കുഞ്ഞുങ്ങൾ നിലവിളിച്ചപ്പോൾ രാത്രി സാറന്മാരെ വിളിച്ചു; പോയി പണി നോക്കാൻ പറഞ്ഞ് സാറന്മാര് ചൂടായി; ഇടമലയാർ അറക്കാപ്പ് ആദിവാസി കോളനി മൂപ്പൻ സങ്കടത്തോടെ മറുനാടനോട്; വൈശാലി ഗുഹയ്ക്ക് സമീപം വനം കയ്യേറി കുടിൽ കെട്ടിതാമസിക്കാൻ എത്തിയ കൂട്ടത്തെ ഭക്ഷണവും വെള്ളവും താമസവും നൽകാതെ പറഞ്ഞുപറ്റിച്ചെന്ന് പരാതി
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: ദുർഘട ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെ ഇടമലയാറിൽ വൈശാലി ഗുഹയ്ക്ക് സമീപം വനംകയ്യേറി കുടിൽ കെട്ടിതാമസിക്കാനുള്ള നീക്കവുമായി എത്തിയ തങ്ങളെ അധികൃതർ പറഞ്ഞുപറ്റിച്ചെന്നും ഭക്ഷണമോ വെള്ളമോ തലചായ്ക്കാനിടമോ നൽകാതെ വിഷമിപ്പിച്ചെന്നും ആദിവാസികൾ. വന്യമൃഗങ്ങൾ എത്തുന്ന സ്ഥലമാണെന്നും അതിനാൽ ഇവിടെ താമസിക്കേണ്ടെന്നും സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാമെന്നും പറഞ്ഞ് കയ്യേറ്റസ്ഥലത്തുനിന്നും വനംവകുപ്പധികൃതർ തങ്ങളെ വാഹനത്തിൽ കയറ്റി, ഇടമലയാറിലെ ട്രൈബൽ ഹോസ്റ്റലിന്റെ മുൻവശത്തിറക്കി സ്ഥലം വിടുകയായിരുന്നു.
പിന്നീട് അവശതകൾ പറഞ്ഞ് വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്നുമാണ് മലക്കപ്പാറ അറാക്കപ്പ് ആദിവാസികോളനി നിവാസികളുടെ ആരോപണം. 11 കുടുംബാംഗങ്ങളാണ് അറാക്കപ്പിൽ നിന്നെത്തിയിരുന്നത്. കൈക്കുഞ്ഞും വയസ്സായവരുമുൾപ്പെടെയുള്ള 33 പേരാണ് ആകെയുണ്ടായിരുന്നത്. വൈകുന്നേരത്തോടെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനുനയനീക്കത്തിൽ വിശ്വസിച്ചതാണ് തങ്ങൾ ദുരിതത്തിലാവാൻ കാരണമെന്ന് ഇവർ പറയുന്നു.
വിശന്നു, കരഞ്ഞാണ് കുഞ്ഞുങ്ങൾ ഉറങ്ങിയത്. പോരാൻ നേരം റേഷൻകടയിൽ നിന്നും വാങ്ങിയ അരി ഞങ്ങളുടെ കയ്യിലുണ്ടായിരുന്നു. സൗകര്യം കിട്ടിയിരുന്നെങ്കിൽ വേവിച്ച്, ഇച്ചിരി കഞ്ഞിയെങ്കിലും അതുങ്ങൾക്ക് കൊടുക്കാമായിരുന്നു. കെട്ടിടം തുറന്നു തരുമെന്ന് പറഞ്ഞിരുന്നതിനാൽ കാത്തിരുന്നു. രാത്രി 10.30 വരെ ഇതിനായി വിളിച്ചിട്ടും ആരും വന്നില്ല. വിളിച്ച് വിവരം പറഞ്ഞപ്പോൾ സാറന്മാര് ദേഷ്യപ്പെടുകയായിരുന്നു, കോളനി മൂപ്പൻ തങ്കപ്പൻ പറഞ്ഞു.
ജിവിക്കാൻ നിവൃത്തിയില്ലാതെ ഉള്ളതെല്ലാം ഇട്ടെറിഞ്ഞിട്ടാണ് ഞങ്ങൾ ഇവിടേയ്ക്ക് വന്നത്. ഇനി ഞങ്ങളുടെ പ്രശ്നത്തിന് പരിഹാരമാവാതെ മടക്കമില്ല, മൂപ്പൻ നയം വ്യക്തമാക്കി. ഇന്നലെ രാത്രി വൈകിയാണ് കോളനിവാസികളുടെ ദുസ്ഥിതി ഉന്നതാധികൃതരറിയുന്നത്. മലയാറ്റൂർ ഡി എഫ് ഒ 11 മണിയോടടുത്ത് ഹോസ്റ്റലിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കോളനിവാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ സമയത്തും ഹോസ്റ്റൽ തുറന്നുകൊടുക്കാൻ താക്കോലുമായി ഉത്തരവാദിത്വപ്പെട്ടവർ എത്തിയിരുന്നില്ല.
താഴുപൊട്ടിച്ച് അകത്തുകയറ്റാമെന്നുള്ള ഡി എഫ് ഒയുടെ നിർദ്ദേശം കോളനിവാസികൾ നിരാകരിക്കുകയായിരുന്നു. കുട്ടികളൊക്കെ ഓരോസ്ഥലങ്ങളിലായി ഉറങ്ങിയെന്നും ഇനി രാവിലെ തുറന്നാലും മതിയെന്നുമായിരുന്നു ഇവരുടെ നിലപാട്. പക്ഷേ ഇന്ന് ഉച്ചയായിട്ടും ഇവർക്കായി ഹോസ്റ്റൽ തുറന്നുനൽകിയിട്ടില്ല. ചാലക്കുടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ റ്റി ഡി ഒ മാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതിനുപുറമെ കുട്ടമ്പുഴ പൊലീസും വനംവകുപ്പ് ജീവനക്കാരും ഹേസ്റ്റൽ പരിസരത്ത് ക്യാമ്പുചെയ്യുന്നുണ്ട്.
തങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കാതെ ഇവിടെ നിന്നും മടങ്ങില്ലന്നാണ് ഹോസ്റ്റൽ പരിസരത്ത് തമ്പടിച്ചിട്ടുള്ളവർ ഒന്നടങ്കം വ്യക്തമാക്കുന്നത്. അടച്ചുറപ്പുള്ള വീടും സുഗമമായ ജീവിത സാഹചര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരടക്കമുള്ളവരുടെ മുമ്പിൽ വർഷങ്ങൾക്ക് മുമ്പുമുതൽ നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നും ഇതിനൊന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് താമസയോഗ്യമായ ഭൂമികണ്ടെത്തി കുടിൽകെട്ടാൻ എത്തിയതെന്നും ഇവർ പറയുന്നു.
കുടിൽ കെട്ടാനെത്തിയവരെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയെന്നും ഇതെത്തുടർന്ന് വൈകിട്ടോടെ അവർ സ്ഥലത്തുനിന്നും പിൻവാങ്ങിയെന്നുമായിരുന്നു ഇന്നലെ തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ മറുനാടനോട് വ്യക്തമാക്കിരുന്നത്. ഇന്ന് കോളനിവാസികൾ നിലപാട് കടുപ്പിച്ചതോടെ ഈ വിഷയം പരിഹരി്ക്കുന്നതിനുള്ള നീക്കം ഉന്നത തലത്തിൽ തന്നെ ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.രണ്ട് ദിവസം മുമ്പാണ് മലക്കപ്പാറയ്ക്കടുത്തി ഉൾവനമേഖലയിൽ സ്ഥിതിചെയ്യുന്ന അറാക്കപ്പ് ആദിവാസി കോളനിയിലെ താമസക്കാരായിരുന്ന 11 കുടംബങ്ങൾ ഇടമലയാറിൽ വൈശാലി ഗുഹയിൽ നിന്നും 100 മീറ്ററോളം അകലെ ഇടമലയാർ-താളുംകണ്ടം പാതയോരത്ത് വനഭൂമിയിൽ കുടിൽകെട്ടി താമസമാരംഭിക്കാനെത്തിയത്.
ഇന്നലെ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി താമസക്കാരോട് ഉടൻ സ്ഥലം വിടാൻ ആവശ്യപ്പെട്ടു.തങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ലഭിക്കാതെ ഇവിടെ നിന്നും ഒഴിവാകില്ലന്നും ബലംപ്രയോഗിച്ചാൽ പ്രതിഷേധത്തിന്റെ രീതി മാറുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. ഇതോടെ തിരക്കിട്ട നീക്കത്തിൽ നിന്നും വനംവകുപ്പധികൃതർ പിന്മാറുകയായിരുന്നു.സമരത്തിന് പിൻതുണപ്രഖ്യാപിച്ച് ആദിവാസി ഐക്യവേദി പ്രവർത്തക ചിത്ര നിലമ്പൂരും സ്ഥലത്തെത്തിയിരുന്നു.ഇതോടെ സംഘടന തലത്തിൽ നടത്തിയ ആസുത്രിത നീക്കമാണ് കയ്യേറ്റെമെന്നും അധികൃതർക്ക് ബോദ്ധ്യമായി.
ദുർഘട ജീവിത സാഹചര്യങ്ങളോടുപൊരുതിയുള്ള ജീവിതം മടുത്തെന്നും പലതവണ മന്ത്രിയടക്കമുള്ളവരെക്കണ്ട് സുരക്ഷിത താമസസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഇത് ഇനിയും നടപ്പിലാവാത്ത സാഹചര്യത്തിൽ,ഗതികെട്ടാണ് തങ്ങൾ കുടിൽക്കെട്ടി താമസമാരംഭിക്കാനെത്തിയതെന്നും കോളനിവാസികൾ ഇന്നലെ മറുനാടനോട് വ്യക്തമാക്കിയിരുന്നു.
്
മറുനാടൻ ഈ കോളനിവാസികൾ നേരിടുന്ന വിഷമതകളെക്കുറിച്ച് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.താമസിക്കാൻ അടച്ചുറപ്പുള്ള വീടും ചികത്സമാർഗ്ഗവും വേണമെന്നതായിരുന്നു അന്ന് ഇവർ മുന്നോട്ടുവച്ച പ്രധാന ആവശ്യം.കൂട്ടത്തിലൊരാൾക്ക് രോഗം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ ചാക്കിൽ കിടത്തി കൊടുംവനത്തിലൂടെ ചുമക്കകയല്ലാതെ മറ്റ് മാർഗ്ഗമില്ലന്നും അതുകൊണ്ട് തന്നെ കൃത്യസമയത്ത് ചികത്സ കിട്ടാതെ കോളനിവാസികളായ നിരവധി മരണപ്പെട്ടിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.
മുമ്പ് ഇടുക്കി ജില്ലയിലും പിന്നീട് എറണാകുളം ജില്ലയിലുമായ കുട്ടമ്പുഴ പഞ്ചായത്തിലാണ് തങ്ങൾ ഉൾപ്പെട്ടിരുന്നതെന്നും ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തങ്ങളുടെ കോളനി തൃശ്ശൂർ ജില്ലയുടെ ഭാഗമാക്കുകയായിരുന്നെന്നും ഇതുകൊണ്ട് ഇന്നുവരെ യാതൊരു പ്ര യോജനവും ഉണ്ടായിട്ടില്ലന്നുമാണ് ഇവർ വെളിപ്പെടുത്തുന്നത്.തങ്ങൾ അനുഭവിച്ചുവരുന്ന ദുരിത ജീവിതത്തെക്കുറിച്ച് കോളനിവാസികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ ഇങ്ങനെ:
45- ളം കുടംബങ്ങളാണ് അറാക്കപ്പ് കോളനിയിൽ താമസിക്കുന്നത്.വാടാട്ടുപാറയിലും മലക്കപ്പാറയിലുമാണ് അവശ്യസാധനങ്ങൾ വാങ്ങാനായി പോകുന്നത്.രണ്ടുസ്ഥലത്തേയ്ക്കും വാഹനസൗകര്യമില്ല.രണ്ട് മണിക്കൂറോളം മലകയറിയറി ഇറങ്ങി,നാലരമണിക്കൂറോളം പോണ്ടി( ഇല്ലികൾ കൂട്ടിക്കെട്ടിയ ചങ്ങാടം)തുഴഞ്ഞാണ് വടാട്ടുപാറയിൽ എത്തുന്നത്.
വന്യമൃങ്ങൾ വിലസുന്ന കൊടുകാട്ടിലൂടെ 4 മണിക്കൂറോളം നടന്നാണ് മലക്കാപ്പാറയിൽ എത്തുന്നത്.ചികത്സ ആവശ്യമായി വന്നാൽ ഇവിടെനിന്നും 88 കിലോമീറ്റർ അകലെ ചാലക്കുടി സർക്കാർ ആശുപത്രിയിലെത്തണം. കോളനിയിൽ ആർക്കെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള പെടാ പ്പാടാണ് വല്ലാതെ വിഷമിപ്പിക്കുന്നത്.മുളക്കഷണങ്ങളും ചാക്കും ഉപയോഗപ്പെടുത്തി രോഗിയെ കിടത്തികൊണ്ടുപോകുന്നതിനുള്ള മഞ്ചൽ ഒരുക്കുകയാണ് ഈ ഘട്ടത്തിൽ ആദ്യം ചെയ്യുക.പിന്നെ രോഗിയെ മഞ്ചലിൽകിടത്തി ,ചുമന്ന് കഴിയാവുന്ന വേഗത്തിൽ കാടും മേടും താണ്ടും.
ആനത്താരകൾ ഉൾപ്പെടുന്നതും കടവയും കരടിയുമൊക്കെ വിഹരിക്കുന്നതുമായ വനപാതി യൂടെയാണ് രാവും പകലുമൊക്ക രോഗിയെയും കൊണ്ടുപോകേണ്ടത്.ഏകദേശം 4 മണിക്കൂറോളമെടുക്കും മലക്കപ്പാറയിൽ എത്താൻ.വിദഗ്ധ ചിക്തസ ലഭിക്കണമെങ്കിൽ ഇവിടെ നിന്നും വാഹനത്തിൽ 88 കിലോമീറ്റർ അകലെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തണം.ഒന്നര മണിക്കൂറോളം ഇതിനായും വേണം.ചിലപ്പോഴൊക്കെ സമയത്ത് ആശുപത്രിയിൽ എത്തിക്കാ ൻ വൈകുന്നതുമൂലം രോഗി കൺമുന്നിൽ പിടഞ്ഞുമരിക്കുന്നത് ഉറ്റവർക്ക് നോക്കി നിൽക്കേണ്ടിയും വന്നിട്ടുണ്ട്.അടുത്തകാലത്ത് ഇങ്ങിനെ മൂന്നുപേർ മരിച്ചിട്ടുണ്ട്.
പ്രളയകാലത്ത് ഏറെ ഭയപ്പെട്ടാണ് മലമുകളിലൊക്കെ താമസിച്ചിരുന്നത്.സുരക്ഷിതമായ സ്ഥല ങ്ങളിൽ അടച്ചുറപ്പുള്ള വീട് നിർമ്മിച്ചുനൽകണമെന്ന് അന്നുമുതൽ ആവശ്യപ്പെടുന്നതാണ്. മന്ത്രിയുൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയെങ്കിലും ഒരുപരിഹവുമായിട്ടില്ല.ഇന്ന് ശരിയാവും നാളെ ശരിയാവും എന്നും പറഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. താമസിയിക്കാൻ അടച്ചുറപ്പുള്ള വീട് എല്ലാവർക്കും ലഭ്യമാക്കുമെന്നുള്ള സർക്കാർ പ്രഖ്യാപ നത്തിൽ പ്രതീക്ഷിയർപ്പിച്ചാണ് മന്തിക്ക് നിവേദനം സമർപ്പിച്ചത്.ആർക്കും കൃത്യമായ വരുമാന മാർഗ്ഗങ്ങളില്ല.കുറച്ച് ഭൂമിയുണ്ട്.ഇതിൽ കൃഷിപ്പണിയാണ് മിക്കവരുടെയും തൊഴിൽ. ഇപ്പോൾ കൃഷിയിൽ നിന്നും കാര്യമായ വരുമാനമില്ല.ഈറ്റവെട്ടുള്ള അവസരങ്ങളിൽ കുറച്ചു പേർക്ക് പണികിട്ടും.പുറമെ കൂലിപ്പണിക്കുപോയിട്ടാണ് മറ്റൊരുകൂട്ടർ പട്ടിണിയില്ലാതെ കഴിയുന്നത്.
സ്ഥിരവരുമാനമോ തൊഴിലോ ഇല്ലാത്തത് ഭാവിജീവിതം അനിശ്ചിതമാക്കിയിരിക്കുകയാണ്. മലക്കപ്പാറയിലെ ട്രൈബൽ സ്കൂളിലാണ് കുട്ടികളുടെ പഠനം.ഇവിടെ ഹോസ്റ്റൽ സൗകര്യവുമുണ്ട്. സുരക്ഷിതമായ സ്ഥലത്ത്, അടച്ചുറപ്പുള്ള വീടും തൊഴിലും ചികത്സാകേന്ദ്രങ്ങളിലെത്താൻ ഗതാഗത മാർഗ്ഗവും അത്യവശ്യമായി വേണ്ട കാര്യങ്ങളാണ്.ഇനി ഇക്കാര്യങ്ങളിൽ തീരുമാനമാതെ പിന്നോട്ടില്ല.കോളിനവാസികൾ നയം വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്