'വിരട്ട് കൈയിൽ വച്ചാൽ മതി': ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ തന്റേടത്തോടെ ചോദ്യം ചെയ്തത് പിണറായി സർക്കാരിനെ; നയതന്ത്രകള്ളക്കടത്ത് കേസിൽ ബാഗേജ് വിട്ടുകൊടുക്കാതെ വരച്ച വരയിൽ നിർത്തിയത് യുഎഇ ഉദ്യോഗസ്ഥരെ; കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ ഭീവണ്ടിയിലേക്ക് വണ്ടി കയറും മുമ്പ് കുറ്റപത്രം സമർപ്പിക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന് കമ്മീഷണർ സുമിത് കുമാറിന്റെ സ്ഥലംമാറ്റം ദുഃഖ വാർത്ത ആയിരുന്നു. ന്യൂഡൽഹി സ്വദേശിയും 1994 ലെ ഐആർഎസ് ബാച്ച് ഉദ്യോഗസ്ഥനുമായ സുമിത് സഹപ്രവർത്തകർക്ക് പ്രിയങ്കരനാകുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്ന് കള്ളക്കടത്തുകാർക്കെതിരെ മുഖം നോക്കാതെ തീരുമാനം എടുക്കും. രണ്ട് രാഷ്ട്രീയ സമ്മർദ്ദങ്ങൾ വിളിപ്പാടകലെ നിർത്തി സഹപ്രവർത്തകരെ പിന്തുണയ്ക്കും.
നേരത്തെ മാധ്യമപ്രവർത്തകനായിരുന്നു സുമിത്. ഐആർഎസിൽ ചേരും മുമ്പ് കോളമിസ്റ്റായിരുന്നു. ഭീവണ്ടിയിൽ ജിഎസ്ടി-സെൻട്രൽ എക്സൈസ് വിഭാഗത്തിലേക്കുള്ള സ്ഥലംമാറ്റത്തിൽ അസാധാരണമായി ഒന്നുമില്ല. എന്നാൽ, രാജ്യം തന്നെ ഉറ്റുനോക്കിയ നയനതന്ത്ര സ്വർണകള്ളക്കടത്ത് കേസ് അന്വേഷണം അതിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. അതുകൊണ്ട് തന്നെ ഈ കേസിലെ കുറ്റപത്രം അടിയന്തരമായി സമർപ്പിക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നു.
കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി കസ്റ്റംസ് സൂപ്രണ്ട് സോളിസിറ്റർ ജനറലുമായി കൂടിക്കാഴ്ച നടത്തിയിയിരുന്നു. സുമിത് കുമാറിനെ നിർണായക സമയത്ത് മാറ്റിയത് കേസിന്റെ തുടർനടപടികളെ ബാധിക്കും എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതിനു പുറമേ കരിപ്പൂർ സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസുകളും അന്വേഷണ വഴിയിലാണ്. ഈ നിർണായക സമയത്തെ സ്ഥലം മാറ്റത്തിന്റെ ദോഷം കേന്ദ്ര ധനമന്ത്രാലയത്തെ അറിയിക്കാൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു.
രാഷ്ട്രീയ പാർട്ടികളുടെ വിരട്ട് കൈയിൽ വച്ചാൽ മതി
കൊച്ചിയിൽ കസ്റ്റംസ് പ്രവിന്റീവ് കമ്മീഷണറായി ഇരിക്കെ, നിരവധി സെൻസേഷണൽ കേസുകൾ സുമിത് കുമാർ അന്വേഷിച്ചു. അതിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് തീർച്ചയായും നയതന്ത്ര സ്വർണക്കടത്ത് തന്നെ. കഴിഞ്ഞ മാർച്ചിൽ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു: ഒരുരാഷ്ട്രീയ പാർട്ടി വിരട്ടാൻ നോക്കിയാൽ ഇവിടെ അതുചെലവാകില്ല. കസ്റ്റംസ് ഓഫീസിലേക്കുള്ള എൽഡിഎഫ് മാർച്ചിനെ പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.
30 കിലോ സ്വർണം നയതന്ത്ര ബാഗേജ് വഴി കടത്തിയത് പിടിച്ചപ്പോൾ, അത് വിട്ട് കൊടുക്കാതിരിക്കാനും, യുഎഇയിലേക്ക് തിരിച്ചയയ്ക്കാതിരിക്കാനും സുമിത് ഉറച്ച തീരുമാനമെടുത്തു. യുഎഇ നയതന്ത്ര പ്രതിനിധികൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒന്നും നടന്നില്ല. വിഷയത്തിന്റെ ഗൗരവത്തിലേക്ക് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചതും എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലേക്ക് നയിച്ചതും സുമിതിന്റെ ശ്രമഫലമായാണ്. കസ്റ്റംസ് അന്വേഷണ സംഘത്തിലെ പലരെയും രാഷ്ട്രീയമായി ലക്ഷ്യമിട്ടപ്പോളും അദ്ദേഹം സഹപ്രവർത്തകർക്ക് പൂർണ പിന്തുണ നൽകി.
ചുമതല ഏറ്റെടുത്തത് മുതൽ റെക്കോഡ് സ്വർണവേട്ട
2017 ാണ് കൊച്ചി കസ്റ്റംസ് ഹൗസിൽ കമ്മീഷണറായി സുമിത് കുമാർ ചുമതല ഏറ്റെടുത്തത്. അദ്ദേഹത്തിന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ അധിക ചുമതല നൽകുകയായിരുന്നു. വാർഷിക കണക്കെടുപ്പിൽ 200 കിലോയിലേറെ സ്വർണമാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയും സ്വീകരിച്ചിരുന്നു.
2019 ൽ സുമിതിന്റെ കീഴിലുള്ള ടീം തൃശൂരിൽ നിന്ന് 123 കിലോ സ്വർണം പിടിച്ചു. സംസ്ഥാന കസ്റ്റംസ് ചരിത്രത്തിലെ തന്നെ റെക്കോഡ് സ്വർണവേട്ട. സംസ്ഥാനത്തെ എല്ലാ ക്സറ്റംസ് യൂണിറ്റുകളെയും സംയോജിപ്പിച്ചായിരുന്നു സ്വർണവേട്ട. തിരുവനന്തപുരത്ത് 31 കിലോ സ്വർണമാണ് പിടിച്ചത്. 21 തവണയായി 167 കിലോ സ്വർണം കടത്തിയെന്ന് പ്രതികൾ പിന്നീട് സമ്മതിക്കുകയും ചെയ്തു.
സ്ഥലം മാറ്റത്തിൽ അമിതപ്രതികരണമില്ല
സ്ഥലംമാറ്റം ഒക്കെ ജോലിയുടെ ഭാഗം എന്നാണ് സുമിത് കുമാറിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഐആർഎസ് ബാച്ച് മേറ്റ് രാജേന്ദ്രകുമാറാണ് കൊച്ചിയിലെ പകരക്കാരൻ. സുമിത് കുമാർ ഒരേ സ്ഥലത്ത് നാലു വർഷം പൂർത്തിയാക്കിയതാണ് സ്ഥലംമാറ്റത്തിന് കാരണം. അതേസമയം, കസ്റ്റംസ് ഹൗസ് കമ്മിഷണറും നാലുവർഷം പൂർത്തിയാക്കിയെങ്കിലും അദ്ദേഹത്തെ മാറ്റിയിട്ടില്ല. ഇതെചൊല്ലി സഹപ്രവർത്തകർക്ക് ഇടയിൽ മുറുമുറുപ്പ് ഉണ്ടെങ്കിലും സുമിത് കുമാർ അതൊന്നും ശ്രദ്ധിക്കുന്നില്ല. ജോലി ചെയ്യുക പരാതി പറയാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ മതം.
അവിവാഹിതനാണു സുമിത്കുമാർ. സിവിൽ സർവീസുകാരുടെ കുടുംബത്തിൽ നിന്നുള്ളയാൾ. ബിഹാറിൽ വേരുകളുള്ള കുടുംബ പശ്ചാത്തലം. സുമിത്കുമാർ ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. നിയമത്തിൽ, ന്യൂയോർക്ക് സർവകലാശാലയിൽനിന്നു ബിരുാദനന്തര ബിരുദം നേടിയിട്ടുണ്ട്.
പലവട്ടം ആക്രമണഭീഷണി
സുമിത്കുമാറിനു നേരെ ആക്രമണ ഭീഷണിയുണ്ടെന്ന കസ്റ്റംസ് പരാതിയിൽ കൊണ്ടോട്ടിയിൽ ഒരു കേസും കൊച്ചിയിൽ 3 കേസുകളും നിലവിലുണ്ട്. സ്വർണക്കടത്തു സംഘം ആക്രമിക്കാൻ ശ്രമിച്ചുവെന്നും വഴിയിൽ തടഞ്ഞെന്നുമാണു കൊണ്ടോട്ടിയിലെ പരാതിയിൽ പറയുന്നത്. പക്ഷേ, ഇക്കാര്യത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. കൊച്ചിയിലും അക്രമിസംഘത്തെ പറ്റി പൊലീസിനു തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
എന്നാൽ, തനിക്കെതിരെ ഉള്ള ആക്രമണങ്ങൾ അന്വേഷിക്കാൻ കേരള പൊലീസിന് യാതൊരു താൽപര്യവും ഇല്ലെന്നാണ് സുമിത് കുമാർ നേരത്തെ ആരോപിച്ചത്. ഒന്നുകിൽ, പൊലീസിന് കുറ്റവാളികളെ പിടികൂടാൻ കഴിവില്ല, അതല്ലെങ്കിൽ സത്യം പുറത്തുകൊണ്ടുവരാൻ താൽപര്യമില്ല, അദ്ദേഹം മുമ്പ് ആരോപിച്ചു.
ഫെബ്രുവരി 12ന് കൽപറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് മടങ്ങുമ്പോൾ ഒരുസംഘം തന്നെ പിന്തുടർന്നുവെന്നും പരാതിപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ക്രമസമാധാന നില തകർന്നുവെങ്കിലും ആരും അതുകാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാധ്യമങ്ങൾ അടക്കം ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
ടൺ കണക്കിന് സ്വർണമാണ് കേരളത്തിന് അകത്തേക്കും പുറത്തേക്കും കടത്തുന്നത്. പലരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. കസ്റ്റംസ് പോലെയുള്ള വകുപ്പുകൾക്ക് നേരേ ആക്രമണം ഉണ്ടാകുമ്പോൾ, പൊലീസ് അത് കൈകാര്യം ചെയ്യാൻ മടിക്കുമ്പോൾ ആരാണ് ഇതിന് പിന്നിലെന്നാണ് നിങ്ങൾ കരുതുന്നത്, സുമിത് കുമാർ ഉയർത്തുന്ന ചോദ്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല.
Stories you may Like
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ ചരിത്രനേട്ടവുമായി സുമിത് നാഗൽ
- നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തിൽ എല്ലാം ശിവശങ്കർ അറിഞ്ഞ്; ; കസ്റ്റംസ്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്