Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ബൈക്കിൽ കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്; മുണ്ടിക്കൽ താഴം ബസ് സ്റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികൾ ബൈക്കിൽ കയറ്റി; പിന്നിൽ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കിൽ കയറി ഓടിച്ചു; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു പൊലീസ്

കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ബൈക്കിൽ കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്; മുണ്ടിക്കൽ താഴം ബസ് സ്റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികൾ ബൈക്കിൽ കയറ്റി; പിന്നിൽ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കിൽ കയറി ഓടിച്ചു; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ചേവായൂരിൽ കൂട്ടബലാത്സംഗത്തിനിരയായ മാനസിക ദൗർബല്യമുള്ള യുവതിയെ പ്രതികൾ ബൈക്കിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്. മുണ്ടിക്കൽ താഴം ബസ് സ്റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികൾ ബൈക്കിൽ കയറ്റുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലാണ് ഇപ്പോൾ പൊലീസിന്റെ ശ്രദ്ധ. അതുകൊണ്ട് തന്നെ ഈ സിസി ടി വി ദൃശ്യങ്ങൾ ഏറെ നിർണായകമാകും.

ബൈക്കിന്റെ പിന്നിൽ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കിൽ കയറി ഓടിച്ചു പോകുകയായിരുന്നു. തുടർന്ന് ഒരു കിലോമീറ്റർ അകലെയുള്ള ബസ് സ്റ്റോപ്പിൽ എത്തിച്ചു. അവിടെ നിർത്തിയിട്ടിരുന്ന ബസിൽ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്നു പ്രതികളാണ് കേസിലുള്ളത്.

പീഡനത്തിനു ശേഷം യുവതിയെ രാത്രിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് അവശയായ യുവതിയെ ഒരു ഓട്ടോ ്രൈഡവർ വീട്ടിലെത്തിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്നു പൊലീസ് സമീപപ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.

കേസിൽ പ്രതികളായ ഗോപീഷിനെയും മുഹമ്മദ് ഷമീറിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്ത്യേഷ്‌കുമാർ ഇപ്പോഴും ഒളിവിലാണ്. കേസിൽ തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. ഇന്ത്യേഷ്‌കുമാർ 2003-ലെ കാരന്തൂർ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതി വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കിട്ടാണ് വീട്ടിൽ നിന്ന് യുവതി ഇറങ്ങിപ്പോയത്. അമ്മ കുളിക്കാൻ പറഞ്ഞതിൽ പിണങ്ങിയാണ് യുവതി വീട് വിട്ടത്. തുടർന്ന് ചേവായൂരിൽ റോഡരികിൽ നിന്ന യുവതിയെ ആരോ മെഡിക്കൽ കോളേജിലെത്തിച്ചു. മെഡിക്കൽ കോളേജിൽ പോണം എന്ന് യുവതി തന്നെ ആവശ്യപ്പെട്ട പ്രകാരമാണ് മെഡിക്കൽ കോളേജിന് സമീപത്തെത്തിച്ചത്.

അവിടെ എത്തിയപ്പോൾ ആരോ അവർക്ക് ചെരിപ്പും വാങ്ങി നൽകി. എന്നാൽ അപ്പോഴേക്ക് വീട്ടിൽ പോകണമല്ലോ എന്ന് ഓർമ വന്ന യുവതി റോഡരികിൽ ആകെ പരിഭ്രാന്തയായി നിൽക്കുന്നത് കണ്ടപ്പോഴാണ് പ്രതികളായ ഗോപീഷും ഇന്ത്യേഷും അവരെ സമീപിച്ചത്. പല ബസ്സുകൾക്കും വണ്ടികൾക്കും കൈ കാണിച്ചെങ്കിലും നിർത്തിയില്ലെന്ന് യുവതി പറയുന്നു.

പ്രതികൾ മദ്യപിച്ചിരുന്നു. വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ യുവതിയെ മുണ്ടയ്ക്കൽ താഴം എന്ന സ്ഥലത്തെ ബസ് ഷെഡിന് സമീപത്തേക്കാണ് പ്രതികൾ കൊണ്ടുപോയത്. അവിടെ രണ്ട് മൂന്ന് ബസ്സുകൾ, ലോക്ക്ഡൗണായതിനാൽ നിർത്തിയിട്ടിരുന്നു. ഇതിലൊരു ബസ്സിൽ കയറ്റിയ ഗോപീഷും ഇന്ത്യേഷും യുവതിയെ പീഡിപ്പിച്ചു. സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. അയാളും ബസ്സിനകത്ത് വച്ചും പുറത്ത് വച്ചും യുവതിയെ പീഡിപ്പിച്ചു.

പീഡന ശേഷം യുവതിക്ക് പ്രതികൾ ഭക്ഷണം വാങ്ങി നൽകി. വീണ്ടും പീഡനശ്രമമുണ്ടായി. ഒടുവിൽ യുവതിയെ വീടിന് സമീപത്ത് ഇറക്കി വിട്ട പ്രതികൾ കയ്യിൽ കുറച്ച് പൈസയും കൊടുത്തു. വീട്ടിലെത്തിയ യുവതിയുടെ കയ്യിൽ പണം കണ്ടപ്പോഴാണ് അമ്മ ഇതെങ്ങനെ കിട്ടിയെന്ന് ചോദിച്ചത്. അപ്പോഴേക്ക് യുവതി ആകെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ക്രൂരത പുറത്താകുന്നത്. തനിക്ക് വേദനിക്കുന്നുവെന്നും, വിറയ്ക്കുന്നുവെന്നും മരുന്ന് കഴിക്കുന്നതാണെന്നുമെല്ലാം മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടി പീഡനത്തിനിടെ പ്രതികളോട് പറഞ്ഞിരുന്നു. ഇതൊന്നും കേൾക്കാതെ ക്രൂരമായി യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP