വള്ളിചെരിപ്പണിഞ്ഞു കാൽ നടയായും ബസിൽ യാത്ര ചെയ്തും മമത ലണ്ടനിൽ അത്ഭുതമായി; നിരവധി പദ്ധതികൾക്ക് അംഗീകാരം, ബംഗാൾ ചുഴലിക്കാറ്റ് മൂലം യാത്ര ഇടയ്ക്ക് നിർത്തി ദീദി മടങ്ങി
കെ ആർ ഷൈജുമോൻ
കവൻട്രി: അഞ്ച് ദിവസത്തെ സന്ദർശനത്തിനെത്തി ഇന്ത്യൻ രാഷ്ട്രീയത്തിലും സാധാരണക്കാരുടെ മുഖം ഇന്നും അന്യം നിന്നിട്ടില്ല എന്ന് തെളിയിച്ചു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മടങ്ങി. ലണ്ടൻ നഗരം മുഴുവൻ കാൽ നടയായി റബർ ചെരിപ്പും കോട്ടൻ സാരിയും സാദാ ഷാളും അണിഞ്ഞു, ഇടയ്ക്ക് ബസിലും യാത്ര ചെയ്തു രാഷ്ട്രീയത്തിലെ ലാളിത്യം പ്രകടിപ്പിച്ച മമതയെ അത്ഭുതത്തോടെയാണ് ബ്രിട്ടീഷ് ഭരണ നേതൃത്വം വീക്ഷിച്ചത്.
കേരളത്തിൽ നിന്നും പ്രത്യേക ചുമതലകൾ ഒന്നും ഇല്ലാതെ ബ്രിട്ടൻ സന്ദർശിക്കാൻ എത്തുന്ന എംഎൽഎമാരും എംപിമാരും തങ്ങൾക്കായി വില കൂടിയ കാർ തന്നെ തയ്യാറാക്കണം എന്ന് നിർദ്ദേശിക്കുന്നിടത്താണ് ബംഗാൾ മുഖ്യമന്ത്രി കാൽ നടയായി 7 കിലോമീറ്ററോളം ചുറ്റിക്കറങ്ങി ലണ്ടൻ നഗരം കണ്ടു തീർത്തത്. ഇടയ്ക്ക് സന്ദർശന പരിപാടികളിൽ സമയ നഷ്ടം ഉണ്ടാകുന്നു എന്ന് ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചപ്പോൾ ബസിൽ യാത്ര ചെയ്തും മമത വ്യത്യസ്തയായി. വഴിയരികിൽ കണ്ട റെസ്റ്റോറന്റിൽ ചായ കുടിച്ചു ജീവനക്കാരോട് കുശലം പറഞ്ഞും മമത പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.
എന്നാൽ പെട്ടെന്നുണ്ടായ പരിപാടികളിലെ മാറ്റം മൂലം പ്രധാനമന്ത്രി ഡേവിഡ് കാമറോൺ വെസ്റ്റ് ഏഷ്യ സന്ദർശനത്തിന് പുറപ്പെട്ടതും മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ മരണത്തെ തുടർന്ന് ഏഴ് ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതും മൂലം ലണ്ടനിലും മമത പങ്കെടുക്കേണ്ടിയിരുന്ന വിവിധ പരിപാടികൾ മാറ്റി വച്ചു. ഒടുവിൽ ബംഗാളിനെ വൻ ചുഴലിക്കാറ്റ് വലയം ചെയ്യുന്നു എന്ന വിവരം കിട്ടിയ പാടെ സന്ദർശന പരിപാടി പൂർണ്ണമാക്കാൻ നിൽക്കാതെ കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു മമത ബാനർജി.
കൊൽക്കത്ത നഗരത്തെ ലണ്ടന്റെ സാറ്റലൈറ്റ് ടൗൺഷിപ്പ് ആക്കണമെന്ന പദ്ധതി മനസ്സിൽ താലോലിക്കുന്ന മമത ഇക്കാരണത്താൽ കൂടിയാണ് കാൽ നടയായി സഞ്ചരിച്ചു നഗരം തിരക്കിനെ എങ്ങനെ ഉൾക്കൊള്ളുന്നു എന്ന് മനസ്സിലാക്കാൻ ശ്രമിച്ചത്. നഗര തിരക്കിന് കുപ്രസിദ്ധമായ കൊൽക്കത്തയെ ദിവസവും 40 ലക്ഷത്തിലേറെ പേർ യാത്ര ചെയ്യുന്ന ലണ്ടനുമായി താരതമ്യം ചെയ്യുമ്പോൾ എങ്ങനെ യാത്ര തടസ്സം ഒഴിവാക്കാൻ കഴിയും എന്നതായിരുന്നു സന്ദർശനത്തിൽ ഉടനീളം മമത ആരാഞ്ഞിരുന്നത്.
ഗതാഗത തടസ്സം സൃഷ്ടിക്കാതെ ഒഴുകുന്ന വാഹന നിരയും റോഡുകളിൽ മര്യാദ പുലർത്തുന്ന കാൽ നട യാത്രക്കാരും സൈക്കിൾ സവരിക്കാരും എല്ലാം ബംഗാൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ പിടിച്ചു പറ്റി. തന്റെ അസാന്നിധ്യത്തിൽ മനസ്സ് തുറന്നു ക്ഷമ ചോദിച്ചു കത്ത് എഴുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വീണ്ടും ബംഗാൾ സന്ദർശിക്കാൻ ക്ഷണിക്കാനും മമത മറന്നില്ല. ബ്രിട്ടീഷ് ഭരണകാലത്തുകൊൽക്കത്തയെ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചരിത്രം ഓർമ്മിപ്പിച്ച മമത, സംസ്ഥാനത്ത് നിക്ഷേപത്തിന് തയ്യാറാകുന്ന ബ്രിട്ടീഷ് സംരംഭങ്ങൾക്ക് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്യാനും മറന്നില്ല. കരാറുകൾ ഒപ്പിടുന്നതിൽ ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി പ്രീതി പട്ടേലിന്റെ സാന്നിധ്യവും ശ്രദ്ധ നേടി. ഇന്ത്യയുമായ കാര്യങ്ങൾക്ക് കാമറോൺ ചെവി കൊടുക്കുന്ന പ്രധാന വ്യക്തി കൂടിയാണ് പ്രീതി പട്ടേൽ.
ലണ്ടനും കൊൽക്കത്തയും എങ്ങനെ താരതമ്യം ചെയ്യാൻ കഴിയുന്നു എന്നന്വേഷിച്ച മാദ്ധ്യമ പ്രവർത്തകരോട് രണ്ട് നഗരങ്ങൾക്കും അതിന്റേതായ വക്തിത്വം ഉണ്ടെന്നും എന്നാൽ ഒട്ടേറെ സാമ്യതകൾ കണ്ടെത്താൻ കഴിയും എന്നുമാണ് മമത പ്രതികരിച്ചത്. തലയെടുപ്പോടെ, നിർമ്മാണ ചാതുര്യം വെളിപ്പെടുത്തുന്ന കെട്ടിടങ്ങളും റോഡുകളുടെ പേരിലെ സാമ്യവും ഒക്കെ ഒറ്റനോട്ടത്തിൽ ദൃശ്യമാകുന്ന സമനതകളാണ്. ലണ്ടനിൽ വിക്ടോറിയ പ്രതിമ ഉള്ളപ്പോൾ കൊൽക്കത്തയിൽ വിക്ടോറിയ സ്മാരകമുണ്ട്. ലണ്ടൻ ലോകത്തിലെ തന്നെ എറ്റവും ചിലവേറിയ നഗരം ആകുമ്പോൾ കൊൽക്കത്ത ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ സ്ഥലങ്ങളിൽ ഒന്ന് കൂടിയാണ്. ലണ്ടൻ മാലിന്യ മുക്ത നഗരം ആകുമ്പോൾ തന്നെ കൊൽക്കത്ത അതിവേഗം ആ ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ്. ലണ്ടനിലേക്ക് വീണ്ടും വരാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് നിശ്ചയമായും മടങ്ങി വരും എന്നായിരുന്നു മറുപടി.
ബംഗാളിനെ കുറിച്ച് പുറം ലോകത്തിന് ഉള്ള കാഴ്ചപ്പാട് മാറ്റുകയാണ് തന്റെ ദൗത്യം എന്ന് മമത പറയുന്നു. കൊൽക്കത്തയിൽ വ്യവസായങ്ങൾ മടങ്ങി വരണം. ഇന്ത്യയുടെ തന്നെ വ്യാവസായിക ഹബ് ആയി കൊൽക്കത്തയെ മാറ്റുവാൻ ആണ് മമതയുടെ ശ്രമം. ചുവപ്പ്നാട എന്നൊരു പ്രയോഗം പോലും ബംഗാളിനെ കുറിച്ച് കേൾക്കാൻ പാടില്ല എന്നാണ് മമത നൽകുന്ന നിർദ്ദേശം. ലണ്ടനിൽ ഒട്ടേറെ കരാറുകൾ ഒപ്പ് വയ്ക്കപ്പെട്ടെങ്കിലും മൊത്തം നിക്ഷേപ തുക എത്രയെന്നു പുറത്തു വിട്ടിട്ടില്ല. സന്ദർശനം പൂർത്തീകരിക്കുന്ന വേളയിൽ ലോകം ഒറ്റ കുടുംബം ആണെന്നും നാം ഒന്നിച്ചു നടക്കണം എന്നുമാണ് മമത പ്രതികരിച്ചത്.
ഗോർഡൻ സ്ക്വയറിൽ രബീന്ദ്ര നാഥാ ടാഗോറിനും പാർലിമെന്റ് സ്ക്വയറിൽ ഗാന്ധി പ്രതിമയിലും പുഷ്പ്പാർച്ചന നടത്താൻ മമത ബസ്സിൽ ആണെത്തിയത്. പാർലമെന്റ് സ്ക്വയറിൽ നെൽസൺ മണ്ടേലയുടെ പ്രതിമ കണ്ട മമത ഒരു നിമിഷം ആഫ്രിക്കൻ നേതാവിനും പ്രണാമം അർപ്പിച്ചു. തുടർന്ന് താജ് സെന്റ് ജെമെസ് ഹോട്ടലിൽ ഒരുക്കിയ ചെറിയ പരിപാടിയിൽ അബ്ദുൾ കലാമിന്റെ ഓർമ്മകൾക്ക് മുന്നിൽ മമത നമ്രശിരസ്ക്കയായി. ഉഷാ ഉതുപ്പും ഉസ്താദ് റഷീദ് ഖാനും ചേർന്ന് നടത്താനിരുന്ന സംഗീത നിശ ഔദ്യോഗിക ദുഃഖ ആചരണം മൂലം റദ്ദാക്കുക ആയിരുന്നു. ആണ്ട്രൂ രാജകുമാരന്റെ ക്ഷണ പ്രകാരം ബക്കിങ്ങ്ഹാം കൊട്ടാരത്തിലും മമത സന്ദർശനം നടത്തി.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍