Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാൾ കഴുത്തിൽ ചുറ്റി ഉയർത്തിയപ്പോൾ പെൺകുട്ടി കണ്ണു തുറന്നു; മരണ വെപ്രാളം പ്രകടിപ്പിച്ചപ്പോഴും മനസ് അലിഞ്ഞില്ല; തുറന്ന മിഴികൾ കൈകൊണ്ട് തടവി അടച്ച് രക്ഷപ്പെടൽ; കൊന്ന് തള്ളിയത് ടിവി കണ്ടിരുന്ന ആറു വയസ്സുകാരിയെ; വണ്ടിപ്പെരിയാറിൽ അർജുന്റേത് സമാനതകളില്ലാത്ത ക്രൂരത

ഷാൾ കഴുത്തിൽ ചുറ്റി ഉയർത്തിയപ്പോൾ പെൺകുട്ടി കണ്ണു തുറന്നു; മരണ വെപ്രാളം പ്രകടിപ്പിച്ചപ്പോഴും മനസ് അലിഞ്ഞില്ല; തുറന്ന മിഴികൾ കൈകൊണ്ട് തടവി അടച്ച് രക്ഷപ്പെടൽ;  കൊന്ന് തള്ളിയത് ടിവി കണ്ടിരുന്ന ആറു വയസ്സുകാരിയെ; വണ്ടിപ്പെരിയാറിൽ അർജുന്റേത് സമാനതകളില്ലാത്ത ക്രൂരത

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി;സഹോദരൻ സ്ഥലത്തില്ലന്ന തിരിച്ചറിവിൽ വീട്ടിലെത്തി. മുറിയിൽ ടിവി കണ്ടുകൊണ്ടിരിരുന്ന 6 വയസ്സുകാരിയെ വാപൊത്തിപിടിച്ച ശേഷം പീഡിപ്പിക്കാൻ ആദ്യനീക്കം. പരാജയപ്പെട്ടപ്പോൾ പ്രകൃതിവിരുദ്ധ പീഡനത്തിനുള്ള ശ്രമമായി. ഇതിനിടെ അനക്കമറ്റപ്പോൾ വാഴക്കുലകെട്ടിയിരുന്ന കയറിന്റെ അറ്റത്ത് ഷാളിന്റെ ഒരറ്റം കെട്ടി. ബാക്കി ഭാഗം പെൺകുട്ടിയുടെ കഴുത്തിൽ ചുറ്റി ഉയർത്തി. മരണവെപ്രളത്തിൽ തുറന്ന പെൺകുട്ടിയുടെ മിഴികൾ അടച്ചശേഷം മുറി അകത്തുനിന്നും പൂട്ടി ,ജനാല വഴി രക്ഷപെടൽ.

വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡനത്തിനിടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അർജ്ജുൻ സംഭവത്തെക്കുറിച്ച് പൊലീസിൽ വൈളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ. ഇന്നലെ അറസ്റ്റിലായ 22 കാരനായ ഇയാളെ ഇന്ന് രാവിലെ 11 മണിയോടെ തെളിവെടുപ്പിനായി കൃത്യം നടത്തിയ വീട്ടിൽ എത്തിച്ചിരുന്നു.ഇന്ന് കോടതിയിൽ ഹാജരാക്കും.

പെൺകുട്ടിയുടെ 15 കാരനായ സഹദരനുമായി അർജ്ജുൻ അടുപ്പത്തിലായിരുന്നു. സംഭവദിവസം പെൺകുട്ടിയുടെ സഹോദരനും അടുത്ത സുഹൃത്തുക്കളായ ഏതാനും പേരും മുടിവെട്ടുന്നതിന് പോകുന്നതായി അർജ്ജുൻ മനസ്സിലാക്കിയിരുന്നു. ഇവർ പോയ ഉടനെ അർജ്ജുൻ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.

ഈ സമയം പെൺകുട്ടി ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. വാപൊത്തിപ്പിടിച്ച ശേഷം അർജ്ജുൻ പെൺകുട്ടിയെ ഇവിടെ നിന്നും അൽപ്പം മാറ്റിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം നടത്തി. ഇതിൽ പരാജയപ്പെട്ടതോടെയാണ് കുരുന്നിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇയാൾ ഇരയാക്കിയത്.

ഇതിനിടയിൽ വേദനയിൽപിടഞ്ഞ് കുട്ടി അനക്കമറ്റ് വീണു. കുട്ടി മരിച്ചെന്നായിരുന്നു അർജ്ജുൻ വിശ്വസിച്ചത്. തുടർന്ന് ഇത് ആത്മഹത്യയാക്കി മാറ്റുന്നതിനായി ഈ കൊടും ക്രൂരന്റെ നീക്കം. ഇതിനായി തപ്പിയപ്പോൾ കായ് കെട്ടിതൂക്കാൻ സൂക്ഷിച്ചിരുന്ന കയറാണ് അർജ്ജുന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതിന് കാര്യമായി നീളമുണ്ടായിരുന്നില്ല. തുടർന്നാണ് മുറിയിൽക്കിടന്നിരുന്ന ഷാൾ ഒരറ്റത്തുകെട്ടി കെട്ടിത്തൂക്കുന്നതിനുള്ള നീക്കം നടത്തിയത്.

ഷാൾ കഴുത്തിൽ ചുറ്റി ഉയർത്തിയപ്പോൾ പെൺകുട്ടി കണ്ണുതുറന്നു. മരണ വെപ്രാളം പ്രകടിപ്പിച്ചപ്പോഴും ഈ നരാധമൻ മരണം ഉറപ്പാക്കി. തുറന്ന മിഴികൾ കൈകൊണ്ട്് തടവി അടയ്ക്കുകയും ചെയ്തു. ഇതിനുശേഷം അകത്തുനിന്നും മുറി പൂട്ടി ജനൽവഴി പുറത്തുചാടി. കഷ്ടി അരമണിക്കൂറിനുള്ളിൽ എല്ലാം കഴിഞ്ഞു.

സഹോദരനും സുഹൃത്തുക്കളും മടങ്ങിയെത്തുമ്പോൾ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവർ വിവരം അടുത്തുതമസിച്ചിരുന്ന ബന്ധുവായ സ്ത്രീയെ അറിയിച്ചു. ഇവർ കതകിന്റെ വിടവിലൂടെ കത്തിയിട്ട് , ലോക്ക് മാറ്റി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.

നടുക്കുന്ന ദൃശ്യം കണ്ടതിന്റെ ആഘാതത്തിൽ അലറിക്കരഞ്ഞ സഹോദരനും കൂട്ടുകാർക്കുമൊപ്പം അലമുറയിട്ട് അർജ്ജുനും നിലയുറപ്പിക്കുകയായിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കൊലപാതക സാധ്യത പൊലീസ് മുന്നിൽകണ്ടിരുന്നു.

കെട്ടിടത്തിലെ താമസക്കാരെ പൊലീസ് നിരന്തരം ചോദ്യം ചെയ്തു.ഇതിൽ പെൺകുട്ടിയുടെ സഹോദരനും അർജ്ജുൻ ഉൾപ്പെയുള്ള സുഹൃത്തുക്കളും ഉൾപ്പെട്ടിരുന്നു.ചൂരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി അർജ്ജുനെ വീണ്ടും ചോദ്യം ചെയ്തപ്പോൾ മൊഴിയിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് അന്വേഷക സംഘത്തിന് ബോദ്ധ്യമായി.

തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ സമ്മർദ്ദം താങ്ങാനാവാതെ അർജ്ജൻ എല്ലാം ഏറ്റുപറഞ്ഞു.ഇന്നലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ അർജ്ജുൻ പറഞ്ഞതെല്ലാം ശരിയായിരുന്നെന്ന് പൊലീസിന് വ്യക്തമായി.തുടർന്ന് അറസ്റ്റുരേഖപ്പെടുത്തി.

കുട്ടിയുടെ മരണം വിവരം പുറത്തു വന്നപ്പോൾ ഉറ്റവർക്കൊപ്പം പൊട്ടിക്കരഞ്ഞും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തും സംശയത്തിനിട നൽകാതെ അർജ്ജുൻ പിടിച്ചു നിൽക്കുകയായിരുന്നു.കുട്ടിയുടെ മാതാപിതാക്കൾ തോട്ടം തൊഴിലാളികളായിരുന്നു.ഇവർ ജോലിക്കുപോയാൽ മക്കൾ രണ്ടുപേരും മാത്രമാണ് വീട്ടിലുണ്ടാവുക.

സഹോദരൻ മുടിവെട്ടുന്നതിനായി മാറിയ അവസരം തന്റെ ഇംഗിതം സാധിച്ചെടുക്കുാൻ അർജ്ജുൻ വിനയോഗിക്കുകയായിരുന്നു.ഇന്ന രാവിലെ തെളിവെടുപ്പിനെത്തിച്ചപ്പോൾ അർജ്ജുനുനേരെ രോക്ഷാകൂലരായ ജനം അർജ്ജുനെ ആക്രമിക്കാൻ ശ്രമം നടത്തിയിരുന്നു.നൂറോളം പൊലീസുകാരുടെ അകമ്പടിയിലാണ് അർജ്ജുനെ കൃത്യം നടത്തിയ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP