എന്തിനും ഏതിനും ക്രൗഡ് ഫണ്ടിങ്; 30 ലക്ഷം തേടി യുകെയിൽ പഠിക്കാനിറങ്ങിയ മലയാളി യുവാവിന് ലഭിച്ചത് വെറും 5000 രൂപ! സിനിമാ നിർമ്മാതാക്കളെ തേടിയ യുവതിക്കും പ്ലസ്ടുക്കാരനും നിരാശ; കേരളത്തിൽ 18 കോടി അനായാസം കണ്ടെത്തുമ്പോൾ ക്രൗഡ് ഫണ്ടിങ് കൂടുതൽ നിരീക്ഷണത്തിലേക്ക്
പ്രത്യേക ലേഖകൻ
ലണ്ടൻ: മസ്‌കുലാർ അട്രോഫി എന്ന ജനിതക രോഗം ബാധിച്ച കുട്ടിയുടെ ചികിത്സ ചെലവിനായി വെറും ഏഴു ദിവസം കൊണ്ട് ലോകമൊട്ടാകെയുള്ള മലയാളികൾ 18 കോടി രൂപ സംഭാവന നൽകിയത് അത്ഭുതത്തോടെയാണ് ലോകം കേട്ടിരുന്നത്. ഇത് സത്യമോ എന്ന ചിന്തയിൽ വാ പൊളിച്ചിരുന്നാണ് പലരും വാർത്ത സത്യമെന്നു വിശ്വസിച്ചത് തന്നെ. എംഎൽഎ അടക്കമുള്ളവർ ഫണ്ട് ശേഖരണത്തിന് മുന്നിൽ വന്നതോടെ സിനിമ റിലീസ് ചെയ്യാൻ ഒടി ടി പ്ലാറ്റുഫോമുകൾ എന്നത് പോലെ ക്രൗഡ് ഫണ്ടിങ് കൂടി മലയാളികൾക്ക് പരിചിതമായ വാക്കായി മാറുകയാണ്. കഴിഞ്ഞ ഏതാനും വർഷമായി ചികിത്സ മുതൽ പഠനം വരെയുള്ള കാര്യങ്ങൾക്കാണ് ക്രൗഡ് ഫണ്ടിങ് പലരും പരീക്ഷിച്ചത് എങ്കിലും ഇപ്പോൾ ക്രൗഡ് ഫണ്ടിങ് എന്തിനും ഏതിനും ഉപയോഗിക്കാം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.
നിരാശപ്പെടേണ്ടി വരുന്നവർ തന്നെ അധികവും, കോടതി നിരീക്ഷണം കൂടിയായതോടെ ഫണ്ടുകൾ ദുരുപയോഗം ചെയ്യാൻ ഉള്ള സാധ്യത മങ്ങിയേക്കും
ക്രൗഡ് ഫണ്ടിങ്ങുകൾ വർഷങ്ങളായി നിശബ്ദമായ പണം കണ്ടെത്തൽ മേഖല ആയി വളരുന്നുണ്ടെങ്കിലും 18 കോടിയൊക്കെ നിസാരമായി കണ്ടെത്താം എന്ന് വന്നതോടെ ഇത്തരം ഫണ്ട് ശേഖരണത്തിന്റെ പ്രളയമാണ് ഇനി മലയാളി കാണാനിരിക്കുന്നത്.
കേരളത്തിൽ ഡിജിറ്റൽ ലോകത്തെക്കുറിച്ചു അൽപം കാതലായ തോതിൽ തന്നെ അറിയാവുന്ന വിദ്യാർത്ഥികളിൽ ഒട്ടേറെ പേരാണ് ക്രൗഡ് ഫണ്ടിങ് വഴി ശേഖരിച്ച പണം ഉപയോഗിച്ച് ഇപ്പോൾ പ്രൊഫഷണൽ കോഴ്‌സുകളിലും മറ്റും പഠിക്കുന്നത്. എന്നാൽ ക്രൗഡ് ഫണ്ടിങ് കേരള ഹൈക്കോടതിയുടെ കർശന നിരീക്ഷണത്തിലേക്കു വന്നതോടെ ഈ രംഗത്ത് കള്ളനാണയങ്ങൾ എത്തുന്നത് തടയാൻ ആയേക്കും എന്ന പ്രതീക്ഷയാണ് സാധാരണക്കാർക്ക് ഉള്ളത്. മസ്‌കുലാർ അട്രോഫി ബാധിച്ച മറ്റൊരു കുഞ്ഞിന് വേണ്ടി 16 കോടി രൂപ സമാഹരിച്ചെങ്കിലും കുട്ടി കഴിഞ്ഞ ദിവസം മരിച്ചതോടെ പണം ഇനി എന്ത് കാര്യത്തിന് ഉപയോഗിക്കും എന്ന ചോദ്യവും കോടതി ഉയർത്തിക്കഴിഞ്ഞു.
പ്ലസ് ടു കഴിഞ്ഞു, ഇനി യുകെയിൽ വക്കീൽ പഠനം നടത്തണം, 40 ലക്ഷം ആവശ്യമുണ്ട്
യുകെയിലേക്കു വരാനുള്ള പണത്തിനായി സഹായിക്കുമോ എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മലയാളിയുടെ വാർത്ത വിഭാഗത്തിൽ ഇമെയിൽ ആയി എത്തിയത്. നിർധന സാഹചര്യത്തിൽ വളരുകയും പഠിക്കുകയും ചെയ്ത ഒരു പ്ലസ് ടു വിദ്യാർത്ഥിയാണ് കത്ത് എഴുതിയിരിക്കുന്നത്. സാധാരണ കോമൺവെൽത്ത് സ്‌കോളർഷിപ്പ് ഉൾപ്പെടെ യുകെ യൂണിവേഴ്‌സിറ്റി പഠനത്തിന് അനേകം സ്‌കോളർഷിപ്പുകൾ ഉള്ളതിനാൽ പഠന ചെലവിനുള്ള പണം സ്‌കോളർഷിപ്പ് ആയി ലഭിച്ചിരിക്കും ഇനി വിമാന ടിക്കറ്റിനു വേണ്ടിയുള്ള പണമായിരിക്കും വിദ്യാർത്ഥിക്ക് ആവശ്യം എന്ന ധാരണയിൽ സഹായിക്കാം എന്ന വാഗ്ദാനത്തോടെ വിദ്യാർത്ഥിയെ തിരികെ വിളിക്കുമ്പോഴാണ് തനിക്കു പഠിക്കാനുള്ള ഓഫർ ലെറ്റർ മാത്രമാണ് അബർഡീൻ യൂണിവേഴ്‌സിറ്റി നൽകിയതെന്നും പഠിക്കാനും താമസിക്കാനുമുള്ള പണം സ്വയം കണ്ടെത്തണം എന്നും വിദ്യാർത്ഥി പറയുന്നത്.
നാലര വർഷത്തെ പഠനത്തിന് 40 ലക്ഷം രൂപയിലേറെ ചിലവുണ്ട് എന്ന് പറയുമ്പോഴും ക്രൗഡ് ഫണ്ടിങ് അടക്കം നടത്തി ഇക്കാര്യവുമായി മുന്നോട്ടു പോകാം, മാധ്യമ പിന്തുണയാണ് തനിക്കാവശ്യം എന്ന് പുതിയ കാലത്തെ ട്രെന്റ് നന്നായറിയുന്ന വിദ്യാർത്ഥി അറിയിച്ചത്. ഏതായാലും ഫണ്ടിനുള്ള ശ്രമം തനിയെ തുടങ്ങൂ, അവസാന ഘട്ടത്തിൽ കുറവ് വരുന്ന പണത്തിനു സാധ്യമായ സഹായം ചെയ്തു നൽകാം എന്നാണ് ഈ വിദ്യാർത്ഥിക്ക് മറുപടി നൽകിയത്.
യുവ കവിക്കും യുകെയിൽ വരണം, വേണ്ടത് 30 ലക്ഷം, കിട്ടിയത് വെറും അയ്യായിരം രൂപ
തന്റെ യുകെയിൽ ഉള്ള പരിചയക്കാർ മുഖേനെ യുകെയിൽ സാഹിത്യം പഠിക്കാനുള്ള യുവ കവിയുടെ മോഹത്തിനും തുണയാകാൻ ഒടുവിൽ കണ്ടെത്തിയത് ക്രൗഡ് ഫണ്ടിങ്. എന്നാൽ ഒന്നര വർഷത്തെ പഠനത്തിന് പോലും യുകെയിലെ പ്രശസ്തരല്ലാത്ത യൂണിവേഴ്‌സിറ്റിയിൽ പോലും കോഴ്സ് ഫീയും താമസവും ചിലവും കൂടി 30 ലക്ഷത്തിലേറെ രൂപ ചെലവാകും. എന്നാൽ പോസ്റ്റ് സ്റ്റഡി ഓപ്ഷൻ എന്ന പേരിൽ കോഴ്‌സുകൾ പൂർത്തിയാക്കി രണ്ടു വർഷം യുകെയിൽ തങ്ങാൻ യുകെ സർക്കാർ അനുമതി നൽകിയതോടെ വിവിധ കോഴ്‌സുകൾ തപ്പി മലയാളി യുവത്വം പരക്കം പായുകയാണ്.
കോഴ്‌സും ഫീസും ഒന്നും പ്രശ്നമല്ല, പ്രവേശനം ലഭിച്ചാൽ മതി. ബാക്കിയൊക്കെ നോക്കാൻ ക്രൗഡ് ഫണ്ടിങ് പോലെ കൈ നനയാതെ മീൻ പിടിക്കാൻ ഉള്ള സൗകര്യം മുന്നിൽ ഉള്ളപ്പോൾ എന്തിനു പിന്നോക്കം നിൽക്കണം. ഈ ചിന്തയാണ് ഇപ്പോൾ കേരളത്തിൽ ആരോട് സംസാരിച്ചാലും കേൾക്കാനാകുക. പഠിച്ചിട്ടു മടങ്ങി കേരളത്തിൽ എത്തിയാൽ ഒരു പ്രയോജനവും ഇല്ലാത്ത സ്പോർട്സ് തെറാപ്പി കോഴ്‌സുകൾ പോലും പഠിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ് മലയാളി യുവാക്കൾ എന്നതാണ് ഏറ്റവും പുതിയ വിവരം.
അതേസമയം ഏറെ പ്രതീക്ഷയോടെ ക്രൗഡ് ഫണ്ടിങ്ങിനു ഇറങ്ങിയ തിരുവനന്തപുരത്തെ യുവകവിക്ക് തികച്ചും നിരാശപ്പെടേണ്ട അവസ്ഥയാണ് പ്രതികരണമായി ലഭിച്ചിരിക്കുന്നത്. ക്രിയേറ്റീവ് റൈറ്റിങ് പഠിക്കാൻ ഈസ്റ്റ് ആംഗ്ലിയയിലെ ആംഗ്ലിയ റസ്‌കിന് യൂണിവേഴ്‌സിറ്റിയിൽ എത്തുന്നതിനു 30 ലക്ഷം തേടി ഇറങ്ങിയ യുവ കവിക്ക് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം ഇതുവരെ കിട്ടിയത് വെറും അയ്യായിരം രൂപ. ഇതോടെ കവി ശ്രമം ഉപേക്ഷിക്കുമോ അതോ വീണ്ടും യുകെയിലെ സുഹൃത്തുക്കളുടെ സഹായം തേടുമോ എന്നും വ്യക്തമല്ല. മാത്രമല്ല വിസ ആപ്ലിക്കേഷനുള്ള രണ്ടു ലക്ഷം രൂപ പോലും ഈ ഫണ്ടിങ്ങിൽ നിന്നെ കണ്ടെത്താനാകൂ എന്നും യുവ കവി പറയുന്നു.
കാശുണ്ടാക്കാൻ യൂണിവേഴ്സിറ്റികൾക്കും അടവ് നയം
എന്നാൽ പഠനത്തിനും താമസത്തിനും ആവശ്യമായ പണം ബാങ്കിൽ എത്തിയതിനു ശേഷം മാത്രമേ യുകെ യൂണിവേഴ്‌സിറ്റികൾ വിസ നടപടിക്ക് ആവശ്യമായ കാസ് രേഖകൾ നൽകൂ എന്ന കാര്യം യുവകവിക്ക് നിശ്ചയം ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ക്രൗഡ് ഫണ്ടിങ് രീതികൾ വിശകലനം ചെയുമ്പോൾ മനസിലാക്കേണ്ടത് . പണം കയ്യിൽ എത്തിയ ശേഷം മാത്രമേ തനിക്കു വിസയും മറ്റും റെഡിയാകൂ എന്നതാണ് യുകെ നിയമം എന്നതും ഒരു പക്ഷെ അദ്ദേഹം ശ്രദ്ധിച്ചില്ലായിരിക്കാം. പക്ഷെ അപേക്ഷ നൽകിയ 115 പേരിൽ സെലക്ഷൻ ലഭിച്ച 15 പേരിൽ ഒരാളാണ് താൻ എന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ വിദേശ വിദ്യാർത്ഥികളെ ചാക്കിട്ടു പിടിക്കുന്ന യുകെ സർവകലാശാലകളുടെ ചില അടവ് നയമാണ് ഇത്തരം സെലക്ഷൻ രീതികൾ എന്നത് യുവകവിയെ പോലെ കേരളത്തിലെ ഒട്ടുമിക്ക ആളുകൾക്കും അജ്ഞാതമായ കാര്യമാണ്. മികച്ച പ്രതിഭയുള്ളവർക്കു പൂർണമായും സൗജന്യമായ സ്‌കോളർഷിപ്പ് നൽകുന്നതിന് യൂണിവേഴ്‌സിറ്റികൾ തയ്യാറാകുമെങ്കിലും അത്തരം സ്‌കോളർഷിപ്പുകൾ ലഭിക്കുന്നവർക്കു യാതൊരു പണച്ചിലവും ഇല്ലാതെ പഠിക്കാനാകും എന്നതിന് നികിത ഹരിയും ബിനീഷ് ബാലനും അടക്കം ഒട്ടേറെ മലയാളി വിദ്യാർത്ഥികൾ തന്നെ തെളിവ്.
സിനിമയായിട്ട് എന്തിനു മാറി നിൽക്കണം? ഒടിടി റിലീസ്, ചെലവ് വെറും 30 ലക്ഷം
ചികിൽസിക്കാനും പഠിക്കാനും മാത്രമല്ല എവറസ്റ്റ് കയറാനും ക്രൗഡ് ഫണ്ടിങ് ആകാമെങ്കിൽ എന്തുകൊണ്ട് സിനിമക്ക് വേണ്ടി ഈ മാർഗം സ്വീകരിച്ചു കൂടാ? ഇക്കാര്യം തേടി കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയെ സമീപിച്ചത് വടക്കേ മലബാറുകാരിയായ ഒരു സിനിമ പ്രവർത്തകയാണ്. ഇവരുടെ വകയായി ചെറിയ ഷോർട്ട് ഫിലിം സംരംഭങ്ങൾ പുറത്തു വന്നിട്ടുമുണ്ട്. അവരുടെ അവാർഡ് ശൈലിയിൽ ഉള്ള സിനിമക്കായി യുകെ മലയാളികളിൽ ആരെയെങ്കിലും നിർമ്മാതാക്കളായി ലഭിക്കുമോ എന്നതായിരുന്നു പ്രാരംഭ അന്വേഷണം.
എന്നാൽ ഇതിനു തീരെ സാധ്യത കുറവാണെന്നു വ്യക്തമാക്കിയപ്പോൾ യുവതി പ്ലാൻ കുറച്ചു കൂടി വിശദമാക്കി. ഒടിടി റിലീസും 30 ലക്ഷത്തിന്റെ കുറഞ്ഞ മുതൽ മുടക്കുമാണ് വേണ്ടി വരിക. ലാഭം പ്രതീക്ഷിക്കാതെ സിനിമയെ സ്നേഹിക്കുന്നവർ മുതൽ മുടക്കാൻ തയ്യാറാകണം. സംവിധായകയും അഭിനേത്രിയും യുവതി തന്നെ ആയിരിക്കും. മാനസിക സമ്മർദ്ദം പ്രമേയമായുള്ള കഥയാണ്. ആരും മുന്നോട്ടു വന്നില്ലെങ്കിൽ ക്രൗഡ് ഫണ്ടിങ് വഴി താൻ സിനിമ ചെയ്യും എന്നാണിപ്പോൾ ഈ യുവതിയും പറയുന്നത്.
പഴയ മലബാർ കുറിക്കല്യാണത്തിന്റെ ഡിജിറ്റൽ വേർഷൻ
ഏതാനും പതിറ്റാണ്ട് മുൻപ് കേരളം ഗൾഫ് പണത്തിന്റെ മേനിയഴക് അടുത്തറിയും മുൻപ് വരെ അത്യാവശ്യം സാമ്പത്തിക ആവശ്യങ്ങൾക്കായി കടം വാങ്ങുന്നതിനു പകരം പണം സ്വരൂപിക്കാൻ പ്രത്യേകിച്ചും മലബാർ മേഖലയിൽ നിലനിന്നിരുന്ന സമ്പ്രദായമാണ് കുറിക്കല്യാണവും പണം പയറ്റും ഒക്കെ. വിവാഹം പോലെ വലിയ പണച്ചെലവ് ഉള്ള ആവശ്യങ്ങൾക്കായി ചെലവ് കൈകാര്യം ചെയ്യാൻ വേണ്ടിയാണു കുറിക്കല്യാണം നടത്തിയിരുന്നത്. തീരെ ലളിതമായി ചായയും ബിസ്‌കറ്റും അതിഥികൾക്ക് നൽകി കുറിക്കല്യാണം വഴി പിരിഞ്ഞു കിട്ടിയിരുന്ന പണം ഉപയോഗിച്ചാണ് അക്കാലത്തു വിവാഹങ്ങൾ പലതും നടന്നിരുന്നത്. ഇത്തരം കുറിക്കല്യാണത്തിൽ പങ്കെടുക്കുന്നവർ പേരെഴുതി പണം നൽകും. തിരിച്ചു അയാളുടെ വീട്ടിൽ കുറിക്കല്യാണം നടക്കുമ്പോൾ ആദ്യം ഇങ്ങനെ അയാളിൽ നിന്നും പണം സ്വീകരിച്ചവർ അത് മടക്കി നൽകും.
ഇത്തരത്തിൽ കൊണ്ടും കൊടുത്തും ഒരു നാട്ടിലുള്ളവർ സാമ്പത്തിക ആവശ്യം നടത്തിയിരുന്ന കാലത്ത്, കല്യാണം അല്ലാതെ അത്യാവശ്യ ചെലവ് ഉണ്ടാകുമ്പോൾ പണംപയറ്റ് എന്ന പേരിലും പണം പിരിച്ചെടുത്തിരുന്നു. ഏറെക്കുറെ ഈ സമ്പ്രദായത്തിന്റെ മോഡേൺ കാലത്തേ ഡിജിറ്റൽ വേർഷൻ ആയി മാറുകയാണ് ക്രൗഡ് ഫണ്ടിങ്ങുകൾ. പണം പയറ്റിൽ പണം നൽകിയവരെ തിരിച്ചറിയാൻ പറ്റുമായിരുന്നപ്പോൾ ക്രൗഡ് ഫണ്ടിൽ ലോകത്തെവിടെ നിന്നും പരിചയമില്ലാത്ത ആരിൽ നിന്നും പണം സ്വീകരിക്കാം എന്ന സൗകര്യവുമായി. ഇതോടെ ആയിരങ്ങളും പതിനായിരങ്ങളും പിരിഞ്ഞ പണം പയറ്റിൽ നിന്നും അനേകം കോടികൾ സമാഹരിക്കാൻ ക്രൗഡ് ഫണ്ടിങ്ങിൽ ഒരു പ്രയാസവും ഇല്ലെന്നു തെളിച്ചിയിച്ചിരിക്കുകയാണ് അടുത്തിടെ മലയാളികൾ കേട്ട തലശേരിയിലെ അട്രോഫി മസ്‌കുലാർ രോഗം ബാധിച്ച രണ്ടു വയസുകാരന്റെ കഥ. ഇതോടെ ക്രൗഡ് ഫണ്ടിങ് എന്ന് കേട്ടു ചാടിയിറങ്ങി പണം നൽകുമ്പോൾ മലയാളികൾ രണ്ടു വട്ടം ആലോചിക്കണം എന്നതാണ് പുതുതായി എത്തുന്ന നാനാവിധത്തിൽ ഉള്ള ക്രൗഡ് ഫണ്ടിങ് രീതികൾ ഓർമ്മപെടുത്തുന്നതും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍