സിവിൽ സർവീസ് കുടുംബത്തിലെ കണ്ണി, അവിവാഹിതൻ; മാധ്യമ പ്രവർത്തകനിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥനായി രൂപാന്തരം; ആരെയും കൂസാത്ത പ്രകൃതക്കാരൻ; സ്വർണ്ണക്കടത്തു സംഘങ്ങളുടെ കണ്ണിലെ കരട്; നയതന്ത്ര സ്വർണക്കടത്തിൽ പിണറായിയെയും ചുറ്റിവിരിഞ്ഞു; സുമിത് കുമാറിന്റ പടിയിറക്കം തലയുയർത്തി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൗമാര കാലത്ത് സുമിത് കുമാറിന് ഇഷ്ടം മാധ്യമപ്രവർത്തന മേഖലയായിരുന്നു. അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ നിരവധി കാര്യങ്ങൾ പുറത്തുകൊണ്ടുവരണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. കുറച്ചുകാലം അതുകൊണ്ട് തന്നെ മാധ്യമപ്രവർത്തന രംഗത്തും സാന്നിധ്യമായിരുന്നു. പിന്നീട് തന്നിലെ അന്വേഷകനെ കണ്ടെത്താൻ അതിലും മികച്ചൊരു മേഖല തന്നെ അദ്ദേഹം കണ്ടെത്തി. അതായിരുന്നും കസ്റ്റംസ് ഓഫീസർ സ്ഥാനം. കേരളത്തിൽ നിരവധി കസ്റ്റംസ് കമ്മീഷണർമാർ വന്നു പോയിട്ടുണ്ടെങ്കിലും സുമിത് കുമാർ എന്ന പേര് കേരളം മുഴുവൻ ഓർക്കും. കാരണം, നയതന്ത്ര സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരെ എത്തിച്ച കൂർമ്മ ബുദ്ധിക്ക് ഉടമയാണ് ഡൽഹിയിൽ ജനിച്ച ഈ ബിഹാറുകാരൻ.
അവിവാഹിതനാണു സുമിത്കുമാർ. സിവിൽ സർവീസുകാരുടെ കുടുംബത്തിൽനിന്നുള്ളയാൾ. അതുകൊണ്ട് തന്നെ സിവിൽ സർവീസിന്റെ ഭാഗമായ വ്യക്തി. അധികാരത്തെ അടുത്തു നിന്നും കണ്ടയാൾ. അതുകൊണ്ട് തന്നെ ആരെയും ഭയവുമില്ല. തന്റെ ജോലി നേരാംവണ്ണം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പോളിസി. നിയമത്തിൽ, ന്യൂയോർക്ക് സർവകലാശാലയിൽനിന്നു ബിരുാദനന്തര ബിരുദം നേടിയിട്ടുണ്ട് സുമിത്. കസ്റ്റംസിൽ എത്തിയ വേളയിൽ എണ്ണമറ്റ നേട്ടങ്ങളുടെ അടമയും.
വിവാദമായ കേസുകളിൽ അന്വേഷണം നടക്കുമ്പോൾ, ഏറ്റവുമൊടുവിൽ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാറും കളം വിടുകയാണ്. ഇതിന്റെ ഗുണഭോക്താക്കൾ ആരാണ് എന്ന ചോദ്യം ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്. എന്തായാലും തല ഉയർത്തിപിടിച്ച് ധീരതയോടെയാണ് ഈ ഉദ്യോഗസ്ഥൻ കേരളം വിടുന്നത്. രാജ്യത്തിന്റെതന്നെ ശ്രദ്ധയാകർഷിച്ച നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിന് അനുബന്ധമായി രജിസ്റ്റർ ചെയ്ത ഡോളർ കടത്തു കേസിന്റെ അന്വേഷണം പൂർത്തിയാകും മുൻപാണു സുമിത്കുമാറിനെ ഭിവണ്ടിയിലേക്കു മാറ്റിയിരിക്കുന്നത്.
സിപിഎം ബന്ധമുള്ള ഗുണ്ടാസംഘങ്ങളിലേക്ക് നീളുന്ന കോഴിക്കോട് വിമാനത്താവള സ്വർണക്കടത്തു കേസ് അന്വേഷണം സുപ്രധാന ഘട്ടത്തിൽ നിൽക്കുമ്പോഴുമാണു സുമിത്കുമാറിന്റെ മാറ്റം. സ്വർണക്കടത്തു കേസ് അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച ജോയിന്റ് കമ്മിഷണർ അനീഷ് രാജൻ, അസി. കമ്മിഷണർ എൻ.എസ്.ദേവ് എന്നിവരെ നേരത്തേതന്നെ സ്ഥലം മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ മാറ്റം എന്നതും ശ്രദ്ധേയമാണ്.
നയതന്ത്രപാഴ്‌സൽ സ്വർണക്കടത്തു കേസ്, കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രജിസ്റ്റർ ചെയ്തതുതന്നെ സുമിത് കുമാറിന്റെ ഉറച്ച നിലപാടിനെ തുടർന്നായിരുന്നു. ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുന്ന യുഎഇയുടെ തിരുവനന്തപുരം കോൺസുലേറ്റിലേക്കു വന്ന നയതന്ത്ര പാഴ്‌സൽ തടഞ്ഞിടാനും തുറന്നു പരിശോധിക്കാനും അദ്ദേഹം ധൈര്യം കാണിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങളെല്ലാം മനസ്സിലാക്കിത്തന്നെയായിരുന്നു ഇത്. മുൻപ്, നയതന്ത്ര പാഴ്‌സലുകളിൽ കൈവച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്കെല്ലാം കൈ പൊള്ളിയ ചരിത്രമേയുള്ളൂ. യുഎഇ കോൺസുലേറ്റിൽനിന്നുണ്ടായ കടുന്ന സമ്മർദങ്ങളൊന്നും അദ്ദേഹത്തിന്റെ തീരുമാനത്തിൽ മാറ്റം വരുത്തിയില്ല.
പാഴ്‌സൽ തിരിച്ചയയ്ക്കണമെന്ന ആവശ്യവും അദ്ദേഹം തള്ളി. സംശയകരമായ പാഴ്‌സലിൽനിന്നു 30 കിലോഗ്രാം സ്വർണം കണ്ടെത്തിയതോടെ കസ്റ്റംസ് ഇളക്കിവിട്ടതു വിവാദങ്ങളുടെ കടന്നൽക്കൂടായിരുന്നു. എൻഐഎയും ഇഡിയും ആദായനികുതി വകുപ്പും ഐബിയും അടക്കമുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനെത്തി. ഇതിനിടെയുണ്ടായ അനാവശ്യ വിവാദങ്ങളുടെ പേരിൽ, ജോയിന്റ് കമ്മിഷണർ അനീഷ് രാജനെയും അസി. കമ്മിഷണർ എൻ.എസ്.ദേവിനെയും സ്ഥലം മാറ്റി. ഇതു സ്വർണക്കടത്ത് കേസ് അന്വേഷണ സംഘത്തിനു തിരിച്ചടിയാവുകയും ചെയ്തു. 2 സ്ഥലംമാറ്റങ്ങളും നടന്നതു സുമിത്കുമാറിന്റെ തലയ്ക്കു മീതെയായിരുന്നു. തടയാൻ അദ്ദേഹത്തിനു സാധിച്ചില്ല. സ്വർണക്കടത്തു കേസ് അന്വേഷണത്തിൽ, നിർണായകമായിരുന്നു ഈ രണ്ടു പേരുടെ സ്ഥലംമാറ്റങ്ങൾ.
സ്വർണക്കടത്തു കേസ് അന്വേഷണം കക്ഷിരാഷ്ട്രീയക്കാരിലേക്കും സെക്രട്ടേറിയറ്റിലേക്കും ചെന്നെത്തിയപ്പോൾ കേരളത്തിൽ വിവാദക്കൊടുങ്കാറ്റുയർന്നു. പക്ഷേ, അതിലൊന്നും പതറാതെ, ഒരുവേള അതൊക്കെ ആസ്വദിച്ചുതന്നെ അന്വേഷണ സംഘത്തിനു പിറകിൽ കമ്മിഷണർ സുമിത്കുമാറുണ്ടായിരുന്നു. നേരത്തേ മാധ്യമപ്രവർത്തകനായിരുന്ന സുമിത്കുമാറിനു വാർത്തകളുടെ വരയും കുറിയും മസാലക്കൂട്ടുമൊക്കെ കൃത്യമായി അറിയുമായിരുന്നു. നിർത്തേണ്ടയിടത്തു നിർത്തിയും പറയേണ്ടതു പറഞ്ഞും സ്വർണക്കടത്തു കേസിൽ സുമിത്കുമാർ മാധ്യമങ്ങളോടു പരസ്യമായി പ്രതികരിച്ചു.
ഏതെങ്കിലും കേസിനെപ്പറ്റി കസ്റ്റംസ് കമ്മിഷണർമാർ പൊതുവെ പരസ്യ പ്രതികരണത്തിനു മുതിരാറില്ല. പക്ഷേ, കേസിൽ പ്രതിയായ ഏത് ഉന്നതനെയും വെറുതെ വിടില്ലെന്നു പരസ്യമായി പറഞ്ഞു, സുമിത്കുമാർ. അതു വെറും പറച്ചിൽ മാത്രമായില്ല. സ്വർണക്കടത്തു കേസിൽ കോടതിയിൽ കൊടുത്ത റിപ്പോർട്ടുകളിലും കാരണം കാണിക്കൽ നോട്ടിസിലും യുഎഇ കോൺസുലേറ്റിലെ ഏറ്റവും ഉയർന്ന 2 ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തു നിർത്തി കസ്റ്റംസ്. അവരുടെ പങ്കെന്താണെന്നു വ്യക്തമായി അവയിൽ പരാമർശിക്കുകയും ചെയ്തു.
മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, അദ്ദേഹം ദുബായിലേക്കു മടങ്ങിയ ശേഷം കോൺസൽ ജനറലിന്റെ താൽക്കാലിക ചുമതല വഹിച്ച അഡ്‌മിൻ അറ്റാഷെ റഷീദ് ഖാമിസ് അലി മുസാഖിരി എന്നിവർക്കെതിരെ കാരണം കാണിക്കൽ നോട്ടിസ്, വിദേശകാര്യമന്ത്രാലയം വഴി നൽകിയിരിക്കുകയാണു കസ്റ്റംസ്.
കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവനും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദ് അലി ഷൗക്രി, ഡോളർ കടത്തു കേസിലെ മുഖ്യ പ്രതിയാണ്. കേന്ദ്ര സർക്കാരിനു തന്നെ തലവേദനയുണ്ടാക്കുന്ന തരത്തിലാണു നയതന്ത്ര പ്രതിനിധികൾ സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിൽ പ്രതികളായത്. സമ്മർദങ്ങൾക്കു വഴങ്ങിയിരുന്നുവെങ്കിൽ, നയതന്ത്ര പ്രതിനിധികൾ പ്രതിസ്ഥാനത്തു വരില്ലായിരുന്നു. തന്റെ മൊഴി ചോർന്നതുമായി ബന്ധപ്പെട്ട്, സ്വപ്ന സുരേഷ് മാധ്യമങ്ങൾക്കെതിരെ കോടതിയിൽ നൽകിയ ഹർജിയിൽ, മാധ്യമങ്ങൾക്ക് അനുകൂലമായാണു കസ്റ്റംസ് സത്യവാങ്മൂലം നൽകിയത്.
സ്വർണ്ണക്കടത്തുകാരുടെ കണ്ണിലെ കരടായിരിക്കുമ്പോഴും സഹപ്രവർത്തകർക്കു പ്രിയപ്പെട്ട ഉദ്യോഗസ്ഥനാണു സുമിത്കുമാർ എന്ന ഐആർഎസ് ഓഫിസർ. ഏതു കള്ളക്കടത്തു കേസിന്റെയും അന്വേഷണത്തിൽ, ഏതറ്റം വരെയും പോകാൻ അദ്ദേഹം സഹപ്രവർത്തകരെ അനുവദിച്ചു. അന്വേഷണ സംഘത്തിൽ കക്ഷിരാഷ്ട്രീയ ഇടപെടലുകളോ സമ്മർദങ്ങളോ ഇല്ലാതിരിക്കാൻ ശക്തമായ പിന്തുണ നൽകി.
ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും 3 മന്ത്രിമാരെയും സ്പീക്കറെയുമൊക്കെ ബന്ധപ്പെടുത്തി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് കേരളത്തിൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയതാണ്. ആ റിപ്പോർട്ടിൽ, ഒപ്പുവച്ചതു മറ്റാരുമായിരുന്നില്ല, സുമിത്കുമാർ തന്നെയായിരുന്നു. അന്വേഷണ സംഘത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസത്തിന്റെ തുല്യം ചാർത്തൽ മാത്രമായിരുന്നില്ല അത്. കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, മറ്റേതെങ്കിലും ഉദ്യോഗ്‌സഥൻ അതിൽ ഒപ്പിടുന്നതിന്റെ പ്രത്യാഘാതങ്ങൾ അദ്ദേഹം മനസ്സിലാക്കിയിരുന്നു.
സ്വർണക്കടത്തു കേസ് അന്വേഷണം തുടങ്ങിയപ്പോൾ മുതൽ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ സിആർപിഎഫ് സുരക്ഷ ഏർപ്പാടാക്കാൻ
മുൻകയ്യെടുത്തതും സുമിത് കുമാർ തന്നെ. സിആർപിഎഫുകാരെ പിൻവലിച്ചപ്പോൾ, പുനഃസ്ഥാപിക്കാൻ പലതവണ കത്തയയ്ക്കുകയും ചെയ്തു. കോഴിക്കോട് സ്വർണക്കടത്തു കേസിൽ ക്വട്ടേഷൻ സംഘങ്ങളുടെ ബന്ധം വ്യക്തമായപ്പോൾ, കമ്മിഷണറേറ്റിനും സഹപ്രവർത്തകർക്കും വീണ്ടും സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയ അദ്ദേഹം. അർജുൻ ആയങ്കിയുടെയും മുഹമ്മദ് ഷാഫിയുടെയും ആകാശ് തില്ലങ്കേരിയുടെയും വീടുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയപ്പോൾ, സിആർപിഎഫ് സുരക്ഷാ ഭടന്മാരെ ഒപ്പം വിട്ടത് സുമിത്കുമാർ നിർബന്ധം പിടിച്ചാണ്.
കള്ളക്കടത്തിനു കൂട്ടു നിൽക്കുന്നുവെന്നു വ്യക്തമായാൽ, കീഴുദ്യോഗസ്ഥർക്കെതിരെ കർക്കശ നടപടിയെടുക്കാനും സുമിത്കുമാർ തയാറായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ സിബിഐയും ഡിആർഐയും േചർന്നു നടത്തിയ പരിശോധനയിൽ, കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ ഒരു ബാച്ചിലെ മുഴുവൻ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു സുമിത്കുമാർ. പരിശോധന നടന്ന് 24 മണിക്കൂറിനകം 4 പേരെയാണ് സസ്‌പെൻഡ് ചെയ്തത്. സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണു സസ്‌പെൻഷനിലായത്. മുകളിൽനിന്നുള്ള കനത്ത സമ്മർദത്തെ അതിജീവിച്ചായിരുന്നു ഇത്.
കസ്റ്റംസ് ഉദ്യോഗസ്ഥർക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയ, സംസ്ഥാനത്തെ മറ്റു പല കേസുകളിലും ഇതേ നിലപാടുതന്നെയായിരുന്നു സുമിത്കുമാറിന്. സംശയത്തിന്റെ നിഴലിലുള്ള ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളിൽ നിയോഗിക്കരുതെന്ന് എന്നും ആവശ്യപ്പെടാറുണ്ടായിരുന്നു സുമിത്കുമാർ. ഈ കർക്കശ നിലപാടുകളെല്ലാം സുഹൃത്തുക്കളെക്കാളേറെ ശത്രുക്കളെ സൃഷ്ടിക്കാനാണു സഹായിച്ചതെന്നു മാത്രം.
കള്ളക്കടത്തുകാർക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമായിരുന്നു സുമിത്കുമാറിന്റേത്. ഒരുപക്ഷേ, അമിതാവേശമെന്നു വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള പോരാട്ടം. തിരുവനന്തപുരം വിമാനത്താവളത്തിൽ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ വിദേശനിർമ്മിത വിദേശ മദ്യഷോപ്പിന്റെ കേസോടെയാണു സുമിത്കുമാർ ശ്രദ്ധയാകർഷിക്കുന്നത്. കേസിന്റെ അന്വേഷണവുമായോ അന്വേഷണ സംഘവുമായോ നേരിട്ടു കമ്മിഷണർക്കു ബന്ധമില്ല. പക്ഷേ, പ്ലസ് മാക്‌സ് അന്വേഷണ സംഘത്തിന് ഏതറ്റം വരെയും പോകാൻ ധാർമിക പിന്തുണ നൽകിയും ആവശ്യമായ അനുമതികൾ കേന്ദ്രത്തിൽനിന്നു സംഘടിപ്പിച്ചും അന്വേഷണ സംഘത്തിന് അനുകൂലമായ റിപ്പോർട്ടുകൾ തയാറാക്കിയും അദ്ദേഹം നിലപാടു വ്യക്തമാക്കി.
മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരിൽ മദ്യം നൽകിയതായി രേഖയുണ്ടാക്കി, പ്ലസ് മാക്‌സ് 3 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചുവെന്നായിരുന്നു കസ്റ്റംസിന്റെ കേസ്. ഈ കേസിൽ, പ്ലസ് മാക്‌സിന്റെ പരാതിയെ തുടർന്ന് ഡ്യൂട്ടി ഫ്രീ ഷോപ് തുറക്കാൻ മേലുദ്യോഗസ്ഥനായ കസ്റ്റംസ് ചീഫ് കമ്മിഷണർ ഉത്തരവിട്ടെങ്കിലും സുമിത്കുമാർ അനുസരിച്ചില്ല. ഷോപ് തുറക്കാൻ സുമിത്കുമാർ അനുവദിച്ചില്ല.
സുമിത്കുമാറിനു നേരെ ആക്രമണ ഭീഷണിയുണ്ടെന്ന കസ്റ്റംസ് പരാതിയിൽ കൊണ്ടോട്ടിയിൽ ഒരു കേസും കൊച്ചിയിൽ 3 കേസുകളും നിലവിലുണ്ട്. സ്വർണക്കടത്തു സംഘം ആക്രമിക്കാൻ ശ്രമിച്ചുവെന്നും വഴിയിൽ തടഞ്ഞെന്നുമാണു കൊണ്ടോട്ടിയിലെ പരാതിയിൽ പറയുന്നത്. പക്ഷേ, ഇക്കാര്യത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണു പൊലീസ് വ്യക്തമാക്കുന്നത്. കൊച്ചിയിലും സമാന രീതിയിലാണു പരാതി. ഇവിടെയും അക്രമിസംഘത്തെ പറ്റി പൊലീസിനു തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
2017ലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായി സുമിത്കുമാർ കൊച്ചിയിൽ ചുമതലയേൽക്കുന്നത്. 3 വർഷം പൂർത്തിയായതിനാൽ, സ്ഥലംമാറ്റത്തിൽ സാങ്കേതികമായി പ്രശ്‌നമൊന്നുമില്ല. പതിവു സ്ഥലം മാറ്റമാണെന്നാണു കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നതും. പക്ഷേ, ഏറെ വിവാദമുയർത്തിയ ഡോളർ കടത്തു കേസ് അന്വേഷണം അന്തിമ ഘട്ടത്തിലെത്തി നിൽക്കുകയാണ്. സിപിഎം ബന്ധമുള്ള ക്വട്ടേഷൻ സംഘങ്ങൾക്കു പങ്കുണ്ടെന്നു വ്യക്തമായ കോഴിക്കോട് വിമാനത്താവള സ്വർണക്കടത്തു കേസ് അന്വേഷണവും നിർണായക ഘട്ടത്തിലാണ്. ഇതുരണ്ടും പരിഗണിച്ചു സുമിത്കുമാറിനെ മാറ്റാതിരിക്കാമായിരുന്നു എന്ന അഭിപ്രായക്കാരാണു സഹപ്രവർത്തകരിൽ പലരും. മാറ്റിയതെന്തു കൊണ്ടാണെന്നതിനെ പറ്റിയുള്ള അഭ്യൂഹങ്ങളും കിംവദന്തികളും ചർച്ചകളിൽ നിറയുന്നുമുണ്ട്. മാറ്റം അന്വേഷണത്തെ എത്രകണ്ടു ബാധിക്കുമെന്നതു കണ്ടറിയേണ്ട കാര്യമാണ്.
Stories you may Like
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ ചരിത്രനേട്ടവുമായി സുമിത് നാഗൽ
- കണ്ണൂർ വിമാനത്താവളത്തിൽ എക്സറേ പരിശോധന അട്ടിമറിക്കാൻ നീക്കം
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- സ്വർണം അടിച്ചു മാറ്റാൻ ശ്രമിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍