ഈടുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം പണം നൽകാതെ പറ്റിച്ചു; ഈട് നൽകിയ രേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തത് മൂന്ന് കോടി രൂപ; ഭർത്താവ് ഓവർ ഡ്രാഫ്റ്റ് എടുത്തപ്പോൾ മുൻ കൗൺസിലർക്ക് നഷ്ടപ്പെട്ടത് ഒന്നരക്കോടിയുടെ കിടപ്പാടം; അഞ്ചു വർഷത്തിനിടെ മുന്നൂറ് കോടിയുടെ തട്ടിപ്പ്; കരുവന്നൂർ സഹകരണബാങ്കിലെ സഖാക്കൾ തട്ടിപ്പിന്റെ ഉസ്താദുമാർ
മറുനാടൻ ന്യൂസ് ബ്യൂറോ
തൃശ്ശൂർ: 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്ന് പരാതി കിട്ടിയ കരുവന്നൂർ സഹകരണബാങ്കിൽ അഞ്ചുവർഷത്തിനിടെ നടന്നത് 300 കോടിയുടെ തിരിമറിയെന്ന് റിപ്പോർട്ടുകൾ. ഇത് മുമ്പ് കണക്കാക്കിയതിലും മൂന്നിരട്ടിയോളം വരും. 2018 -'19-ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ബാങ്കിന് ആ വർഷം 401.78 കോടിയുടെ നിക്ഷേപവും 437.71 കോടിയുടെ വായ്പയുമുണ്ട്. ആ വർഷത്തെ മാത്രം പ്രവർത്തനനഷ്ടം 13.73 കോടിയാണ്. സഹകരണ സൊസൈറ്റി നിയമപ്രകാരം നിക്ഷേപങ്ങളുടെ 70 ശതമാനം വരെ മാത്രമേ വായ്പയായി അനുവദിക്കാവൂ എന്നിരിക്കേ, ഈ ബാങ്ക് അതിനേക്കാൾ ഏറെ നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്. നിക്ഷേപ - വായ്പാ അനുപാതം കാത്തുസൂക്ഷിക്കാതെ വ്യാപക ക്രമക്കേട് നടത്തിയതാണ് ബാങ്കിന്റെ നിലനില്പിനെ ബാധിച്ചത്.
ബാങ്ക് കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്ന് മനസ്സിലാക്കി, 2018-ൽ മാത്രം നിക്ഷേപകർ 100 കോടി ഇവിടെനിന്ന് പിൻവലിച്ചതോടെ ബാങ്കിന് പിടിച്ചുനിൽപ്പ് പ്രശ്നമായി. അതോടെ ദൈനംദിനപ്രവർത്തനത്തിനുള്ള പണം കണ്ടെത്താനായി ബാങ്ക് പണിപ്പെട്ടുതുടങ്ങി. ചെറുകിട നിക്ഷേപങ്ങൾ സമാഹരിക്കുകയും യഥാർഥ ഇടപാടുകാരെക്കൊണ്ട് നിർബന്ധപൂർവം വായ്പ തിരിച്ചടപ്പിക്കുകയും ചെയ്തു.
അഞ്ചുവർഷത്തിനിടെ മാത്രം ബാങ്കിലെ ജീവനക്കാരും ബാങ്കിന് വേണ്ടപ്പെട്ടവരും 300 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഈടില്ലാതെയും ഒരു ഈടിന്മേൽ ഒന്നിലധികം വായ്പ നൽകിയുമാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ജീവനക്കാർക്ക് സാധാരണഗതിയിൽ സഹകരണബാങ്കുകളിൽ അംഗത്വം നൽകാറില്ലെങ്കിലും പ്രത്യേക ഉത്തരവിലൂടെ 'സി' ക്ലാസ് അംഗത്വം നൽകി വായ്പ അനുവദിക്കുകയായിരുന്നു.
ഇതിനിടെ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും കബളപ്പിക്കപ്പെട്ട നിരവധി ഇടപാടുകാർ പരാതികളുമായി രംഗത്തെത്തിക്കഴിഞ്ഞു. വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി ഭൂമി തട്ടിയെടുത്തെന്നും മൂന്ന് കോടി ബാധ്യത സൃഷ്ടിച്ചെന്നും ആരോപിച്ച് രംഗത്തെത്തിയ സായ്ലക്ഷ്മി എന്ന വീട്ടമ്മയാണ് അതിലൊരാൾ. ഗൾഫിൽ 12 വർഷം പ്രിന്റിങ് പ്രസിൽ അധ്വാനിച്ചുകിട്ടിയ പണംകൊണ്ടാണ് സായ്ലക്ഷ്മി ഇരിങ്ങാലക്കുടയ്ക്കടുത്ത് 13.45 സെന്റ് സ്ഥലം വാങ്ങിയത്. നാട്ടിലേക്കു മടങ്ങിയ വേളയിലാണ് വായ്പാവാഗ്ദാനവുമായി കരുവന്നൂർ സഹകരണബാങ്കിന്റെ കമ്മിഷൻ ഏജന്റ് എത്തിയത്.
ഇരിങ്ങാലക്കുടയിലെ സ്ഥലം പണയപ്പെടുത്തിയാൽ 20 ലക്ഷം വരെ വായ്പ അനുവദിക്കാമെന്നും അതുപയോഗിച്ച് ഇതേ സ്ഥലത്ത് പ്രസ് തുടങ്ങാമെന്നുമായിരുന്നു വാഗ്ദാനം. നാട്ടിൽ തിരികെയെത്തി ജോലിയൊന്നുമില്ലാതിരുന്നതിനാൽ സമ്മതിച്ചു. കരുവന്നൂർ ബാങ്കിൽ 10 ലക്ഷം രൂപയ്ക്കുള്ള അപേക്ഷ നൽകി. വായ്പ അനുവദിച്ചതായുള്ള ബാങ്കുകാരുടെ അറിയിപ്പ് കിട്ടിയതോടെ ആവശ്യപ്പെട്ട എല്ലാ രേഖകളിലും ഒപ്പിട്ടുകൊടുത്തു. പരിശോധനയ്ക്കായി സ്ഥലത്തിന്റെ യഥാർഥ പ്രമാണവും നൽകി. രണ്ടുദിവസത്തിനകം പണം അക്കൗണ്ടിൽ വരുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ, ഒരാഴ്ചയായിട്ടും പണം എത്താതായപ്പോൾ ബാങ്കിലെത്തി അന്വേഷിച്ചു. ഉടൻ വായ്പ പാസാകുമെന്നു പറഞ്ഞ് പലതവണ തിരിച്ചയച്ചു. വായ്പ വേണ്ട, പ്രമാണം തിരികെ നൽകാനാവശ്യപ്പെട്ടപ്പോൾ ഭീഷണി തുടങ്ങിയതായി സായ്ലക്ഷ്മി പറയുന്നു.
രണ്ടുവർഷത്തിനുശേഷം വീട്ടിലേക്ക് ജപ്തിനോട്ടീസ് എത്തിയപ്പോഴാണ് സായ്ലക്ഷ്മി ഞെട്ടിയത്. മൂന്നുകോടി വായ്പയെടുത്തത് തിരിച്ചടയ്ക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് നിയമജ്ഞരുടെ സഹായത്തോടെ കാര്യങ്ങൾ തിരക്കിയപ്പോഴാണ് സായ്ലക്ഷ്മിയുടെ സ്ഥലത്തിന്റെ ഈടുപയോഗിച്ച് ആറുപേർ 50 ലക്ഷം വീതം വായ്പയെടുത്ത് വഞ്ചിച്ച കാര്യം അറിഞ്ഞത്. ഇതിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് നടത്തിപ്പിന് ചെലവുണ്ട്. അതിനുള്ള പണമില്ല. പ്രതിസന്ധി ഏകമകന്റെ പഠനത്തെവരെ ബാധിച്ചതായും ഇവർ പറയുന്നു.
എൽഡിഎഫ് നേതാക്കളുടെ കുടുംബാംഗങ്ങളും ഈ തട്ടിപ്പിൽ ഇരയായിട്ടുണ്ട്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മുൻ എൽ.ഡി.എഫ്. കൗൺസിലർ സലിന്റെ ഭർത്താവായ പൗലോസിന് 25 ലക്ഷം ഓവർഡ്രാഫ്റ്റ് എടുത്തതിന്റെ പേരിൽ നഷ്ടപ്പെട്ടത് ഒന്നരക്കോടിയുടെ കിടപ്പാടമാണ്. ഇന്ന് മകളുടെ വീട്ടിൽ അഭയം തേടേണ്ട ഗതികേടിലാണ് പൗലോസ് കണ്ടംകുളത്തിയും ഭാര്യ സലിൻ പൗലോസും. ബിസിനസുകാരനായ പൗലോസിന് 25 ലക്ഷം രൂപയുടെ ഓവർഡ്രാഫ്റ്റ് സൗകര്യം ഏർപ്പെടുത്താമെന്ന വാഗ്ദാനവുമായാണ് ബാങ്കിന്റെ പ്രതിനിധികൾ സമീപിച്ചത്. ഇതിനായി ഇരിങ്ങാലക്കുട നഗരത്തിലെ എൽ.െഎ.സി. ഓഫീസിനു സമീപമുള്ള ഒന്നരക്കോടിയോളം വില വരുന്ന വീട് ഈടുനൽകി.
ഓവർഡ്രാഫ്റ്റ് എടുത്ത തുക കൃത്യമായി മടക്കി അടച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ജപ്തിനോട്ടീസ് എത്തിയത്. ബാങ്കിൽ നിന്നെടുത്ത 75 ലക്ഷം പലിശസഹിതം തിരിച്ചടയ്ക്കാനായിരുന്നു ആവശ്യം. ബാങ്കിലെത്തി തിരക്കിയപ്പോഴാണ് ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിൽ 50 ലക്ഷംകൂടി വായ്പ ഓവർഡ്രാഫ്റ്റ് രേഖകൾ ഉപയോഗപ്പെടുത്തി ആരോ എടുത്തതായി അറിഞ്ഞത്. ഇതിൽ ഉൾപ്പെട്ട ഒരു മകൾ ആറുവർഷമായി ഇന്ത്യയിലില്ലാത്ത ആളുമാണ്.
വായ്പയുടെ സ്റ്റേറ്റ്മെന്റ് പോലും തരാൻ ബാങ്ക് തയ്യാറല്ലാത്തതിനാൽ ഹൈക്കോടതിയിലെത്തിയാണ് ഇത് കിട്ടാനുള്ള അനുമതി പൗലോസ് നേടിയത്. ഇതറിഞ്ഞതോടെ ബാങ്ക് ജപ്തിനടപടികൾ ഊർജിതമാക്കി. ബാങ്കിലെ ചിലർക്ക് വീടിനുനേരെ നോട്ടമുണ്ടായിരുന്നതിനാൽ വീട് വിറ്റ് കടം വീട്ടാനുള്ള പൗലോസിന്റെ നീക്കത്തിന് അവർ തടയിട്ടു. അതോടെ ജപ്തിയെന്ന അപമാനത്തിൽനിന്ന് കരകയറാൻ 80 ലക്ഷത്തിന് വീട് വിറ്റ് ബാങ്കിലെ കടം വീട്ടി. ബാങ്കിൽ പലതവണയായി അടച്ച തുകയും ഒരുലക്ഷം രൂപയ്ക്ക് 2000 രൂപ എന്ന രീതിയിലുള്ള ഷെയർ പണവും വായ്പയിൽ വകയിരുത്തിയതുമില്ല. വായ്പ തീർത്തതിന്റെ രേഖ ചോദിച്ചപ്പോൾ ഭീഷണിയും ഉണ്ടായി. ഇപ്പോൾ മകളെ വിവാഹം കഴിച്ചയച്ച വീട്ടിലാണ് പൗലോസും ഭാര്യയും.
Stories you may Like
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകൻ അഖിലും ഇഡിയുടെ അറസ്റ്റിൽ
- ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടലയിൽ തട്ടിപ്പുകാർ ഇനി പിച്ചക്കാരാകും
- റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും
- റോബർട്ട് ഓവൻ പുരസ്കാരം രമേശൻ പാലേരിക്ക്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍