ടിഷ്യു പേപ്പറും ടൈൽസും ഫോട്ടോകോപ്പി മെഷീനും ബാഗേജിലെത്തിയത് സംശയമായി; കോൺസുൽ ജനറലിന്റെ ഭാര്യയുടെ മേൽവിലാസത്തിൽ സാധനമെത്തിയതും ഭൂതത്തെ തുറുന്നുവിട്ടു; കോഴിക്കോട്ടെ സിബിഐ റെയ്ഡിന് പിന്നിലെ ബുദ്ധി കേന്ദ്രം; മുക്കത്തെ കാർ ചെയ്സ് അടക്കം മൂന്ന് അപായപ്പെടുത്തൽ ശ്രമങ്ങൾ; സുമിത് കുമാർ കസ്റ്റംസിൽ നിന്നും ജിഎസ്ടിയിൽ എത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഡി്പ്ലോമാറ്റിക് സ്വർണ്ണ കടത്ത് കേസിൽ തിരുവനന്തപുരം എയർ കാർഗോയിലെ കസ്റ്റംസ് ഉദ്യോഗസ്ഥൻ രാമമൂർത്തിയാണ് നിർണ്ണായക ഇടപെടൽ നടത്തിയത്. ഇതിനൊപ്പം കസ്റ്റംസ് കമ്മീഷണർ സുമത് കുമാറിന്റെ നിലപാടുകളും അതി നിർണ്ണായകമായി. രാമമൂർത്തിയുടെ കണ്ടെത്തലിന് കരുത്തായത് സുമിത് കുമാറിന്റെ നിലപാടാണ്. സ്വർണം രക്ഷിച്ചെടുക്കാൻ ഉന്നതർ ഇടപെടൽ നടത്തിയെന്ന് തുറന്നു പറയാനും സുമിത് കുമാർ തയ്യാറായി. ഇതോടെയാണ് മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി ശിവശങ്കർ അടക്കമുള്ളവർ സ്വർണ്ണ കടത്തിൽ സംശയ നിഴലിലായതും പിന്നീട് അകത്തായതും. ഈ ഉദ്യോഗസ്ഥാണ് കരിപ്പൂർ കടത്തിലെ അന്വേഷണം കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമത്തിൽ എത്തുമ്പോൾ കേരളത്തിൽ നിന്ന് സ്ഥലം മാറ്റപ്പെടുന്നത്. കേരളത്തിലെ കസ്റ്റംസ് കമ്മീഷണറെ മഹാരാഷ്ട്രയിലെ ജിഎസ് ടിയിലേക്കാണ് മാറ്റുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ മുപ്പതുകിലോ സ്വർണം പിടിച്ചയുടൻസരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാൻ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡൽഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കസ്റ്റംസ് തന്നെ വെളിപ്പെടുത്തിയിരുന്നു്.'ഇവർക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസിൽ ബന്ധപ്പെടാനുള്ള കാരണവും ഞങ്ങൾക്ക് അറിഞ്ഞേ പറ്റൂ. അതിനാൽ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങൾക്കറിയാം''-കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായിരുന്ന സുമിത് കുമാർ വിശദീകരിച്ചിരുന്നു.
മൂന്നുമാസത്തിനിടെ യു.എ.ഇ. കോൺസുലാർ ജനറലിന്റെ പേരിൽ വന്ന എട്ട് പാഴ്സലുകളാണ് കസ്റ്റംസിന് സംശയം ജനിപ്പിച്ചത്. മിക്ക പാഴ്സലുകളും വന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ മേൽവിലാസത്തിലായിരുന്നു. ടിഷ്യു പേപ്പർ, ടൈൽസ്, ഫോട്ടോകോപ്പി മെഷീൻ എന്നിവയെന്ന പേരിലായിരുന്നു വന്നത്. പ്രാദേശികമായി കിട്ടുന്ന സാധനങ്ങൾ എന്തിനാണ് കയറ്റിയയക്കുന്നുവെന്ന ചോദ്യമാണ് നിർണ്ണായകമായത്. ജനീവാ കൺവെൻഷൻ അനുസരിച്ച് നയതന്ത്ര ബാഗേജുകൾ തുറന്നുപരിശോധിക്കാൻ ആർക്കും അധികാരമില്ല. ടവ്വൽ തൂക്കിയിടാനുള്ള കമ്പികൾ, ഡോർ സ്റ്റോപ്പർ, ബാത്ത്റൂം ഫിറ്റിങ്സ് എന്നപേരിൽ വന്ന പാഴ്സലിൽ കോൺസുലേറ്റിന്റെ സ്റ്റിക്കർ ഉണ്ടായിരുന്നില്ല. അതായിരുന്നു സംശയം കൂട്ടിയത്.
ഫെബ്രുവരിയിൽ സുമീത്കുമാറിന്റെ വാഹനത്തെ പിന്തുടരുകയും തടഞ്ഞുനിർത്തുകയും ചെയ്ത സംഭവത്തിൽ സർവ്വത്ര ദുരൂഹതയും ഉണ്ടായിരുന്നു. എന്നാൽ കസ്റ്റംസിന്റെ പരാതിയിൽ പ്രാഥമികാന്വേഷണത്തിൽ കഴമ്പില്ലെന്നു കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. ഓമശ്ശേരി സ്വദേശികളായ കാർ യാത്രികർ മുക്കത്ത് മരുന്നുവാങ്ങാനുള്ള യാത്രയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിൽവച്ചാണ് കമ്മിഷണറുടെ വാഹനത്തിലെ ഉദ്യോഗസ്ഥർ വാഹന യാത്രക്കാരെ തടഞ്ഞത്. കാർ യാത്രക്കാർ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തതായി പരാതിയുണ്ട്. എന്നാൽ ഇതിൽ മറ്റ് സംശയങ്ങളൊന്നും വേണ്ടെന്ന് പൊലീസ് പറയുന്നു.
കാറിൽ പാട്ടുവച്ചതിനാലാണ് ഹോണടിച്ചത് കേൾക്കാതിരുന്നതെന്നാണ് യാത്രക്കാരായ യുവാക്കളുടെ നിലപാട്. എന്നാൽ ഔദ്യോഗിക ചിഹ്നങ്ങളുള്ള ചുവന്ന ബോർഡു വച്ച വാഹനം കാറിലുള്ളവർ ശ്രദ്ധിച്ചില്ലെന്ന ഇവരുടെ നിലപാട് വിശ്വസനീയവുമില്ല. എറണാകുളം രജിസ്റ്റ്രേഷൻ ഉള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെന്നതും നിർണ്ണായകമാണ്. കരിപ്പൂർ റോഡിൽ മുൻപും സ്വർണക്കടത്തുസംഘങ്ങൾ വാഹനത്തെ പിൻതുടരുകയും സ്വർണം കൈക്കലാക്കുകയും ചെയ്ത സംഭവങ്ങൾ നടന്നിട്ടുണ്ട്. മാഫിയാ സംഘങ്ങളും ഇവിടെ സജീവമാണ്. അന്വേഷണത്തിനായി കസ്റ്റംസും പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഇത് മൂന്ന് തവണയാണ് കസ്റ്റംസ് കമ്മിഷണറുടെ വാഹനത്തെ പിന്തുടരുന്ന സംഭവമുണ്ടായത്. കൊച്ചിയിലെ ഔദ്യോഗിക ഭവനത്തിൽനിന്നു പുറത്തേക്കിറങ്ങവെ ഒരു സംഘം പിൻതുടർന്നിരുന്നു. വെല്ലിങ്ടൺ ഐലൻഡിലേക്കുള്ള യാത്രയ്ക്കിടെയും പിന്നീടൊരിക്കൽ തിരുവനന്തപുരത്തുവച്ചും സമാനരീതിയിലുള്ള സംഭവം നടന്നിരുന്നു. സുമിത്ത് കുമാർ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. കൊച്ചി കസ്റ്റംസ് കമ്മിഷണറായി ചുമതലയേറ്റതുമുതൽ കള്ളക്കടത്ത് മാഫിയക്കെതിരേ ശക്തമായ നടപടികളാണ് അദ്ദേഹം സ്വീകരിച്ചത്. സ്വർണ്ണ കടത്തിലെ ഉന്നത ബന്ധങ്ങൾ കണ്ടെത്തിയത് സുമിത് കുമാറിന്റെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ടി.ഡി.സി. ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വിദേശമദ്യം കടത്തുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചതോടെയാണ് മാഫിയകളുടെ കണ്ണിലെ കരടായി മാറിയത്. സംഭവത്തിൽ 14 പേർ പിടിയിലായി. കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വന്നു. ഇവരിൽ ചിലരെ സർവീസിൽനിന്ന് നീക്കം ചെയ്യുന്നതുവരെ കാര്യങ്ങളെത്തി. സ്വപ്നയും ശിവശങ്കറും ഉൾപ്പെട്ട തിരുവനന്തപുരം സ്വർണക്കടത്തു കേസിന്റെ മേൽനോട്ടച്ചുമതലയും ഇദ്ദേഹത്തിനായിരുന്നു. സമ്മർദങ്ങൾക്കു വഴങ്ങാതെ പല ഉന്നത കേന്ദ്രങ്ങളിലും കസ്റ്റംസ് റെയ്ഡ് നടത്തി. കോഴിക്കോട് വിമാനത്താവള കസ്റ്റംസ് വിഭാഗത്തിൽ സിബിഐ. നടത്തിയ മിന്നൽപരിശോധനയും ചർച്ചയായി. ഇതിന് പിന്നിലും സുമിത് കുമാറായിരുന്നു. ഇതോടെ് കോഴിക്കോട്ടെ മാഫിയയ്ക്ക് ശത്രുത കൂടി. കരിപ്പൂരിലെ കടത്തു കേസിൽ ഇപ്പോൾ ഇവരെ എല്ലാം പൊക്കുകയും ചെയ്തു.
കുറച്ചു മാസങ്ങൾക്ക് മുമ്പ് സിബിഐയുടെ കരിപ്പൂർ വിമാനത്താവള പരിശോധനയെത്തുടർന്ന് ഏഴ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ ലഭിച്ചത്. കൊച്ചി ആസ്ഥാനമായ മാഫിയയുടെ ഉദ്യോഗസ്ഥനേതാവും ഉൾപ്പെടുന്നു. ഇയാൾ കോഴിക്കോട് വിമാനത്താവളത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ഇയാളെ സസ്പെൻഡ് ചെയ്തതോടെയാണ് കൊടുവള്ളി, മുക്കം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കളക്കടത്ത് മാഫിയ സുമിത്ത് കുമാറിനെതിരേ തിരിഞ്ഞതെന്നാണ് സംശയം. ഇതാണ് കാർ ചെയ്സിന് കാരണമെന്നും വിലയിരുത്തലുണ്ട്. എന്നാൽ പൊലീസ് ഇത് വിശ്വസിക്കുന്നുമില്ല. അവർ കൊടുവള്ളി മാഫിയയെ രക്ഷിക്കാനുള്ള കഥകളാണ് ഉണ്ടാക്കിയത്.
വയനാട് ജില്ലയിലെ ആദ്യ കസ്റ്റംസ് ഓഫിസിന്റെ ഉദ്ഘാടനമാണ് 2021 ഫെബ്രുവരി 11ന് കൽപ്പറ്റ ബസ് സ്റ്റാൻഡിന് എതിർവശത്ത് ചിറമ്മൽ ബിൽഡിങ്ങിൽ നടന്നത്. ഇതോടെ കൊടുവള്ളി, അടിവാരം, ഓമശ്ശേരി മേഖലകൾ കേന്ദ്രീകരിച്ച് ഹവാല, സ്വർണക്കടത്ത് ഇടപാടുകൾ നടക്കുന്നതായി ആരോപണങ്ങളുള്ള സാഹചര്യത്തിൽ കോഴിക്കോട്ടുനിന്നും കൽപ്പറ്റയിൽനിന്നും ഇവ നിയന്ത്രിക്കാവുന്ന തരത്തിലാണ് പുതിയ ഓഫിസിന്റെ പ്രവർത്തനം ആസൂത്രണം ചെയ്തത്. ഈ പരിപാടി കഴിഞ്ഞ ശേഷം കരിപ്പൂരിലെ കാർഗോ കോംപ്ലക്സിലേക്കുള്ള യാത്രയിലായിരുന്നു കമ്മിഷണർ. ഈ യാത്ര ഏവർക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വ്യക്തമായ പ്ലാനിങ് ഈ ചെയ്സിന് പിന്നിലുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.
അടിവാരമിറങ്ങി താമരശ്ശേരി ചുങ്കത്തെത്തിയ ശേഷമാണ് ഇടത്തോട്ടു തിരിഞ്ഞ് കൂടത്തായി, മുക്കം, അരീക്കോട്, കൊണ്ടോട്ടി വഴി കരിപ്പൂരേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ മുക്കത്തെത്തിയപ്പോഴാണ് ഒരു കാറിലും രണ്ടു ബൈക്കിലുമായുള്ള സംഘം പിൻതുടരുന്നതായി സംശയമുയർന്നത്. കസ്റ്റംസ് വാഹനത്തിനൊപ്പം വാഹനമോടിക്കുകയും മറികടക്കുകയും ചെയ്തതോടെയാണ് ദുരൂഹത തിരിച്ചറിഞ്ഞത്. എടവണ്ണപ്പാറയിൽവച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ കാർ റോഡിൽ വിലങ്ങനെയിട്ട് വാഹനങ്ങളിലുള്ളവരെ ചോദ്യം ചെയ്തിരുന്നു.
യുവാക്കൾ തട്ടിക്കയറുകയും ചെയ്തു. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർതന്നെ വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ചു. ഇതിനുശേഷം പൊലീസിനു പരാതി നൽകിയെങ്കിലും നടപടികളെടുക്കാൻ വൈകി. കസ്റ്റംസ് കമ്മിഷണർ സമൂഹമാധ്യമത്തിൽ സംഭവം വിവരിച്ചതോടെയാണ് പൊലീസും അന്വേഷണത്തിനു തയ്യാറായത്. അതിന് ശേഷം എല്ലാം രാജിയാക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്