കീഴടങ്ങിയ 22 അഫ്ഗാൻ സൈനികരെ താലിബാൻ വെടിവെച്ചു കൊന്നത് 'അല്ലാഹു അക്ബർ' എന്നു വിളിച്ചു കൊണ്ട്; സർക്കാർ ഉദ്യോഗസ്ഥരെ കണ്ടാൽ വെടിവെച്ചു കൊല്ലുന്ന സ്ഥിതി; താലിബാൻ പിടിമുറിക്കിയത് എങ്ങും പലായനം; ഭയാനക സ്ഥിതി നേരിടാൻ ഇന്ത്യൻ സഹായം തേടി അഫ്ഗാനിസ്ഥാൻ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സേന പൂർണമായും പിന്മാറ്റം പ്രഖ്യാപിച്ചതോടെ എല്ലാം താലിബാന്റെ നിയന്ത്രണത്തിലേക്ക് പതിയെ എത്തിത്തുടങ്ങി. അതീവ വിനാശകാരികളായ താലിബാന് സംഘം അഫ്ഗാനിസ്ഥാൻ ഭരണം പിടിക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കീഴടങ്ങിയ അഫ്ഗാൻ സൈനികരെ പോലും നിർദയം വെടിവെച്ചു കൊല്ലുകയാണ് താലിബാൻ തീവ്രവാദികൾ. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ മാസം ഫരിയാബ് പ്രവിശ്യയിൽ 22 സൈനികരെ താലിബാൻ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. കൈകൾ ഉയർത്തി കീഴടങ്ങിയവരെ അല്ലാഹു അക്ബർ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് തീവ്രവാദികൾ വെടിവെച്ചു കൊന്നത്. ഒരു രക്ഷാപ്രവർത്തനത്തിന് എത്തിയ വേളയിലായിരുന്നു അഫ്ഗാൻ കമാൻഡോകളെ വളഞ്ഞ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിൽ യുഎസ് സൈന്യം പോയാൽ എന്താണ് സംഭവിക്കുന്നതെന്ന നേർചിത്രമാണ് ഇത്.
അതേസമയം താലിബാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാൻ സർക്കാർ ഇന്ത്യയുടെ സൈനിക സഹായം പ്രതീക്ഷിക്കുന്നെന്ന് അഫ്ഗാനിസ്ഥാൻ അംബാസഡർ ഫരീദ് മമുന്ദ്സെ വ്യക്തമാക്കി. ഇന്ത്യയിൽനിന്ന് അഫ്ഗാനിസ്ഥാൻ പ്രതീക്ഷിക്കുന്നത് സൈനികരെ അയയ്ക്കുന്ന സഹായമല്ലെന്നും പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയ മേഖലകളിലേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
'താലിബാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടാൽ, ഒരുപക്ഷേ ഇന്ത്യയുടെ കൂടുതൽ സൈനിക സഹായം തേടേണ്ടിവരും.' അദ്ദേഹം പറഞ്ഞു. 376 ജില്ലകളിലെ 150ലും അഫ്ഗാൻ സേന താലിബാനുമായി പോരാടുന്നതിനാൽ രാജ്യത്തെ നിലവിലെ സ്ഥിതി ഭയാനകവും പ്രശ്നകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും പോരാട്ടത്തിലാണ്. 2021 ഏപ്രിൽ മുതൽ രണ്ടു ലക്ഷത്തിലധികം പേർ പലായനം ചെയ്തു. 4000 ത്തോളം പേർ കൊല്ലപ്പെട്ടു.
സൈനിക പരിശീലനവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പികളും അടക്കം ഇന്ത്യ തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നൽകുന്ന 1000 വാർഷിക സ്കോളർഷിപ്പിലൂടെ 20,000ത്തോളം അഫ്ഗാൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പുതിയ അഫ്ഗാൻ പാർലമെന്റ് നിർമ്മാണം, ഡാമുകളുടെ നിർമ്മാണം തുടങ്ങി ഇന്ത്യ സഹായിക്കുന്ന മറ്റു അടിസ്ഥാന സൗകര്യ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.
സമാധാന ചർച്ചകൾക്ക് അഫ്ഗാൻ സർക്കാരുമായി താലിബാൻ സഹകരിക്കുമെന്നു കരുതിയെങ്കിലും അവർ അക്രമത്തിന്റെ പാത തിരഞ്ഞെടുത്തെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ഓഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് സൈനികരെ പിൻവലിക്കുകയാണ്. മാത്രമല്ല, ദോഹയിൽ വച്ച് അഫ്ഗാൻ പ്രതിനിധികൾ താലിബാനുമായി നടത്തിയ ചർച്ചയിലും കാര്യമായ പുരോഗതിയുണ്ടായില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് കാണ്ഡഹാറിലെ കോൺസുലേറ്റിൽനിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു.
സെപ്റ്റംബറോടെ മുഴുവൻ യുഎസ്-നാറ്റോ സേനയും അഫ്ഗാനിസ്ഥാൻ വിടുമെന്നായിരുന്നു 2021 ഏപ്രിലിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. അഫ്ഗാൻ സൈന്യത്തിനു തുണയായി യുഎസ് സൈന്യത്തിന്റെ ഒരു വിഭാഗം യുഎസിൽ തുടരണമെന്ന പെന്റഗണിന്റെ നിർദ്ദേശം തള്ളിയായിരുന്നു നിരുപാധികമായ പൂർണ സേനാപിന്മാറ്റത്തിനു യുഎസ് പ്രസിഡന്റ് ഉത്തരവിട്ടത്. ഇതോടെ സെപ്റ്റംബർ വരെ കാത്തുനിൽക്കാതെ ഈ മാസം പകുതിയോടെ പിന്മാറ്റം പൂർത്തിയാക്കാൻ സൈനികനേതൃത്വം തീരുമാനിച്ചു.
കഴിഞ്ഞയാഴ്ച കാബൂളിനു സമീപത്തെ തങ്ങളുടെ മുഖ്യ വ്യോമസേനാ താവളമായ ബാഗ്രാം യുഎസ് സൈന്യം ഒഴിഞ്ഞു. കാബൂളിലെ യുഎസ് എംബസിയുടെ കാവലിനുള്ള യുഎസ് സൈനികർ മാത്രം അഫ്ഗാനിൽ ബാക്കിയായി. മുന്നേറുന്ന താലിബാനുമായി ഏറ്റുമുട്ടി വരും ദിവസങ്ങളിൽ സൈനികർക്കു ജീവഹാനിയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണു പിന്മാറ്റം വേഗത്തിലാക്കിയതെന്നും വിലയിരുത്തലുണ്ട്. ട്രംപ് ഭരണകൂടം താലിബാനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണു ബൈഡൻ ഭരണകൂടം വേഗത്തിലാക്കിയത്.
മെയ് മാസത്തോടെ പിന്മാറാമെന്നാണു ട്രംപ് ഭരണകൂടം താലിബാനുമായി ഒപ്പുവച്ച ധാരണ. അൽ ഖായിദ അടക്കം യുഎസ് സുരക്ഷയ്ക്കു ഭീഷണിയായ ഭീകര സംഘടനകൾക്കു അഫ്ഗാനിൽ താവളമോ സഹായമോ താലിബാൻ നൽകില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കരാർ. ഈ കരാറിലാകട്ടെ അഫ്ഗാൻ സർക്കാർ കക്ഷിയല്ല. യുഎസ് സേനയുടെ പിന്മാറ്റത്തിനുശേഷം അഫ്ഗാനിൽ ആഭ്യന്തരയുദ്ധം ഉണ്ടായാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നു പെന്റഗൺ തീരുമാനിച്ചിട്ടില്ല. യുഎസിന്റെ റീപ്പർ ഡ്രോൺ അടക്കം പോർവിമാനങ്ങളുടെ സഹായം അഫ്ഗാൻ സേനയ്ക്കു തുടരുമോ എന്ന ചോദ്യത്തിനും നിലവിൽ ഉത്തരമില്ല. ആഭ്യന്തരഭീഷണി നേരിടാനുള്ള കരുത്ത് അഫ്ഗാൻ സൈന്യത്തിനുണ്ട് എന്ന മറുപടിയാണു ജോ ബൈഡൻ നൽകുന്നത്.
2011ൽ അഫ്ഗാനിസ്ഥാനിൽ ഒരു ലക്ഷത്തോളം യുഎസ് സൈനികരുണ്ടായിരുന്നു. ട്രംപ് ഭരണകാലമായപ്പോഴേക്കും അതു 3500 ആയി കുറഞ്ഞു. നാറ്റോ സഖ്യത്തിലെ സൈനികരുടെ പിന്മാറ്റവും സെപ്റ്റംബറിൽ പൂർത്തിയാകും. ജർമനിയുടെ 1100 സൈനികർ മേയിൽ അഫ്ഗാൻ വിട്ടു. കാണ്ടഹാർ എയർഫീൽഡ് അടക്കം അഫ്ഗാനിലെ മറ്റു യുഎസ് സേനാതാവളങ്ങൾ കഴിഞ്ഞ മാസത്തോടെ അടച്ചിരുന്നു. സൈനികർക്കു പിന്നാലെ യുഎസ് പോർവിമാനങ്ങൾ അടക്കമുള്ള സൈനിക സാമഗ്രികളും വരും ദിവസങ്ങളിൽ അഫ്ഗാൻ വിടും.
കാബൂൾ രാജ്യാന്തര വിമാനത്താവളത്തിന്റെയും എംബസികളുടെയും സുരക്ഷയാണു അവശേഷിക്കുന്ന പ്രധാന പ്രശ്നം. നാറ്റോ അംഗമായ തുർക്കിയുടെ നൂറുകണക്കിനു സൈനികരാണു നിലവിൽ വിമാനത്താവളത്തിന്റെ കാവൽ. അവർ തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആവശ്യത്തിനു സുരക്ഷയില്ലെങ്കിൽ വിവിധ രാജ്യങ്ങളുടെ എംബസികളുടെ പ്രവർത്തനം തുടരുന്നത് അവതാളത്തിലാകും. സുരക്ഷാസാഹചര്യം മെച്ചപ്പെടും വരെ എംബസി അടച്ചിടുമെന്ന് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.
യുഎസ് സേനാജോലികളുമായി ബന്ധപ്പെട്ട് അഫ്ഗാനിലുള്ള 17,000 വിദേശ കരാറുകാരും രാജ്യം വിടുകയാണ്. ഇതിൽ 6000 പേർ യുഎസ് പൗരന്മാരാണ്. യുഎസ് താവളങ്ങളിലെ വിവിധ നിർമ്മാണ, വിദഗ്ധ ജോലികളും വിവിധ സ്ഥാപനങ്ങളുടെ നടത്തിപ്പും സാങ്കേതിക ജോലികളും അറ്റകുറ്റപ്പണികളും ചെയ്തിരുന്നത് ഇവരായിരുന്നു. 2010നുശേഷം മാത്രം അഫ്ഗാൻ സംഘർഷത്തിൽ ഒരു ലക്ഷം സാധാരണമനുഷ്യർ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന ഏജൻസിയുടെ കണക്ക്.
ഇപ്പോഴത്തെ നിലയിൽ, 6-12 മാസത്തിനകം അഫ്ഗാൻ സർക്കാർ വീഴുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തലുകൾ. അഷ്റഫ് ഗാനി സർക്കാർ 2 വർഷം തുടർന്നേക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. പ്രതീക്ഷിച്ചതിനെക്കാൾ നേരത്തേ താലിബാൻ അധികാരം പിടിക്കുമെന്നാണു സൂചന. താലിബാൻ മേധാവിത്വം നേടുകയും അൽ ഖായിദ പോലെയുള്ള ഭീകരസംഘടനകൾ വീണ്ടും ശക്തിപ്രാപിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ നേരിടാൻ അയൽ രാജ്യങ്ങളിൽ യുഎസ് സൈനികത്താവളങ്ങൾ തുടരുന്നതിന്റെ സാധ്യതകളും ചർച്ച ചെയ്യപ്പെട്ടിരുന്നു.
മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ തജിക്കിസ്ഥാൻ, കസഖ്സ്ഥാൻ. ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ അയൽരാജ്യങ്ങളിൽ റഷ്യയുടെ സ്വാധീനം ശക്തമാണ്. അവിടെ യുഎസ് ഇടപെടലിന് അവസരമില്ല. ദശകങ്ങളായി താലിബാനെ പിന്തുണയ്ക്കുന്ന നയമാണു പാക്കിസ്ഥാനുള്ളത്. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള അടുപ്പം കൂടി പരിഗണിക്കുമ്പോൾ പാക്ക് അതിർത്തിയിലും യുഎസിന് സൈനികതാവളത്തിന് അനുകൂല സാഹചര്യമില്ല. അഫ്ഗാൻ വ്യോമസേനയുടെ കരുത്ത് സമീപകാലത്തു ഉയർന്നിട്ടുണ്ട്. എന്നാൽ യുഎസ് ഡ്രോണുകളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും അസാന്നിധ്യത്തിൽ യുദ്ധമുഖത്തെ മുന്നേറ്റം ദുർബലമാകാനാണു സാധ്യത.
യുഎസുമായുള്ള കരാറിൽ, അഫ്ഗാൻ മണ്ണിൽ ഭീകരസംഘടനകൾക്കു സഹായം നൽകില്ലെന്നു താലിബാൻ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതു പാലിക്കപ്പെടാൻ സാധ്യതയില്ല. അൽഖായിദ ബന്ധം താലിബാൻ ഉപേക്ഷിച്ചിട്ടില്ല. അൽ ഖായിദ അംഗങ്ങളിൽ നല്ലൊരു ശതമാനം ഇപ്പോൾ താലിബാന്റെ കൂടെയാണുള്ളത്. സ്വാഭാവികമായും താലിബാൻ, അൽഖായിദ അനുയായികളെ തമ്മിൽ വേർതിരിക്കുക പ്രയാസകരമാണ്. യുഎസ് സേനാപിന്മാറ്റം പൂർത്തിയായതോടെ അഫ്ഗാൻ സൈന്യവുമായുള്ള സംഘർഷം ശക്തമാക്കുകയാണു താലിബാൻ ചെയ്യുന്നതെന്നു ഐക്യരാഷ്ട്ര സംഘടന നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
യുഎസ് സേന പിന്മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ അഫ്ഗാൻ സർക്കാർ പ്രാപ്തമാണെന്ന നിലപാടിലാണ് യുഎസ്. എന്നാൽ, നിലവിൽ അഫ്ഗാനിസ്ഥാന്റെ പകുതിയോളം ഭൂപ്രദേശങ്ങളിൽ താലിബാനു ഗണ്യമായ മേൽക്കൈ ഉണ്ട്. മൂന്നിലൊന്നു പ്രദേശങ്ങൾ അവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ്. തലതാഴ്ത്തിക്കിടക്കുന്ന ഭീകരവിഭാഗങ്ങൾ ശക്തിസംഭരിക്കുന്നതും വരും മാസങ്ങളിൽ പ്രതീക്ഷിക്കണം. താലിബാൻ-യുഎസ് ചർച്ചകൾ ആരംഭിച്ചപ്പോൾ അൽ ഖായിദ ബുദ്ധിപൂർവം മാളങ്ങളിലേക്കു പിന്മാറി. താലിബാൻ നേതൃത്വവുമായുള്ള ആശയവിനിമയവും അവർ പരിമിതപ്പെടുത്തി.
എന്നാൽ താലിബാൻ കാബൂൾ പിടിച്ചാൽ ഈ തണുപ്പൻ സ്ഥിതി മാറിമറിയും. തെക്കു കിഴക്കൻ അഫ്ഗാനിലെ 15 ജില്ലകളിൽ അൽ ഖായിദയുടെ ജബത്തുൽ നുസ്റ വിഭാഗത്തിനു ശക്തമായ വേരുകളുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ നിരീക്ഷണ സംഘം കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ട്. പാക്ക് ആസ്ഥാനമായുള്ള ഹഖാനി ഗ്രൂപ്പ് വഴിയാണു താലിബാൻ നിലവിൽ അൽ ഖായിദ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നത്. അഫ്ഗാനിലെ ഐഎസ് വിഭാഗമാണു മറ്റൊരു പ്രധാന ഭീഷണി. അഫ്ഗാൻ ഐഎസിൽ പരമാവധി 3000 അംഗങ്ങൾ ഉണ്ടാകാമെന്നാണു പാശ്ചാത്യ ഏജൻസികളുടെ വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്