ശൈലജ ടീച്ചറിന്റെ കാലത്ത് ഷൈൻ ചെയ്യുകയും ഗുഡ് ബുക്സിൽ ഇടം പിടിക്കുകയും ചെയ്തതോടെ ശത്രുക്കൾ ഏറിയോ? സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ ആയിരുന്ന ഡോ.മുഹമ്മദ് അഷീലിനെ അപ്രധാന പദവിയിൽ ഒതുക്കിയെന്ന വിവാദം ചൂടുപിടിക്കുന്നു; കഥ അറിയാതെ ആട്ടം കാണുന്നുവെന്ന് ഡോക്ടറും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ കോവിഡ് പ്രതിരോധ ടീമിൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറായ മുഹമ്മദ് അഷീലായിരുന്നു. ടീച്ചർക്ക് അമിത പ്രാധാന്യം കിട്ടാൻ ഡോക്ടർ അഷീൽ സോഷ്യൽ മീഡിയയിൽ ഇടപെടലുകൾ നടത്തിയതെന്ന ആരോപണം ഉയർന്നിരുന്നു. മാതൃവകുപ്പിലേക്ക് പോകാൻ ഡോ.അഷീൽ അപേക്ഷ നൽകിയെങ്കിലും ഉത്തരവ് ഇറങ്ങിയപ്പോൾ വ്യാഖ്യാനങ്ങൾ പലത് വന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോലും പോസ്റ്റിങ് നൽകാതെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അപ്രധാനമായ കസേരയിൽ ഒതുക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതൊക്കെ അനാവശ്യ വിവാദങ്ങളെന്ന് ഡോ.മുഹമ്മദ് അഷീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
തന്റെ സേവന ചരിത്രം വിശദീകരിച്ച് കൊണ്ടാണ് ഡോക്ടർ തന്നെ ഒതുക്കിയെന്ന ആരോപണങ്ങളുടെ മുന ഒടിച്ചത്. സാമൂഹ്യ നീതി വകുപ്പിലെ ഡപ്യൂട്ടേഷൻ അവസാനിച്ചപ്പോൾ അടുത്ത പ്രത്യേക ചുമതലയ്ക്ക് മുൻപ് തിരിച്ച് ആരോഗ്യ സർവീസിൽ എവിടെ എങ്കിലും കയറണം. അങ്ങനെ ഓപ്ഷൻസ് നോക്കിയപ്പോൾ നാട്ടിൽ പയ്യന്നൂരിൽ ഒഴിവുള്ളതുകൊണ്ടാണ് അത് തിരഞ്ഞെടുത്തതെന്നും അദ്ദേഹം കുറിച്ചു.
പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദം എടുത്തിട്ട് 11 വർഷം സർവീസിൽ കയറിയ താൻ ഇപ്പോഴും അസിസ്റ്റന്റ് സർജൻ ആയി തുടരുന്നതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്..
ഡോ.മുഹമ്മദ് അഷീലിന്റെ പോസ്റ്റ് ഇങ്ങനെ:
എന്തൊക്കെ അനാവശ്യ വിവാദങ്ങൾ ആണ്..
സാമൂഹ്യ സുരക്ഷ മിഷനിലെ deputation അവസാനിപ്പിച്ചു ആരോഗ്യവകുപ്പിലേക്ക് ഞാൻ തിരിച്ചു join ചെയ്തപ്പോൾ അതും വിവാദം. please understand the fact about it.
അത് clear ആവണമെങ്കിൽ എന്റെ service history ബ്രീഫ് ആയി പറയണം. 2010 ൽ സെർവിസിൽ കയറിയതിനു ശേഷം ഇതുവരെ 11 വർഷം സെർവിസിൽ Govt നൽകിയ പോസ്റ്റിങ്സ് and responsibilities താഴെ വിവരിക്കുന്നു.
2010 Jan: Joined in Service in Mayyil CHC as Assistant surgeon. അവിടുന്ന് അതേ മാസം transfered to Trivandrum thycaud hospital as CMO. എന്നിട്ട് അവിടെ ലീൻ നിർത്തി കൊണ്ട് അന്നത്തെ health minister ന്റെ camp ഓഫീസിലെ State Disease Control and Monitoring Cell ൽ posting as public health consultant (as i had PG in public health while joining service). അവിടെ 2011 March വരെ Work ചെയ്തു. അവിടെ ഇരിക്കുമ്പോൾ Jan 2011 Endosulfan victims Rehabilitation ന്റെ ചുമതലയും ഏല്പിച്ചു. അവിടെ ഇരിക്കുമ്പോൾ ആണ് 2011 ഏപ്രിലിൽ നടന്ന Geneva കൺവെൻഷന് പോകുന്നത്.
2011 മാർച്ചിൽ thycaud hospitalil ലെ ലീനിലേക്ക് തിരിച്ചു പോയി അവിടുന്ന് deputation ൽ National Health Mission ന്റെ കണ്ണൂർ district program manager ആയി. അവിടുന്ന് കാസറഗോഡ് DPM ആയി transfer ആയി. Then 5 വർഷം കാസറഗോഡ് DPM NHM + Asst nodal officer Endosulfan victims Rehab project. ഇതിന്റെ ഇടയിൽ 2012 ൽ national level selected Young leaders in Health in India എന്ന നിലയിൽ ഇന്ത്യയിൽ നിന്ന് select ചെയ്യപ്പെട്ട young Drs and IAS officers ഉൾപ്പെട്ട 13 അംഗ ടീമിന്റെ ഭാഗമായി ജപ്പാനിൽ ഒരു മാസം ട്രൈനിങ്ങിനു govt of india അയച്ചു.
തുടർന്ന് 2012 ൽ തന്നെ state trauma care nodal ഓഫീസറായി നിയമനം നൽകി. In addition to charges in kasaragod. ഇതിനു പുറമെ പിന്നീട് 2014 ൽ home dept ന്റെ SMILE (Seamless Medical Interventions in Live threatening Emergencies ) എന്നതിന്റെ project director ന്റെ ഉത്തരവാദിത്വവും ഏല്പിച്ചു. So 4 responsibilities at a time.
ഇതിനോടൊപ്പം 2015 ൽ central govt ന്റെ National Technical expert committee on Trauma and emergency care ന്റെ ഭാഗമായി (കാരണം അതിന്റെ കരട് രേഖ എന്റേതായിരുന്നു ) govt of india നിർദ്ദേശ പ്രകാരം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ state trauma system action plan ഉണ്ടാക്കാൻ അവിടങ്ങളിൽ സന്ദർശിച്ചു ട്രെയിനിൽ നൽകി.
2016 ൽ NHM ൽ deputation അവസാനിച്ചപ്പോൾ തിരിച്ച് *വീണ്ടും thycaud ഹോസ്പിറ്റലിൽ Asst Surgeon ആയി കയറി. തുടർന്ന് kerala oscial security mission executive Director ആയി സർക്കാർ നിർദ്ദേശ പ്രകാരം സാമൂഹ്യ നീതി വകുപ്പിലേക്ക്.. വീണ്ടും deputation from thycaud hospital.ED KSSM ആയിരിക്കെ 2018 ൽ NIPMR ന്റെ ED യുടെ additional charge നൽകി. os 2016 to 21 again on deputation from thycaud hospital. അതിന്റെ ഇടയിൽ break the chain campaign ഭാഗമായി covid പ്രതിരോധ ബോധവൽക്കരണം ഏറ്റെടുത്തു.
ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്വവും ഒരു passionate govt public health proffesional എന്ന നിലയിൽ പൂർണ്ണ സമർപ്പണത്തോടെ ഭംഗിയായി തന്നെ ചെയ്തു ?..With my team and support from all.
ഇപ്പോൾ സാമൂഹ്യ നീതി വകുപ്പിൽ deputation അവസാനിച്ചു. ഇനി അടുത്ത special assigment നു മുൻപ് തിരിച്ച് health സെർവിസിൽ join എവിടെ എങ്കിലും ചെയ്യണം. Options നോക്കിയപ്പോൾ നാട്ടിൽ പയ്യന്നൂരിൽ vaccancy ഉണ്ട്. So അവിടെ choose ചെയ്തു.
അപ്പൊ സ്വാഭാവികമായ ചോദ്യം ഉണ്ടാവാം... public health post graduation എടുത്തിട്ട് 11 വർഷം സെർവിസിൽ കയറിയ നീ ഇപ്പോഴും asst surgeon ആണോ എന്ന്.. admin cadre നേരത്തേ opt ചെയ്തെങ്കിൽ ഇപ്പോൾ മിനിമം Asst Director ആവില്ലായിരുന്നോ?? അതുമല്ലെങ്കിൽ 8 വർഷം കഴിഞ്ഞാൽ civil surgeon ആകാമായിരുന്നല്ലോ എന്നൊക്കെ... അതു 100% ശെരിയാണ്. സ്വന്തം Service കാര്യങ്ങൾ ഒന്നും നോക്കിയില്ല. എന്തിനധികം salary പോലും 6 വർഷം മുൻപത്തെ അതേ രീതിയിലായിരുന്നു വാങ്ങികൊണ്ടിരുന്നത് ... അത് എന്റെ മാത്രം mistake.??
അവസാനം Salary ഇപ്പോൾ follow up ചെയ്ത് ശെരിയാക്കി തന്നത് ആലപ്പുഴയിലെ എന്റെ പ്രിയപ്പെട്ട juniors Dr Arun PV Pv Arun and Dr.Diana യും ചേർന്നാണ്. But service seniority and admin cadre issues pending. So to cut it short... i am back to my parent dept?.. Joined in an available and convienient lean...Waiting for new special assignment???. Excited and rejuvenating myself for the same.
അപ്പൊ ഇത്രേ ഉള്ളൂ കാര്യം... os please cut the controversies on this... ചുമ്മാ എന്തെല്ലോ വച്ച് connect ചെയ്തു complicate ചെയ്യല്ലേ
ഒന്നാം പിണറായി സർക്കാരിൽ സാമൂഹ്യസുരക്ഷാ മിഷൻ ഡയറക്ടർ സ്ഥാനത്തു പ്രവർത്തിച്ച ഡോക്ടർ മുഹമ്മദ് അഷീലിന്റെ ഏകോപന മിടുക്കാണ് കോവിഡ് നിയന്ത്രണങ്ങളിൽ നിർണായകമായത്.ആരോഗ്യമന്ത്രി കെ.കെ ശൈലജ ലോകമെങ്ങും പ്രകീർത്തിക്കപ്പെട്ടതും അഷീലിന്റെയും ടീമിന്റെയും ഊർജ്ജസ്വലങ്ങളായ പ്രവർത്തനങ്ങൾ കാരണമായിരുന്നു. സോഷ്യൽമീഡിയയിലൂടെ മന്ത്രി കെ.കെ ശൈലജയ്ക്കു ഇതു ഏറെ പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തു. കോവിഡ് കാലത്ത് കേരളം തീർത്ത പ്രതിരോധത്തിന് നിരവധി രാജ്യാന്തര അംഗീകാരങ്ങളാണ് കെ.കെ ശൈലജയെ തേടിയെത്തിയത്. ലോക പ്രശസ്ത ഫോബ്സ് മാസികയുടെ കവർ ചിത്രമായി പോലും കേരളത്തിന്റെ ആരോഗ്യ മന്ത്രി തെരഞ്ഞെടുക്കപ്പെട്ടു.
ബി.ബി.സിയിൽ കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിനായി വിവിധരാജ്യങ്ങളിലെ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ഇന്ത്യയിലെ ആരോഗ്യമന്ത്രിമാരെ പ്രതിനിധീകരിച്ചത് കെ.കെ ശൈലജയായിരുന്നു. ഇതോടെയാണ് തനിക്കു മുകളിൽ വളരുന്നുവെന്ന തോന്നലുണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നേരിട്ട് ഏറ്റെടുത്തത്. ഇതോടെ അന്നുവരെ തിളങ്ങിയിരുന്ന മന്ത്രി കെ.കെ ശൈലജയ്ക്കു മുഖ്യമന്ത്രിയുടെ ഇടതു ഭാഗത്ത് നിസഹായമായി ഇരിക്കേണ്ടി വന്നു.
രണ്ടാം പിണറായി സർക്കാരിൽ മന്ത്രി സ്ഥാനത്തു നിന്നും കെ.കെ ശൈലജ ഒഴിവാക്കപ്പെടാൻ തന്നെ കാരണം അവർ നേടിയ ആഗോള പ്രശസ്തിയായിരുന്നു എന്ന വാദം സജീവ ചർച്ചയായിരുന്നു. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യവകുപ്പിന് ഊർജ്ജവും ദിശാബോധവും പകർന്ന ആരോഗ്യപ്രവർത്തകരിലൊരാളായിരുന്നു ഡോ.മുഹമ്മദ് അഷീലിൽ. ചാനലുകൾ നടത്തിയ കോവിഡ് ചർച്ചകളിൽ വളരെ കൃത്യമായും ശാസ്ത്രീയമായും കാര്യങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ഡോക്ടർ അഷീലിന്റെ ഇടപെടലുകൾ ഏറെ കൈയടി നേടിക്കൊടുത്തിരുന്നു.
തൃശൂർ കേന്ദ്രമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ഈ ചുമതലകളിൽ നിന്നുമെല്ലാം ഒഴിവാക്കിയാണ് ഡോക്ടർ മുഹമ്മദ് അഷീലിന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നിയമനം നൽകിയത്. പയ്യന്നൂർ ആശുപത്രിയിൽ കാഷ്വലിറ്റി മെഡിക്കൽ ഓഫിസറായിട്ടാണ് അദ്ദേഹത്തിന് നിയമനം നൽകിയിട്ടുള്ളത്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍