പി വി അൻവർ എംഎൽഎയുടെ തിട്ടൂരത്തിന് മുന്നിൽ മുട്ടുമടക്കാത്ത തല ഉയർത്തി നിന്നു; പരസ്പ്പരം കൊമ്പു കോർത്തു മലപ്പുറം കലക്ടർ സ്ഥാനത്തു നിന്നും മാറ്റിയെങ്കിലും സ്ഥലം വിട്ടത് കഴിവു തെളിയിച്ചു തന്നെ; രാജസ്ഥാൻ സ്വദേശിയായ ജാഫർമാലിക്ക് ഇനി എറണാകുളം കലക്ടർ
ജംഷാദ് മലപ്പുറം
കൊച്ചി: പി.വി അൻവർ എംഎൽഎയുടെ തിട്ടൂരത്തിന് മുന്നിൽ മുട്ടുമടക്കാത്ത ജാഫർ മാലിക് ഇനി വ്യവസായ ജില്ലയായ കൊച്ചിയുടെ കളക്ടർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നിലമ്പൂർ എംഎൽഎ പി.വി അൻവറും അന്നത്തെ മലപ്പുറം കളക്ടറായിരുന്ന ജാഫർമാലിക്കും പരസ്യമായി കൊമ്പുകോർത്തത്.
പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട മുണ്ടേരി ചളിക്കൽ കോളനിയിലെ ആദിവാസി കുടുബങ്ങൾക്കായി ഐ.ടി.ഡി.പി വിലക്കുവാങ്ങിയ സ്ഥലത്ത് ഫെഡറിൽ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും 34 വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി കളക്ടർ നടപ്പാക്കിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. വീടുനിർമ്മാണം നടക്കുന്നതിനിടെ എംഎൽഎ സ്ഥലത്തെത്തി നിർമ്മാണം തടഞ്ഞതോടെയാണ് കളക്ടറും എംഎൽഎയും ഇടഞ്ഞത്. വീടുനിർമ്മാണം തടഞ്ഞതിനെതിരെ കളക്ടർ പൊലീസിൽ പരാതി നൽകി.
കവളപ്പാറയിൽ ദുരന്തത്തിനരയായവർക്കാണ് വീടു നൽകേണ്ടതെന്നും താനറിയാതെയാണ് സ്ഥലമെടുത്തതെന്നുമായിരുന്നു എംഎൽഎയുടെ വാദം. കവളപ്പാറക്കാർക്ക് വീടു നൽകാതെ പണി തുടരാൻ അനുവദിക്കില്ലെന്നും വെല്ലുവിളിച്ചു. എന്നാൽ കവളപ്പാറക്കാറക്കാരോടാണ് ആദ്യമായി വീടിന്റെ കാര്യം പറഞ്ഞതെന്നും അവർക്ക് പോത്തുകൽ പഞ്ചായത്തിൽ തന്നെ വീടുവേണമെന്ന ആവശ്യപ്പെട്ടതിനാലാണ് ചളിക്കൽ കോളനിക്കാർക്ക് വീടു നൽകുന്നതെന്നും കളക്ടർ വിശദീകരിച്ചു. സ്ഥലം വാങ്ങാൻ പർച്ചേസ് കമ്മിറ്റി കൂടിയാണ് നിയമാനുസൃതം തീരുമാനമെടുത്തതെന്നും നിയമപ്രകാരം എംഎൽഎയെ അറിയിക്കേണ്ടെന്നും വിശദീകരിച്ച് കളക്ടർ ഫേസ്ബുക്ക് പോസ്റ്റിട്ടു.
പ്രളയബാധിതർക്കായി സൗജന്യമായി ലഭിച്ച ഭൂമി സർക്കാരിനെക്കൊണ്ട് വിലക്കുവാങ്ങിക്കാൻ പി.വി അൻവർ എംഎൽഎ നിർബന്ധിച്ചുവെന്നും സൗജന്യമായി കിട്ടിയ ഭൂമി വിലകൊടുത്ത് വാങ്ങാൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞതായും കളക്ടർ തുറന്നടിച്ചു. ഇതോടെ കളക്ടർ എംഎൽഎ പോര് മൂർഛിക്കുകയായിരുന്നു.
കളക്ടർ അഹങ്കാരിയാണെന്ന് എംഎൽഎ പത്രസമ്മേളനം നടത്തിപ്പറഞ്ഞു. സ്ഥലമേറ്റെടുത്തതിൽ അഴിമതി ആരോപിച്ച് വിജിലൻസിന് പരാതിയും നൽകി. കളക്ടർക്കെതിരെ മാനനഷ്ടത്തിന് കേസ്കൊടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ അതെ ഞാൻ അഹങ്കാരിയാണെന്ന് തന്റേടത്തോടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ തിരിച്ചടിക്കുകയായിരുന്നു കളക്ടർ.
വിവാദം കത്തുന്നതിനിടെ എംഎൽഎ തടഞ്ഞ വീടു പണി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശത്തെ തുടർന്ന് കളക്ടർ ഇടപെട്ട് പുനരാരംഭിക്കുകയും ചെയ്തു. ഇനി തടയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. എംഎൽഎ തടഞ്ഞ ആദിവാസികൾക്കുള്ള വീടുപണി പൂർത്തീകരിച്ചശേഷമാണ് ജാഫർ മാലിക് മലപ്പുറം കളക്ടർ സ്ഥാനത്തുനിന്നും പടിയിറങ്ങിയത്. പിന്നീട് കാസർഗോഡ് ജില്ലയിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ നേതൃത്വവും തുടർന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ എം.ഡിയുമായി അവിടെ നിന്നാണ് എറണാകുളം ജില്ലാ കളക്ടറായെത്തുന്നത്.
ആർക്കും എപ്പോഴും വിളിക്കാവുന്ന ജനകീയ കളക്ടറാണ് ജാഫർ മാലിക്. മലപ്പുറത്താകുമമ്പോൾ ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ ജീവനക്കാരുമായി വിലയിരുത്തുന്ന രീതിയാണ് അദ്ദേഹം പ്രാവർത്തികമാക്കിയത്. ജോലി സമയം കഴിഞ്ഞാലും മണിക്കൂറുകൾ ജാഫർ മാലിക് കളക്ടറേറ്റിലുണ്ടാകുമായിരുന്നു. ന്യായമായ സഹായം ആരു ചോദിച്ചാലും അതിനായി എപ്പോഴും സന്നദ്ധനായിരുന്നു. നിയമവിരുദ്ധമായത് ആരു പറഞ്ഞാലും നോ പറയാൻ മടികാട്ടിയിരുന്നുമില്ല.
പ്രളയത്തിൽ പാലം ഒലിച്ചുപോയി വനത്തിൽ ഒറ്റപ്പെട്ട നിലമ്പൂർ മുണ്ടേരി ഉൾവനത്തിലെ നാലു കോളിനികളിലെ 150 തോളം ആദിവാസി കുടുംബങ്ങൾക്കായി രണ്ടാഴ്ച കൊണ്ട് തൂക്കുപാലം പണിത് ജാഫർ മാലിക്ക് വിസ്മയിപ്പിച്ചിരുന്നു. ആദിവാസികൾ പരാതിയുമായെത്തിയപ്പോൾ ചെറിയ വാഹനങ്ങൾ പോകുന്ന പാലം നിർമ്മിക്കാൻ എട്ടുമാസമെങ്കിലും കാത്തിരിപ്പും മൂന്നു കോടി ചെലവുംവരുമെന്നു കണ്ടു. അതുവരെ ചങ്ങാടത്തിൽ പുഴകടക്കൽ അപകടഭീതിയാണെന്നായി ആദിവാസികൾ. അപ്പോഴാണ് തൂക്കപാലമെന്ന ആശയം കളക്ടറുടെ മനസിലുദിച്ചത്. രണ്ടാഴ്ചക്കകം പാലം പൂർത്തിയാക്കുമെന്ന് ആദിവാസികൾക്ക് ഉറപ്പും നൽകി. കളക്റേറ്റിലെ സഹപ്രവർത്തകരുമായി സംസാരിച്ചു.
സഹായിക്കാൻ എല്ലാവരും സന്നദ്ധരായി. അന്നുതന്നെ ഫേസ്ബുക്കിൽ കളക്ടർ ഹാങിങ് ബ്രിഡ്ജ് ചാലഞ്ച് ഇട്ടു. ആദ്യ ദിനം തന്നെ കളക്ടറേറ്റ് ജീവനക്കാർ ഒരു ലക്ഷം രൂപ സമാഹരിച്ചു. കളക്ടറും ജീവനക്കാരും കൈകോർത്ത് അഞ്ചുലക്ഷത്തോളം രൂപ ചെലവിട്ട് രണ്ടാഴ്ചക്കകം പാലം പണി പൂർത്തിയാക്കി. പാലം പണിക്ക് ശ്രമദാനമായി കളക്ടറും ജീവനക്കാരും മൂന്നു ദിവസം പങ്കാളികളുമായി.
സർക്കാരിന്റെ സഹായത്തിനായി കാത്തുനിൽക്കാതെ കളക്ടറും റവന്യൂ ജീവനക്കാരും പണിത ഈ തൂക്കുപാലമാണ് മുണ്ടേരിയിലെ ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ കോളനികളിലെ 150തോളം ആദിവാസി കുടുംബങ്ങൾക്ക് പുഴകടക്കാനുള്ള ആശ്രയമായത്. ഇവർക്ക് ചെറിയ വാഹനങ്ങൾപോകാനുള്ള റോഡ് പാലത്തിനുള്ള പദ്ധതിയും സമർപ്പിച്ചാണ് കളക്ടർ മലപ്പുറത്തോട് വിടപറഞ്ഞത്. ത്. മുണ്ടേരി ഉൾവനത്തിലെ കോളനികളിലേക്കുള്ള റോഡ്പാലം ഇതുവരെയും യാഥാർത്ഥ്യമായിട്ടില്ല.
ജാഫർ മാലിക് പെരിന്തൽമണ്ണ സബ് കളക്ടറായിരിക്കെയാണ് പി.വി അൻവർ എംഎൽഎ ചീങ്കണ്ണിപ്പാലിയിൽ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് കാട്ടരുവിയിൽ കെട്ടിയ തടയണപൊളിക്കണമെന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. അന്ന് സ്ഥലം സന്ദർശിക്കാനെത്തിയ ജാഫർ മാലിക്കിനെ ആദിവാസികളെ ഇറക്കി തടഞ്ഞ് തടയണ പൊളിക്കാൻ പാടില്ലെന്ന ആവശ്യവും ഉയർത്തിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെയാണ് തടയണപൊളിക്കാൻ ജാഫർമാലിക് റിപ്പോർട്ട് നൽകിയത്. അന്നത്തെ കളക്ടർ അമിത് മീണ തടയണ പൊളിച്ചുനീക്കാൻ ഉത്തരവിട്ടു.
കളക്ടറുടെ ഉത്തരവിനെതിരെയുള്ള സ്റ്റേ റദ്ദാക്കിയ ഹൈക്കോടതി തടയണപൊളിക്കാൻ ഉത്തരവിട്ടപ്പോൾ മലപ്പുറം കളക്ടറായെത്തിയ ജാഫർ മാലിക്കിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തന്നെയാണ് തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നുവിട്ടതും. 32 വയസുള്ള രാജസ്ഥാൻ സ്വദേശിയായ ജാഫർമാലിക്ക് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഭാര്യ ഫർസാന പർവീൺ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.
Stories you may Like
- ജാഫർ ഭീമന്റവിട കൊടുംഭീകരൻ; കണ്ണൂരിൽ ഇനിയും ഒളിത്താവളങ്ങൾ
- ജാഫർ സിദ്ദിഖ് 'ഡ്രഗ് സിൻഡിക്കേറ്റ് തലവൻ' എന്ന് എൻസിബി
- 'ഗുസ്തി ഉപേക്ഷിക്കുന്നു': പൊട്ടിക്കരഞ്ഞ് കടുത്ത തീരുമാനവുമായി സാക്ഷി മാലിക്
- ജാഫർ ഭീമന്റവിട ചില്ലറക്കാരനല്ല; കണ്ണൂരിലെ എൻഐഎ അറസ്റ്റ് അതിനിർണ്ണായകം
- ഗുസ്തി താരങ്ങളുടെ സമരത്തിൽനിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകൾ തള്ളി സാക്ഷി മാലിക്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍