സൗജന്യഭൂമി; മൂലധന നിക്ഷേപത്തിനും ജീവനക്കാരുടെ ശമ്പളത്തിനും സബ്സിഡി; സ്റ്റാംപ് ഡ്യൂട്ടിയിലടക്കം ഇളവുകൾ; കൈനിറയെ വാഗ്ദാനങ്ങളോടെ കിറ്റെക്സിന് മുന്നിൽ 'വാതിൽ തുറന്നത്' പത്ത് സംസ്ഥാനങ്ങൾ; കേരളം കണ്ണു തുറന്നു കാണണം, കോടികൾ മുതൽമുടക്കുന്ന മലയാളി സംരഭകന് അയൽനാടുകൾ നൽകുന്ന ഈ 'പിന്തുണ'
ന്യൂസ് ഡെസ്ക്
കൊച്ചി: ഭരണകൂടത്തിന്റെയും രാഷ്ട്രീയ നേതാക്കളുടേയും പ്രതികാര ബുദ്ധിയിൽ മനം മടുത്ത് കേരളം വിടാനൊരുങ്ങിയ കിറ്റെക്സിനെ തങ്ങളുടെ നാട്ടിലേക്കു കൊണ്ടു വരാൻ സൗജന്യങ്ങളുമായി കാത്തുനിന്നത് രാജ്യത്തെ ഒന്നോ രണ്ടോ സംസ്ഥാനങ്ങളല്ല. പത്ത് സംസ്ഥാനങ്ങളാണ് ഒരു സ്വകാര്യ വ്യവസായ സംരംഭത്തെ, നിക്ഷേപകനെ വിശ്വാസ്യതയുള്ള ഉറപ്പുകൾ നൽകി നാട്ടിലേക്ക് ക്ഷണിച്ചത്.
കേരളത്തിൽനിന്നാൽ കിട്ടാനൊന്നുമില്ല, യാതൊരു സൗജന്യവുമില്ല, അധിക്ഷേപങ്ങളും കുത്തുവാക്കുകളും മാത്രം മിച്ചം. പക്ഷേ അയൽ നാടുകളിലേക്കു പോയാലോ കിട്ടാനേറെ...കുട്ടികളുടെ വസ്ത്രനിർമ്മാണത്തിൽ ലോകത്തെ തന്നെ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ മികവുറ്റ സ്വകാര്യ വ്യവസായ സംരംഭങ്ങളിൽ ഒന്നായ കിറ്റെക്സിന് മറിച്ചെന്തു ചിന്തിക്കാൻ. 11,000 ജീവനക്കാരാണ് ഈ വ്യവസായ സംരംഭത്തെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. അവർക്ക് സ്ഥിരതാമസത്തിന് ഹോസ്റ്റൽ സൗകര്യവും സൗജന്യ ഭക്ഷണവും.
കോടികൾ മുതൽമുടക്കി സ്വന്തം മണ്ണിൽ ഒരു വ്യവസായ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരോ നിക്ഷേപകനും ഇത് പാഠമാണ്. സ്വകാര്യ വ്യവസായ സംരഭങ്ങളോട് ഭരണകൂടങ്ങളും തന്റെ ചുറ്റുപാടുകളും എന്തു നിലപാട് സ്വീകരിക്കുന്നു എന്നത്.
സൗജന്യഭൂമിയും ഓരോ ജീവനക്കാരുടെയും ശമ്പളത്തിൽ മാസം തോറും സബ്സിഡിയും സ്റ്റാംപ് ഡ്യൂട്ടി സൗജന്യവും വായ്പയ്ക്ക് പലിശ സബ്സിഡിയും പിഎഫ്, ഇഎസ്ഐ ചെലവുകൾക്ക് അടക്കം സബ്സിഡി നൽകാമെന്ന വാഗ്ദാനത്തോടെയാണ് തെലങ്കാന സർക്കാർ കിറ്റെക്സിനെ സ്വന്തം മണ്ണിലേക്ക് വിളിച്ചത്. ചർച്ചകൾക്കായി ഹൈദരാബാദിലെത്താൻ തെലങ്കാന സർക്കാർ ഉദ്യോഗസ്ഥനൊപ്പം വിമാനം പോലും അയച്ചു...! കിറ്റെക്സിനെ തങ്ങളുടെ നാട്ടിലേക്ക് ആനയിക്കാൻ കർണാടകയും തമിഴ്നാടും തെലങ്കാനയും ഒട്ടേറെ വാഗ്ദാനങ്ങളാണ് നൽകിയത്.
വർഷം 1100 കോടിയുടെ കുഞ്ഞുവസ്ത്ര കയറ്റുമതി. ദിവസം 10 ലക്ഷം കുഞ്ഞുവസ്ത്രങ്ങളാണ് കിറ്റെക്സിൽ ഉണ്ടാക്കുന്നത്. ഏതു വ്യവസായിയെയും മോഹിപ്പിക്കുന്ന രീതിയിലാണ് കിറ്റെക്സിനു കിട്ടിയ വാഗ്ദാനങ്ങൾ. ഓരോ സംസ്ഥാനവും നൽകിയ വാഗ്ദാനങ്ങൾ എന്തൊക്കെയെന്നു നോക്കാം.
കോടികൾ മുതൽ മുടക്കാനൊരുങ്ങുന്ന, ഒട്ടേറെപേർക്ക് തൊഴിൽ നൽകാൻ പോന്ന ഒരു സ്വകാര്യ വ്യവസായ സംരംഭത്തോട് സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് തിരിച്ചറിയേണ്ടുന്ന, കേരളത്തിന്റെ കണ്ണുതുറപ്പിക്കേണ്ട കാര്യങ്ങളാണ് ഈ ഓരോ പോയിന്റും. 3500 കോടിയുടെ നിക്ഷേപമാണ് അടുത്തതായി കിറ്റെക്സ് ഉദ്ദേശിക്കുന്നത്.
കർണാടക വ്യവസായ വികസന കമ്മിഷണർ കിറ്റെക്സ് എംഡിക്കു കത്തിൽ പറയുന്ന വാഗ്ദാനങ്ങൾ ഇങ്ങനെ. മൂലധന നിക്ഷേപത്തിന് എത്ര കോടി വേണമോ അതിന്റെ 25% സബ്സിഡിയായി സർക്കാർ നൽകും.വായ്പയുടെ പലിശയ്ക്ക് 5 വർഷത്തേക്ക് 5% സബ്സിഡി. ഭൂമി രജിസ്റ്റ്രഷന് സ്റ്റാംപ് ഡ്യൂട്ടി 100% ഒഴിവാക്കും. ഫാക്ടറി കെട്ടിടത്തിന്റെ ചെലവിന്റെ 40% ഗ്രാൻഡ്. വൈദ്യുതി താരിഫ് യൂണിറ്റിന് 5 വർഷത്തേക്ക് 2 രൂപ കുറയ്ക്കും. ഓരോ ജീവനക്കാരന്റേയും ശമ്പളത്തിന് സർക്കാർ മാസം തോറും 1500 രൂപ 5 വർഷത്തേക്ക് നൽകും. വിറ്റുവരവിന്റെ 2.25% സബ്സിഡി 6 മുതൽ 10 വർഷം വരെ നൽകും എന്നിങ്ങനെ ഒരു വ്യവസായ സ്ഥാപനം കരുത്തോടെ തുടക്കം കുറിക്കാൻ വേണ്ടതെല്ലാം ചെയ്തുനൽകാമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകുന്നു.
ഇതിന് പിന്നാലെ കിറ്റെക്സ് ചെയർമാൻ സാബു എം.ജേക്കബിനെ ഫോണിൽ വിളിച്ചു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പിന്തുണ അറിയിച്ചു. നിലവിലെ പ്രശ്നങ്ങളിൽ പിന്തുണ പ്രഖ്യാപിച്ച രാജീവ്, കിറ്റെക്സിനു കർണാടകയിൽ നിക്ഷേപം നടത്താൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാടും കിറ്റെക്സിന് സമാനമായ ഒട്ടേറെ വാഗ്ദാനങ്ങളാണ് നൽകിയത്. പാതി വിപണി വിലയ്ക്ക് ഭൂമി. മൂലധനനിക്ഷേപത്തിന്റെ 40% സബ്സിഡി. സ്റ്റാംപ് ഡ്യൂട്ടി 100% ഒഴിവാക്കും. നികുതികളിൽ 5% കുറവ് 6 വർഷത്തേക്ക്. ഓരോ ജീവനക്കാരന്റേയും പരിശീലനത്തിന് 6 മാസത്തേക്ക് 4000 രൂപ വീതം മാസം തോറും. വൈദ്യുതി താരിഫിൽ സബ്സിഡി. പരിസ്ഥിതി സംരക്ഷണ ചെലവുകൾക്ക് 25% സബ്സിഡി എന്നിവയായിരുന്നു വാഗ്ദാനങ്ങൾ
മറ്റു സംസ്ഥാനങ്ങൾക്കു വിട്ടുകൊടുക്കാതെ എന്തു വില കൊടുത്തും കിറ്റെക്സിനെ സ്വന്തമാക്കാൻ വ്യവസായ മന്ത്രിതന്നെ നേരിട്ടു ക്ഷണിക്കുകയും ചർച്ചയ്ക്കു തയാറാവുകയും വിമാനം അയയ്ക്കുകയും ചെയ്തു എന്നതായിരുന്നു തെലങ്കാനയുടെ പ്രത്യേകത. തെലങ്കാനയിലെ ഐടി, വ്യവസായ മന്ത്രി കെ.ടി.രാമറാവുവിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമായിരുന്നു സന്ദർശനം. തെലങ്കാന സർക്കാർ അയച്ച സ്വകാര്യ വിമാനത്തിൽ വന്നിറങ്ങിയ കിറ്റെക്സ് ഗ്രൂപ്പിനെ സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വാഗ്ദാനങ്ങൾ ഇങ്ങനെ. സൗജന്യ ഭൂമി. മൂലധന സ്ബിസിഡി.സ്റ്റാംപ് ഡ്യൂട്ടി സൗജന്യം. പലിശ സബ്സിഡി. ജീവനക്കാരുടെ ശമ്പളത്തിൽ മാസം തോറും സബ്സിഡി....എന്നിവ.
Govt Whip Sri @balkasumantrs Industries Dept Prl Secy, Sri Jayesh Ranjan, Commissioner of Handlooms and Textiles, Smt Shailaja Ramaiyer, MD @TSIICLtd, Mr Narsimha Reddy and Sr Officials from Industries Dept also participated in the meeting. pic.twitter.com/yj10SMEPPQ
— Minister for IT, Industries, MA & UD, Telangana (@MinisterKTR) July 9, 2021
ഹൈദരാബാദ് മെട്രോ ഉൾപ്പെടെ തെലങ്കാന നേരത്തേതന്നെ നിക്ഷേകരുടെ പറുദീസയാണ്. വാറങ്കലിൽ വലിയൊരു വസ്ത്ര നിർമ്മാണ പാർക്കും തയാറായി വരികയാണ്. തെലങ്കാനയിലെ കാകതിയ മെഗാ ടെക്സ്റ്റൈൽ പാർക്കിൽ ആദ്യഘട്ടമായി 1,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ കിറ്റെക്സ് ഗ്രൂപ്പും തെലങ്കാന സർക്കാരും തമ്മിൽ തത്വത്തിൽ ധാരണയായിക്കഴിഞ്ഞു. തെലങ്കാനയിലെത്തിയ സാബു എം.ജേക്കബിനോടും സംഘത്തോടും ഒരു ദിവസം കൂടി തുടരാൻ സർക്കാർ അഭ്യർത്ഥിച്ചു. ഇന്നു വരാനിരുന്ന സംഘത്തിന്റെ വരവ് നാളത്തേയ്ക്കു നീട്ടിയതായി കിറ്റെക്സ് എംഡി അറിയിച്ചു. സർക്കാർ ഉന്നത തല സംഘവുമായി കൂടുതൽ പദ്ധതികളെ കുറിച്ചു ചർച്ച ചെയ്യുന്നതിനാണ് യാത്ര നീട്ടിവച്ചത് എന്നാണ് വിവരം.
രണ്ടു വർഷത്തിനുള്ളിലാണു ടെക്സ്റ്റൈൽ അപ്പാരൽ പദ്ധതിക്കായി 1,000 കോടി മുതൽ മുടക്കുക. 4,000 പേർക്കു തൊഴിൽ ലഭിക്കും. സാബു എം.ജേക്കബും സംഘവും വ്യവസായ മന്ത്രി കെ.ടി.രാമറാവുവുമായി ഹൈദരാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണു നിക്ഷേപത്തിനു തീരുമാനമായത്. തെലങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലെത്തിയ സംഘം പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ഒന്നിലേറെ തവണ കൂടിക്കാഴ്ച നടത്തി. മന്ത്രിക്കൊപ്പം ഉച്ചഭക്ഷണ ശേഷം ആദ്യ ഘട്ട ചർച്ചയും രാത്രി രണ്ടാം ഘട്ട ചർച്ചയും നടത്തി.
കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, ഇവിടെ നിന്ന് ആട്ടിയോടിക്കുകയാണ്, ചവിട്ടിപ്പുറത്താക്കുകയാണ്. എത്ര കാലം ആട്ടും തുപ്പും സഹിച്ച് ഇവിടെ നിൽക്കാൻ കഴിയും? കേരള സർക്കാരുമായി ഇനിയും ചർച്ചയ്ക്കു തയാറാണെങ്കിലും പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ നിലവിലുള്ള കിറ്റെക്സ് സ്ഥാപനങ്ങൾ കൂടി കേരളത്തിനു പുറത്തേക്കു മാറ്റേണ്ട സ്ഥിതിയുണ്ടാകുമെന്നും സാബു മുന്നറിയിപ്പു നൽകിയിരുന്നു.
Stories you may Like
- ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിക്ക് തെലങ്കാനയിൽ തറക്കല്ലിട്ട് കിറ്റെക്സ്
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- അഞ്ച് വാഗ്ദാനങ്ങൾ നടപ്പാക്കാൻ അംഗീകാരം നൽകി സിദ്ധരാമയ്യ സർക്കാർ
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- സിപിഎമ്മിന് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന കിട്ടിയത് കിറ്റക്സ് ഗ്രൂപ്പിൽ നിന്ന്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്