പ്ലസ് വൺ പ്രണയം അവസാനിച്ചത് വിവാഹത്തിൽ; കൂട്ടുകാരൻ സഹോദരിയെ വിവാഹം ചെയ്ത ദുരഭിമാനത്തിൽ സഹോദരൻ പ്രതികാരം ചെയ്തത് കൂട്ടുകാരന്റെ ജീവനെടുത്ത്; രാജസ്ഥാനി മലയാളി വിവാഹത്തിലെ ദുരഭിമാനക്കൊലയിൽ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് സുപ്രീംകോടതി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജസ്ഥാനിൽ സഹോദരി ജാതി മാറി വിവാഹം കഴിച്ച മലയാളി യുവാവിനെ വെടിവച്ചുകൊന്നയാളുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മലയാളിയായ അമിത് നായരെ കൊലപ്പെടുത്തിയ കേസിൽ മുകേഷ് ചൗധരിക്ക് ഹൈക്കോടതി നൽകിയ ജാമ്യമാണ് ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കിയത്. സഹോദരിയെ വിവാഹം ചെയ്തതിനു പ്രതികാരമായിട്ടായിരുന്നു കൊല. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ സഹോദരി മമതയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി പൊലീസിനു മുന്നിൽ കീഴടങ്ങാൻ മുകേഷിനോടു നിർദ്ദേശിച്ചു.
2017ലാണ് കേസിനാസ്പദമായ സംഭവം.കായംകുളം സ്വദേശി ആർ.എസ്. പിള്ളയുടെയും പത്തനംതിട്ട മണ്ണടി സ്വദേശി രമാദേവിയുടെയും മകനായിരുന്നു അമിത് നായർ. അച്ഛന്റെ ജോലിയുടെ ആവശ്യാർത്ഥമാണ് കുടുംബം രാജസ്ഥാനിലെത്തുന്നത്. അമിതും സഹോദരി സ്മിതയും ജനിച്ചതും വളർന്നതുമെല്ലാം ജയ്പുരിലെ കാത്തിപ്പുരയിൽ ആയിരുന്നു. അമിത് പ്ലസ് വണിൽ പഠിക്കുമ്പോഴാണ് കൂടെ പഠിക്കുന്ന മുകേഷ് ചൗധരിയുടെ അനുജത്തിക്ക് അമിത്തിനോട് ഇഷ്ടം തോന്നുന്നത്. കാത്തിപ്പുര പ്രദേശത്തുനിന്നുതന്നെയുള്ള അമിത്തും മുകേഷും ഒന്നിച്ച് എൻജിനീയറിങ് പഠനവും ആരംഭിച്ചതോടെ മംമ്തയ്ക്ക് അമിത്തിനോടുള്ള ഇഷ്ടം വളരുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. ഒബിസി വിഭാഗത്തിൽപ്പെട്ട ജാട്ട് സമുദായക്കാരിയാണ് മംമ്തയെന്നതും അമിത് മുന്നാക്ക വിഭാഗക്കാരനാണ് എന്നതും ഇരുവരെയും പിന്തിരിപ്പിച്ചില്ല.
മംമ്തയുടെ ഡിഗ്രി പഠനം പൂർത്തിയായതോടെ വീട്ടിൽ വിവാഹക്കാര്യങ്ങൾ ചർച്ചയ്ക്കു വന്നു. ഇതോടെ മംമ്ത തന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ അമിത്തിനോട് ആവശ്യപ്പെട്ടു. ജാതി വ്യത്യാസങ്ങൾക്കു മുൻതൂക്കം നൽകുന്ന മംമ്തയുടെ വീട്ടുകാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന കാര്യത്തിൽ ഇരുവർക്കും സംശയമേതുമുണ്ടായിരുന്നില്ല. അതിനാൽ വീട്ടുകാർ അറിയാതെ 2011ൽ ആര്യസമാജത്തിൽ ഇരുവരും വിവാഹിതരായി. പതിയെ വീട്ടുകാരുടെ സമ്മതം ലഭിക്കുമെന്നും അതിനുശേഷം പരസ്യമായി വിവാഹം നടത്താമെന്നും ഇരുവരും തീരുമാനിച്ചു.
നിയമ പഠനം 2015ൽ പൂർത്തിയായതോടെ വിവാഹക്കാര്യത്തിൽ തീരുമാനം അറിയിക്കേണ്ടിവന്നു മംമ്തയ്ക്ക്. എൻജിനീയറിങ് പൂർത്തിയാക്കി അമിത് ഇതിനോടകം സ്വന്തമായി ബിസിനസ് തുടങ്ങിക്കഴിഞ്ഞിരുന്നു. അമിത്തിനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന് അവൾ വീട്ടുകാർക്കു മുന്നിൽ വ്യക്തമാക്കി. എന്നാൽ വീട്ടുകാർ നഖശിഖാന്തം എതിർത്തു. മറ്റൊരു വിവാഹത്തിനു തയാറല്ലെന്നു മംമ്ത തീർത്തുപറഞ്ഞതോടെ വീട്ടുകാർ ശാരീരിക പീഡനവും ആരംഭിച്ചു.
എന്നിട്ടും മകൾ വഴങ്ങുന്നില്ലെന്നു വന്നതോടെ, അമിത് മകളെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും വിവാഹത്തിനു നിർബന്ധിക്കുന്നെന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നുമുള്ള പരാതിയുമായി മംമ്തയുടെ വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി. കാര്യങ്ങൾ ചോദിച്ചറിയാൻ വിളിച്ചതിനെ തുടർന്ന് ഇരുകൂട്ടരും പിറ്റേന്ന് അഭിഭാഷകരുമായി സ്റ്റേഷനിലെത്തിയപ്പോഴാണ് മംമ്ത താൻ വിവാഹിതയാണെന്ന വിവരം പുറത്തുവിടുന്നതും രേഖകൾ സ്റ്റേഷനിൽ നൽകുന്നതും. മാത്രവുമല്ല, മാതാപിതാക്കളുടെ കൂടെ മടങ്ങാൻ താൽപര്യമില്ലെന്നും അവൾ അറിയിച്ചു.അങ്ങനെ 2015 ജൂലൈയിൽ മംമ്ത അമിത്തിനൊപ്പം ജീവിതയാത്ര തുടങ്ങി.
ഇരുവരും അമിത്തിന്റെ വീട്ടിലെത്തിയതിനു പിന്നാലെ മംമ്തയുടെ പിതാവ് ജീവൻ റാം ചൗധരിയുടെ അഭിഭാഷകനും അവിടെ എത്തി. കുടുംബ സ്വത്തിൽ ഓഹരി വേണ്ടെന്ന് എഴുതിക്കൊടുക്കണമെന്ന് അയാൾ മംമ്തയോട് ആവശ്യപ്പെട്ടു. തങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചാൽ മതിയെന്ന ഒറ്റ വ്യവസ്ഥയിൽ അമിത്തും മംമ്തയും സ്വത്തുക്കളിൽ ഒരു പൈസ പോലും വേണ്ടെന്ന് എഴുതിനൽകി. ഇതോടെ നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചു മംമ്തയും അമിത്തും വീണ്ടും വിവാഹിതരായി. 2015 ഓഗസ്റ്റ് 30നു കൊട്ടാരക്കര ശിൽപ ഓഡിറ്റോറിയത്തിലായിരുന്നു 'രണ്ടാം' വിവാഹം. ആ വർഷം ഒക്ടോബറിൽ അമിത്തും അമ്മയും മംമ്തയും ജഗദംബവിഹാറിലെ പുതിയ വീട്ടിലേക്കു താമസം മാറ്റുകയും ചെയ്തു.
അടങ്ങാത്ത പകയിൽ രാകിയെടുത്ത നിഷ്ഠൂര പാതകം
്സ്വത്തുക്കൾ എഴുതി നൽകിയ ശേഷവും ഇവരെ വെറുതേ വിടാൻ മംമ്തയുടെ വീട്ടുകാർ ഒരുക്കമല്ലായിരുന്നു. മംമ്തയുടെ സഹോദരൻ മുകേഷ് ചൗധരി അമിത്തിനോടു പ്രതികാരം ചെയ്യുമെന്നു ഫോണിൽ വിളിച്ചു പലതവണ ഭീഷണിപ്പെടുത്തിയതായി മംമ്ത പറയുന്നു. തീരുമാനം തെറ്റായെന്നും തിരിച്ചു ചെല്ലണമെന്നും പിതാവും മാതാവ് ഭഗ്വനി ദേവിയും മംമ്തയോട് ആവശ്യപ്പെട്ടുതുടങ്ങി.ഈ ആവശ്യം ഉന്നയിച്ചു സഹോദരനും മാതാപിതാക്കളും ബന്ധുക്കളിൽ ചിലരുമെല്ലാം അമിത്തിന്റെ വീട്ടിൽ നിത്യസന്ദർശകരായി.ഇതു നിരസിക്കപ്പെടുന്നതോടെ ബഹളമുണ്ടാക്കിയും ചീത്ത വിളിച്ചുമൊക്കെ അവർ തിരികെ പോകുകയും ചെയ്യുമായിരുന്നു. വീട്ടിൽ വന്നു ബഹളംവയ്ക്കുന്നതിനു പുറമേ മംമ്തയെയും അമിത്തിനെയും ദേഹോപദ്രവം ഏൽപിക്കുന്നതിലേക്കും കടന്നതോടെ പൊലീസിൽ പരാതി നൽകി. ഇതോടെ വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കുന്നതു കുറഞ്ഞു.
എങ്കിലും അവരുടെ പക അടങ്ങിയിരുന്നില്ല. കൊലപാതകം നടക്കുന്നതിനു മുൻപേ പല തവണ മംമതയുടെ കുടുംബം അമിത്തിനെ വകവരുത്താൻ ശ്രമിച്ചിരുന്നു.മംമ്തയുടെ അച്ഛനും അമ്മയും മകളെ കാണാനെന്ന മട്ടിൽ വീട്ടിൽ ചെന്നു. അമ്മയും അമിത്തും കേരളത്തിലേക്കു പോയ സമയമായിരുന്നു അത്. അമിത്തിനെ കൊല്ലുന്നതിനു വാടകക്കൊലയാളികളുമായാണ് അവർ അന്നവിടെ ചെന്നത്. മംമ്തയുടെ മാതാപിതാക്കൾ ഇതു പിന്നീട് പൊലീസിൽ സമ്മതിച്ചു.
ആദ്യശ്രമം പാളിയതോടെ പിന്നീടെത്തിയത് കൃത്യം നടന്ന മെയ് 17നു രാവിലെ 7.30ന്. അച്ഛനും അമ്മയും എത്തിയപ്പോൾ വാതിൽ തുറന്നുകൊടുത്തതു മംമ്ത തന്നെയാണ്. ഒരമ്മയാകാൻ പോകുന്ന തന്നോടു പിണക്കമെല്ലാം മാറ്റിവച്ചാണ് അവർ എത്തിയതെന്ന് അവൾ പ്രതീക്ഷിച്ചു. അവരോടൊപ്പം ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. അതാരാണെന്ന് മംമ്ത ചോദിച്ചു. 'വകയിൽ ഒരു കുഞ്ഞമ്മയുടെ മകനാണ്, നീയറിയില്ല' എന്നു ജീവൻ റാം മറുപടി നൽകി. അമിത്ത് എവിടെയെന്ന് ജീവൻ റാം ചോദിച്ചു. മുകൾ നിലയിലെ മുറിയിലായിരുന്ന അമിത്തിനെ മംമ്ത ആഹ്ലാദത്തോടെ താഴേക്കു വിളിച്ചുവരുത്തി.
എന്നാൽ അമിത്തുമായി സംസാരം തുടങ്ങിയതേ മംമ്തയുമായുള്ള ബന്ധം പിരിയണമെന്നും അവളെ അവരുടെ കൂടെ അയയ്ക്കണമെന്നതിലേക്കും വിഷയം തിരിഞ്ഞു. ഇതു സാധ്യമല്ലെന്നു മംമ്തയും അമിത്തും പറഞ്ഞതോടെ മാതാപിതാക്കൾ മംമ്തയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ചുകൊണ്ടു പോകാൻ ശ്രമിച്ചു. ഇതു തടഞ്ഞ അമിത്തിനെ അതുവരെ നിശ്ശബ്ദനായിരുന്ന കുഞ്ഞമ്മയുടെ മകൻ എന്നു പരിചയപ്പെടുത്തിയ ചെറുപ്പക്കാരൻ വെടിവച്ചു വീഴ്ത്തി.
ബഹളവും നിലവിളിയും കേട്ട് അയൽക്കാർ പാഞ്ഞെത്തിയതോടെ അതുവരെ പുറത്തു കാറിലിരിക്കുകയായിരുന്ന മറ്റൊരു വാടകക്കൊലയാളിയും തോക്കുമായി ഇറങ്ങിവന്നു. ബഹളം കേട്ട് മറ്റു ചില അയൽക്കാരും ഗേറ്റിനു പുറത്ത് എത്തിയെന്ന് അറിഞ്ഞതോടെ വീട്ടിലുള്ളവരെ തോക്കിന്മുനയിൽ നിർത്തി മംമ്തയെയും ഉപേക്ഷിച്ച് എല്ലാവരും കാറിൽ കടന്നുകളയുകയും ചെയ്തു. വിനോദ് ഗോറയുടെ സഹായി റാം ദേവ്റാം ആണ് അമിത്തിനെ വെടിവച്ചതെന്നും വിനോദ് കാറിലിരിക്കുകയായിരുന്നുവെന്നും പിന്നീടു വ്യക്തമായി.
രണ്ടുദിവസത്തിനുള്ളിൽ മംമ്തയുടെ സഹോദരൻ മുകേഷ് ചൗധരി പൊലീസ് പിടിയിലായി. പിതാവ് ജീവൻ റാം ഗോഡാരയെ ഹരിയാനയിൽനിന്നും മാതാവ് ഭഗ്വനി ദേവിയെ സിക്കറിൽനിന്നും 24നു പിടികൂടി. കൊലപാതകത്തിനു പ്രേരിപ്പിക്കുകയും അത് ആസൂത്രണം ചെയ്യുകയും ചെയ്ത ബന്ധുകൂടിയായ മുൻ പഞ്ചായത്ത് അംഗം ഭഗവാൻ റാം, കൊലപാതകത്തിന് ആദ്യം ക്വട്ടേഷൻ എടുത്ത രവി എന്ന രവീന്ദ്ര ഷെഖാവത്ത് എന്നിവരും അന്നു തന്നെ പിടിയിലായി. ഇ കേസിൽ മമതയുടെ സഹോദരന് ജാമ്യം നൽകിയപ്പോഴാണ് മമത അതിനെതിരെ ഹർജ്ജി സമർപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്