ഇടുക്കി സംഘർഷങ്ങളിൽ ബാട്ടൺഹിൽ എൻജിനിയറിങ് കോളേജിലേയ്ക്ക് ട്രാൻസ്ഫർ; കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായി; പട്ടികജാതി ഫണ്ട് വെട്ടിപ്പിലെ ആരോപണവിധേയൻ വളർന്നത് സിപിഎം നേതാവിന്റെ തണലിൽ; പ്രതിൻ സാജ് കൃഷ്ണയെ പുറത്താക്കാൻ ഡിവൈഎഫ്ഐയ്ക്ക് പേടിയോ?
വിഷ്ണു ജെജെ നായർ
തിരുവനന്തപുരം: പട്ടികജാതി ഫണ്ട് വെട്ടിപ്പ് കേസിൽ വേറ്റിക്കോണം ബ്രാഞ്ച് കമ്മിറ്റി അംഗം രാഹുലിനെ ബലികൊടുത്ത് ഏര്യാ കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണയെ സംരക്ഷിക്കാൻ സിപിഎം. എസ്.സി പ്രമോട്ടർ കൂടിയായ രാഹുലിനെ സസ്പെൻഡ് ചെയ്തെങ്കിലും ആരോപണവിധേയനായ പ്രതിനെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ സിപിഎം പേരൂർക്കട ഏര്യാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ് പ്രതിൻ.
പ്രതിനെതിരെയുള്ള ആരോപണങ്ങൾ വാർത്തകളിൽ കണ്ട അറിവ് മാത്രമെ ഉള്ളുവെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെപി പ്രമോഷ് പറഞ്ഞു. നിലവിലെ അവസ്ഥയിൽ പ്രതിനെതിരെയുള്ള ആരോപണം ചർച്ച ചെയ്യേണ്ടതോ കമ്മിറ്റികളിൽ നിന്നും മാറ്റി നിർത്തേണ്ടതോ ആയ സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. കെ. സുരേന്ദ്രന്റെ ആരോപണം കേട്ട് നടപടി എടുക്കാനാവില്ലെന്നാണ് സിപിഎം പേരൂർക്കട ഏര്യാ സെക്രട്ടറിയുടെ വിശദീകരണം. ഫണ്ട് വെട്ടിപ്പ് കേസിൽ എസ്.സി പ്രമോട്ടർ രാഹുലിനെതിരെയാണ് പൊലീസ് കേസെടുത്തത്. വേറ്റിക്കോണം ബ്രാഞ്ച് അംഗമായ രാഹുലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. നിലവിലത്തെ സാഹചര്യത്തിൽ പ്രതിന്റെ വിഷയം പാർട്ടി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. പുതിയ സാഹചര്യം ഉണ്ടായാൽ പരിഗണിക്കാമെന്നും ഏര്യാ സെക്രട്ടറി അറിയിച്ചു.
തലസ്ഥാനത്തെ ഒരു പ്രമുഖ നേതാവാണ് പ്രതിനെ സംരക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രതിൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ബന്ധുവാണെന്ന് മണികണ്ഠേശ്വരം സംഘടനവുമായി ബന്ധപ്പെട്ട് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് ശരിയല്ലെന്നാണ് മറുനാടന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ജില്ലാ സെക്രട്ടറിയുടെ എതിർവിഭാഗത്തിലെ പ്രമുഖനായ സംസ്ഥാന നേതാവിന്റെ പ്രിയശിഷ്യനാണ് പ്രതിൻ. അദ്ദേഹമാണ് ഇത്രയും വിവാദമായിട്ടും പ്രതിന്റെ പാർട്ടി സ്ഥാനങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നത്. അതിവേഗത്തിലുള്ള പ്രതിന്റെ വളർച്ചയ്ക്ക് പിന്നിലും ഇദ്ദേഹത്തിന്റെ പിന്തുണയാണെന്നാണ് സൂചനകൾ.
ഇടുക്കി ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്ന പ്രതിൻ സാജ് കൃഷ്ണ കോളേജിലെ നിരന്തരമായ സംഘർഷങ്ങളെ തുടർന്ന് തിരുവനന്തപുരം ബാട്ടൺഹിൽ എൻജിനിയറിങ് കോളേജിലേയ്ക്ക് ട്രാൻസ്ഫറായി എത്തുകയായിരുന്നു. ബാട്ടൻഹില്ലിൽ പാർട്ടി വളർത്താൻ സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയാണ് പ്രതിൻ തലസ്ഥാനത്ത് നേതാവാകുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കേരള സർവകലാശാല സെനറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ പ്രതിൻ ചെറിയ പ്രായത്തിൽ തന്നെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായതും സിപിഎം ഏര്യാകമ്മിറ്റി അംഗമായതും അതിശയത്തോടെയാണ് സഹപ്രവർത്തകർ നോക്കിനിന്നത്. പ്രതിന് കാലങ്ങൾക്ക് മുമ്പ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആയിരുന്നവർ പോലും ഈ അടുത്തകാലത്ത് മാത്രം പാർട്ടിയുടെ ഏര്യാകമ്മിറ്റികളിലെത്തിയപ്പോൾ പ്രതിൻ എസ്എഫ്ഐ ഭാരവാഹിയായിരുന്നപ്പോൾ തന്നെ തലസ്ഥാനത്തെ പ്രധാന ഏര്യാകമ്മിറ്റികളിലൊന്നായ പേരൂർക്കട ഏര്യകമ്മിറ്റി അംഗമാകുകയായിരുന്നു.
ബട്ടൻഹിൽ കോളേജിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെയുള്ള വധശ്രമം, ബിജെപി ഓഫീസ് ആക്രമണം, മണികണ്ഠേശ്വരത്ത് ആർഎസ്എസ് പ്രവർത്തകർക്കെതിരെയുള്ള ആക്രമണം തുടങ്ങിയവയ്ക്ക് നേതൃത്വം നൽകിയ പ്രതിനെ പാർട്ടി വഴിവിട്ട് സംരക്ഷിക്കുന്നതിൽ സിപിഎമ്മിനുള്ളിൽ തന്നെ മുറുമുറിപ്പുണ്ട്. മുമ്പ് ഇത്രപോലും പ്രാധാന്യമില്ലാത്ത കേസുകളിൽ പാർട്ടിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട യുവ നേതാക്കളെ പാർട്ടിയുടെയും പോഷകസംഘടനകളുടെയും ചുമതലകളിൽ നിന്നും മാറ്റി നിർത്തിയ പാരമ്പര്യം തലസ്ഥാനത്തെ സിപിഎമ്മിനുണ്ട്. എന്നാൽ പ്രതിനെതിരെ നടപടിയെടുക്കാൻ പാർട്ടി മടിക്കുന്നത് പ്രതിന്റെ സ്വാധീനം മൂലമാണെന്നാണ് സൂചന.
കോർപ്പറേഷൻ കേന്ദ്രീകരിച്ച് നടന്ന എസ്.സി ഫണ്ട് തട്ടിപ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പത്രസമ്മേളനത്തോടെയാണ് പൊതുസമൂഹത്തിൽ ചർച്ചയായത്. ഗുണഭോക്താക്കളുടെ അപേക്ഷയിൽ തുക അനുവദിച്ചശേഷം തുക കൈമാറുന്ന അക്കൗണ്ട് നമ്പർ പാർട്ടിക്കാരുടേത് നൽകി ആ അക്കൗണ്ടിലേക്ക് തുക പാസാക്കി നൽകിയായിരുന്നു തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം നഗരസഭയിൽ മുൻ എസ്എഫ്ഐ കേന്ദ്രകമ്മറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സമിതിയംഗവുമായ പ്രതിൻസാജ് കൃഷ്ണയാണ് ഈ തട്ടിപ്പിന് നേതൃത്വം നൽകിയത്.
2016 മുതൽ നടത്തിയ തട്ടിപ്പിൽ ഗുണഭോക്താക്കളുടെ പേരിൽ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് സൂചന. പ്രതിൻസാജ് കൃഷ്ണ പട്ടികജാതിക്കാർക്കുള്ള സ്വന്തം അച്ഛന്റെയും അമ്മയുടെയും അക്കൗണ്ടിലേക്കു വരെ കൈമാറ്റം ചെയ്തിട്ടുണ്ട്. പ്രതിൻ സാജ് കൃഷ്ണ നടത്തിയ തട്ടിപ്പുകൾ വിശദീകരിച്ച് പാർട്ടി പ്രവർത്തകനായ എസ്സി പ്രൊമോട്ടർ പാർട്ടിക്ക് പരാതി നൽകിയിട്ടും പാർട്ടി പരാതി മുക്കി. ചില ഗുണഭോക്താക്കളുടെ പരാതിയെതുടർന്ന് നഗരസഭയിലെ എസ്സി ഡെവലപ്പ്മെന്റ് ഓഫീസർ നൽകിയ പരാതിയിൽ എസ്സി ഡെവലപ്പ്മെന്റ് ഓഫീസിലെ സീനിയർ ക്ലർക്ക് രാഹുൽ ആർ.യു. വിനെ ഒന്നാം പ്രതിയാക്കി പത്തുപേരുടെ പേരിൽ കേസെടുത്തുവെങ്കിലും തട്ടിപ്പിന് നേതൃത്വം നൽകിയ പ്രതിൻസാജ് കൃഷ്ണയടക്കമുള്ളവരെ ഒഴിവാക്കി.
മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത 240/2021 കേസിൽ വീരണകാവ് സ്വദേശി രാഹുലിനെ കൂടാതെ ബന്ധു രേഷ്മ ആർ.യു, ശശിധരൻ ആർ.ആർ., കൊല്ലം എസ് സി ഡെവലപ്പ്മെന്റ് ഓഫീസിലെ സീനിയർക്ലർക്ക് പൂർണിമ, എസ്സി പ്രൊമോട്ടർ വിശാഖ് സുധാകരൻ, ജോണി തോമസ്, ദിനു എസ്., സുമി പി.എസ്, ശ്രുതി എസ്.എസ്., റോഷ് ആന്റണി എന്നിവരെയാണ് എഫ്ഐആറിൽ പ്രതിചേർത്തിരിക്കുന്നത്. എന്നാൽ തട്ടിപ്പിന് നേതൃത്വം നൽകിയ പ്രതിൻസാജ് കൃഷ്ണയും മറ്റു പല എസ്സി പ്രൊമോട്ടർമാരും കേസിൽ പ്രതിയായിട്ടില്ല. സംഭവം പുറത്തായതോടെയാണ് പ്രതിൻസാജ് കൃഷ്ണ എസ്സി പ്രൊമോട്ടർ സ്ഥാനത്തേക്ക് പാർട്ടി വഴി നിയമനം നടത്തിയ വേറ്റി ക്കോണം സ്വദേശിയായ രാഹുൽ പാർട്ടി സെക്രട്ടറിക്ക് പരാതി അയച്ചത്. നഗരസഭയിൽ തന്നെ കരുവാക്കി നടത്തിയ വ്യാജതിരിമറികൾ വ്യക്തമാക്കിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കൾക്ക് പരാതി നൽകിയത്.
എംഫിൽ കഴിഞ്ഞ രാഹുലിനോട് പ്രതിൻ സാജ് കൃഷ്ണയാണ് അപേക്ഷ നൽകണമെന്നാവശ്യപ്പെടുന്നത്. ഈ അപേക്ഷ ജില്ലാ കമ്മറ്റി ശുപാർശയോടെ അധികൃതരുടെ മുന്നിലെത്തി. വി.കെ. പ്രശാന്ത് മേയറായിരുന്ന കാലത്ത് രാഹുലിന് എസ്സി പ്രൊമോട്ടറായി നിയമനവും ലഭിച്ചു. പിന്നീട് പലതവണയായി സംഘം ഗുണഭോക്താക്കളുടെ പേരിൽ ഫണ്ട് തിരിമറി നടത്തുകയായിരുന്നുവെന്ന് രാഹുൽ സമ്മതിക്കുന്നു. ഇതിനായി ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പരിൽ കൃത്രിമം നടത്തി രേഖകളുണ്ടാക്കിയിരുന്നത് യൂണിവേഴ്സിറ്റി ഹോസ്റ്റൽ കേന്ദ്രീകരിച്ചായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു.
നിരവധി പേരുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റി ലക്ഷങ്ങൾ പങ്കിട്ട് എടുത്തതിനിടെ പ്രതിൻസാജ് കൃഷ്ണ അച്ഛന്റെയും അമ്മയുടെയും അക്കൗണ്ടിലേക്കും പണം മാറ്റി. പ്രതിൻസാജ് കൃഷ്ണയുടെ അച്ഛൻ പാർത്ഥസാരഥി കൃഷ്ണയുടെ പേരിലുള്ള നെട്ടയം എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും അമ്മ ഉഷകുമാരിയുടെ അക്കൗണ്ടിലേക്കും മൂന്നു തവണയായി ലക്ഷങ്ങൾ കൈമാറ്റം ചെയ്തു. ഇതടക്കം പാർട്ടി നേതൃത്വത്തിന് വിവരം ലഭിച്ചിട്ടും നേതൃത്വം മൗനം പാലിച്ചതാണ് തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കോടികൾ പാർട്ടി സഖാക്കൾ തട്ടിയെടുത്തുവെന്നതിലേക്ക് നയിക്കുന്ന സൂചന.
ഇതിനിടെ പരാതി നൽകിയ എസ്സി പ്രൊമോട്ടർ രാഹുൽ ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇയാളുടെ ജാമ്യാപേക്ഷയെ എതിർക്കാതെ ജാമ്യം ലഭിക്കുന്നതിനുവേണ്ട നടപടികളാവും പ്രോസിക്യൂഷൻ സ്വീകരിക്കുക. കേരളത്തിലുടനീളം സിപിഎം നിയന്ത്രണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ട്രഷറി വഴിയാണ് തുക മാറുന്നതിനാൽ ട്രഷറിയിലെ ചില ഇടതു ഉദ്യോഗസ്ഥരും തട്ടിപ്പിൽ പങ്കാളികളാണെന്നാണ് കരുതുന്നത്. മലപ്പുറം ജില്ലയിലും സമാനരതിയിൽ തട്ടിപ്പ് നടത്തിയത് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്