Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

18 കോടിയുടെ കാരുണ്യത്തിന് കാത്തു നിൽക്കാതെ ആ കുരുന്ന് യാത്രയായി; സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുഞ്ഞ് ഇമ്രാൻ വിടവാങ്ങി: മലയാളികൾക്ക് ഇത് സങ്കടങ്ങളുടെ നിമിഷം

18 കോടിയുടെ കാരുണ്യത്തിന് കാത്തു നിൽക്കാതെ ആ കുരുന്ന് യാത്രയായി; സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുഞ്ഞ് ഇമ്രാൻ വിടവാങ്ങി: മലയാളികൾക്ക് ഇത് സങ്കടങ്ങളുടെ നിമിഷം

സ്വന്തം ലേഖകൻ

അങ്ങാടിപ്പുറം: സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച് മൂന്നരമാസമായി വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുഞ്ഞ് ഇമ്രാൻ വിടവാങ്ങി. ചികിത്സയ്ക്ക് ആവശ്യമായ പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനിൽക്കാതെയാണ് വേദനകളില്ലാത്ത ലോകത്തേക്ക് കുഞ്ഞ് ഇമ്രാൻ യാത്രയായത്. ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഇമ്രാൻ മരണത്തിന് കീഴടങ്ങിയത്. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമായി പറയുന്നത്.

ചികിത്സയ്ക്കായി ലോകംമുഴുവൻ കൈകോർത്ത് പതിനാറരകോടിരൂപ സമാഹരിച്ചത് അറിയാതെയാണ് മടക്കം. പരിന്തൽമണ്ണ വലമ്പൂരിലെ ആരിഫ്-റമീസ തസ്നി ദമ്പതികളുടെ മകനാണ് ഇമ്രാൻ. സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെവെന്റിലേറ്ററിലായിരുന്നു ആറുമാസം പ്രായമുള്ള ഇമ്രാൻ. പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇമ്രാനെയുംകൊണ്ട് മാതാപിതാക്കൾ ആശുപത്രികളിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള യാത്ര തുടങ്ങി.

പെരിന്തൽമണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. കുഞ്ഞ് ഇമ്രാന്റെ ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന പതീക്ഷയിലായിരുന്നു കുടുംബം. ആരിഫിന്റെയും റമീസയുടെയും ആദ്യത്തെ കുട്ടിയും സമാന രോഗം ബാധിച്ച് മരണപ്പെടുകയായിരുന്നു. ഇമ്രാൻ ജനിച്ച് 17ഓളം ദിവസങ്ങൾക്ക് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്.

ഇമ്രാന്റെ ചികിത്സയ്ക്ക് 18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എംഎ‍ൽഎ. മഞ്ഞളാംകുഴി അലി ചെയർമാനായി ഇമ്രാൻ ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധസംഘടനകളും ക്ലബ്ബുകളും തൊഴിലാളികളും ഡ്രൈവർമാരുമടക്കം ലോക മലയാളികൾ കൈകോർത്ത് സമൂഹസമാഹരണം വഴി ഇമ്രാന്റെ ചികിത്സയ്ക്ക് ഇതിനകം പതിനാറരക്കോടി രൂപ സമാഹരിച്ചിരുന്നു. ബാക്കി ഒന്നരക്കോടികൂടി ലഭ്യമാകുമെന്ന് പ്രതീക്ഷയിലായിരുന്നു ഇമ്രാന്റെ കുടുംബവും ചികിത്സാ സമിതിയും. എന്നാൽ ലോകത്തിന്റെ കാരുണ്യത്തിന് കാത്തു നിൽക്കാതെ ഇമ്രാൻ വിടവാങ്ങുക ആയിരുന്നു.

ഇമ്രാനെ പോലെ തന്നെ അപൂർവരോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ മുഹമ്മദിന് ചികിത്സയ്ക്കായി 18 കോടി രൂപ സുമനസുകൾ സമാഹരിച്ച് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP