പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണത്തിൽ മുഖ്യസൂത്രധാരൻ ജനറൽ മാനേജർ; അരങ്ങേറിയത് കോടികളുടെ തട്ടിപ്പ്; എന്തിനുമേതിനും കമ്മിഷൻ: രക്ഷപ്പെടുത്താൻ ഉന്നതതല നീക്കം
ശ്രീലാൽ വാസുദേവൻ
തിരുവല്ല: പുളിക്കീഴ് ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടു വന്ന സ്പിരിറ്റ് മോഷ്ടിച്ചു വിറ്റതിന്റെ പിന്നിലുള്ള മുഖ്യസൂത്രധാരൻ ജനറൽ മാനേജർ അലക്സ് പി. ഏബ്രഹാം. മോഷണം പിടിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ ഇയാളെ സസ്പെൻഡ് ചെയ്തു.
അറസ്റ്റും മാധ്യമങ്ങളിൽ വാർത്തയും വരുന്നത് ഒഴിവാക്കാൻ ഒളിവിൽ ഇരുന്നു കൊണ്ട് അലക്സ് കരുക്കൾ നീക്കുന്നു. അലക്സിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ കരാർ ലോബി വർഷങ്ങൾ കൊണ്ട് സ്പിരിറ്റ് മറിച്ചു വിറ്റും സാധനങ്ങൾ വാങ്ങുന്നതിന്റെ കമ്മീഷൻ ഇനത്തിലും തട്ടിയെടുത്തത് കോടികളാണ്. ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും ഇതിന്റെ പങ്ക് ലഭിച്ചു.
സർക്കാരിന്റെ നോട്ടമെത്താത്തത് തുണയാക്കി, തങ്ങൾക്ക് ഒത്താശ ചെയ്യുന്നവരെ മാത്രം ഫാക്ടറിയിൽ ജീവനക്കാരായി നിയമിച്ചു കൊണ്ട് അരങ്ങേറിയ തട്ടിപ്പിന് ചുക്കാൻ പിടിച്ചിരുന്നത് ഇപ്പോൾ പ്രതിപ്പട്ടികയിൽ ഇടം നേടിയിയിട്ടുള്ള ജനറൽ മാനേജർ അലക്സ് പി ഏബ്രഹാമാണെന്ന് ഇവിടെ നിന്ന് വിരമിച്ച ജീവനക്കാർ പറയുന്നു. കമ്പനിക്കെതിരേ പലരും നിയമ പോരാട്ടത്തിലാണ്.
പല നാളുകളായി നടത്തിയ മോഷണത്തിന് ഇപ്പോൾ പിടി വീണപ്പോൾ വെറുമൊരു ജീവനക്കാരായ അരുൺകുമാറിനെ മാത്രം പ്രതിയാക്കി രക്ഷപ്പെടാനാണ് ജനറൽ മാനേജർ അലക്സ് പി ഏബ്രഹാം, പഴ്സൊണൽ മാനേജർ ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവർ ശ്രമിച്ചത്. എന്നാൽ, പൊലീസ് കസ്റ്റഡിയിലായ അരുൺ കുമാറും രണ്ടു ടാങ്കർ ഡ്രൈവർമാരും സ്പിരിറ്റ് മോഷണത്തിൽ ഉന്നതർക്കുള്ള പങ്ക് വിശദീകരിച്ചതോടെ തന്ത്രം പൊളിഞ്ഞു. മാതാവ് രാധാമണി കാൻസർ ബാധിച്ച് മരിച്ചതിനാൽ ആശ്രിതനെന്ന നിലയിലാണ് അരുൺ കുമാറിന് ഇവിടെ ജോലി ലഭിച്ചത്. ഇയാളുടെ പ്രബേഷൻ പോലും ഡിക്ലയർ ചെയ്തിട്ടില്ല.
92-93 കാലയളവിലാണ് പുതുപ്പള്ളി സ്വദേശിയായ അലക്സ് ട്രാവൻകൂർ ഷുഗേഴ്സിൽ ജോലിക്ക് കയറിയത്. ആദ്യം സാമ്പത്തിക കാര്യങ്ങൾ നോക്കുന്ന മാനേജരായിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് ഇയാൾ മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. ഏതു സർക്കാർ വന്നാലും അലക്സ് അവർക്കൊപ്പം നിന്നു പോന്നു. അതു കൊണ്ടു തന്നെ ഫാക്ടറിയിലെ പർച്ചേസിങ്, കരാർ നിയമനം എന്നിവയൊക്കെ അലക്സിന്റെ കൈകളിലൂടെയാണ് നടന്നത്.
ഒന്നര വർഷം മുമ്പാണ് അലക്സ് ജനറൽ മാനേജരായത്. അതിനും വർഷങ്ങൾക്ക് മുൻപ് തന്നെ ക്രമക്കേടുകൾ ഇവിടെ തുടങ്ങി. സ്പിരിറ്റ് മോഷണം മാത്രമല്ല, മദ്യ ഉൽപാദനത്തിനും വിതരണത്തിനുമുള്ള അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിന് വൻ തുക കമ്മിഷൻ കൈപ്പറ്റുന്ന പതിവും ഉണ്ടായിരുന്നു. മദ്യ നിർമ്മാണത്തിനുള്ള കാരാമീൽ, ബോട്ടിൽ, അടപ്പ്, ലേബൽ, സീൽ, കുപ്പികൾ പായ്ക്ക് ചെയ്യുന്നതിനുള്ള കാർട്ടൻ എന്നിവയൊക്കെ വൻ തുക കമ്മീഷൻ കൈപ്പറ്റിയാണ് കരാർ നൽകിയത്.
അഞ്ചു കൊല്ലം മുൻപ് ഇവിടെ നടന്ന പ്രൊഡക്ഷൻ മാനേജർ നിയമനത്തിൽ വലിയ അട്ടിമറി ഉണ്ടായിരുന്നു. താൽകാലിക നിയമനത്തിന് തയാറാക്കിയ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കിലുണ്ടായിരുന്നത് അനൂപ് മുകുന്ദൻ എന്ന ഉദ്യോഗാർഥിയായിരുന്നു. ഡിസ്റ്റിലറി സംബന്ധിച്ച കാര്യങ്ങളിലും കഴിവും പ്രവൃത്തി പരിചയവുമുള്ള അനൂപിനെ പ്രൊഡക്ഷൻ മാനേജരായി നിയമിച്ചു. അനൂപിന്റെ കഴിവിൽ കമ്പനിയും ഫാക്ടറിയും ഗുണമേന്മ കൂടിയ മദ്യം ഉൽപാദിപ്പിക്കുകയും ജവാൻ റം വിപണയിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും ചെയ്തു.
അനൂപുള്ളതിനാൽ സ്പിരിറ്റ് മോഷണം അടക്കം നടക്കാതെ വന്നപ്പോൾ അയാളെ പുറത്താക്കാൻ നീക്കം നടന്നു. രണ്ടാം വർഷം അനൂപിന് കരാർ പുതുക്കി നൽകിയെങ്കിലും ഏറെ വൈകാതെ പലവിധ കാരണങ്ങൾ സൃഷ്ടിച്ച് ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. പിന്നെ നിയമിച്ചയാളാണ് ഇപ്പോഴത്തെ പ്രൊഡക്ഷൻ മാനേജർ മേഘ. അനൂപ് ഇപ്പോൾ മഹാരാഷ്ട്രയിലെ ഒരു ഡിസ്റ്റിലറിയിലാണ് ജോലി ചെയ്യുന്നത്. ചുരുക്കപ്പട്ടികയിൽ മൂന്നാം റാങ്കുകാരിയായിരുന്നു പാലക്കാട്ടുകാരി മേഘ. ചട്ടം മറി കടന്നാണ് ഇവരെ മാനേജർ തസ്തികയിൽ നിയമിച്ചത്.
മലിനീകരണ നിയന്ത്രണ ബോർഡിൽ താൽകാലിക ജീവനക്കാരിയായിരുന്ന മേഘയ്ക്ക് ഡിസ്റ്റിലറി സംബന്ധമായ യാതൊരു അറിവുമുണ്ടായിരുന്നില്ല. ഇവിടെ നിയമിച്ച ശേഷം എറണാകുളത്തെ സ്വകാര്യ ഡിസ്റ്റിലറിയിൽ കമ്പനി ചെലവിൽ പരിശീലനത്തിന് അയക്കുകയാണ് ചെയ്തത്. മേഘയെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്തിയാണ് പിന്നീടുള്ള ക്രമക്കേടുകൾ ഇവർ നടത്തിയത്. കാലാ കാലങ്ങളിൽ മേഘയ്ക്ക് കരാർ പുതുക്കി നൽകി. മറ്റൊരാളെ കൊണ്ടു വരാനും ഇവർ ശ്രമിച്ചില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം മേഘയെ ജോലിയിൽ സ്ഥിരപ്പെടുത്താൻ നീക്കം നടന്നിരുന്നു. എന്നാൽ, മേഘയുടെ യോഗ്യതയിൽ സംശയം പ്രകടിപ്പിച്ച് എംഡി ആ നീക്കത്തിന് തടയിടുകയായിരുന്നു.
മാധ്യമങ്ങൾ സ്പിരിറ്റ് മോഷണത്തിന് പിന്നാലെ കൂടിയതോടെ താൻ കൂടുതൽ കുഴപ്പത്തിലാകുമെന്ന് മനസിലാക്കിയാണ് അലക്സ് പി ഏബ്രഹാം ഒളിവിൽ ഇരുന്ന കരുക്കൾ നീക്കുന്നത്. മാധ്യമ വാർത്തകൾ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാൻ ഉന്നത തലത്തിലാണ് ഇയാളുടെ നീക്കം. അലക്സിന്റെ കോടികളുടെ അനധികൃത സമ്പാദ്യവും ബിനാമി സ്വത്തും അന്വേഷണ പരിധിയിൽ വരും. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം പുറത്തു വന്നതോടെ പത്തനംതിട്ട എസ്പി ആർ നിശാന്തിനി നേരിട്ട് മേൽനോട്ടം ഏറ്റെടുത്തു.
തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റാവുത്തറെ മാറ്റി നിർത്തിയാണ് അന്വേഷണം. പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബിജു വി. നായർ, ഇപ്പോഴത്തെ ഇൻസ്പെക്ടർ ഇഡി ബിജു എന്നിവർ അന്വേഷണ സംഘത്തിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍