്റപത്രം പറയുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടു പരാതി നൽകിയാൽ മതി എന്നതു നേതാക്കളുടെ തീരുമാനമായിരുന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കൾ കൂടിയാലോചിച്ച് ഈ തീരുമാനമെടുക്കുകയും ധർമരാജനോടു തിരഞ്ഞെടുപ്പു നടന്ന ഏപ്രിൽ ആറിനുശേഷം പരാതി നൽകിയാൽ മതിയെന്നു നിർദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടതായി ധർമരാജൻ കൊടകര പൊലീസിൽ പരാതി നൽകി.
നഷ്ടപ്പെട്ട തുക 3.5 കോടി രൂപയാണെന്ന വിവരവും പുറത്തു വരരുത് എന്നു കർശന നിർദ്ദേശം നൽകിയിരുന്നതായി കുറ്റപത്രം പറയുന്നു. ഇതുപ്രകാരം 25 ലക്ഷം രൂപ മാത്രം നഷ്ടപ്പെട്ടതായി പരാതി നൽകിച്ചു. കവർച്ചാ സംഘത്തെക്കുറിച്ചു പൊലീസ് കണ്ടെത്തിക്കഴിഞ്ഞാൽ പാർട്ടി ബന്ധങ്ങൾ ഉപയോഗിച്ചു പ്രതികളിൽ നിന്നു ബാക്കി പണം കണ്ടെടുക്കാമെന്നുമായിരുന്നു കണക്കുകൂട്ടൽ. പണം നഷ്ടപ്പെട്ടയുടൻ ധർമരാജൻ വിളിച്ചതു കെ.സുരേന്ദ്രനെയും സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശിനെയുമാണ്.
പണവുമായി എത്തിയ സംഘത്തിനു തൃശൂരിൽ താമസ സൗകര്യമേർപ്പെടുത്തിയതു ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നാണ്. കോഴിക്കോടു നിന്നു 10 കോടിയോളം രൂപയുമായാണു പുറപ്പെട്ടതെന്നും 6.25 കോടി രൂപ തൃശൂരിൽ ബിജെപി നേതാക്കൾക്കു നൽകിയെന്നും ധർമരാജന്റെ മൊഴിയിലുണ്ട്. സാക്ഷിപ്പട്ടികയിൽ ഏഴാമനായാണു സുരേന്ദ്രനെ ചേർത്തിരിക്കുന്നത്. സംഘടന സെക്രട്ടറി എം. ഗണേശ് എട്ടാം സാക്ഷിയും സ്റ്റേറ്റ് ഓഫിസ് സെക്രട്ടറി ഗിരീശൻ നായർ 9ാം സാക്ഷിയുമാണ്. പണം കൊണ്ടുവന്ന കാറിന്റെ ഡ്രൈവർ ഷംജീറാണ് ഒന്നാം സാക്ഷി. പരാതിക്കാരൻ ധർമരാജൻ രണ്ടാം സാക്ഷിയും.
Stories you may Like
- കരുവന്നൂരും കൊടകര കുഴൽപ്പണവുമായി ബന്ധം; അനിൽ അക്കര
- കളമശേരി സ്ഫോടന കേസിൽ പൊലീസിന് നിർണായക തെളിവുകൾ
- ശോഭാ സുരേന്ദ്രന് ധാർമിക പിന്തുണ നൽകുന്നത് കൃഷ്ണദാസ്; ബിജെപിയിൽ ആഭ്യന്തര പ്രശ്നം രൂക്ഷം
- കരുവന്നൂരും കൊടകരക്കേസും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന്
- ഡൊമിനിക് മാർട്ടിനെ കളമശ്ശേരിയിലെത്തിച്ച് ചോദ്യം ചെയ്യുന്നു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍