വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞെങ്കിലും നേരിട്ട് സ്റ്റേഷനിൽ ഹാജരാകണം എന്ന് പറഞ്ഞിരിക്കുകയാണ്; നാളെ പോകും; അച്ഛനും ഇളയച്ഛനും അക്രമിക്കുമോ എന്ന് ഭയമുണ്ട്; കോടതിയിൽ കള്ളം പറയാൻ ആദ്യം ഭീഷണി; പിന്നീട് സ്നേഹം; ചതി മനസ്സിലായത് വീണ്ടും വിവാഹാലോചന എത്തിയപ്പോൾ; രജിസ്റ്റർ വിവാഹം കഴിഞ്ഞിട്ടും ശിവകാമിയും ശ്രീശാന്തും ഭീതിയിൽ
ആർ പീയൂഷ്
ആലപ്പുഴ: അച്ഛനും അമ്മയും സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്. അവർ വ്യത്യസ്ത ജാതിയിൽപെട്ടവരുമാണ്. പിന്നെന്തിനാണ് പ്രണയിച്ച് വിവാഹം കഴിച്ച ഞങ്ങളെ ഇങ്ങനെ വേട്ടയാടുന്നത്? പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കഴിഞ്ഞ ഒരു വർഷമായി വീട്ടുകാരിൽ നിന്നും ക്രൂര പീഡനം നേരിടുന്ന ആയൂർവ്വേദ ഡോക്ടറായ എറണാകുളം കുന്നത്തുനാട് ഐക്കര തുരുത്തിക്കുന്നേൽ വീട്ടിൽ ബിജെപി നേതാവായ സജുവിന്റെ മകൾ ശിവകാമി കണ്ണീരോടെ ചോദിക്കുകയാണ്. ജാതി ചോദിച്ച ശേഷമല്ല ഞാനും എന്റെ ഭർത്താവ് ശ്രീശാന്തും പ്രണയിച്ചതും വിവാഹം കഴിച്ചതും. നാട്ടിലെ ഒരു പൊതു പ്രവർത്തകനായ അച്ഛൻ പക്ഷേ ഞങ്ങളുടെ ബന്ധം അംഗീകരിക്കുകയോ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനും മറ്റും മുന്നിട്ടു നിൽക്കുന്ന അദ്ദേഹം ഇക്കാര്യത്തിൽ ക്രൂരത കാണിക്കുകയാണ് എന്ന് ശിവകാമി പറയുന്നു.
കഴിഞ്ഞ വർഷം വിവാഹം കഴിഞ്ഞപ്പോൾ സ്നേഹം ഭാവിച്ച് എത്തിയെങ്കിലും പിന്നീട് അത് നാടകമാണെന്ന് മനസ്സിലായി. താലികെട്ടി തൊട്ടടുത്ത ദിവസം പൊലീസിൽ കാണാനില്ലെന്ന് പരാതി നൽകുകയും പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തുകയും അവിടെ നിന്നും കോടതിയിൽ വിവരങ്ങൾ ബോധിപ്പിച്ച് തിരികെ വരികയും ചെയ്തപ്പോഴാണ് അച്ഛന്റെ ക്രൂര മുഖം എനിക്ക് കാണാൻ കഴിഞ്ഞത്. നാലു വാഹനങ്ങളിലായെത്തിയവർ ശ്രീശാന്തിനെയും എന്നെയും വളയുകയും അക്രമിച്ച് എന്നെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ബന്ധുവിന്റെ വീട്ടിലെത്തിച്ച ശേഷം പൊതിരെ തല്ലി. ഈ ബന്ധത്തിൽ നിന്നും പിൻവാങ്ങണമെന്നായിരുന്നു ആവശ്യം. എന്നാൽ അതിന് തയ്യാറാകാതിരുന്നതോടെ ക്രൂരമായ ശാരീകപീഡനം തുടർന്നു. ഇതിനിടയിൽ എന്റെ ഭർത്താവ് ശ്രീശാന്ത് കോടതിയിൽ ഹേബിയസ്കോർപസ് ഫയൽ ചെയ്തതോടെ വീണ്ടും പീഡനം തുടർന്നു. കോടതിയിൽ വച്ച് എന്തെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. എന്നാൽ അതിന് വഴങ്ങില്ല എന്ന് മനസ്സിലാക്കിയതോടെ സ്നേഹം നടിച്ച് വിവാഹം നടത്തി തരാമെന്നും കോതിയിൽ അച്ഛനെതിരെ പറഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്നും പറഞ്ഞു. ഇതോടെയാണ് കോടതിയിൽ വച്ച് വീട്ടുകാർക്കൊപ്പം പോയാൽ മതിയെന്ന് പറഞ്ഞത്.
വീട്ടിലെത്തി ആദ്യമൊന്നും പ്രശ്നമില്ലായിരുന്നു. എന്നാൽ വിവാഹക്കാര്യം പറഞ്ഞപ്പോഴാണ് നേരത്തെ പറഞ്ഞതൊക്കെ വെറുതെയായിരുന്നു എന്ന് മനസ്സിലായത്. വീട്ടും വീട്ടു തടങ്കിലാക്കി. ഇതിനിടെ മറ്റൊരു വിവാഹം നടത്തിക്കാൻ ശ്രമമുണ്ടായി. എന്നാൽ വിവരങ്ങൾ അറിഞ്ഞതോടെ അവർ അതിൽ നിന്നും പിന്മാറി. ഇതോടെ പതിയെ ശ്രീശാന്തിന്റെ കാര്യങ്ങൾ വീട്ടിൽ പറയാതെയായി. എന്നാൽ ഇതിനിടെ ശ്രീശാന്തുമായി ബന്ധപ്പെടുകയും വീട്ടിൽ നിന്നും എങ്ങനെയെങ്കിലും കൂട്ടിക്കൊണ്ടു പോകണമെന്നും അറിയിച്ചു. അങ്ങനെയാണ് ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാസം ശ്രീശാന്തിനൊപ്പം വീണ്ടും ആലപ്പുഴയ്ക്ക് പോരുകയും നിയമ പ്രകാരം വിവാഹം കഴിക്കുകയും ചെയ്തത്. എന്നാൽ ഇതിനിടെ വീണ്ടും എന്നെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. പൊലീസിനോട് വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞെങ്കിലും അവർ നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഹാജരാകണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. നാളെ സ്റ്റേഷനിലേക്ക് പോകുകയാണ്. അച്ഛനും ഇളയച്ഛനും അക്രമിക്കുമോ എന്ന് ഭയമുണ്ട് എന്നും ശിവകാമി പറയുന്നു.
ശിവകാമിയും ശ്രീശാന്തും 2020 ജൂലൈ ഏഴിനാണ് വിവാഹം കഴിച്ചത്. 2016ലാണ് ഇരുവരും പ്രണയം ആരംഭിക്കുന്നത്. നാലുവർഷം നീണ്ടു നിന്ന പ്രണയത്തിനിടയിൽ വീട്ടുകാർ ശിവകാമിക്ക് മറ്റൊരു വിവാഹത്തിനായി നിർബന്ധിച്ചു. ഇക്കാര്യം ശ്രീശാന്തിനെ അറിയിക്കുകയും എത്രയും വേഗം വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. വ്യത്യസ്ഥ ജാതിയിൽപ്പെട്ടവരായതിനാൽ ശ്രീശാന്തുമായുള്ള ബന്ധം വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു. കൂടാതെ ഡോക്ടറായ മകളെ ഒരു നഴ്സ് വിവാഹംകഴിക്കുന്നതും എതിർപ്പുളവാക്കി. അങ്ങനെ ജൂൺ 6 ന് കർണ്ണാടകയിൽ നിന്നും ശ്രീശാന്ത് നാട്ടിലെത്തുകയും ക്വാറന്റൈനിൽ പ്രവേശിക്കുകയുപിന്നീട് ജൂലൈ ഏഴിന് വടയമ്പാടിയിലെത്തി ശിവകാമിയെ കൂട്ടിക്കൊണ്ടു പോയി പുന്നപ്രയിലെ ഓം ശക്തേശ്വരി ദേവീ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. എസ്.എൻ.ഡി.പി കരയോഗത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് ശിവകാമിയുടെ വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്ന് പിതാവുൾപ്പെടെയുള്ള കുടുംബാഗങ്ങൾ ആലപ്പുഴയിലെത്തി ഇരുവരെയും കണ്ട് മടങ്ങി.
എന്നാൽ 9 ന് പുത്തൻകുരിശ് പൊലീസിൽ ശിവകാമിയെ കാണാനില്ല എന്ന പരാതി പിതാവ് നൽകിയതിനെ തുടർന്ന് പൊലീസ് ഇരുവരും സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചു. അങ്ങനെ 10 ന് സ്റ്റേഷനിലെത്തുകയും കോടതിയിൽ ഹാജരാകുകയും ചെയ്തു. കോടതിയിൽ വിവാഹ രേഖകളടക്കം സമർപ്പിച്ച് ശ്രീശാന്തിനൊപ്പം പോകണമെന്ന് ശിവകാമി അറിയിച്ചു. തുടർന്ന് കോടതി ശിവകാമിയെ ശ്രീശാന്തിനൊപ്പം വിട്ടയച്ചു. ആലപ്പുഴയിലേക്ക് ഇവർ പോകും വഴി ശിവകാമിയുടെ പിതാവിന്റെ നേതൃത്വത്തിൽ നാലു കാറിലായെത്തിയ ഗുണ്ടാ സംഘം കൊച്ചി-ധനുഷ്കോടി ദേശീയപാത ശാസ്താംമുകളിൽ ഇവരെ തടയുകയും ശിവകാമിയെ പിടിച്ചുവലിച്ചു കൊണ്ടു പോകുകയും ചെയ്തു. സംഘർഷത്തിൽ ശ്രീശാന്തിന്റെ സഹാദരൻ നിശാന്തിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് ഇവർ പുത്തൻകുരിശ് പൊലീസിൽ പരാതി നൽകിയെങ്കിലും ശിവകാമിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ജൂലൈ 10 ന് നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ ശ്രീശാന്ത് ഹൈക്കോടതിയിൽ ഹേബിയസ്കോർപ്പസ് ഫയൽ ചെയ്തു. കോടതി പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും മാതാപിതാക്കൾ ശിവകാമിയെ ഹാജരാക്കാതിരുന്നതിനെ തുടർന്ന് ജീവനോടെയുണ്ടെങ്കിൽ ആംബുലൻസിലായാലും ഹാജരാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതേ തുടർന്ന് ഒക്ടോബറിൽ ശിവകാമിയെ ആംബുലൻസിൽ ഹൈക്കോടതിയിലെത്തിച്ചു. ജഡ്ജിമാരായ കെ. വിനോദ് ചന്ദ്രൻ, ടി. ആർ. രവി എന്നിവർ ചേംബർ വിട്ട് നേരിട്ട് ആംബുലൻസിലെത്തിയാണ് പെൺകുട്ടിയെ കണ്ടത്. പെൺകുട്ടി അബോധാവസ്ഥയിലായിരുന്നതിനാൽ കോടതിക്ക് മൊഴി രേഖപ്പെടുത്താനായില്ല. ഇതോടെ ജുഡിഷ്യൽ കസ്റ്റഡിയിൽ കടവന്ത്രയിൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയെ ചികിത്സിച്ച കവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നിന്നും മുഴുവൻ ചികിത്സാ രേഖഖളും കോടതി പരിശോധിച്ചു. ആശുപത്രിയിൽ നിന്നും കോടതിയിലേക്ക് വരുന്നത് വരെ പെൺകുട്ടിക്ക് പ്രശ്നങ്ങൾ ഇല്ലായിരുവെന്ന് മനസ്സിലാക്കി. ആശുപത്രിയിൽ നിന്നും ഹൈക്കോടതിയിലേക്ക് വരുന്നതിനിടയിൽ ആംബുലൻസിൽ വച്ച് പെൺകുട്ടിക്ക് എന്തോ സംഭവിച്ചു എന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് ജൂഡീഷ്യൽ കസ്റ്റഡിയിൽ വീണ്ടും ചികിത്സ തുടരാൻ ഉത്തരവിട്ടു. പെൺകുട്ടിക്ക് മയക്കുമരുന്ന് പോലുള്ള എന്തോ നൽകി ബോധം നശിപ്പിച്ചാണ് പിതാവ് കോടതിയിൽ എത്തിച്ചതെന്നാണ് ശ്രീശാന്തിന്റെ അഭിഭാഷകൻ പറഞ്ഞത്. ജഡ്ജിമാർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ നാക്കു കുഴഞ്ഞ് കാര്യങ്ങൾ പറഞ്ഞെങ്കിലും ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ലായിരുന്നു. പെൺകുട്ടി തന്റെ ഭർത്താവിനൊപ്പം പോകണമെന്ന് കോടതിയിൽ പറയുമെന്ന് ഉറപ്പുള്ളതിനാൽ പിതാവ് തന്നെ മകളെ അബോധാവസ്ഥയിലാക്കിയതാണെന്നുള്ള സംശയവും ബലപ്പെട്ടു.
പിന്നീട് കോടതിയിലെത്തുംമുൻപ് പിതാവ് സജു ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് മകൾക്ക് വാക്കു നൽകി. കോടതിയിൽ എതിർത്ത് പറഞ്ഞാൽ താൻ അകത്തു പോകുമെന്നും അറിയിച്ചു. ഇതോടെ പിതാവിനൊപ്പം പോയാൽ മതിയെന്ന് ശിവകാമി കോടതിയിൽ പറഞ്ഞു. വീട്ടിൽ തിരികെ എത്തിയപ്പോഴേക്കും പിതാവ് പറഞ്ഞ വാക്കിൽ നിന്നും പിന്മാറി. ഈ ബന്ധത്തിൽ നിന്നും പിന്മാറണമെന്നായിരുന്നു ആവശ്യം. എന്നാൽ ശിവകാമി തയ്യാറായില്ല. വീട്ടുകാരുടെ നീരിക്ഷണത്തിൽ ഒരു വർഷത്തോളം ശിവകാമി വീട്ടു തടങ്കലിലായിരുന്നു. എന്നാൽ ഇതിനിടയിൽ ശ്രീശാന്തിനെ ബന്ധപ്പെട്ട് തന്നെ ഇവിടെ നിന്നും എങ്ങനെയെങ്കിലും കൊണ്ടു പോകണം എന്ന് ശിവകാമി അറിയിച്ചു. ഇതേ തുടർന്ന് ജൂണിൽ ശിവകാമിയെ രഹസ്യമായി കൂട്ടിക്കൊണ്ടു വരികയും പിന്നീട് വിവാഹം നിയമ പ്രകാരം രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
Stories you may Like
- 'സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തത് ശരിയായ തീരുമാനം': ശ്രീശാന്ത്
- ഗൗതം ഗംഭീറിനെ വിമർശിച്ച് ശ്രീശാന്തിന്റെ ഭാര്യ
- പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതം; ശ്രീശാന്ത്
- ലെജൻഡ്സ് ലീഗിലെ വാക്പോരിന് പിന്നാലെ ഗംഭീറിനെതിരെ തുറന്നടിച്ച് ശ്രീശാന്ത്
- ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ വാക്കേറ്റം; ശ്രീശാന്തിനും ഗംഭീറിനുമെതിരെ നടപടിയുണ്ടാകും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്