ആദ്യ പകുതിയിൽ ആക്രമിച്ച് ഗോൾ കണ്ടെത്തും; പിന്നെ പ്രതിരോധം കടുപ്പിച്ച് മുൻതൂക്കം നിലനിർത്തും; യൂറോപ്യൻ കളിമുറ്റങ്ങളിലെ ശൈലി കടമെടുത്ത് കലാശപോരാട്ടത്തിലേക്ക് മുന്നേറിയ കോച്ച് സ്‌കലോനി; ഫൈനലിൽ ശ്രദ്ധിച്ചത് നെയ്മറെ തളിച്ചിടാൻ; പാരമ്പര്യ ലാറ്റിൻ അമേരിക്കൻ ശൈലിക്ക് വിട; പുറത്തെടുത്തത് ലോക കിരീടം നേടിയ ഫ്രാൻസിന്റെ ടാക്റ്റിക്കൽ ഫുട്ബോൾ; കോപ്പയിൽ മെസി മുത്തമിട്ടത് തന്ത്രം മാറ്റി പിടിച്ച്
സ്പോർട്സ് ഡെസ്ക്
മാരക്കാന: മൂന്നു പതിറ്റാണ്ടോളമെത്തുന്ന കാത്തിരിപ്പിന് ഒടുവിലാണ് ബ്രസീലിനെ കീഴ്‌പ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടിയത്. 1993ൽ കിരീടം ചൂടിയ ശേഷം നാലു ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽപ്പോലും അവർക്ക് കിരീടത്തിൽ മുത്തമിടാനായില്ല. അതിൽ രണ്ടു തവണയും തോറ്റു മടങ്ങിയത് ബ്രസീലിനോട്.
അർജന്റീന എങ്ങനെ ഈ കപ്പ് സ്വന്തമാക്കി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. കാൽപ്പന്തു കൊണ്ട് കവിത രചിക്കുന്ന പതിവ് ലാറ്റിനമേരിക്കൻ ശൈലി വിട്ട്, അവരുടെ കളിമുറ്റങ്ങൾക്ക് അത്രപരിചിതമല്ലാത്ത കളിശൈലി കടമെടുക്കലിലൂടെ- ലോകകപ്പ് കിരീടത്തിലേക്ക് ഫ്രാൻസിനെ നയിച്ച അതേ ടാകറ്റിക്കൽ ഫുടബാളിലൂടെ.
പാരമ്പര്യ ലാറ്റിനമേരികൻ കളി ശൈലി ഉപേക്ഷിച്ച്, വിജയം മാത്രം മുന്നിൽ കണ്ടുള്ള ടാക്റ്റിക്കൽ ഫുടബാൾ ആണ് ലയണൽ സ്‌കലോനി എന്ന അർജന്റീനിയൻ പരിശീലകൻ ടൂർണമന്റിലുടനീളം പരീക്ഷിച്ചത്. ഭൂരിഭാഗം കളികളിലും അർജന്റീന ഒരു ഗോളിനാണ് ജയിച്ച് മുന്നേറിയത്. അതിൽ എല്ലാ കളികളിലും ആദ്യപകുതിയിൽ തന്നെ ഗോൾ കണ്ടെത്തി.
ആദ്യ മിനിറ്റുകളിൽ ആക്രമിച്ച കളിച്ച് ഗോൾ കണ്ടെത്തി ഡിഫൻസിലേക്ക് പിൻവലിയുന്ന ശൈലി യൂറോപ്യൻ കളിമുറ്റങ്ങളിലെ പതിവു കാഴചയാണ് ഇവിടെ വിജയക്കുതിപ്പ് യാഥാർത്ഥ്യമാക്കിയത്. ഒപ്പം ഫൈനലിൽ ്ബ്രസീൽ ആക്രമണത്തിന്റെ കുന്തമുനയായ നെയ്മറെ പൂട്ടാനും അർജന്റീനയുടെ പ്രതിരോധത്തിനായി. പരിശീലകൻ മനസിൽ കണ്ടത് മെസിയും സംഘവും കളിക്കളത്തിൽ യാഥാർത്ഥ്യമാക്കി.
Messi when he realised the wait was over ????#CopaAmericaFINAL #CopaAmerica #Argentina pic.twitter.com/fH2t0lqvtf
— Shyam (@wingerfouled) July 11, 2021
ബോൾ പൊസഷനിലും ഷോട്ട് ഓൺ ടാർഗറ്റിലും എതിരാളികൾ മുന്നേറിയാലും തുടക്കത്തിൽ നേടുന്ന ഗോളിന്റെ കരുത്തിൽ മുന്നേറുക, പ്രതിരോധിക്കുക, അവസരം കിട്ടുമ്പോൾ ആക്രമിക്കുക. അതിനിടയിൽ ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന ത്രസിപ്പിക്കുന്ന നീക്കങ്ങളോ പന്തടക്കിവെച്ച് എതിരാളികളെ തലങ്ങും വിലങ്ങും പായിക്കുന്ന പൊസഷൻ വേഗമോ ഉണ്ടാകണമെന്നില്ല.
വലനെയ്യും പോലെ കാലിൽ നിന്നും കാലിലേക്ക് അതിവേഗം സഞ്ചരിക്കുന്ന കുറിയ പാസുകളോ ഡിഫൻസിനെ കീറി മുറിക്കുന്ന ത്രൂബാളുകളോ കണ്ടെന്നും വരില്ല. എന്നാൽ ജയത്തിലേക്ക് മുന്നേറാൻ അനിവാര്യമായ ഗോൾ എങ്ങനെയും കണ്ടെത്തിയിരിക്കും. അവസാന വിസിൽ മുഴങ്ങുംവരെയും ആ ഗോളിന്റെ മുൻതൂക്കം സംരക്ഷിച്ചുനിർത്തും, പിന്നെ ജയവും അതിലൂടെ കിരീടവും. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസും ചാമ്പ്യൻസ് ലീഗിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും പ്രയോഗിച്ച അതേ തന്ത്രം ഇത്തവണ മാരക്കാനയിൽ അർജന്റീന നടപ്പാക്കി.
മെസ്സിയെ പൂർണമായും ആശ്രയിച്ചുള്ള കളി ശൈലി ടീം ഉപേക്ഷിച്ചതും മറ്റൊരു പ്രധാന കാര്യമാണ്. മെസ്സിയില്ലാതെയും ടീം സ്‌കലോനിക്ക കീഴിൽ നിരവധി തവണ വിജയിച്ചു. കരുത്തരായ ജർമനിക്കെതിരെ അവരുടെ തട്ടകത്തിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് സമനില നേടിയെടുത്തു. മെസ്സിയുടെ സമ്മർദം കുറച്ചുകൊണ്ടുള്ള ടീം ഫോർമേഷൻ ആണ കോപ്പയിൽ ഉടനീളം സ്‌കലോനി പുറത്തെടുത്തത്. അതിന്റെ ഗുണഭോകതാവും മെസ്സി തന്നെ ആയിരുന്നു.
#CopaAmérica ????
— Copa América (@CopaAmerica) July 11, 2021
¡ACÁ ESTÁ LA COPA! Lionel Messi ???????????? levantó la CONMEBOL #CopaAmérica y desató la locura de @Argentina
???????? Argentina ???? Brasil ????????#VibraElContinente #VibraOContinente pic.twitter.com/PCEX6vtVee
2014 ലോകപ്പ് ഫൈനലിൽ ജർമനിക്കെതിരെ, 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിൽ ചിലെയ്‌ക്കെതിരെ, 3 വർഷങ്ങൾക്കിടെ മൂന്നു പ്രധാന കിരീടങ്ങൾ കൈപ്പിടിയിൽനിന്നു വഴുതിപ്പോയപ്പോൾ അയാൾ നിസ്സഹായനായി തലതാഴ്‌ത്തി. പൊട്ടിക്കരഞ്ഞു. രാജ്യാന്തര ഫുട്‌ബോളിൽനിന്നു 'വിരമിക്കൽ' പ്രഖ്യാപനം പോലും നടത്തി.
ഇപ്പോഴിതാ, രാജ്യാന്തര കരിയറിലെ ആദ്യ മേജർ കിരീടവുമായി ലയണൽ മെസ്സി ഹൃദയം നിറഞ്ഞു പുഞ്ചിരിക്കുമ്പോൾ ബ്യൂനസ് ഐറിസും റൊസാരിയോയിലെ തെരുവുകളും വീണ്ടും ആഘോഷത്തിമിർപ്പിലാണ്. 28 വർഷം നീണ്ട കിരീടവരൾച്ച അവസാനിച്ചതിന്റെ ആഘോഷം. സെക്കൻഡുകൾ എണ്ണി കാത്തിരുന്ന മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ലോകം മുഴുവനുള്ള അർജന്റീന ആരാധകർ ആഘോഷത്തിമിർപ്പിലേക്ക്.
2019 ലെ ലോകകപ്പ് പരാജയത്തിനു ശേഷം ഇടക്കാല കോച്ചായി നിയമിതനായതാണ് മുൻ ദേശീയ താരം കൂടിയായ ലയണൽ സ്‌കലോനി. 2017 മുതൽ ടീമിന്റെ അസിസ്റ്റന്റ കോച്ചായിരുന്നു അദ്ദേഹം. 2006 ലോകകപ്പിലെ ദേശീയ ടീമിൽ അംഗമായിരുന്ന അദ്ദേഹത്തിന് ആ ടൂർണമന്റിലെ തന്റെ ടീമിന്റെ തോൽവിയുടെ കാരണം ആരേക്കാളും നന്നായി അറിയാവുന്നതാണ്. അതുതന്നെയാവാം കളിശൈലിയിലെ ഒരു പറിച്ചുനടലിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
34 മത്സരങ്ങളിലാണ് അദ്ദേഹം ഇതുവരെ ടീമിനെ പരിശീലിപ്പിച്ചത്. അതിൽ ഇത്തവണത്തെ കോപ്പ ഫൈനലും കഴിഞ്ഞ തവണത്തെ ലൂസേഴസ് ഫൈനലും ഉൾപ്പെടെ 20 വിജയങ്ങളുണ്ട്. 10 മത്സരങ്ങളിൽ സമനിലയായപ്പോൾ നാല് മത്സരങ്ങളിൽ മാത്രമാണ് തോൽവി അറിഞ്ഞത്. അവസാനമായി തോറ്റത് 2019 കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനെതിരെ ആയിരുന്നു. അവിടന്നിങ്ങോട്ട് 20 മത്സരങ്ങളിൽ തുടർച്ചയായി തോൽവി അറിയാതെ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നു.
പുതിയ യുവ താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുക എന്നതായിരുന്നു ആദ്യം അദ്ദേഹം സ്വീകരിച്ച നടപടി. അർജന്റീനയിലെ ആഭ്യന്തര ലീഗുകളിൽ നിന്നാണ കൂടുതൽ പേരെയും അദ്ദേഹം കണ്ടെത്തിയത്. അർജന്റീനൻ കുപ്പായത്തിൽ അരങ്ങേറാൻ അവസരം ലഭിച്ച അവരിൽ പലരും യൂറോപ്യൻ ലീഗുകളിലേക്ക് ചേക്കേറി തങ്ങളുടെ വ്യകതിഗത മികവും വേഗവും വർധിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.
2019 ലെ ലോകകപ്പിൽ കളിച്ച ഭൂരിഭാഗം സീനിയർ താരങ്ങളെയും മാറ്റി നിർത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ നീക്കം. തുടക്കത്തിൽ ആരാധകരിൽ ചെറിയ ആശയക്കുഴപ്പം തീർത്തുവെങ്കിലും വിജയക്കുതിപ്പ് അതിനെല്ലാം മറുപടി പറഞ്ഞു. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ആ തന്ത്രങ്ങൾ പൂർണ വിജയത്തിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും അതിന് ശേഷമുള്ള രണ്ട വർഷം ടീമിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
യുവതാരങ്ങളിൽ തന്നെ ലൂക്കാസ ഒകംപസ, പൗലോ ഡിബാല, ജ്വാൻ ഫോയത്ത് തുടങ്ങിയ പ്രധാനികളെ പുറത്തിരുത്തിയാണ് തന്റെ കോപ്പ സക്വാഡ് സ്‌കലോനി നിശ്ചയിച്ചത്. ആരാധകരിൽ മുറുമുറപ്പുണ്ടാക്കിയെങ്കിലും തന്റെ 28 അംഗ സ്‌ക്വാഡിൽ അദ്ദേഹം വിശ്വാസം ഉറപ്പിച്ചു. സ്‌ക്വാഡിലെ മിക്കവാറും കളിക്കാർക്കും പ്രാഥമിക ഘട്ടത്തിൽ തന്നെ അവസരം നൽകി. ഒരോ മത്സരത്തിനും അനുസരിച്ച് 'ആദ്യ പതിനൊന്നിനെ' മാറ്റി മാറ്റി അദ്ദേഹം നിശ്ചയിച്ചു. എയ്ഞ്ചൽ ഡി മരിയയെ പോലുള്ള സൂപ്പർ താരത്തെ സന്ദർഭോചിതം ഉപയോഗിച്ചു.
അതെല്ലാം 100 ശതമാനം വിജയവുമായി. ഇക്വഡോറിനെതിരായ ക്വാർട്ടർ മത്സരത്തിൽ ഡി മരിയയുടെ രണ്ടാം പകുതിയിലുള്ള വരവ് കളിയിലുണ്ടാക്കിയ മാറ്റം കണ്ടതാണ്. സെമിയിൽ കൊളംബിയക്കെതിരെയും ഡി മരിയയെ അതേ പാറ്റേണിൽ ഉപയോഗിച്ചു. എന്നാൽ, ഫൈനലിൽ ഏവരെയും അമ്പരപ്പിച്ച ഡി മരിയയെ ആദ്യ ഇലവനിൽ പരീക്ഷിച്ചു. 21ാം മിനുറ്റിൽ സൂപ്പർ ഗോളിലൂടെ ഡി മരിയ കോച്ചിന്റെ ആ തീരുമാനം ശരിവെച്ചു.
പ്രതിരോധ നിരയെ ശകതിപ്പെടുത്തുന്നതിൽ സകലോനിയുടെ മിടുക്ക് എടുത്തുപറയേണ്ടതാണ്. ക്രിസറ്റിയൻ റൊമേരോ, നാവൽ മൊളീന, ജെർമൻ പെസല്ല, മാർക്കസ അക്യൂന, ഗോൺസാലോ മോൺഡിയൽ എന്നിവരെ സാഹചര്യത്തിനനുസരിച്ച മാറി മാറി ഉപയോഗിച്ചു. എതിരാളികൾക്ക് അനുസൃതമായ പ്രതിരോധ നിരയെ ആണ് സ്‌കലോനി ഒരോ മത്സരത്തിനുമയച്ചത്. നിക്കോളാസ ഒട്ടമൻഡി, നിക്കോളാസ ടാഗ്ലിയാഫിക്കോ എന്നിവരുടെ പരിചയ സമ്പത്തും കൃത്യമായി ഉപയോഗപ്പെടുത്തി. ഫൈനലിൽ ഡിഫൻസിൽ ഒടമൻഡിയും മോൺഡിയലും നിർണായക സാന്നിധ്യങ്ങളായി മാറിയത് ഉദാഹരണം.
തങ്ങളുടെ കിരീട വരൾച്ചക്ക് പരിഹാരം കണ്ടെത്തുക എന്നതായിരുന്നു അർജന്റീനയുടെ മുന്നിലുള്ള ഏക ലക്ഷ്യം അർജന്റീനയുടെയും ക്യാപറ്റൻ ലയണൽ മെസ്സിയുടെയും വിമർശകർക്കും ആരാധകർക്കും ഒരുപോലെ വേണ്ട ഒന്നുണ്ട് അത് കിരീടമായിരുന്നു. സൗന്ദര്യാതമക ഫുടബാൾ കളിച്ചതു കൊണ്ടോ ബോൾ അധികം കൈവശംവെച്ചു കളിച്ചതുകൊണ്ടോ കിരീടം ലഭിക്കണമെന്നില്ല. അങ്ങനെയാണെങ്കിൽ 2006 ലോകകപ്പിൽ അത് സംഭവിക്കണമായിരുന്നു.
അർജന്റീനയുടെ സമീപകാല ഫുടബാൾ ചരിത്രത്തിലെ ഏറ്റവും മികവാർന്ന നിരയായിരുന്നു അന്ന് കളത്തിലിറങ്ങിയത്. യുവാൻ റോമൻ റിക്വൽമി, റോബർട്ടോ അയാള, ഹെർനാൻ ക്രസപോ അടക്കമുള്ള മികവാർന്ന നിര ടൂർണമന്റിൽ ഉടനീളം മനോഹരമായി കളിച്ചുവെങ്കിലും ക്വാർട്ടർ ഫൈനലിൽ ജർമനിയോട പെനാൽറ്റി ഷൂട്ടൗട്ടിൽ അടിയറവ് പറഞ്ഞു. 2002 ലും 2010 ലും അത തന്നെയാണ സംഭവിച്ചത്.
2014 ൽ ഫൈനലിലേക്കുള്ള അർജന്റീനയുടെ മുന്നേറ്റം അതുവരെയുള്ള കളി ശൈലിയിൽനിന്ന തെല്ലിട മാറിയതുകൊണ്ടായിരുന്നു. ഫൈനലിലെ തോൽവി ഒഴിച്ചുനിർത്തിയാൽ ഏറെക്കുറെ ഇത്തവണ കോപ്പ അമേരിക്കയിൽ കളിച്ച കളി ആയിരുന്നു അവർ ലോകകപ്പിൽ കളിച്ചത്. നോക്കൗട്ട് റൗണ്ടിൽ ബെൽജിയത്തോടും സ്വിറ്റസർലിന്റിനോടും ഒരു ഗോളിന്റെ വിജയം. സെമിയിൽ നെതർലാൻഡസിനോട ഷൂട്ടൗട്ടിൽ വിജയം. ഒടുവിൽ ജർമനിയോട് ഒരു ഗോളിന്റെ തോൽവി. 2019 ലെ ലോകകപ്പിലും അടിപതറിയതോടെ മാറ്റം അനിവാര്യമായി മാറി.
ടൂർണമന്റിലെ മികച്ച താരമായും ടോപ്‌സകോററായും തിരഞ്ഞെടുക്കപ്പെട്ടത് ലയണൽ മെസ്സി ആയിരുന്നു. നാല് ഗോളുകളും നാല് അസിസറ്റും നേടിയ മെസ്സി നാല് മാൻ ഓഫ ദി മാച്ച് പുരസകാരങ്ങളും സ്വന്തമാക്കി. അർജന്റീന ടൂർണമെന്റിൽ നേടിയ 12ൽ ഒമ്പത് ഗോളുകളിലും മെസ്സിക്ക് നേരിട്ട് പങ്കാളിത്തം ഉണ്ട് എന്നുള്ളതുകൊണ്ട് തന്നെ അർജന്റീനയുടെ കോപ്പ വിജയത്തിൽ കോച്ചിനോളം വലിയ പങ്ക് മെസ്സിക്കുമുണ്ട്. ടൂർണമൻ്‌റ വിജയത്തോടെ ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് പുരസകാരവും ബാലൻ ഡി ഓറും മെസ്സിയെ തന്നെ തേടിയെത്തുമെന്നാണ് കരുതുന്നത്. ബാലൻ ഡി ഓർ പവർ റാങ്കിങിൽ മെസ്സി തന്നെയാണ ഇപ്പോൾ മുന്നിൽ
#CopaAmérica ????
— Copa América (@CopaAmerica) July 11, 2021
¡LO LINDO DEL FÚTBOL! Emotivo abrazo entre Messi ???????? y Neymar ???????? ¡ÍDOLOS!
???????? Argentina ???? Brasil ????????#VibraElContinente #VibraOContinente pic.twitter.com/ecknhlv2VI
മെസ്സിയെ സംബന്ധിച്ച ഏറെ നിർണായകമായിരുന്നു ഈ ടൂർണമന്റ്. രാജ്യത്തിനായി നേരത്തെ കളിച്ച നാല് ഫൈനലുകളിലും കരഞ്ഞുകൊണ്ടായിരുന്നു അയാളുടെ മടക്കം. കപ്പില്ലെങ്കിലും മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമായി തുടരുമെങ്കിലും വിമർശകർ അയാൾക്ക നേരെ നിരന്തരം പരിഹാസ ശരങ്ങൾ എറിഞ്ഞു. കളിയെ സനേഹിക്കുന്നവരിൽ, വർഷം മുഴുവൻ ആ ഇടങ്കാൽ മാന്ത്രികം ആസ്വദിക്കുന്നവരിൽ ഈ കപ്പ് പ്രത്യേകിച്ച് ഒരു പുതിയ സന്തോഷവും ഉണ്ടാക്കിയെന്ന് വരില്ലെങ്കിലും കപ്പില്ലാതെ അയാളിലെ ഇതിഹാസം പൂർണമാവില്ലെന്ന ഫുടബാൾ പണ്ഡിറ്റുകളിൽ പലരും വിധിയെഴുതി. ഒടുവിൽ തങ്ങളുടെ പാരമ്പര്യ വൈരികളുടെ കളിമുറ്റത്ത വെച്ച, അവരെ തന്നെ കീഴടക്കി അയാൾ എല്ലാവരോടുമുള്ള കണക്ക തീർത്തു.
കോപ്പ അമേരിക്ക കിരീടം കൈപ്പിടിയിലൊങ്ങിയെന്ന് ഉറപ്പിച്ച നിമിഷത്തിൽ ഗ്രൗണ്ടിലിരുന്നുപോയ മെസ്സിയുടെ പ്രതികരണത്തിലുണ്ട്, കിരീടനേട്ടത്തിന്റെ അത്യാഹ്ലാദം. ഇത്തവണ കോപ്പ അമേരിക്കയിൽ സ്ഥിരം ശൈലി വിട്ട് പലപ്പോഴും വികാര തീവ്രതയോടെ പ്രതികരിക്കുന്ന മെസ്സി പതിവു കാഴ്ചയായിരുന്നു. സെമിഫൈനലിൽ കൊളംബിയയുമായി െപനൽറ്റി ഷൂട്ടൗട്ടിൽ പോരടിക്കുമ്പോൾ, ഓരോ കിക്കിനുശേഷവും മെസ്സിയുടെ മുഖത്തേക്ക് 'സൂം' ചെയ്ത ക്യാമറ പകർത്തിയ ദൃശ്യങ്ങൾ വൈറലായിരുന്നു.
ഷൂട്ടൗട്ടിൽ അർജന്റീന താരങ്ങളുടെ ഓരോ ഷോട്ടും ഗോൾവലയെ ചുംബിക്കുമ്പോൾ മുഷ്ടി ചുരുട്ടിയും ഉച്ചത്തിൽ അലറിയും മെസ്സി ആഘോഷിക്കുന്നത് കൗതുകത്തോടെയാണ് ആരാധകർ കണ്ടത്. കഴിഞ്ഞ യൂറോ കപ്പിൽ പരുക്കേറ്റ് പുറത്തായി മൈതാനത്തിനു പുറത്ത് 'പരിശീലകനായി' പകർന്നാടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചിലരെങ്കിലും സ്മരിച്ചിരിക്കും. അതേ വികാര തീവ്രതയോടെയാണ് മെസ്സി ഇത്തവണ ഓരോ നിമിഷവും ആഘോഷിച്ചത്.
????????????????#CopaAmérica#VibraElContinente#VibraOContinente pic.twitter.com/Av4B3knLms
— Copa América (@CopaAmerica) July 11, 2021
ഈ ടൂർണമന്റിലൂടെ അർജന്റീനനൻ സ്‌ക്വാഡിന്റെ അവിഭാജ്യ ഘടകങ്ങളായി മാറിയ താരങ്ങളാണ് ഫുൾബാക്കായ ക്രിസ്റ്റിയൻ റെമേരോയും ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസും. ഒന്നാം ഗോൾ കീപ്പർ ഫ്രാങ്കോ അർമാനിക്ക കോവിഡ് പോസിറ്റീവ് ആയതിനാലാണ് മാർട്ടിനസിന് ടീമിൽ ഇടം കിട്ടിയത്. കിട്ടിയ അവസരം സമർഥമായി ഉപയോഗിച്ച മാർട്ടിനസ ബാറിന് മുന്നിൽ ഇനി മറ്റൊരാളെ പരീക്ഷിക്കേണ്ടതില്ലെന്ന് ടീം മാനേജമെന്റിനെ ബോധ്യപ്പെടുത്തി.
സെമി ഫൈനലിൽ ഏതാണ്ട് ഒറ്റക്ക് പൊരുതിയാണ് മാർട്ടിനസ് ടീമിനെ കലാശപ്പോരിനെത്തിച്ചത്. കൊളംബിയയുടെ മൂന്ന പെനാൽറ്റി ഷോട്ടുകളാണ് അയാൾ തടഞ്ഞിട്ടത്. ഫൈനലിൽ ബ്രസീൽ നിരയുടെ ഗോളെന്നുറച്ച് രണ്ട ഷോട്ടുകൾ മനോഹരമായി അദ്ദേഹം തടഞ്ഞിട്ടു. ടൂർണമന്റിലെ മികച്ച ഗോൾ കീപ്പറുമായി. ആസറ്റൺ വില്ലക്കായി പോയ സീസണിൽ മികച്ച പ്രകടനം കാഴചവെച്ച താരമായിരുന്നു എമി മാർട്ടിനസ്.
സീരി എയിലെ ഇത്തവണത്തെ മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ അറ്റലാന്റയുടെ ക്രിസറ്റിയൻ റെമോരോ. പരിക്ക മൂലം കോപ്പയിൽ മൂന്ന മത്സരങ്ങളിലേ ഇറങ്ങാൻ സാധിച്ചുള്ളൂ എങ്കിലും മൂന്നിലും മികവുറ്റ പ്രകടനം കാഴച്ചവെക്കാനായി. ഫൈനലിൽ റെമേരോയുടെ സാന്നിധ്യം ടീമിന ചില്ലറ ആശ്വാസമൊന്നുമല്ല നൽകിയത. വർഷങ്ങൾക്ക ശേഷമാണ ഇത്രയും പ്രതിഭയാർന്ന ഒരു ഡിഫന്ററെയും ഗോൾകീപ്പറെയും നീലപ്പടക്ക ലഭിക്കുന്നത. അതുകൊണ്ട തന്നെ ഈ ടൂർണമന്റിൽ കപ്പിനൊപ്പം അർജന്റീനക്ക ലഭിച്ച രണ്ട സൗഭാഗ്യങ്ങളായി ഇരുവരെയും വിശേഷിപ്പിക്കാം.
2022ലെ ഖത്തർ ലോകകപ്പിലേക്ക് ഇനി കൃത്യം 498 ദിവസങ്ങളാണുള്ളത്. അർജന്റീന കോപ്പ കിരീടമണിഞ്ഞ ഉടനെ ഫിഫ തങ്ങളുടെ ഒഫീഷ്യൽ പേജിൽ, ഇനി മെസ്സിയുടെ കണ്ണുകൾ ആ കപ്പിലാണ് എന്ന സചിത്രം കുറിക്കുകയുണ്ടായി. 2014ൽ ഇതേ മാറക്കാനയിൽ വെച്ച് നഷടപ്പെട്ട വിശ്വ കിരീടം രാജ്യത്തിനായി നേടിക്കൊടുത്ത വേണം അയാൾക്ക് നീലക്കുപ്പായം അഴിച്ചവെക്കാൻ. അർജന്റീന വലിയ പ്രതീക്ഷയോടെയാണ് ഖത്തർ ലോകകപ്പിനായി കാത്തിരിക്കുന്നത്.
ലയണൽ സ്‌കലോനി തന്നെയാകും ടീമിനെ പരിശീലിപ്പിക്കുക. കോപ്പ നേടിയ സ്‌ക്വാഡിൽ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാനുമിടയില്ല. ലോകകപ്പ് യോഗ്യത മത്സരങ്ങൾ മുന്നിലുള്ളതിനാൽ എത്രയും വേഗം ലോകകപ്പ് ബെർത്ത ഉറപ്പിക്കുന്നതിലാകും ഇനി സ്‌കലോനിയുടെയും സംഘത്തിന്റെയും ശ്രദ്ധ.
Stories you may Like
- 'ഫുട്ബോളിൽ നീണ്ട ഭാവിയെക്കുറിച്ചു ഞാൻ ചിന്തിക്കുന്നില്ല' ബലോൻ ദ് ഓർ വേദിയിൽ മെസ്സി
- സൂപ്പർ മാർക്കറ്റിൽ കൈവണ്ടിയിൽ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി ലയണൽ മെസി
- സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയെ കീഴടക്കി അർജന്റീന
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- വാക് പോരിന് പിന്നാലെ മെസിക്കു നേരെ തുപ്പി പരാഗ്വേ താരം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍