Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡെബിറ്റ് കാർഡിലെ കുരുക്കഴിച്ച് ജാമ്യം നേടാൻ ബിനോയിയുടെ ശ്രമം; ആ കാർഡിലെ ഒപ്പ് ബലപ്രയോഗത്തിലൂടെ ജയിലിൽ വച്ച് ഇടിപ്പിച്ചതാണെന്ന പുതിയ വാദവുമായി കോടിയേരിയുടെ മകന്റെ അഭിഭാഷകൻ; ആസൂത്രിത നാടകം ചർച്ചയാക്കി പുറത്തിറങ്ങാനുള്ള ശ്രമത്തെ ചെറുക്കാൻ ഇഡിയും; ജാമ്യ ഹർജിയിലെ മറുവാദങ്ങൾ നിർണ്ണായകമാകും; ഇനിയുള്ള ദിവസങ്ങൾ ബിനീഷ് കോടിയേരിക്ക് നിർണ്ണായകം

ഡെബിറ്റ് കാർഡിലെ കുരുക്കഴിച്ച് ജാമ്യം നേടാൻ ബിനോയിയുടെ ശ്രമം; ആ കാർഡിലെ ഒപ്പ് ബലപ്രയോഗത്തിലൂടെ ജയിലിൽ വച്ച് ഇടിപ്പിച്ചതാണെന്ന പുതിയ വാദവുമായി കോടിയേരിയുടെ മകന്റെ അഭിഭാഷകൻ; ആസൂത്രിത നാടകം ചർച്ചയാക്കി പുറത്തിറങ്ങാനുള്ള ശ്രമത്തെ ചെറുക്കാൻ ഇഡിയും; ജാമ്യ ഹർജിയിലെ മറുവാദങ്ങൾ നിർണ്ണായകമാകും; ഇനിയുള്ള ദിവസങ്ങൾ ബിനീഷ് കോടിയേരിക്ക് നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ആ ഒപ്പ് തന്റേതാണെന്ന് ഒടുവിൽ ബിനീഷ് കോടിയേരി സമ്മതിച്ചു. ഇതോടെ ലഹരിക്കേസിൽ കുരുക്ക് മുറുകുകയാണ്. പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിനു പിൻവശത്ത്, കസ്റ്റഡിയിലിരിക്കെ തന്നെക്കൊണ്ടു നിർബന്ധപൂർവം ഒപ്പുവയ്പിച്ചതാണെന്നു ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ആരോപിച്ചു. ഇതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇഡി)നെ വെട്ടിലാക്കാമെന്നാണ് ബിനീഷിന്റെ പ്രതീക്ഷ. എന്നാൽ ഇത് കൂടുതൽ കുരുക്കാകുമെന്നാണ് വിലയിരുത്തൽ.

ലഹരി ബന്ധം സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യവാദത്തിനിടെയാണ് എതിരെയുള്ള ഗുരുതര ആരോപണം. തിരുവനന്തപുരത്തെ തന്റെ വീട്ടിൽ നടന്ന റെയ്ഡിൽ അനൂപിന്റെ കാർഡ് പിടിച്ചെടുത്തത് ആസൂത്രിത നാടകമാണെന്നു കഴിഞ്ഞദിവസം ബിനീഷ് വാദിച്ചിരുന്നു. ഇഡിയുടെ മറുപടിവാദം നാളെ ആരംഭിക്കും. 2020 ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. ഇഡിയുടെ വാദങ്ങൾ കേസിൽ എറെ നിർണ്ണായകമാകും.

മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ പേരിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. ഡെബിറ്റ് കാർഡിൽ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ട്. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ആണ് ഈ ഡെബിറ്റ് കാർഡ് കിട്ടിയതെന്നും എൻഫോഴ്സ്മെന്റ് അഭിഭാഷകൻ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കസ്റ്റഡി കാലാവധി നീട്ടിവാങ്ങുന്നതിനായി ബിനീഷിനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇ ഡി ഇക്കാര്യം അറിയിച്ചത്. പ്രവർത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നും വാദിച്ചിരുന്നു. അന്നൊന്നും ഉയർത്താത്ത വാദമാണ് ബലപ്രയോഗത്തിലൂടെയുള്ള ഒപ്പിടിക്കൽ.

ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ക്രെഡിറ്റ് കാർഡ് അല്ല ഡെബിറ്റ് കാർഡെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ കാർഡിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബിനീഷിന്റെ വീട്ടിലെ റെയ്ഡിനിടെ കണ്ടെടുത്തതായി വെളിപ്പെടുത്തിയ ഡെബിറ്റ് കാർഡിൽ നടന്ന മുഴുവൻ ഇടപാടുകളും ഇഡി പരിശോധിച്ചിട്ടുണ്ട്. അനൂപ് ബെംഗളൂരുവിലായിരിക്കെ ഈ കാർഡിന്റെ ഉപയോഗം തിരുവനന്തപുരത്തു നടന്നിട്ടുണ്ടെന്നാണു വിവരം.

ഡെബിറ്റ് കാർഡ് ബിനിനസ് ആവശ്യത്തിന് അനൂപും ബിനീഷും ഒരുമിച്ച് ഉപയോഗിച്ചതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ഡെബിറ്റ് കാർഡ് പിടിച്ചെടുത്തത് അനൂപ് മുഹമ്മദിന് ബിനീഷുമായുള്ള ബന്ധത്തിന് തെളിവെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അനൂപ് ബെംഗളൂരുവിൽ തുടങ്ങിയ ഹയാത്ത് ഹോട്ടലിന്റെ പേരിലുള്ളതാണ് ഡെബിറ്റ് കാർഡ്. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ടായിരുന്നു.

ബിനീഷിന്റെ വീട്ടിൽ നിന്നും ചില ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഡിവൈസുകളിൽ നിന്ന് വിവരങ്ങൾ മായ്ച്ച നിലയിലാണെന്നും ഇത് വീണ്ടെടുക്കുമെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികൾ പ്രവർത്തിച്ചത് വ്യാജ വിലാസത്തിലാണ്. ഈ കമ്പനികളുടെ പേരിൽ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ബിനീഷിന്റെ നിർദ്ദേശം അനുസരിച്ചാണ് ലഹരി വ്യാപാരം നടത്തിയതെന്ന് അനൂപ് സമ്മതിച്ചെന്നും ബിനീഷ് വലിയ തുക പല അക്കൗണ്ടുകളിലൂടെ അനൂപിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നും റിപ്പോർട്ടിലുണ്ട്.

ബിനീഷ് കോടിയേരിക്ക് ഗോവയിലും ബെംഗളൂരുവിലും ഉണ്ടായിരുന്ന ബിസിനസ് ബന്ധങ്ങൾ, 2006 മുതൽ ആരോഗ്യവകുപ്പിനു മരുന്നു വിതരണം ചെയ്ത കമ്പനികളുടെ ബെനാമി ബന്ധങ്ങൾ എന്നിവ ഇഡി പരിശോധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP