Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിറന്നാൾ ആശംസാ ഗാനം പാടി കൈകൊട്ടലുകളും ചിരിയുമായി അവളില്ല; കണ്ണീരുപ്പിൽ മധുരം മാഞ്ഞപ്പോൾ വിങ്ങുന്ന മനസ്സോടെ പിതാവ് കേക്ക് മുറിച്ചു; കണ്ണീരു തളംകെട്ടിയ ആറാം പിറന്നാൾ; വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ കണ്ണു നനയിപ്പിക്കുന്ന കാഴ്‌ച്ചകൾ

പിറന്നാൾ ആശംസാ ഗാനം പാടി കൈകൊട്ടലുകളും ചിരിയുമായി അവളില്ല; കണ്ണീരുപ്പിൽ മധുരം മാഞ്ഞപ്പോൾ വിങ്ങുന്ന മനസ്സോടെ പിതാവ് കേക്ക് മുറിച്ചു; കണ്ണീരു തളംകെട്ടിയ ആറാം പിറന്നാൾ; വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ കണ്ണു നനയിപ്പിക്കുന്ന കാഴ്‌ച്ചകൾ

മറുനാടൻ ഡെസ്‌ക്‌

വണ്ടിപ്പെരിയാർ: ഇന്നലെ അവൾ ഉണ്ടായിരുന്നെങ്കിൽ ആശംസാഗാനം പാടിയുള്ള കേക്കു മുറിക്കലിന്റെ സന്തോഷത്തിൽ തുള്ളിച്ചാടി നടന്നേനേ. എന്നാൽ, പിറന്നാൽ മധുരത്തിൽ കണ്ണീരിന്റെ ഉപ്പുപടർന്നപ്പോൾ വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ ഇന്നലത്തെ കാഴ്‌ച്ചകൾ ആരുടെയും കണ്ണു നനയിക്കുന്നതാണ്. ഇന്നലെയായിരുന്നു വണ്ടിപ്പെരിയാറിലെ ആ പെൺകുട്ടിക്ക് ആറ് വയസു തികയേണ്ടിയിരുന്നത്.

കൂട്ടക്കരച്ചിലുകൾക്കിടയിൽ മകളുടെ ഓർമകളിൽ വിങ്ങുന്ന മനസ്സോടെ പിതാവ് ജന്മദിന കേക്കു മുറിച്ചു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പെൺകുട്ടിയുടെ സഹോദരൻ ആദ്യ കഷണം കേക്ക് വാങ്ങി. കരഞ്ഞു തളർന്നു നിന്ന മാതാവിനെ ബന്ധുക്കൾ താങ്ങിപ്പിടിച്ചാണ് മുറിയിലെത്തിച്ചത്. കുഞ്ഞിന്റെ പതിനാറടിയന്തരവും ഇന്നലെത്തന്നെയായിരുന്നു. രണ്ടു ചടങ്ങുകളും ഒന്നിച്ചു നടന്ന ദിവസം പെൺകുട്ടിയുടെ ബന്ധുക്കളെല്ലാം ലയത്തിൽ എത്തി.

പെൺകുട്ടിയുടെ കുഴിമാടത്തിൽ പ്രാർത്ഥന നടത്തി. തുടർന്ന് എല്ലാവരും ചേർന്ന് ജന്മദിനം ആചരിച്ചു, കേക്ക് മുറിച്ചു. കുഞ്ഞിന് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങളും വിതരണം ചെയ്തു. ചുരക്കുളം എസ്റ്റേറ്റ് ലയത്തിനുള്ളിൽ ആറുവയസ്സുകാരി പീഡനത്തിനിടെ കൊല്ലപ്പെട്ടത് കഴിഞ്ഞ മാസം 30നാണ്. അയൽവാസിയായ യുവാവിന്റെ പീഡനത്തിനിടെ ബോധരഹിതയായി വീണ കുട്ടിയെ യുവാവ് വീട്ടിനുള്ളിൽ കയറിൽ കെട്ടിത്തൂക്കിയെന്നാണ് കേസ്. അറസ്റ്റിലായ അയൽവാസി അർജുൻ (22) റിമാൻഡിലാണ്.

ആറ് വയസുകാരിയെ കൊലപ്പെടുത്തിയ വീട്ടിലും പരിസരത്തും പൊലീസ് പ്രതിയുമായി എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പെൺകുഞ്ഞിന് മിഠായിയും പലഹാരവും നൽകിയായാണ് പീഡിപ്പിച്ചതെന്നാണ് പ്രതി അർജുന്റെ മൊഴി. വണ്ടിപ്പെരിയാറിലെ കടകളിൽ നിന്നും പൊലീസ് തെളിവുകൾ ശേഖരിടച്ചിരുന്നു. ആറുവയസുകാരിയെ പോലെ മറ്റാർക്കങ്കിലും പ്രതിയിൽ നിന്ന് ഇത്തരത്തിൽ ദുരനുഭവം ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

ജൂൺ 30-ാം തിയതിയാണ് കുഞ്ഞിനെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലാണ് കുഞ്ഞ് പീഡനത്തിന് ഇരയായിരുന്ന വിവരം പുറത്തു വന്നത്. പെൺകുട്ടിയെ മൂന്ന് വയസുമുതൽ പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനു മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് ലയത്തിൽ എത്തിയായിരുന്നു അർജുൻ കുട്ടിയെ ഉപദ്രവിച്ചിരുന്നത്.

കേസിന്റെ ആദ്യഘട്ടത്തിൽ വീട്ടിനുള്ളിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയുള്ള അപകടമരണം എന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റുമോർട്ടത്തിൽ ആറുവയസുകാരി കടുത്ത പീഡനത്തിനു ഇരയായിരുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് അയൽവാസികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അർജുൻ പൊലീസ് പിടിയിലായത്. കൊലപാതക ദിവസം അർജുൻ വീട്ടിൽ എത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായി. അനക്കമില്ലാതെ കിടന്ന കുട്ടി മരിച്ചെന്ന് കരുതിയ പ്രതി മുറിക്കുള്ളിലെ കയറിൽ കുട്ടിയെ കെട്ടി തൂക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP