Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടോക്യോ ഒളിംപിക്സ്: ഇന്ത്യയുടെ ആദ്യ സംഘം 17ന് പുറപ്പെടും; തയ്യാറെടുപ്പുകൾ വിലയിരുത്തി പ്രധാനമന്ത്രി; 13ന് അത്ലറ്റുകളുമായി ഓൺലൈൻ വഴി കൂടിക്കാഴ്ച നടത്തും

ടോക്യോ ഒളിംപിക്സ്: ഇന്ത്യയുടെ ആദ്യ സംഘം 17ന് പുറപ്പെടും; തയ്യാറെടുപ്പുകൾ വിലയിരുത്തി പ്രധാനമന്ത്രി; 13ന് അത്ലറ്റുകളുമായി ഓൺലൈൻ വഴി കൂടിക്കാഴ്ച നടത്തും

സ്പോർട്സ് ഡെസ്ക്

ടോക്യോ: ജപ്പാനിലെ ടോക്യോ വേദിയാവുന്ന ഒളിംപിക്സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും. ടോക്യോയിൽ എത്തിയാൽ മൂന്ന് ദിവസം ടീമംഗങ്ങൾ ക്വാറന്റീനിൽ കഴിയണം. ഈസമയം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമായി ഇടപഴുകാൻ പാടില്ല. ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്സിന് 120ഓളം ഇന്ത്യൻ താരങ്ങളാണ് ഇതിനകം യോഗ്യത നേടിയത്.

ഈ നിബന്ധന കാരണം താരങ്ങളുടെ പരിശീലനം മുടങ്ങുമെന്നും ഇളവ് വേണമെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒളിംപിക് സംഘാടക സമിതി അംഗീകരിച്ചിട്ടില്ല. മത്സരം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഗെയിംസ് വില്ലേജിൽ നിന്ന് പുറത്തുപോകണമെന്ന നിബന്ധന മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.

അതിനിടെ ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. താരങ്ങളുടെ യാത്രയും വാക്സിനേഷനും ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി. ടോക്യോയിൽ മത്സരിക്കുന്ന അത്ലറ്റുകളുമായി ജൂൺ 13ന് വൈകിട്ട് അഞ്ച് മണിക്ക് ഓൺലൈൻ വഴി കൂടിക്കാഴ്ച നടത്തുമെന്നും അദേഹം അറിയിച്ചു.

ബ്രസീലിലെ റിയോയിൽ നടന്ന കഴിഞ്ഞ ഒളിംപിക്സിൽ 117 ഇന്ത്യൻ അത്ലറ്റുകളാണ് മാറ്റുരച്ചത്. റിയോയിൽ രണ്ട് മെഡലുകൾ മാത്രമായിരുന്നു ഇന്ത്യൻ നേട്ടം. ലണ്ടൻ ഗെയിംസിൽ സ്വന്തമാക്കിയ ആറ് മെഡലുകളാണ് ഒളിംപിക്സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം. ഈ റെക്കോർഡ് മറികടക്കാനാണ് ഇന്ത്യൻ സംഘം ഇത്തവണ ലക്ഷ്യമിടുന്നത്.

ടോക്യോ ഒളിംപിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങളായ പി വി സിന്ധുവിനും ബി സായ് പ്രണീതിനും ആദ്യ റൗണ്ടിൽ താരതമ്യേന ദുർബലരായ എതിരാളികളെയാണ് ലഭിക്കുക. ആറാം സീഡായ സിന്ധു ഗ്രൂപ്പ് ജെയിൽ ഹോങ്കോംഗിന്റെ ച്യൂംഗ് ഗ്‌നാൻയിയെയും ഇസ്രയേൽ താരം സെനിയ പോളികാർപോവയെയും നേരിടും. ലോക റാങ്കിംഗിൽ മുപ്പത്തിനാലും അൻപത്തിയെട്ടും സ്ഥാനക്കാരാണ് നിലവിലെ വെള്ളി മെഡൽ ജേതാവായ സിന്ധുവിന്റെ എതിരാളികൾ.

സായ് പ്രണീത് നെതർലൻഡ്‌സിന്റെ മാർക് കാൽജോയെയും ഇസ്രയേലിന്റെ മിഷ സിൽബർമാനേയും നേരിടും. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരാണ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുക. ഇതേസമയം, പുരുഷ ഡബിൾസിൽ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് ആദ്യ റൗണ്ടിൽ ശക്തമായ എതിരാളികളെയാണ് നേരിടേണ്ടത്. ഒന്നാം സീഡായ ഇന്തോനേഷ്യൻ താരങ്ങളെയും ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാരായ ചൈനീസ് തായ്പേയ് ജോഡിയേയും ആദ്യ റൗണ്ടിൽ നേരിടണം.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കോവിഡ് മഹാമാരിയെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ കൊവിഡിന്റെ ഡെൽറ്റ വകഭേദം നഗരത്തിൽ പടരുന്ന സാഹചര്യത്തിൽ ടോക്യോയിൽ ആരോഗ്യ അടിയന്തരാവസ്ഥയ്ക്കിടയിലാണ് ഒളിംപിക്സ് മത്സരങ്ങൾ നടക്കുക.വേദികളിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ഒളിംപിക്സ് സംഘാടകർ അറിയിച്ചിട്ടുണ്ട്.

അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡിന്റെ ഡെൽറ്റ വകഭേദം പടരുന്ന സാഹചര്യത്തിൽ ടോക്യോയിൽ ആരോഗ്യ അടിയന്തരാവസ്ഥക്കിടയിലാണ് ഒളിംപിക്സ് മത്സരങ്ങൾ നടക്കുക. ജൂലെ 12 മുതൽ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ടോക്യോ നഗരത്തിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നത് ആശങ്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP