കിഴക്കമ്പലത്തെ ഭരണം പിടിച്ചത് ബദൽ മാതൃകയായി; നാല് പഞ്ചായത്തിൽ കൂടി ചുവടുറപ്പിച്ചപ്പോൾ പാർട്ടികൾക്ക് ഭയം തുടങ്ങി; അവലോകന യോഗത്തിന് ശേഷം മന്ത്രി നടത്തിയത് കടന്നാക്രമണം; വാഴ കൃഷിയും നശിപ്പിക്കുമോ? കിറ്റക്സിനെ കെട്ടുകെട്ടിക്കാൻ കേരളത്തിലെ വികസന രാഷ്ട്രീയം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിനും സർക്കാരിനുമെതിരെ കിറ്റെക്സ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വ്യവസായമന്ത്രി മന്ത്രി പി രാജീവ് കടന്നാക്രമ സ്വരത്തിൽ പറയുമ്പോൾ അടയുന്നത് ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ. കേരളത്തിൽ ബദൽ രാഷ്ട്രീയ ചിന്ത അവതരിപ്പിച്ച കിറ്റക്സിനെ കെട്ടുകെട്ടിക്കുന്നതിലൂടെ കിഴക്കമ്പലത്തെ രാഷ്ട്രീയം വീണ്ടും അനുകൂലമാക്കുകയാണ് ഇടതു ലക്ഷ്യമെന്നാണ് സൂചന. അപ്പാരൽ പാർക്കിനായി മനസ്സിൽ കണ്ട സ്ഥലത്ത് വാഴകൃഷി നടത്തുമെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാഴ കൃഷിയേയും തടസ്സപ്പെടുത്താനുള്ള ആലോചനകൾ നടക്കുമെന്ന ആശങ്കയും കിറ്റക്സ് ഗ്രൂപ്പിന് ഉണ്ട്.
കിഴക്കമ്പലത്ത് ജനകീയ ഇടപെടലുമായി കൈയടി നേടിയ ട്വന്റി ട്വന്റി അപ്രതീക്ഷിതമായാണ് ആറു കൊല്ലം മുമ്പ് പഞ്ചായത്ത് ഭരണം പിടിച്ചത്. ഒരു കൊല്ലം മുമ്പ് സമീപപ്രദേശത്തും കരുത്തു കാട്ടി. അന്ന് മുതൽ തന്നെ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ കണ്ണിലെ കരടായി കിറ്റക്സ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാടിൽ മികച്ച പ്രകടനം ട്വന്റി ട്വൻി കാഴ്ചവച്ചു. പക്ഷേ ജയിച്ചില്ല. ഇതോടെ കിറ്റക്സിനെ ഒറ്റപ്പെടുത്തി ഈ ബദൽ രാഷ്ട്രീയത്തെ തകർക്കാനുള്ള ശ്രമങ്ങൾ പലകോണിൽ തുടങ്ങി. കടമ്പയാറിലെ മാലിന്യ പ്രശ്നവും ഇതിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ കിറ്റക്സിനെ പൂർണ്ണമായും തള്ളി പറയുകയാണ് സർക്കാർ. ഇതോടെ കേരളം വിടേണ്ട അവസ്ഥയിലായി കിറ്റക്സ്.
ഇടതു സർക്കാർ ഇങ്ങനെ നീങ്ങുമ്പോൾ കേരളത്തിലെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് കിറ്റക്സിന്റെ കാര്യത്തിൽ മൗനത്തിലാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ട്വന്റി ട്വന്റിയുടെ നിലപാടുകൾ കോൺഗ്രസിന് തലവേദനയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് നഷ്ടമായതിന് പിന്നിലും കിറ്റക്സ് നേതൃത്വം നൽകിയ ബദൽ രാഷ്ട്രീയമായിരുന്നു കോൺഗ്രസിന് വിനയായത്. എറണാകുളം ജില്ലയിൽ പ്രതീക്ഷിച്ച മുന്നേറ്റം കോൺഗ്രസിനുണ്ടാക്കാനുമായില്ല. തൃക്കാക്കരയിൽ പിടി തോമസിന് പോലും വലിയ വെല്ലുവിളിയായി ട്വന്റി ട്വന്റി മാറിയിരുന്നു. അതിനാൽ പ്രതിപക്ഷം മൗനത്തിലാണ്. ഈ സാഹചര്യത്തിലാണ് കിറ്റ്കിസിനെതിരെ നീങ്ങാനുള്ള കരുത്ത് സർക്കാരിന് കിട്ടുന്നതും.
അപ്പാരൽ പാർക്കുമായി ബന്ധപ്പെട്ടാണ് വിവാദമെങ്കിലും കിറ്റ്കിസിന്റെ നിലവിലെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തന്റെ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാനാകുമോ അടപ്പിക്കുമോ എന്ന നിലയിലേക്കു കാര്യങ്ങൾ എത്തിക്കുകയാണെന്നു കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം.ജേക്കബ് തിരിച്ചറിയുന്നു. താനാണു പ്രശ്നക്കാരനെന്ന മട്ടിൽ കാര്യങ്ങൾ എത്തിക്കുകയാണ് ഇപ്പോൾ. സർക്കാരിനെയും വ്യവസായ മന്ത്രിയെയും വെല്ലുവിളിക്കാനല്ല തന്റെ ശ്രമം. പ്രശ്നങ്ങൾ പരിഹരിക്കലല്ല സർക്കാർ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.
കേരളത്തിനും സർക്കാരിനുമെതിരെ കിറ്റെക്സ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കിറ്റെക്സിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധന നിയമപരമായിരുന്നുവെന്നും അതിന്റെ പേരിൽ സർക്കാരിനും നാടിനുമെതിരെയുള്ള പ്രചാരവേല ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദത്തെത്തുടർന്നു മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. അതിശക്തമായ നടപടികൾ തുടരാനാണ് ഈ യോഗത്തിലേയും തീരുമാനം.
അവർ ചെയ്ത രീതിയോട് എതിർപ്പുണ്ട്. അവർ പറഞ്ഞതല്ല ഈ നാട്. അതു ജനങ്ങളോടു പറയേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ, അതിന്റെ പേരിൽ സർക്കാർ വിരോധം കാണിക്കില്ല. പദ്ധതികൾക്കു പിന്തുണ നൽകും. ജനപ്രതിനിധികൾ ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനും ഹൈക്കോടതിയുമാണ് പരിശോധനകൾ ആവശ്യപ്പെട്ടത്. അതേപ്പറ്റി പരാതികളുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കാമായിരുന്നു. കേരളം വ്യവസായത്തിനു പറ്റുന്ന നാടല്ല എന്നു വരുത്തിത്തീർക്കാനാണ് കിറ്റെക്സ് എംഡി സാബു ജേക്കബ് ശ്രമിച്ചത്. ഇതിനു പിന്നിലുള്ള താൽപര്യം വ്യക്തമാക്കേണ്ടതും അദ്ദേഹമാണ്-ഇതാണ് രാജീവിന്റെ വിമർശനം.
ബെന്നി ബഹനാൻ എംപി ദേശീയ മനുഷ്യാവകാശ കമ്മിഷനിലും പി.ടി.തോമസ് എംഎൽഎ നിയമസഭയിലും പരാതി ഉന്നയിച്ചു. അതിന്റെയടിസ്ഥാനത്തിൽ വകുപ്പുകൾക്കു ലഭിച്ച നിർദ്ദേശപ്രകാരമാണു പരിശോധന നടത്തിയത്. ഹൈക്കോടതിയിൽ ലഭിച്ച പരാതിയിലും പരിശോധനയ്ക്കു നിർദ്ദേശിച്ചു. സർക്കാർ സ്വമേധയാ ഒരു പരിശോധനയും നടത്തിയില്ലെന്ന് സർക്കാർ വിശദീകരിക്കുന്നു. കടമ്പ്രയാറിലെ മലിനീകരണം സംബന്ധിച്ച പരിശോധന പൂർത്തിയായിട്ടില്ല. കിറ്റെക്സിന്റെ രാഷ്ട്രീയം സർക്കാർ പരിഗണിക്കേണ്ട കാര്യമില്ല. കേരളത്തിന്റെ വ്യവസായ പുരോഗതിയിൽ അവർ വലിയ സംഭാവന നൽകി. നാടിന്റെ പിന്തുണയോടെയാണ് അവർ വളർന്നത്-രാജീവ് വിശദീകരിക്കുന്നു.
അസെൻഡ് നിക്ഷേപക സംഗമത്തിൽ നിർദ്ദേശിക്കപ്പെട്ട പദ്ധതികളൊന്നും നടക്കുന്നില്ലെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. 549 കോടി രൂപയുടെ 19 പദ്ധതികൾ യാഥാർഥ്യമായി. 7420 കോടിയുടെ 60 പദ്ധതികൾ പുരോഗമിക്കുന്നു. ആകെ 148 പദ്ധതികളിൽ 12% പ്രവർത്തനം തുടങ്ങി. 52% നിർമ്മാണഘട്ടത്തിലാണ് മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി കിറ്റക്സ് ഗ്രൂപ്പും എത്തിയത്. ഈ വിവാദങ്ങളിൽ വ്യവസായ ലോകത്തിന്റെ പിന്തുണ പോലും ലഭിച്ചില്ലെന്ന പരാതി കിറ്റക്സ് ഗ്രൂപ്പിനുണ്ട്.
ഒരു വ്യവസായിയെ പരിശോധനകളുടെ പേരിൽ ഒരു മാസം പീഡിപ്പിച്ചിട്ടും ആർക്കും പരാതിയില്ല. മറ്റുള്ള വ്യവസായികൾക്കു വേണ്ടിക്കൂടിയാണു താൻ ശബ്ദിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനു സാധിക്കാത്തതു കൊണ്ടാണു കേരളം വ്യവസായ സൗഹൃദ പട്ടികയിൽ പിന്നാക്കം പോയത്. നിക്ഷേപം നടത്തുന്നതിന് 9 സംസ്ഥാനങ്ങളിൽ നിന്നു തനിക്കു ക്ഷണം ലഭിച്ചിട്ടുണ്ട്. അവരുമായി കൂടുതൽ ചർച്ച നടത്തി തീരുമാനമെടുക്കും. ലോകത്തെ ഏതു രാജ്യത്തേയ്ക്കും നിക്ഷേപം കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സാബു ജേക്കബ് പറയുന്നു.
''ഞാൻ പ്രശ്നങ്ങൾ ഉന്നയിച്ചിട്ടു 4 ദിവസം കഴിഞ്ഞാണ് ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിക്കാൻ എത്തിയത്. 3,500 കോടി രൂപയുടെ പദ്ധതിക്കു ഞാൻ കരാർ ഒപ്പിട്ടിട്ടില്ലെന്ന തരത്തിലേക്കു കാര്യങ്ങൾ കൊണ്ടുവരികയാണ്. 73 കുറ്റങ്ങൾ കിറ്റെക്സിനെതിരെ ചുമത്തപ്പെട്ടതിൽ വ്യക്തത വരണം. ഇത്രയും ദിവസം പിന്നിട്ട ശേഷമാണു പ്രതിപക്ഷ എംഎൽഎയുടെയും എംപിയുടെയും തലയിൽ കുറ്റം ചാർത്തി പരിശോധനയെ മന്ത്രി ഇപ്പോൾ ന്യായീകരിക്കുന്നത്'' സാബു കുറ്റപ്പെടുത്തി.
ജ്വാല തെളിക്കൽ പ്രതീഷേധം
അതിനിടെ കിറ്റെക്സ് ഗാർമെന്റ്സിനെതിരെ പിണറായി സർക്കാരും കോൺഗ്രസും സിപിഎമ്മും സംയുക്തമായി നടത്തുന്ന വേട്ടയാടൽ പ്രതിരോധിക്കുമെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ 26 വർഷമായി നല്ലനിലയിൽ പ്രവർത്തിക്കുന്ന കിറ്റെക്സിനെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധ ജ്വാല തെളിയിച്ച് വ്യക്തമാക്കി.
തുടർച്ചയായ പരിശോധനയും, നുണപ്രചരണവും നടത്തി നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയെ തകർക്കാൻ ചില ഉദ്യോഗസ്ഥ രാഷ്ട്രീയകേന്ദ്രങ്ങൾ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ ജ്വാല തെളിയിച്ചത്. കിറ്റെക്സ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധ ജ്വാല തെളിയിക്കലിൽ പതിനായിരത്തോളം പേർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം.
അന്നം മുടക്കരുത് ജീവിച്ചോട്ടേ ഞങ്ങൾ, സഹായം വേണ്ട ഉപദ്രവിക്കരുത്, കിറ്റെക്സിന് ഒപ്പം ഞങ്ങളുണ്ട് ഒറ്റക്കെട്ടായി തുടങ്ങി വാചകങ്ങൾ ഹിന്ദിയിലും മലയാളത്തിലും എഴുതിയ പ്ലക്കാർഡുമായാണ് തൊഴിലാളികൾ പ്രതിഷേധ ജ്വാല തെളിയിച്ചത്. വൈകീട്ട് ആറിന് ആരംഭിച്ച പ്രതിഷേധം അരമണിക്കൂർ നീണ്ടു നിന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്