ഒരു ആശംസ തന്നാൽ മതി...അത് എനിക്ക് പറ്റില്ല..ഇപ്പോ ഞാൻ തിരക്കാണ് വാട്സാപ്പിൽ ഒരു വോയിസ് മതി ..ഒരു 35 സെക്കന്റ്; വളരെ ഹാസ്യാത്മകം ആയിരുന്ന ആ മറുപടി എന്നെ ഏറെ വേദനിപ്പിച്ചു; ശരിക്കും കണ്ണു നിറഞ്ഞു: മുകേഷ് എംഎൽഎയെ വിളിച്ചപ്പോൾ കൊല്ലം സ്വദേശിനി മുംതാസിന് ഉണ്ടായ ദുരനുഭവം
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: കൂട്ടുകാരന്റെ പഠന സഹായത്തിന് വേണ്ടി ഫോൺ കിട്ടുമെന്ന പ്രതീക്ഷയിൽ ഒറ്റപ്പാലം സ്വദേശിയായ കുട്ടി വിളിച്ചപ്പോൾ മുകേഷ് എംഎൽഎ മോശമായി പെരുമാറിയത് വിവാദം ആയിരിക്കുകയാണ്. സിപിഎം കുടുംബത്തിൽ പെട്ട ബാലസംഘം നേതാവായ കുട്ടി വിളിച്ചപ്പോൾ ഉണ്ടായ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പാർട്ടി ഇടപെട്ട് പ്രശ്നം ഒതുക്കിയെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. സോഷ്യൽ മീഡിയയിൽ മുകേഷ് എംഎൽഎയുമായി ബന്ധപ്പെട്ട നിരവധി കുറിപ്പുകളും വരുന്നു. കൊല്ലം സ്വദേശിയായ മംതാസ് റഹാസ് മുകേഷിനെ ഒരുപരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചപ്പോൾ ഉണ്ടായ ദുരനുഭവം ഫേസ്ബുക്കിൽ വിവരിച്ചു. കരുനാഗപ്പള്ളിയിൽ, കുലശേഖരപുരം ഗ്രാമ പഞ്ചായത്തു പ്രദേശത്തുള്ള കമ്മ്യൂണിറ്റി റേഡിയോയിൽ മുംതാസ് പ്രവർത്തിക്കുന്ന സമയത്താണ് മാലിന്യ നിർമ്മാർജനം ലക്ഷ്യമിട്ട് ക്യാമ്പയിൻ തുടങ്ങിയത്. ജനങ്ങളെ ബോധവത്കരിക്കാനുള്ള പരിപാടിയിൽ ആശംസകൾ നേരാൻ കൊല്ലം എംഎൽഎയെ വിളിച്ചപ്പോഴുണ്ടായ അനുഭവമാണ് മുംതാസ് റഹാസ് വിവരിക്കുന്നത്
മുംതാസ് റഹാസിന്റെ പോസ്റ്റ്:
മുകേഷ് എന്ന സെലിബ്രിറ്റി
ആദ്യം ഞാൻ എന്നെ കുറിച്ച് ഒന്ന് പറയാം എനിക്ക് വ്യക്തിപരമായി ആരോടും പിണക്കമില്ല, ദേഷ്യമില്ല, ശത്രുത ഇല്ല, എനിക്ക് പ്രേത്യേകിച്ചു രാഷ്ട്രീയം ഇല്ല, ഏതു പാർട്ടി ഏതു നല്ല കാര്യങ്ങൾ ചെയ്താലും ഞാൻ അംഗീകരിക്കും, മോശമാണെങ്കിൽ അതിനെ കുറിച്ച് പഠിച്ചിട്ടു പ്രതികരിക്കും. വ്യക്തി ജീവിതത്തിൽ നല്ല പ്രവർത്തികൾ ചെയ്യുന്നവരെ അംഗീകരിക്കും അല്ലാത്തവരെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കും, ഇല്ലങ്കിൽ പ്രതിഷേധം വളരെ സൗമ്യമായി അറിയിക്കും.
തികച്ചും ഒരു പച്ച മനു ഷ്യനായി ജീവിക്കാൻ ആഗ്രഹിക്കുന്നു, അങ്ങെനെ ആണ് ഇതുവരെയും.. ഇനി കാര്യത്തിലേയ്ക് കടക്കാം.. എന്റെ തലകെട്ടും ഈ പറയുന്നതുമായി എന്ത് ബന്ധം എന്ന് ചോദിക്കുന്നവർക്കായി ഞാൻ വിശദീകരിക്കാം.. ഞാൻ മാധ്യമ മേഖലയിൽ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിൽ, കുലശേഖരപുരം ഗ്രാമ പഞ്ചയത്തു പ്രദേശത്തുള്ള കമ്മ്യൂണിറ്റി റേഡിയോയിൽ പ്രവർത്തിക്കുന്ന സമയം, നമുക്ക് എല്ലാം പ്രിയപ്പെട്ട മുകേഷേട്ടൻ എന്ന് സ്നേഹത്തോടെ നമ്മൾ വിളിച്ചിരുന്ന മുകേഷ് സർ, കൊല്ലം എംഎൽഎആയി ആദ്യമായി ഭരണത്തിൽ എത്തി. അദ്ദേഹത്തതിന്റെ ഒരുപാട് സിനിമകൾ അതും മനുഷ്യസ്നേഹമുള്ള മകനായും, അച്ഛനായും, സഹോദരൻ ആയും ഒക്കെ നമ്മൾ കണ്ടു, ആ കഥാപാത്രങ്ങൾ എല്ലാം അത്രമേൽ മനസിലുണ്ട്. ഇന്നു അദ്ദേഹം ഞാൻ വസിക്കുന്ന എന്റെ ജില്ലയായ കൊല്ലത്തിന്റെ നാഥൻ ആയി.. ഒരുപാട് സന്തോഷം തോന്നിയ നിമിഷം, അഭിമാനം തോന്നിയ നിമിഷം...
ഈ അവസരത്തിൽ ആണ് ഞാനും എന്റെ സഹപ്രവർത്തകരും ചേർന്നു കമ്മ്യൂണിറ്റി റേഡിയോയിലൂടെ മാലിന്യ നിർമ്മാർജനം ലക്ഷ്യമിട്ടു ഒരു ക്യാമ്പയിൻ തുടങ്ങിയത്. സമൂഹത്തിൽ നിന്നും പ്ലാസ്റ്റിക് ഉപയോഗം ഇല്ലായ്മ ചെയ്യുക , ജനങ്ങളെ ബോധവത്കരിക്കുക, ഇതാണ് പരിപാടിയുടെ ലക്ഷ്യം. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, കുലശേഖരപുരം ഗ്രാമപഞ്ചയത്തു, അന്നത്തെ ഫിഷറീസ് മന്ത്രി മെഴ്സികുട്ടി അമ്മ, കൃഷിമന്ത്രി വി എസ് സുനിൽ കുമാർ, കലാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ എല്ലാം ഈ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ആരെയും ഒരുപാട് ബുദ്ധിമുട്ടിക്കാതെ ഫോൺ വഴി ആയിരുന്നു വെറും ഒരു മിനിറ്റിൽ താഴെ ഉള്ള വോയിസ് ക്ലിപ്പുകൾ റെക്കോഡ് ചെയ്തത്. ഈ അവസരത്തിൽ നമ്മളോടൊപ്പം, കേന്ദ്ര സർക്കാരിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ആ ഗ്രാമത്തിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന റേഡിയോയിൽ ജില്ലാ കേന്ദ്രമായ കൊല്ലം എം ൽ എ യുടെ പങ്ക് എന്താണ്?
പരിപാടിക്കുള്ള ആലോചന യോഗത്തിൽ തന്നെ നിച്ഛയിച്ച പ്രകാരം ശ്രീ മുകേഷ് എംഎൽഎ യെ ആണ് ആദ്യം വിളിച്ചത്, അദ്ദേഹം വളരെ മാന്യമായി അടുത്ത ആഴ്ച വിളിക്കാൻ പറഞ്ഞു, ശെരി.. അടുത്ത ആഴ്ച പറഞ്ഞ സമയം വിളിച്ചു, കാര്യങ്ങൾ എല്ലാം ഒന്നേന്നു അദ്ദേഹത്തെ ബോധിപ്പിച്ചു, പരിപാടി തുടങ്ങാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രേമേ ഉള്ളൂ,, , സാർ ഒരു ബൈറ്റ് തന്നാൽ.... ഞാൻ കുറച്ചു ബിസി ആണ് കുറച്ചു കഴിഞ്ഞു വിളിക്കു.. ഫോൺ കട്ട് ആയി...
പിന്നെയും അന്നേദിവസം കുറെ സമയം കഴിഞ്ഞു അദ്ദേഹത്തെ വിളിച്ചു നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞു വിളിക്കു... ശെരി പ്രതീക്ഷ ഒട്ടും നശിക്കാതെ വീണ്ടും പറഞ്ഞ ദിവസം വിളിച്ചു... പിന്നെയും അവധികൾ, അപ്പോഴേക്കും പരിപാടി തുടങ്ങി.... സമൂഹത്തിലെ ബഹുമാനപ്പെട്ട നിരവധി ആളുകളും ഈ പരിപാടിയിൽ പങ്കെടുത്തു.
പ്രതീക്ഷയോടെ ഞങ്ങൾ വീണ്ടും വിളിച്ചു... അവസാനം വളരെ ദേഷ്യത്തിൽ എനിക്ക് അവിടെ വരാൻ ഒന്നും സമയം ഇല്ല കൊച്ചേ.,, ഇവിടെ ഇത്രേം തിരക്കിനിടയിൽ...സാർ വരേണ്ട,, പറ്റുമെങ്കിൽ , ഇപ്പൊൾ ഫോണിലൂടെ ഒരു ആശംസ തന്നാൽ മതി...അത് എനിക്ക് പറ്റില്ല, ഇപ്പോ ഞാൻ തിരക്കാണ്.. എങ്കിൽ സാർ തിരക്കൊഴിയുമ്പോൾ വാട്സാപ്പിൽ ഒരു വോയിസ് മതി ഒരു 35 സെക്കന്റ്....
അപ്പോൾ എനിക്ക് കിട്ടിയ മറുപടി..
വളരെ ഹാസ്യാത്മകം ആയിരുന്നു.. ആ മറുപടി എന്നെ ഏറെ വേദനിപ്പിച്ചു,, ശെരിക്കും കണ്ണു നിറഞ്ഞു... അദേഹത്തിന്റെ ഒരു ആശംസക്കായി ഇത്രയേറെ ദിവസങ്ങളിൽ ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു.. ഏകദേശം ഒരു മാസത്തിനു പുറത്തു അദ്ദേഹത്തെ വിളിച്ചു, അദ്ദേഹത്തിന് ആദ്യമേ പറയാമായിരുന്നു ,, എനിക്ക് പറ്റില്ല കുട്ടി നിങ്ങൾ വേറെ നോക്കു എന്ന്. മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ വരുന്ന വിവാദങ്ങൾ കണ്ടു പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്.
'കമ്മ്യൂണിറ്റി റേഡിയോകളിൽ ജനപ്രതിനിധികൾ തരുന്ന ആശംസ ഔദാര്യമല്ല, ഒരു ജനപ്രതിനിധി എന്ന നിലയിൽ അവരുടെ കടമയാണത്. ജനപ്രതിനിധിയായി നിലകൊള്ളുമ്പോൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ പൂർണ്ണ ബാധ്യസ്ഥനാണ്.'അതും കേരള സർക്കാർ പ്ലാസ്റ്റിക് ഉപയോഗത്തിൽ നിയന്ത്രണവും, പിഴയും ഈടാക്കുന്ന സമയത്തു ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതികരണം വളരെ ലജ്ജാവഹം ആയിരുന്നു...ഇപ്പോൾ നടക്കുന്ന വിവാദങ്ങളുടെ സത്യവസ്ഥ ഇത് വരെ പുറത്തു വന്നിട്ടില്ല.. അങ്ങനെ ഉള്ള സാഹചര്യത്തിൽ അതിനെ പോസ്റ്മാർട്ടം ചെയ്യാൻ ഞൻ ആരുമല്ല... ഇത്
എന്റെ ഒരു അനുഭവം മാത്രം..
മുംതാസ്..
മുകേഷിനെ ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥി വിളിച്ചപ്പോൾ സംഭവിച്ചത്
ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥി കൂട്ടുകാരന് വേണ്ടിയാണ് മുകേഷ് എം എൽ എയെ വിളിച്ചത്. വിളിച്ചത് സിപിഎം കുടുംബത്തിലെ അംഗമാണ്. ഫോൺ വിളിയിൽ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഗൂഢാലോചനയെന്ന മുകേഷിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്.
പുതിയ ഫോണിന് വേണ്ടിയാണ് വിളിച്ചത്. സിനിമ നടൻ ആയതിനാൽ ഫോൺ റെക്കോർഡ് ചെയ്തു. കുട്ടി ബാലസംഘം നേതാവ് ആണെന്നും വ്യക്തമായി. സിപിഎം നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ബാലസംഘം. കുട്ടിയുടെ അച്ഛൻ സിഐടിയു പ്രവർത്തകനാണ് .പ്രശ്നം പരിഹരിച്ചതായി ഒറ്റപ്പാലം മുൻ എംഎൽഎ എം ഹംസ പറഞ്ഞു. ഇതോടെ മുകേഷിന്റെ ചതി വാദം പൊളിഞ്ഞു.
തന്നെ കുടുക്കാൻ മറ്റു രാഷ്ട്രീയക്കാർ നടത്തിയ ഗൂഢാലോചനയാണ് ഫോൺ വിളി എന്നായിരുന്നു മുകേഷ് വിശദീകരിക്കാൻ ശ്രമിച്ചത്. പൊലീസിൽ പരാതി കൊടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. നടനായ മുകേഷിനെ എനിക്ക് ഇഷ്ടമായിരുന്നു അതുകൊണ്ടാണ് വിളിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു. ഇനി വിവാദത്തിനൊന്നും കുട്ടിയും കുടുംബവും ഉണ്ടാകില്ല. എല്ലാ പ്രശ്നവും പാർട്ടിക്കുള്ളിൽ പറഞ്ഞു തീർത്തു.
തനിക്കൊപ്പം ട്യൂഷൻ പിഠിക്കുന്ന കുട്ടിക്ക് ഫോൺ നമ്പർ ഇല്ലായിരുന്നു. അപ്പോഴാണ് മുകേഷ് എംഎൽഎയുടെ നമ്പർ കിട്ടിയത്. അപ്പോൾ ഇഷ്ടമുള്ള നടനായതു കൊണ്ട് വിളിച്ചു. അത് വൈറലായി എന്നും കുട്ടി പറയുന്നു. സിനിമാ നടനെ വിളിക്കുമ്പോൾ കാര്യം നടക്കുമെന്ന് കരുതി. അപ്പോൾ ജീവിത കാലം മുഴുവൻ ആ ശബ്ദം സൂക്ഷിച്ചു വയ്ക്കാമെന്ന് കരുതി-വിദ്യാർത്ഥി പറയുന്നു.
ഒറ്റപ്പാലം എംഎൽഎയുടെ ഫോൺ നമ്പർ തന്റെ കൈയിൽ ഇല്ലായിരുന്നു. അതുകൊണ്ടാണ് മുകേഷിന്റെ നമ്പർ കിട്ടിയപ്പോൾ വിളിച്ചത്. അതിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും കുട്ടി വിശദീകരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് മുകേഷിനെ വിളിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ വി.കെ.ശ്രീകണ്ഠൻ എംപി സന്ദർശിച്ചതിന് പിന്നാലെ കുട്ടിയെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് മാറ്റുകയും ചെയ്തു. .
പാറപ്പുറം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലേക്കാണ് മാറ്റിയത്. വിഷയം കോൺഗ്രസ് രാഷ്ട്രീയമായി ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം. അതേ സമയം തനിക്ക് വന്ന ഫോൺവിളിയിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മുകേഷ് പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിരുന്നു. ഇനി പരാതി നൽകില്ല. പാലക്കാട് സ്വദേശിയെന്നു പരിചയപ്പെടുത്തിയ വിദ്യാർത്ഥിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. കുട്ടിക്ക് ഫോൺ നമ്പർ കൊടുത്ത കൂട്ടുകാരന്റെ ചെവിക്കുറ്റിക്ക് അടിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. ആസൂത്രിത രാഷ്ട്രീയ നീക്കമാണിതിനു പിന്നിലെന്നും ഇതേപ്പറ്റി പൊലീസിൽ പരാതി നൽകുമെന്നുമാണ് മുകേഷ് പ്രതികരിച്ചത്.
അത്യാവശ്യകാര്യം പറയാനാണെന്നു വിദ്യാർത്ഥി പറയുമ്പോൾ യോഗത്തിലാണെന്നും എന്തിനാണ് തുടർച്ചയായി വിളിക്കുന്നതെന്നും ചോദിച്ചതിനുപിന്നാലെയാണ് മുകേഷ് പൊട്ടിത്തെറിച്ചത്. തന്നെ വിളിച്ചയാൾ നിഷ്കളങ്കനാണെങ്കിൽ എന്തിന് കോൾ റെക്കോഡ് ചെയ്യണം? ആറുതവണ എന്തിനു വിളിച്ചു. അതിനുമുൻപ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുൻപും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോൺ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്. പ്രകോപിപ്പിക്കാനാണ് ശ്രമമെന്നുമാണ് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. എനിക്കും മക്കളുണ്ട്. ചൂരൽവെച്ച് അടിക്കണമെന്നു പറഞ്ഞത് സ്നേഹശാസനയായാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെങ്കിലും നിയമത്തിനുമുന്നിൽ കൊണ്ടുവരും. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കിൽ തനിക്ക് അതിലും വിഷമമുണ്ടെന്നും മുകേഷ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്