Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയബന്ധം ചോദ്യം ചെയ്ത് കാമുകിയുടെ ബന്ധുക്കൾ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി; ഗൊരഖ്പൂർ ജില്ലയിൽ ക്രൂരസംഭവം അരങ്ങേറിയത് രാത്രിയിൽ ബൈക്കിൽ കാമുകിക്കൊപ്പം യാത്ര ചെയ്തതിന്റെ പേരിൽ; പൊലീസ് അന്വേഷണം തുടങ്ങി

പ്രണയബന്ധം ചോദ്യം ചെയ്ത് കാമുകിയുടെ ബന്ധുക്കൾ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി; ഗൊരഖ്പൂർ ജില്ലയിൽ ക്രൂരസംഭവം അരങ്ങേറിയത് രാത്രിയിൽ ബൈക്കിൽ കാമുകിക്കൊപ്പം യാത്ര ചെയ്തതിന്റെ പേരിൽ; പൊലീസ് അന്വേഷണം തുടങ്ങി

ന്യൂസ് ഡെസ്‌ക്‌

ലഖ്‌നൗ: യുപിയിലെ ഗൊരഖ്പൂർ ജില്ലയിൽ പ്രണയബന്ധത്തെ ചോദ്യം ചെയ്ത് കാമുകിയുടെ ബന്ധുക്കൾ യുവാവിനെ തല്ലിക്കൊന്നു. ജാൻഗഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജീത്ത്പൂർ സ്വദേശിയായ 27കാരൻ ലൗഹർ നിഷാദ് ആണ് കൊല്ലപ്പെട്ടത്.

ഉത്തരാഖണ്ഡിൽ നിർമ്മാണ തൊഴിലാളിയായ യുവാവ് രാംഗർഹ്താലിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ അമ്മായിയുടെ വീടിന് സമീപത്താണ് പെൺകുട്ടിയുടെ വീട്. കാമുകിയെ കാണാനായി ഇടയ്ക്കിടെ നിഷാദ് അമ്മായിയുടെ വീട്ടിലെത്തുമായിരുന്നു.

തിങ്കളാഴ്ച ഇവിടെ എത്തിയ നിഷാദ് രാത്രി കാമുകിയെ ബൈക്കിൽ കയറ്റി പോവുകയായിരുന്നു. പുലർച്ചെ നാലു മണിയോടെ തിരികെ എത്തിക്കാനായി ബൈക്കിൽ പോകവെ, പെൺകുട്ടിയുടെ ബന്ധുക്കളിൽ ചിലർ ഇരുവരെയും കണ്ടു. വണ്ടി തടഞ്ഞ് നിർത്തിയ ശേഷം നിഷാദിനെ അതിക്രൂരമായി മർദിക്കുകയായിരുന്നു.

സമീപവാസികൾ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ക്രൂരമർദനമേറ്റ നിഷാദിനെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വീട്ടിൽ അതിക്രമിച്ചുകയറിയതിന് യുവാവിനെ മർദിച്ചുവെന്ന വിവരമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് എസ് എസ് പി ദിനേശ് കുമാർ പി പറഞ്ഞു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഗായിഘട്ടിൽ ആരിൽ നിന്നോ പണം വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് നിഷാദ് വ് വീട്ടിൽ നിന്ന് പോയതെന്ന് മാതാവ് പറയുന്നു. പിന്നീട് വിളിച്ച് രാത്രി തിരികെ എത്തില്ലെന്ന് അറിയിച്ചു. പിറ്റേന്ന് രാവിലെയാണ് മകനെ ഒരു സംഘം മർദിച്ച് കൊന്നതായി വിവരം ലഭിച്ചതെന്നും അമ്മ പറയുന്നു.

വസ്തു തർക്കവുമായി ബന്ധപ്പെട്ടാണ് സഹോദരനെ ചിലർ കൊലപ്പെടുത്തിയതെന്ന് നിഷാദിന്റെ സഹോദരി ഗുഡിയ പറയുന്നു. നിഷാദിനെ മർദിച്ച അഞ്ചുപേരുടെ പേരുവിവരങ്ങൾ അടക്കമാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP