ഫിനാൻസ് ഉടമയെ കാറിൽ തട്ടിക്കൊണ്ടു പോയി കൊന്നു; പ്രമാദമായ വാസുക്കുട്ടി കൊലക്കേസിലെ ഒന്നാം പ്രതി ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ ശാന്തിപ്പണി ചെയ്യുന്നു; ആധികാരിക രേഖയായി ബോർഡിന്റെ തിരിച്ചറിയൽ കാർഡും
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പ്രമാദമായ വാസുക്കുട്ടി കൊലക്കേസിലെ ഒന്നാം പ്രതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രത്തിൽ ശാന്തിപ്പണി ചെയ്യുന്നു. ഇലന്തൂർ പരിയാരം മേട്ടയിൽ വീട്ടിൽ എംപി ബിജുമോനാണ് താൻ കൊലക്കേസ് പ്രതിയാണെന്ന വിവരം മറച്ചു വച്ച് അച്ചൻകോവിൽ ക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്യുന്നത്.
2009 ൽ പത്തനംതിട്ടയിലെ ഫിനാൻസ് സ്ഥാപനം ഉടമ വാസുക്കുട്ടിയെ മറ്റു മൂന്നു പേരൂടെ സഹായത്തോടെ കാറിൽ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി, ആഭരണവും പണവും കവർന്ന. മാവേലിക്കരയ്ക്ക് സമീപം ഉപേക്ഷിച്ച കേസിൽ ഒന്നാം പ്രതിയാണ് സോഡാ ബിജു എന്നറിയപ്പെടുന്ന ബിജുമോൻ. കൊലപാതകം, കൊലപ്പെടുത്തുന്നതിനു വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ, കൂട്ടായ്മ കവർച്ച, കളവ് മുതൽ സൂക്ഷിക്കൽ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പത്തനംതിട്ട സെഷൻസ് കോടതിയിൽ വിചാരണ നേരിടുകയാണ്. രഞ്ജിത്ത് എന്ന് വിളിക്കുന്ന ഷിജിൻ, ലുട്ടാപ്പി എന്ന് വിളിക്കുന്ന രഞ്ജിത്ത്, ശ്യാം എം. പിള്ള എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവർ വിചാരണ നേരിടുന്നതിനാൽ ജാമ്യത്തിലാണ്.
വാസുക്കുട്ടിയെ ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തത്. സ്വർണപ്പണയം സ്ഥാപനത്തിൽ വരുന്നതും പണവുമൊന്നും വാസുക്കുട്ടി അവിടെ സൂക്ഷിച്ചിരുന്നില്ല. വൈകിട്ട് വിട്ടിലേക്ക് പോകുമ്പോൾ ഇതും കാറിൽ ഒപ്പം കൊണ്ടു പോകും. പത്തനംതിട്ട ടൗണിലുള്ള സ്ഥാപനത്തിൽ നിന്ന് വീട്ടിലേക്ക് കഷ്ടിച്ച് ഒന്നര കിലോമീറ്റർ മാത്രമാണുള്ളത്. വൈകിട്ട് കട പൂട്ടി വീട്ടിലേക്ക് പോയ വാസുക്കുട്ടിയുടെ വാഹനത്തിന് മുന്നിൽ മറ്റൊരു വാഹനം കൊണ്ട് കുറുക്കിട്ടാണ് പ്രതികൾ കൃത്യം നടത്തിയത്. വാഹനം വാസുക്കുട്ടി നിർത്തിയപ്പോൾ പ്രതികൾ ബലമായി ഉള്ളിൽ കയറി കഴുത്തിൽ കുരുക്കിട്ട് മുറുക്കി കൊലപ്പെടുത്തി.
പിന്നീട് വാഹനമോടിച്ച് പുന്നമൂടിന് സമീപം എത്തി. വാഹനത്തിൽ തന്നെ മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ച് തുമ്പു കിട്ടാതായപ്പോൾ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. ഇതിനിടെ പ്രതികൾ കൊള്ളയടിച്ച സ്വർണം വെട്ടിപ്രത്തുള്ള വീടിന്റെ വാട്ടർ ടാങ്കിൽ നിന്ന് പൊലിസ് കണ്ടെടുത്തു. നിലത്തു വച്ചിരുന്ന ടാങ്കിൽ പോളിത്തീൻ കവറിൽ സൂക്ഷിച്ചിരുന്ന സ്വർണം വീട്ടുടമയുടെ മകനാണ് കണ്ടത്. തൊട്ടടുത്തുള്ള സോഡ ഫാക്ടറിയിൽ ബിജു ജോലി ചെയ്തിരുന്നു. ഈ പരിചയം വച്ചാണ് വീട്ടുടമ അറിയാതെ സ്വർണം ടാങ്കിൽ ഒളിപ്പിച്ചത്. ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയ അന്നു തന്നെ ലോക്കൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഈ കേസിൽ വിചാരണ നടക്കുമ്പോഴാണ് അച്ചൻകോവിൽ ക്ഷേത്രത്തിൽ പൂജാരി വേഷത്തിൽ ബിജുവിനെ കണ്ടത്.
ഇലന്തൂർ, പരിയാരം മേഖലകളിൽ നിന്ന് അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തിയവർക്ക് പൂജാരിയെ കണ്ട് സംശയം തോന്നി. തുടർന്ന് പരിയാരം പൂക്കോട് പീടികയിൽ പി.എസ്. അജികുമാർ ഇതേപ്പറ്റി അന്വേഷിച്ചിറങ്ങി. കൊലക്കേസ് പ്രതി തന്നെയാണ് ശാന്തി വേഷത്തിലുള്ളത് എന്ന് മനസിലാക്കിയ അജികുമാർ കൊല്ലം എസ്പിക്ക് ഇതു സംബന്ധിച്ച് പരാതി നൽകി. എന്നാൽ, നടപടി ഒന്നുമുണ്ടായില്ല. വിവരം ക്ഷേത്രഭാരവാഹികളെയും അറിയിച്ചിരുന്നു. ഇന്നലെ നിലവിലെ സബ്ഗ്രൂപ്പ് ഓഫീസർ ചുമതലയേറ്റതിന് പിന്നാലെ ബിജുവിനെ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടു.
ഇയാൾക്ക് ജോലി കിട്ടിയതും തിരിച്ചറിയൽ കാർഡ് ലഭിച്ചതുമായ സാഹചര്യം അന്വേഷിക്കും. കൊലക്കേസിൽ ജാമ്യം നേടിയ ശേഷം കുറെ കാലം പൂക്കോട് ജങ്ഷനിൽ ബിജു സ്വന്തമായി ഒരു കോഴിക്കട നടത്തിയിരുന്നു. കുമ്പനാടിന് സമീപം മുട്ടുമൺ ജങഷനിൽ സ്ഥാപനം നടത്തി വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്ന് പണം തട്ടിയതിന്റെ പേരിൽ കേസുമുണ്ട്. അജികുമാർ അയച്ച പരാതിയെപ്പറ്റി അറിഞ്ഞ ബിജു നാട്ടിൽ തിരിച്ചെത്തി ഒരു മധ്യസ്ഥനെ അയച്ച് പരാതി പിൻവലിപ്പിക്കാൻ ശ്രമം നടത്തി.
ദെവിക ശക്തിയുള്ള ചന്ദനവും വെള്ളവും ബിജു മേൽശാന്തിയുടെ പക്കൽ നിന്നും നാട്ടിലുള്ള പലർക്കും എത്തിച്ചു കൊടുത്തു. അമ്പലത്തിൽ എത്തുന്നവർക്ക് പ്രത്യേക സൗകര്യവും ഒരുക്കി കൊടുത്തിരുന്നു. ചെങ്ങന്നൂർ ഉള്ള ഒരു കടയിൽ നിന്നും 32 രൂപക്ക് പൂണൂൽ വാങ്ങിക്കൊണ്ട് പോയാണ് ശാന്തിക്കാരനായി ജോലിക്ക് കയറിയത്.കുറെ കാലം ഒരു പൂജാരിയുടെ ഡ്രൈവറായി പോയിട്ടുണ്ട്.അങ്ങനെ പല പൂജാരിമാരുമായും മറ്റും പരിചയത്തിലായി. ദ്വിജന്മാരെ മാത്രം നിയമിക്കേണ്ട ക്ഷേത്രശാന്തി ജോലിക്ക് വിചാരണ കേസ് പ്രതിയെ നിയമിച്ചതിലൂടെ വിശ്വാസികളെയാണ് അപമാനിച്ചത്. വാസുക്കുട്ടി കേസിന്റെ അടുത്ത പോസ്റ്റിങ് വരുന്ന 23 നാണ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ബിജു എങ്ങനെ ശാന്തി ആയെന്നതാണ് പലരെയും കുഴയ്ക്കുന്ന ചോദ്യം. അച്ചൻ കോവിൽ ദേവസ്വം അധികൃതർ പറയുന്നത് ലോക്ഡൗൺ കാലത്ത് ഇയാൾ അവിടെ ചെന്നതാണ് എന്നാണ്.
പൂജാരിയാണെന്ന് അവരെ ധരിപ്പിച്ചു. ശാന്തിപ്പണിക്ക് ആളെ കിട്ടാതിരുന്നപ്പോൾ ഇയാളെ നിയമിച്ചു. കൂടുതലൊന്നും അവർ അറിഞ്ഞിരുന്നില്ല. ഇയാൾ കൊലക്കേസ് പ്രതിയാണെന്ന് ബോധ്യമായതോടെ പറഞ്ഞു വിടാൻ തീരുമാനം എടുത്തു. കോവിഡ് കാലത്ത് വീട്ടിലേക്ക് പോയി വരാൻ താൽകാലികമായി നൽകിയതാണ് തിരിച്ചറിയൽ കാർഡെന്നും ഇവർ പറയുന്നു.
Stories you may Like
- ഒരമ്മയുടെ ത്യാഗവും സ്നേഹവും ഒരു പാട് പേർക്ക് കരുതലായി
- അറബ് നാട്ടിലെ ആദ്യ ഹിന്ദുക്ഷേത്രം വിശ്വാസി സമൂഹത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
- പൂരാവേശത്തിന് വിട; തൃശൂരിൽ എത്തിയത് ജനസാഗരം
- രാമക്ഷേത്ര യാത്രയ്ക്ക് ബദലായി മുരുകൻ ക്ഷേത്രങ്ങളിൽ തീർത്ഥയാത്രയുമായി തമിഴ്നാട്
- അബുദബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം നാളെ തുറക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍