99ലെ വെള്ളപ്പൊക്കത്തിൽ മലയിടിഞ്ഞതോടെ ഗതാഗതം മുടങ്ങി; മൂന്നാറിൽ നിന്നും ബ്രിട്ടീഷുകാർ തേയില കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴി; പഴയ ആലുവ-മൂന്നാർ രാജപാത പുനർനിർമ്മിക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞ് സർക്കാർ; പ്രതീക്ഷകളും തടസ്സങ്ങളും ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: പഴയ ആലുവ-മൂന്നാർ രാജപാത പുനർനിർമ്മിക്കുന്നതിന്റെ സാധ്യതകളാരാഞ്ഞ് സർക്കാർ. വനമേഖലയിലെ താമസക്കാർ ആഹ്ളാദതിമിർപ്പിലാണ്. കാര്യമായ കയറ്റങ്ങളും ഇറക്കങ്ങളുമില്ലാതെ ആലുവയിൽ നിന്നും മൂന്നാറിലെത്തിച്ചേരുന്നതും നൂറ്റാണ്ടുകൾക്കുമുമ്പ് നിർമ്മിച്ചതുമായ രാജപാത പുനർനിർമ്മിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വിഭാഗം ചീഫ് എഞ്ചിനീയറെ ചുമലപ്പെടുത്തിയതായുള്ള പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന്റെ അറിയിപ്പാണ് ഇടുക്കി -എറണാകുളം ജില്ലകളിലെ വനമേഖലകളോടടുത്ത് താമസി്ക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളിൽ സന്തോഷത്തിന്റെ തിരയിളക്കം സൃഷ്ടിച്ചിട്ടുള്ളത്.
കോതമംഗലം എം എൽ എ ആന്റണി ജോൺ ഈ ആവശ്യമുന്നയിച്ച് മന്ത്രിക്ക് കത്തുനൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പാതയുടെ പുനർനിർമ്മാണത്തിൽ സർക്കാർ ഇടപെടൽ സംബന്ധിച്ച് മന്ത്രി വ്യക്തമാക്കിയത്. ദശാബ്ദങ്ങളായി ഉയരുന്ന ഈ ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരമായത്. സംസ്ഥാന വനം, പൊതുമരാമത്ത് വകുപ്പുകൾ തമ്മിൽ നിലനിൽക്കുന്ന അവകാശ തർക്കങ്ങളും കേന്ദ്ര-വനം പരിസ്ഥിതി നിയമങ്ങളിലെ നൂലാമാലകളുമെല്ലാം ബാധകമായ റോഡ് നിർമ്മാണം അത്ര എളുപ്പത്തിൽ സാധ്യമാവുന്ന ഒന്നല്ലന്നും ഒരു പക്ഷേ ഇനിയും ദശാബ്ദങ്ങൾ തന്നെ ഇതിനായി കാത്തിരിക്കേണ്ടി വരുമെന്നുമാണ് അധികൃതർ നൽകുന്ന സൂചന.
പൂയംകൂട്ടി, മാങ്കുളം പ്രദേശങ്ങളിൽ വനമേഖലയോടടുത്ത് താമസിച്ചിരുന്ന ആയിരക്കണക്കിന് വരുന്ന കർഷക കുടുംബാംഗങ്ങളും പതിനായിരക്കണക്കിന് വരുന്ന ആദിവാസികളും സുഗമമായ യാത്രാമാർഗ്ഗമില്ലാതെ വിഷമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പാത യാഥാർത്ഥ്യാമായാൽ ഇവരുടെ പെടാപ്പാടിന് അറുതിയാവുമെന്നും മേഖലയിൽ വിസനപ്രവർത്തനങ്ങൾ സാധ്യമാവുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ. ടൂറിസം വികസന രംഗത്ത് ഈ പാത മുകൽക്കൂട്ടാവുമെന്ന് കരുതുന്നവരും ഏറെയാണ്.
കുട്ടമ്പുഴ, പൂയംകുട്ടി മാങ്കുളം നിവാസികളുടെ ചിരകാല സ്വപ്നമാണ് ഈ റോഡ് നവീകരിച്ചു തുറന്നു കിട്ടുക എന്നുള്ളത്. തിരുവിതാംകൂർ രാജ ഭരണകാലത്ത് ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ഈ പാത. ആലുവയിൽ നിന്നാരംഭിച്ച് തട്ടേക്കാട് കുട്ടമ്പുഴ, പൂയംകൂട്ടി, മാങ്കുളം, ലക്ഷമി എസ്റ്റേറ്റ് വഴിയാണ്് പാത മൂന്നാറിലെത്തുക. റോഡ് നിർമ്മാണത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഈ മേഖലകളിലുള്ളവർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യക്തികളും ജനകീയകൂട്ടായമകളും വ്യാപകമായി ക്യാംപെയിനുകളും ആരംഭിച്ചിട്ടുണ്ട്.
1924 ലെ മഹാപ്രളയത്തിൽ (99ലെ വെള്ളപ്പൊക്കം)പാതയിലെ കരിന്തിരി ഭാഗത്ത് മലയിടിഞ്ഞതിനെത്തുടർന്നാണ് പ്രധാനമായും ഈ പാതവഴിയുള്ള ഗതാഗതം മുടങ്ങിയത്. മൂന്നാറിലെ തോട്ടങ്ങളിൽ നിന്നും ബ്രട്ടീഷുകാർ തേയില കൊച്ചിയിലേയ്ക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. ഈ പാതയിലെ എടുത്തുപറയേണ്ട പ്രത്യേകതയാണ് പാതയുടെ ഇരുവശങ്ങളിലുമുള്ള പ്രകൃതിഭംഗി. കാട്ടാറുകളും അരുവികളും തോടുകളും പച്ചപുതച്ച മലയോരങ്ങളും താഴ്വാരങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം പിന്നിട്ടാണ് പാത മൂന്നാറിലെത്തുന്നത്. ഈ പാത ഉപയോഗ ശൂന്യമായതോടെയാണ് കോതമംഗലം നേര്യമംഗലം അടിമാലി വഴി വഴി മൂന്നാറിലെത്തുന്ന ഇപ്പോഴത്തെ പാത തുറന്നത്.
1924 ലെ മഹാപ്രളയത്തിനുശേഷവും കീരംപാറ, പുന്നേക്കാട്, ഞായപ്പിള്ളി, കുട്ടമ്പുഴ എന്നിവിടങ്ങളിലെ കർഷകർ, മാങ്കുളത്ത് പോയി നെല്ല്, കപ്പ, ഇഞ്ചി മുതലായവ കൃഷി ചെയ്ത് മാങ്കുളത്ത് നിന്നും കാളവണ്ടികളിൽ ഇവിടങ്ങളിൽ എത്തിച്ചിരുന്നത് ഇപ്പോഴും പഴമക്കാർ ഓർക്കുന്നു.പൂയംകുട്ടി ജലവൈദ്യുതപദ്ധതിക്കുവേണ്ടി 1980 ൽ കെ.എസ്.ഇ.ബി ഈ വഴിയുടെ പൂയംകുട്ടി മുതൽ പീണ്ടിമേട് വരെയുള്ള ഏഴുകിലോമീറ്റർ ദൂരം ഗതാഗതയോഗ്യമാക്കിയിരുന്നു. കൂടാതെ തൊണ്ണൂറുകളിൽ പൂയംകൂട്ടി വനമേഖലയിൽ ഈറ്റവെട്ട് കരാർ എടുത്തിരുന്നവർ ഈറ്റകൊണ്ടുപോകുന്നതിനായി തോളുനട - കുഞ്ചിയാർ ഭാഗങ്ങളിലും വഴി തെളിച്ചിരുന്നു.കരിന്തിരി മലയിടിഞ്ഞ ഭാഗത്ത് ചെറുവാഹനങ്ങൾക്ക് കടന്നുപോകുന്ന വിധത്തിൽ നിലവിൽ റോഡുണ്ട്.
ഈ പാതയിൽ പൂയംകുട്ടിയിൽ നിന്നും മാങ്കുളം വരെയുള്ള ഭാഗങ്ങളിൽ വനം വകുപ്പ് പൊതുഗതാഗതം നിരോധിച്ചിരിക്കുകയാണ്.റോഡ് തങ്ങളുടെതാണെന്നാണ് വനംവകുപ്പിന്റെ അവകാശവാദം. എന്നാൽ ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ലിസ്റ്റിൽ പെടുത്തിയിട്ടുള്ളതാണെന്നും വനംവകുപ്പിന്റെ വാദത്തിൽ കഴമ്പില്ലെന്നും ഒരു വിഭാഗം വാദിക്കുന്നു.ഇക്കാര്യത്തിൽ ഏതാനും ചിലർ നിയമ നടപടികളിലേക്ക് നീങ്ങിയതായും അറിയുന്നു.
വർഷങ്ങളായി ഈ റോഡ് പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകാത്തതിനാലും ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട തോളുനട,കുഞ്ചിയാർ, പെരുമ്പൻകുത്ത് പാലങ്ങൾക്ക് ബലക്ഷമുള്ളതിനാലും ഇതുവഴിയുള്ള യാത്ര ഒട്ടും സുരക്ഷിതമല്ലന്നാണ് അധികൃതരുടെ വിലയിരുത്തൽ.മൂവാറ്റുപുഴയിലെയും മൂന്നാറിലെയും പൊതുമരാമത്ത് വകുപ്പ് രേഖകൾ പ്രകാരം ഈ പാത പൂർണ്ണമായും പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണെന്നും വനംവകുപ്പിന് ഒരുതരത്തിലും ഈ പാതയ്ക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്നുമാണ് പാത നവീകരിക്കണം എന്നാവശ്യപ്പെട്ട് രംഗത്തുള്ള ജനകീയ കൂട്ടായ്മകപ്രതിനിധികളും സംഘടന നേതാക്കളും ക്ലബ്ബ് ഭാരവാഹികളും വ്യക്തമാക്കുന്നത്.
ഏതാണ്ട് ഇരുപത് കിലോമീറ്റർ ദൂരമാണ് ആകെ ഈ റോഡ് വനത്തിലൂടെ കടന്നുപോകുന്നതെന്നും ഈ വഴി പുനർനിർമ്മിക്കപ്പെടുന്നതുമൂലം ഇന്ന് സംസ്ഥാനത്തെ തന്നെ ഏറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടമ്പുഴ - മാങ്കുളം പഞ്ചായത്തുകളുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്നും ഈ പഞ്ചായത്തുകൾ ടൂറിസം ഗ്രാമങ്ങളായി മാറുന്നതിനുള്ള സാധ്യകൾ ഏറെയാണെന്നും ഇതുവഴി നിരവധി പേർക്ക് ഇവിടെ തൊഴിൽ ലഭിക്കുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
മേട്ട്നാപാറ, കുറത്തിക്കുടി പോലുള്ള പിന്നോക്ക-ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലേയ്ക്ക് അടിസ്ഥാന സൗകര്യ വികസനമുണ്ടാകുമെന്നും മാങ്കുളം - ആനക്കുളം പോലുള്ള പ്രദേശങ്ങളിൽ നിന്നും ഇന്ന് കോതമംഗലത്ത് എത്താൻ അടിമാലി - നേര്യമംഗലം വഴി 80 കിലോമീറ്ററുകൾ സഞ്ചരിക്കുന്നവർക്ക് പൂയംകുട്ടി - കുട്ടമ്പുഴ വഴി വെറും 42 കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മതിയെന്നുമാണ് ഇവരുടെ കണ്ടെത്തൽ. നിലവിൽ അടിമാലിയിലൂടെ മൂന്നാനുള്ള പാതയെക്കാൾ എറണാകുളം ആലപ്പുഴ തൃശൂർ ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് ഈ പാതയിലൂടെ മൂന്നാറിലേക്ക് 20 കിലോമീറ്ററിനുമേൽ ദൂരക്കുറവുണ്ടാവുമെന്നാതാണ് ഇവർ വ്യക്തമാക്കുന്ന മറ്റൊരുവസ്തുത.
അധികം വലിയ വളവുകളും കയറ്റങ്ങളും ഇല്ലാത്ത ഈ രാജപാതയിൽ 1:10 അനുപാതത്തിൽ മാത്രമേ ചരിവ് ഉള്ളു. അതിനാൽ അപകടങ്ങൾ ഉണ്ടാകാനും അതിൽ പെട്ട് ആളുകൾ മരണപ്പെടാനും ഉള്ള സാധ്യത ഈ വഴിയിൽ വളരെ കുറവാണ്. കോതമംഗലം - ദേവികുളം താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വഴി യാത്രയോഗ്യമായാൽ അടിമാലി വഴിയുള്ള ദേശീയപാതയ്ക്ക് സമാന്തരപാതയായി ഇത് പ്രയോജനപ്പെടും.1980 ലെ ഫോറസ്റ്റ് കണ്‍സർവേഷൻ ആക്ട്് അനുസരിച്ച് 1980 ന് മുൻപ് വനത്തിലൂടെ ആളുകൾ സഞ്ചരിച്ചിരുന്ന റോഡുകൾ (മണ്ണ് റോഡ് ആയാൽപോലും) പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ അവകാശമുള്ളതാണെന്നിരിക്കെ, വനം വകുപ്പിന്റെ കടുംപിടുത്തം മൂലം ജനങ്ങൾക്ക് ഈ വഴിയുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കലാണെന്നും ഇത് അനീതിയാണെന്നും ഇവർ ആരോപിക്കുന്നു.
എന്നാൽ ഈ പാതതുറക്കുന്നത് പരിസ്ഥിതിക്ക് വലിയ നാശംവരുത്തുമെന്നും മേഖലയിൽ വനനശീകരണത്തിന് വഴിതെളിക്കുമെന്നും അപൂർവ്വ സസ്യ-ജന്തുജാലങ്ങളുടെ കലവറായ വനപ്രദേശത്ത് റോഡുവരുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലന്നാണ് പരിസ്ഥിതി പ്രവർത്തകരിൽ ചിലരുടെ അഭിപ്രായം. മുവാറ്റുപുഴ ആസ്ഥാനമായ പ്രവർത്തിക്കുന്ന ഗ്രീൻ പീപ്പിൾ എന്ന സംഘടനയുടെ ഭാരവാഹിയും ഫോട്ടോ ഗ്രാഫറുമായ ഷമീർ പെരുമറ്റത്തിനും ഇതെ അഭിപ്രായമാണുള്ളത്.ദീർഘകാലം ഈ റോഡുമായി ബന്ധപ്പെട്ട് പഠനം നടത്തുകയും ഏറെക്കുറെ പൂർണ്ണമായി ഈ പാതവഴി സഞ്ചരിക്കുകയും ചെയ്തതിൽ നിന്നും മനസ്സിലാക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത്തരത്തിൽ അഭിപ്രായപ്പെടുന്നതെന്നും ഷെമീർ വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍