ഫോൺ ചോർത്തൽ വിവാദം പാർലമെന്റിൽ ആയുധമാക്കി പ്രതിപക്ഷം; ബഹളത്തിൽ ലോക്സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി; സഭ നടപടികൾ നിർത്തിവച്ചു; 'പെഗസ്സസ്' വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം; സ്ത്രീകളെയും പിന്നോക്ക വിഭാഗങ്ങളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ അമർഷമെന്ന് പ്രധാനമന്ത്രി
ന്യൂസ് ഡെസ്ക്
ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ബഹളത്തിൽ ലോക്സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി. ഇരു സഭകളും നിർത്തി വെച്ചു. കേന്ദ്ര മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ പേര് കേൾക്കാൻ പോലും പ്രതിപക്ഷത്തിന് താല്പര്യമില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാക്കളുടെയും സുപ്രീംകോടതി ജഡ്ജിയുടെയും മാധ്യമ പ്രവർത്തകരുടെയും ഫോണുകൾ ഇസ്രയേലി ചാര സോഫ്റ്റുവെയർ ഉപയോഗിച്ച് ചോർത്തി എന്ന വെളിപ്പെടുത്തലിൽ ചർച്ചയാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നീക്കം. കേന്ദ്ര മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്താൻ പ്രധാനമന്ത്രി എഴുന്നേറ്റപ്പോഴും പ്രതിപക്ഷം ബഹളം തുടർന്നു. നടുത്തിലിറങ്ങി പ്രതിപക്ഷ ബഹളം തുടർന്നതോടെയാണ് സഭ നടപടികൾ നിർത്തിവെച്ചത്. രാജ്യസഭയിലും ഇതേവിഷയത്തിലായിരുന്നു പ്രതിപക്ഷ ബഹളം.
പുതിയതായി കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയ മന്ത്രിമാരെ പരിചയപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനിടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. പ്രധാനമന്ത്രിക്ക് പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താൻ ബഹളത്തെ തുടർന്ന് സാധിച്ചില്ല. പ്ലേകാർഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എം പിമാരുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് പ്രധാനമന്ത്രി മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും പ്രകോപിതരായി കടുത്ത രീതിയിൽ തന്നെ കോൺഗ്രസിനേയും പ്രതിപക്ഷ കക്ഷികളേയും വിമർശിച്ചു
രാജ്യത്തെ സ്ത്രീകൾ, ഒ ബി സി, കർഷകരുടെ മക്കൾ, എന്നിവർ മന്ത്രിമാരാകുന്നതിൽ ചിലർ അസന്തുഷ്ടരാണ്. അവരാണ് മന്ത്രിമാരെ പരിചയപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഇത്രയധികം സ്ത്രീകൾ മന്ത്രിമാരാകുന്നത് പാർലമെന്റ് വലിയ ആകാംക്ഷയോടെയാണ് കാണുന്നത്. കേന്ദ്രമന്ത്രിസഭയിൽ സഹപ്രവർത്തകരായി ഗ്രാമീണ കർഷക മേഖലയിൽ നിന്നുള്ളവരും, സ്ത്രീകൾ, ഒ ബി സി തുടങ്ങീ വിഭാഗക്കാരിലും ഉൾപ്പെടുന്നവർ എത്തിച്ചേർന്നിരിക്കുകയാണ് എന്നാൽ പ്രതിപക്ഷം പ്രധാനമന്ത്രി സംസാരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് ബഹളം തുടർന്നു.
ബഹളം തുടരുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കോൺഗ്രസിനെ ശക്തമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തി. കോൺഗ്രസിന്റെ ലോക്സഭയിലെ പെരുമാറ്റം ദുഃഖകരവും നിർഭാഗ്യകരവുമാണ്. ആരോഗ്യകരമായ രീതിയല്ല ഇതെന്ന് രാജ്നാഥ് ചുണ്ടിക്കാണിച്ചു.
പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ഓംബിർള അഭ്യർത്ഥിച്ചു. പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടർന്നതോടെ ലോക്സഭ രണ്ടുമണിവരെ നിർത്തിവെച്ചതായി പ്രഖ്യാപനമുണ്ടായി.
ചാര സോഫ്റ്റ്വെയർ രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ബിനോയ് വിശ്വം എംപി രാജ്യസഭയിലും എൻ.കെ പ്രേമചന്ദ്രൻ എംപി ലോക്സഭയിലും നോട്ടീസ് നൽകി. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യമുന്നിയിച്ചിരുന്നു.
ഇതിന് മുമ്പും പെഗസ്സസ് ഫോൺ ചോർത്തൽ വിഷയം പല പാർട്ടികളും ഇരുസഭകളിലും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഫോൺ ചോർത്തപ്പെട്ടവരുടെ പേരുകൾ കൂടി പുറത്തുവന്നതാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. കേന്ദ്ര മന്ത്രിമാരുടെ വരെ ഫോണുകൾ ചോർത്തി എന്ന വെളിപ്പെടുത്തലും സർക്കാരിന് തലവേദനയാകും.
വർഷകാല സമ്മേളനത്തിൽ മറ്റ് വിഷയൾക്കൊപ്പം സർക്കാരിനെതിരെ പ്രതിപക്ഷത്തിന് കിട്ടിയ ശക്തമായ ആയുധമായി പെഗസ്സിസ് വിവാദം മാറി. അതിനിടെ ഇന്ധന വില വർദ്ധനക്കെതിരെ മഴയത്ത് സൈക്കിൾ ചവിട്ട് എത്തിയുള്ള തൃണമൂൽ അംഗങ്ങളുടെ പ്രതിഷേധവും പാർലമെന്റിന് മുന്നിൽ നടന്നു.
ഏറ്റവും രൂക്ഷമായ, മൂർച്ചയേറിയ ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാമെന്നും എന്നാൽ, അവയ്ക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ മറുപടി പറയാനുള്ള അവസരം സർക്കാരിന് നൽകണമെന്നും മോദി സമ്മേളനത്തിന് മുൻപായി ആവശ്യപ്പെട്ടിരുന്നു.
പാർലമെന്റിലെ ചർച്ചകളിൽ പ്രാമുഖ്യം കോവിഡ് പ്രതിരോധത്തിനും അതിനുള്ള ക്രിയാത്മക നിർദേശങ്ങൾക്കുമായിരിക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കക്ഷി നേതാക്കളുടെ യോഗത്തിൽ വിശദീകരിക്കാൻ തയ്യാറാണെന്നും മോദി പറഞ്ഞിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നിയമങ്ങൾ പിൻവലിച്ച് ദ്വീപ് ജനതയുടെ ആവലാതികൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപിയും അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു. ഇന്ധന വിലവർധന നിയന്ത്രിക്കാൻ സർക്കാർ തയാറകണമെന്ന് ആവശ്യപ്പെട്ട് എം.എം.ആരിഫ് എംപി അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയിട്ടുണ്ട്.
വിലക്കയറ്റം, കോവിഡ് പ്രതിരോധ വീഴ്ചകൾ, പെട്രോൾഡീസൽ വിലവർധന, കർഷക സമരം, ചൈന അതിർത്തിയിലെ അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കർഷക സമരത്തെക്കുറിച്ചു ചർച്ച ആവശ്യപ്പെട്ട് അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ അടിയന്തരപ്രമേയത്തിനു നോട്ടിസ് നൽകിയിട്ടുണ്ട്.
മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ജയിച്ച എംപി അബ്ദുസ്സമദ് സമദാനി അടക്കം 5 പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് മരണപ്പെട്ട സഭ അംഗങ്ങൾക്ക് സഭ ആദരാഞ്ജലി അർപ്പിച്ചു.
ഓഗസ്റ്റ് 13 വരെയാണു സമ്മേളനം തുടരുക. രാജ്യസഭയുടെയും ലോക്സഭയുടെയും 20 സിറ്റിങ്ങുകൾ വീതമുണ്ടാകും. ഭൂരിഭാഗം എംപിമാരും പാർലമെന്റ് സ്റ്റാഫും കോവിഡ് വാക്സീൻ എടുത്തതിനാൽ സാധാരണ പോലെയാണു സമ്മേളനം ചേരുന്നത്. സാമൂഹിക അകലം പാലിക്കാൻ ഗാലറിയിലും സീറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക വസതികളിലിരുന്നു പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അതിനും സൗകര്യമൊരുക്കും.
പുതിയ 17 എണ്ണം ഉൾപ്പെടെ 29 ബില്ലുകൾ പാസാക്കാനാണു വർഷകാല സമ്മേളന കാലയളവിൽ സർക്കാർ ശ്രമം. പ്രതിപക്ഷം ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ ചട്ടപ്രകാരം ചർച്ച ചെയ്യാമെന്ന് സമ്മേളനത്തിനു മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. നേരത്തേ സ്ഥിരം സമിതിക്കു വിട്ട ഫാക്ടറിങ് റഗുലേഷൻ ഭേദഗതി ബിൽ, രാജ്യസഭ പാസാക്കിയ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സംരംഭകത്വ ബിൽ എന്നിവ യഥാക്രമം നിർമല സീതാരാമൻ, പശുപതികുമാർ പരസ് എന്നിവർ അവതരിപ്പിക്കും.
കുട്ടികളെയും സ്ത്രീകളെയും കടത്തുന്നവർക്കു വധശിക്ഷ നിർദേശിക്കുന്ന മനുഷ്യക്കടത്തു തടയൽ നിയമത്തിന്റെ ബില്ലടക്കം 17 പുതിയ ബില്ലുകൾ ഇന്നാരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കരടുബിൽ പ്രകാരം മനുഷ്യക്കടത്തു കേസിൽ പ്രതിയാകുന്നവർക്കു മുൻകൂർ ജാമ്യം ലഭിക്കില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും മരവിപ്പിക്കുന്നതും സ്വത്തുക്കൾ കണ്ടുകെട്ടുന്നതും ഉൾപ്പെടെയുള്ള വ്യവസ്ഥകളുമുണ്ട്. 90 ദിവസത്തിനുള്ളിൽ കോടതിക്കു കുറ്റപത്രം നൽകി, വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം.
നിർധനത്വ നിയമ ഭേദഗതി (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റസി) ബിൽ, അവശ്യ പ്രതിരോധ സേവന ബിൽ, കൽക്കരിഖനി വികസനനിയമ ഭേദഗതി ബിൽ, ലിമിറ്റഡ് ലയബിലിറ്റി ഭേദഗതി ബിൽ, ഇന്ത്യൻ മറൈൻ ഫിഷറീസ് ബിൽ, ഉൾനാടൻ ജലഗതാഗത ബിൽ, വൈദ്യുതി ഭേദഗതി ബിൽ തുടങ്ങിയവയും പുതിയ ബില്ലുകളിൽപെടും.
ഡിഎൻഎ ടെക്നോളജി ബിൽ, ഫാക്ടറിങ് റഗുലേഷൻ ഭേദഗതി ബിൽ, മാതാപിതാക്കളുടെയും മുതിർന്നവരുടെയും സംരക്ഷണം സംബന്ധിച്ച ബിൽ തുടങ്ങി നേരത്തേ അവതരിപ്പിച്ച് സ്ഥിരംസമിതികൾക്കു വിട്ടതും രാജ്യസഭ പാസാക്കിയതുമായ ഏതാനും ബില്ലുകളും സഭയിലെത്തും.
Stories you may Like
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
- വനിതാ സംവരണബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കും
- പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ രൂപത്തോട് താരതമ്യം ചെയ്ത ആർജെഡി, വിവാദം
- പുതിയ പാർലമെന്റ് മന്ദിരം ഭാരതത്തിന്റെ വികസനയാത്രയിലെ അനശ്വര മുഹൂർത്തം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്