പപ്പയും മമ്മിയും വിട്ട് പോയപ്പോൾ ആരുമില്ലാതായി, ഏട്ടൻ പോകരുതെന്ന് അന്ന് അവന് പറയാമായിരുന്നു; എന്നിട്ടും സ്വപ്നങ്ങൾക്ക് സഫലമാക്കാൻ അവൻ കൂടെ നിന്നും; ഒത്തിരി നന്ദി, ഒരു കൂടെപ്പിറപ്പായി ജനിച്ചതിന്, ഇത്രയേറെ എനിക്കു വേണ്ടി ഓടിയതിന്; സോഷ്യൽ മീഡിയയിൽ വൈറലായി സ്വന്തം ജീവിതകഥ പറഞ്ഞ വൈദികൻ
ആർ പീയൂഷ്
കൊച്ചി: പൗരോഹിത്യത്തിലേയ്ക്കുള്ള തന്റെ പാതയിൽ ത്യാഗപൂർണ്ണമായ സ്നേഹത്തിലൂടെ പ്രചോദനവും ഊർജ്ജവും പകർന്ന്, തന്നെ ചേർത്തുനിർത്തിയ കൂടെപ്പിറപ്പിനെക്കുറിച്ചുള്ള ഒരു നവവൈദികന്റെ ഹൃദയസ്പർശിയായ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. പൗരോഹിത്യസ്വീകരണ ദിവസത്തിൽ പ്രഥമ ദിവ്യബലിക്കു ശേഷം തന്റെ പ്രിയപ്പെട്ടവർക്ക് നന്ദി പറഞ്ഞ അവസരത്തിലാണ് റോഗേഷനിസ്റ്റ് ഓഫ് ഹാർട്ട് ഓഫ് ജീസസ് സഭാംഗമായ ഫാ.നിഖിൽ ജോൺ ആട്ടുക്കാരൻ, തന്റെ അനുജനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേൾക്കുന്നവരുടെയെല്ലാം കണ്ണു നിറയുന്നതായിരുന്നു.
ഏതാനും വർഷങ്ങൾക്കു മുമ്പ് മാതാപിതാക്കൾ മരണപ്പെട്ടിട്ടും ചേട്ടന്റെ പൗരോഹിത്യം എന്ന സ്വപ്നത്തിനായി ഏറെ ത്യാഗം സഹിക്കുകയും അദ്ധ്വാനിക്കുകയും ചെയ്ത തന്റെ ഏക സഹോദരനോടാണ് വൈദികൻ നന്ദി പറഞ്ഞത്. പപ്പയും മമ്മിയും വിട്ട് പോയപ്പോൾ തനിക്കാരുമില്ല, ഏട്ടൻ പോകരുതെന്ന് അന്ന് അവന് പറയാമായിരുന്നിട്ടു കൂടി ചേട്ടന്റെ സ്വപ്നങ്ങൾക്ക് ചിറകണിയിക്കാനായി അവൻ കൂടെ നിന്നു. ജീവിതപാതയിൽ, പ്രത്യേകിച്ച് പൗരോഹിത്യത്തിലേക്കുള്ള യാത്രയിൽ താങ്ങും തണലുമായ അനേകരെ അനുസ്മരിച്ച ശേഷമാണ് ഫാ. നിഖിൽ തന്റെ അനിയനെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
'ഇവിടെ ഈ മുമ്പിലിരിക്കുന്നതാണ് എന്റെ അനിയൻ. അവനോട് വാക്കുകൾ കൊണ്ട് നന്ദി പറയേണ്ടത് അത്യാവശ്യമല്ല എങ്കിൽപ്പോലും ഇപ്പോഴല്ലാതെ മറ്റൊരു സാഹചര്യത്തിൽ നിന്നോട് നന്ദി പറയാൻ എനിക്ക് പറ്റിയെന്നു വരില്ല. പപ്പയും മമ്മിയും മരിച്ചപ്പോൾ വേണമെങ്കിൽ നിനക്കു പറയാമായിരുന്നു, ഇനി എനിക്ക് ആരാണുള്ളത്, ചേട്ടായി ഇനി പോകരുത്, ഇവിടെ ഉണ്ടാകണം എന്നൊക്കെ. പക്ഷേ നീയൊരിക്കലും എന്നോടങ്ങനെ പറഞ്ഞിട്ടില്ല. ഒത്തിരി വേദനകളിലും ബുദ്ധിമുട്ടുകളിലും ഉറപ്പായും നീ ഒറ്റയ്ക്കു തന്നെയായിരുന്നു. പല കാര്യങ്ങളും നീയെന്നെ അറിയിച്ചിട്ടില്ല.
പല വിഷമങ്ങളും സഹിച്ചത് നീ ഒറ്റയ്ക്കു തന്നെയാണ്. ഞാൻ പോലുമറിയാതെ. ഒരു കാര്യം ഉറപ്പാണ്, നീ അന്നു വേണ്ടെന്നു വച്ച പല സുഖസൗകര്യങ്ങളുടേയും സംരക്ഷണത്തിന്റേയും സുരക്ഷിതത്വത്തിന്റേയും ഫലം കൂടിയാണ് ഈ പൗരോഹിത്യം. നീ സഹിച്ച ത്യാഗങ്ങളും ഈ പൗരോഹിത്യത്തിലുണ്ട്. ഞാനൊറ്റയ്ക്ക് നേടിയെടുത്തതായി ഇതിലൊന്നുമില്ല. എനിക്കു വേണ്ടിക്കൂടി അദ്ധ്വാനിച്ചതാണ് നിന്റെ കൈകളിലെ തഴമ്പ്. അത്രയും തഴമ്പ് എന്റെ ഈ കൈകളിലില്ല. അഭിമാനമാണ്, നിന്നെപ്പോലെ ഒരുവനെ കൂടെപ്പിറപ്പായി കിട്ടിയതിൽ. നന്ദി എന്ന വാക്ക് നമുക്കിടയിൽ ആവശ്യമില്ലെങ്കിലും ഒത്തിരി നന്ദി, ഒരു കൂടെപ്പിറപ്പായി ജനിച്ചതിന്, ഇത്രയേറെ എനിക്കു വേണ്ടി ഓടിയതിന്, വിയർപ്പൊഴുക്കിയതിന്.'
കഴിഞ്ഞ ജനുവരിയിൽ ആലുവ റോഗേഷൻ ആശ്രമത്തിൽ നടന്ന ചടങ്ങിലെ നന്ദി പറച്ചിൽ വീഡിയോ ജൂലൈ 8 നാണ് ഫാ.നിഖിൽ ജോൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഈ വീഡിയോ വളരെ വേഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. പൗരോഹിത്യത്തെപറ്റിയുള്ള അദ്ദേഹത്തിന്റെ വാക്കുകളും ഏറെ ശ്രദ്ധനേടി. തിരു സഭതന്റെ അഭിമാനം പണയം വച്ചിരിക്കുന്നത് പുരോഹിതന്മാരുടെ വസ്ത്രങ്ങളിലാണ്. തിരു സഭയെ അപമാനിതയാക്കരുത് എന്നും നന്ദി പറച്ചിലിനിടയിൽ അദ്ദേഹം പറഞ്ഞു. ഫാ. നിഖിൽ ജോൺ ആട്ടുകാരൻ തന്റെ ജീവിത വഴികൾ അറിയാം.
പെരുമ്പാവൂർ ഐമുറിയിൽ ആട്ടുകാരൻ ജോണി - മേരി ദമ്പതികളുടെ മൂത്തമകനായിരുന്നു നിഖിൽ ജോൺ. അഖിൽ ജോൺ സഹോദരനുമായിരുന്നു. ഐമുറി ചേരാനെല്ലൂർ ഗവ.സ്ക്കൂളിലെ പത്താം ക്ലാസ്സ് പഠനത്തിന് ശേഷമായിരുന്നു വൈദിക പഠനത്തിനായി ഐമുറി രൊഗേഷനിസ്റ്റ് സെമിനാരിയിൽ ചേർന്നത്. പിന്നീട് പ്ലസ്ടു വയനാട് മാനന്തവാടി റൊഗാത്തേ ഭവനിൽ. നോഷ്യേറ്റ് പഠനം ഗുരുദർശൻ മീനങ്ങാടിയിലുമായിരുന്നു. ഇതിനിടയിലാണ് 2008 ൽ പിതാവ് ജോൺ മരണപ്പെടുന്നത്. ആ സമയം സെമിനാരിയിൽ നിന്നും വെക്കേഷന് നാട്ടിലെത്തുകയും കടങ്ങൾ വീട്ടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മാതാവ് മേരി വീട്ടു ജോലിക്ക് പോകുകയും നിഖിൽ കൂലിപ്പണിക്ക് പോയും രണ്ടു മാസം കൊണ്ട് ഉണ്ടായിരുന്ന കടങ്ങളൊക്കെ വീട്ടി. പിന്നീട് തിരികെ സെമിനാരിയിലേക്ക് പോയി.
ഫിലോസഫിയും തിയോളജിയും റൊഗാത്തേ ആശ്രമം ആലുവയിലായിരുന്നു. റീജൻസി, തെലങ്കാന നൽഗൊണ്ടയിലും. 2016ൽ മാതാവും മരിച്ചതോടെ സഹോദരൻ അഖിൽ പെരുമ്പാവൂരിലെ വീട്ടിൽ തനിച്ചായി. അതിനാൽ സെമിനാരിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങി വീട്ടിൽ പോയി വന്ന് പഠിക്കാൻ തുടങ്ങി. അഖിൽ അന്ന് കൊച്ചിൻ റിഫൈനറിയിൽ താൽക്കാലിക ജോലിക്കാരനായിരുന്നു. ആ സമയം സഹോദരനായിരുന്ന ദേവസി മാത്രമായിരുന്നു സഹായത്തിനുണ്ടായിരുന്നത്. മറ്റു ബന്ധുക്കൾക്കൊന്നും പുരോഹിതനാവാൻ പഠിക്കുന്നതിന് എതിർപ്പായിരുന്നു. പിന്നീട് അഖിൽ വിദേശത്തേക്ക് ജോലിക്കായി പോയതോടെ തിരികെ ആലുവയിലെ ആശ്രമത്തിലേക്ക് എത്തുകയായിരുന്നു.
ഈ ജനുവരിയിലാണ് പൗരോഹിത്യ പട്ടം ലഭിക്കുന്നത്. അന്ന് നടത്തിയ നന്ദി പറച്ചിലാണ് ഫാ.നിഖിൽ ജോൺ ശ്രദ്ധേയനാകാൻ കാരണം. നിലവിൽ റോഗേറ്റ് അക്കാഡമിയിലെ അദ്ധ്യാപകനാണ്. കൂടാതെ ഇവിടുത്തെ വരവു ചെലവ് കൈാര്യം ചെയ്യുന്നതും ഇദ്ദേഹമാണ്. 1897 -ൽ ഇറ്റലിയിൽ വി.ഹാനിബാൽ മേരി ഡി ഫ്രാൻസിയ സ്ഥാപിച്ചതാണ് റോഗേഷനിസ്റ്റ് ഓഫ് ഹാർട്ട് ഓഫ് ജീസസ് (ഞഇഖ) എന്ന കോൺഗ്രിഗേഷൻ. വിദ്യാഭ്യാസ മേഖലയിലാണ് ഇവർ തങ്ങളുടെ സേവനങ്ങൾ കൂടുതലായും നടത്തുന്നത്.
ഇന്ത്യയിൽ കേരളത്തിലും തെലുങ്കാനയിലുമാണ് നിലവിൽ അവർക്ക് ആസ്ഥാനങ്ങളുള്ളത്. റൊഗേറ്റ് ആശര്മത്തിന്റെ സാമൂഹിക സേവനത്തിന്റെ ഭാഗമായി മിക്ക ദിവസങ്ങളിലും ആലുവയിലും പരിസര പ്രദേശങ്ങളിലുമുള്ള നിർദ്ദനരായവർക്ക് പ്രഭാത ഭക്ഷണം നൽകുന്നുമുണ്ട്. മുന്നോട്ടുള്ള പൗരോഹിത്യ ജീവിതം സമൂഹത്തിന് നന്മ ചെയ്യാനായി ഉപയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് ഫാ.നിഖിൽ ജോൺ മറുനാടനോട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍