Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശൂന്യതയിൽ നിന്നും കോടികൾ അക്കൗണ്ടിൽ എത്തിയ നന്മയുടെ മായാജാലത്തിന് മുന്നിൽ അമ്പരന്ന് മുഹമ്മദിന്റെ കുടുംബം; കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് ആവശ്യമായ 18 കോടി അക്കൗണ്ടിലെത്തി; ഇനി ആരും പണം അയയ്ക്കരുതേ എന്ന് കുടുംബാംഗങ്ങൾ; ഒപ്പം കേരളീയജനതയുടെ നല്ല മനസ്സിന് നന്ദിയും

ശൂന്യതയിൽ നിന്നും കോടികൾ അക്കൗണ്ടിൽ എത്തിയ നന്മയുടെ മായാജാലത്തിന് മുന്നിൽ അമ്പരന്ന് മുഹമ്മദിന്റെ കുടുംബം; കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് ആവശ്യമായ 18 കോടി അക്കൗണ്ടിലെത്തി; ഇനി ആരും പണം അയയ്ക്കരുതേ എന്ന് കുടുംബാംഗങ്ങൾ; ഒപ്പം കേരളീയജനതയുടെ നല്ല മനസ്സിന് നന്ദിയും

അനീഷ് കുമാർ

കണ്ണൂർ: മുഹമ്മദിന്റെ ചികിത്സാ ചെലവിനായി 18 കോടി രൂപ നൽകിയ കേരളീയ സമുഹത്തിന് നന്ദി പറഞ്ഞ് മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാദിഷ ടീച്ചറും കുടുംബാംഗങ്ങളും. തിങ്കളാഴ്‌ച്ച വൈകുന്നേരത്തോടെ കുട്ടിയുടെ ചികിത്സാ ചെലവിലേക്കാവശ്യമായ പണം ലഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ആവശ്യത്തിനുള്ള തുക വന്നു കഴിഞ്ഞിട്ടുണ്ടെന്നും ഇപ്പോഴും തുക വരുന്ന സാഹചര്യം ഒഴിവാക്കാനായി ഇനിയാരും പണം അയക്കേണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റും കുടുംബാംഗങ്ങളും അറിയിച്ചു.

മുഹമ്മദിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത കേരളീയ ജനതയുടെ നല്ല മനസിന് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് കുടുംബം രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹം കുടുംബത്തിന്റെയും മാട്ടൂൽ പഞ്ചായത്ത് അധികൃതരുടെയും നന്ദി പ്രകടനം സഹർഷം ഏറ്റുവാങ്ങി.

സ്‌പൈനൽ മസ്‌കുലാർ അട്രോഫിയെന്ന ജനിതക വൈകല്യത്തിനുള്ള മരുന്നിനായി സഹായം തേടിയ കണ്ണൂർ പഴയങ്ങാടിയിലെ ഒന്നര വയസുകാരൻ മുഹമ്മദിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് കേരളം ഒന്നിച്ച് നിന്നത് അപൂർവ്വ സംഭവമായി മാറി. മുഹമ്മദിന്റെ ചികിത്സയ്ക്കാവശ്യമായ 18 കോടിയും ഇതിലൂടെ ലഭിച്ചു.

കുഞ്ഞിന് വേണ്ടി ഇനി ആരും പണം അയക്കേണ്ടെന്നും കുടുംബം അറിയിച്ചു. വലിയ ക്യാപെയിനാണ് മുഹമ്മദിനായി സോഷ്യൽ മീഡിയയിൽ നടന്നിരുന്നത്. തുടർന്ന് ഏഴ് ദിവസം കൊണ്ട് പണം ലഭിക്കുകയായിരുന്നു. ഒന്നരവയസുകാരൻ അനിയൻ മുഹമ്മദ് തന്നെ പോലെ കിടപ്പിലാവരുതെന്ന അഫ്രയുടെ ആഗ്രഹത്തിനൊപ്പം ഒരേ മനസോടെ കേരളത്തിലെ ജനങ്ങൾ നിൽക്കുകയായിരുന്നു

പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച ഒന്നരവയസുകാരൻ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ സുമസുകൾ മുന്നിട്ടിറങ്ങിയപ്പോൾ കണ്ടത് കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള ധനസമാഹരണമാണ്
കണ്ണൂർ പഴയങ്ങാട് സ്വദേശിയായ റഫീഖിന്റേയും മറിയത്തിന്റേയും ഇളയമകനായ റഫീഖിനെ ബാധിച്ച അപൂർവ്വരോഗത്തിന്റെ ചികിത്സയ്ക്ക് ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്.

മൂത്തമകളായ അഫ്ര ഇതേ അസുഖം ബാധിച്ച് കിടപ്പിലായതോടെ മുഹമ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു റഫീഖ്. എന്നാൽ മുഴുവൻ സമ്പാദ്യവും വിറ്റൊഴിഞ്ഞാലും 18 കോടിയുടെ നൂറിലൊന്ന് പോലും ലഭിക്കാത്ത സ്ഥിതി. സമുഹമാധ്യമങ്ങളിൽമുഹമ്മദിന്റെ കഥ വാർത്തയായി . രണ്ടോ മൂന്നോ ചുവടുകൾ വയ്ക്കുമ്പോഴേക്കും വേദന കൊണ്ട് നിലവിളിക്കുന്ന മുഹമ്മദും തന്നെ പോലെ അനിയനും കിടന്നു പോകരുതെന്ന് നൊമ്പരത്തോടെ പറഞ്ഞ അഫ്ര എന്ന കുഞ്ഞുപെങ്ങളേയും കേരളം നെഞ്ചേറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

വാർത്ത വന്നു മണിക്കൂറുകൾക്കുള്ളിൽ ഫെഡറൽ ബാങ്ക് സൗത്ത് ബസാറിലെ മറിയത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത് കോടികൾ. പത്ത് രൂപ മുതൽ പതിനായിരം വരെ അയച്ച് ആളുകൾ ദൗത്യത്തിനൊപ്പം ചേർന്നു. വൻ തോതിൽ ട്രാൻസാക്ഷൻ നടന്നതോടെ ഗൂഗിൾ പേ അക്കൗണ്ട് പലവട്ടം പ്രവർത്തനരഹിതമായി. ഇന്ന് രാവിലെയോടെ പതിനാല് കോടി രൂപ അക്കൗണ്ടിലെത്തിയെന്ന വാർത്ത പുറത്തു വിട്ടതിന് പിന്നാലെ ഫണ്ട് റൈസിങ് അതിവേഗത്തിലെത്തി. ഒടുവിൽ വൈകിട്ട് അഞ്ചരയോടെ അക്കൗണ്ടിൽ 18 കോടിയിലേറെ രൂപ എത്തിയതായി ഫെഡറൽ ബാങ്ക് അധികൃതർ മുഹമ്മദിന്റേയും അഫ്രയുടേയും കുടുംബത്തെ അറിയിക്കുകയായിരുന്നു.

ശൂന്യതയിൽ നിന്നും കോടികൾ അക്കൗണ്ടിൽ എത്തിയ നന്മയുടെ മായാജാലത്തിന് മുന്നിൽ അമ്പരന്ന് നിൽക്കുകയാണ് മുഹമ്മദിന്റെ പിതാവും മാതാവും സഹോദരിയും. കൊവിഡും ലോക്ക് ഡൗണും മൂലം ഭൂരിപക്ഷവും സാമ്പത്തിക ബുദ്ധിമുട്ടിൽ നിൽക്കുന്ന ഈ കാലത്തും ഒരു കുഞ്ഞിന്റേയും ആ കുടുംബത്തിന്റേയും കണ്ണീരൊപ്പാൻ നിന്ന എല്ലാ മനുഷ്യ സ്‌നേഹികൾക്കും കുടുംബം നന്ദി പറത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP