കഴിഞ്ഞ ആഴ്ച്ചയിലാണ് കോവാക്സിൻ രണ്ടാം ഡോസ് എടുത്തത്... അതുവരെ പിടിച്ച് നിൽക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ ധാരണ; സത്യം തുറന്നു പറയാൻ മടികാട്ടാത്തെ പ്രശാന്ത് ബ്രോ; വട്ടിയൂർക്കാവ് എംഎൽഎ കോവിഡ് ബാധിതൻ; ഹോമിയോ വീണ്ടും വാർത്തകളിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് ആദ്യകേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ തുടങ്ങിയ ചർച്ചയാണ് ഹോമിയോപ്പതിയിൽ കോവിഡിനെ പ്രതിരോധിക്കുന്നു മരുന്നുകൾ ഉണ്ടോ എന്നത്. കോവിഡിന്റെ ഒന്നാം വേവിൽ ഹോമിയോ ആശുപത്രികളിൽ നിന്ന് പ്രതിരോധ ഗുളികകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.നല്ലൊരു ശതമാനം പേരും ഈ ഗുളിക ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാലും അതിശയോക്തിയാവില്ല.എന്നാൽ ഹോമിയോപ്പതി വിഭാഗത്തിന് തന്നെ ശാസ്ത്രിയ അടിത്തറ ഇല്ല എന്നും അതിനാൽ ഹോമിയോ വിശ്വസിച്ച് ജനങ്ങൾ പ്രതിരോധ മരുന്ന് സ്വീകരിക്കാതിരിക്കുകയും ചെയ്താൽ അപകടമാണെന്ന മുന്നറിയിപ്പോടെ അലോപ്പതി വിഭാഗം എത്തിയരുന്നെങ്കിലും തങ്ങളുടെ നിലപാടിലുറച്ച് ഹോമിയോപ്പതി രംഗം മുന്നോട്ട് പോവുകയായിരുന്നു.
ആക്ഷേപങ്ങൾ ശക്തമാകുമ്പോഴും കോവിഡിന്റെ രണ്ടാം ഘട്ടത്തിലും നിരവധി പ്രതിരോധ പ്രവർത്തനങ്ങളാണ് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. ഹോമിയോപ്പതിയുടെ ഈ നിലപാടിനുള്ള അംഗീകാരം കൂടിയാണ് കോവിഡിനെ പ്രതിരോധിക്കാൻ ഹോമിയോപ്പതിക്ക് കഴിയുമോ എന്ന തരത്തിൽ വീണ്ടും ചർച്ചകൾ സജീവമാകുന്നത്.വട്ടിയുർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യൽമീഡിയയിൽ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
'പ്രിയമുള്ളവരെ ഇന്നലെ നടത്തിയ ആർടിപിസിആറി ൽ പോസിറ്റീവ് ആയി. അടുത്ത ദിവസങ്ങളിൽ ഇടപഴകിയവർ ശ്രദ്ധിക്കുക.കോവിഡ് തുടക്കം മുതൽ ഇന്നുവരെ പൊതു സമൂഹത്തിൽ തന്നെ ആയിരുന്നു. 15 തവണയിലധികം ആന്റിജൻ, ആർടിപിസിആർ ടെസ്റ്റുകൾ നടത്തി.കഴിഞ്ഞ ആഴ്ച്ചയിലാണ് കോവാക്സിൻ രണ്ടാം ഡോസ് എടുത്തത്.അതുവരെ പിടിച്ച് നിൽക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ ധാരണ.' എന്നാണ് എംഎൽഎ കുറിച്ചിരിക്കുന്നത്.
എന്നാൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യാപകവിമർശനത്തിനാണ് ഇടയാക്കുന്നത്. എംഎൽഎയെപ്പോലെ ഉത്തരവാദമുള്ള സ്ഥാനത്ത് ഇരിക്കുന്നവർ ഇത്തരത്തിൽ ഒരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് കുടുതൽ പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹോമിയോ മരുന്ന് കൊണ്ട് പ്രതിരോധം കിട്ടി' എന്നൊക്കെ ഉത്തരവാദിത്തപ്പെട്ട പൊസിഷനിലുള്ള ഒരാൾ പറയുന്നത് വലിയ കഷ്ടമാണ്.തീർത്തും അശാസ്ത്രീയമായ, മറ്റെവിടെയും വിതരണത്തില്ലാത്ത 'എന്തിനും ഏതിനും മാമച്ചൻ' ലൈനിൽ നാട്ടിൽ എന്തസുഖം വന്നാലും ഹോമിയോ പ്രതിരോധം എന്ന് പറഞ്ഞിറങ്ങുന്ന പഞ്ചാരമിഠായി ഹോമിയോ മരുന്നിന് ക്രെഡിറ്റ് കൊടുക്കുമ്പോൾ അതിന് വല്ല അടിസ്ഥാനവുമുണ്ടോ എന്ന് കൂടി ആലോചിക്കുമല്ലോ... പ്രത്യേകിച്ച് നിങ്ങളെപ്പോലൊരാൾ...- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.
എത്രയും പെട്ടെന്ന് രോഗമുക്തി നേടട്ടെ എന്ന് ആശംസിക്കുന്നു.ഹോമിയോ കോവിഡിനെ പ്രതിരോധിക്കും എന്നത്അശാസ്ത്രീയമാണ്. ഇതുവരെ തെളിയിക്കപ്പെടാത്ത അവകാശവാദം മാത്രമാണ്. ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത കാലത്ത്, അതായത് ഇന്ത്യയിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത കാലത്ത്, ഈ വൈറസിനെ കുറിച്ച് കൂടുതലായി ഒന്നും അറിയാത്ത കാലത്ത്, ഈ അവകാശവാദമുന്നയിച്ചതാണ് ആയുഷ് വകുപ്പ്. എന്നിട്ടും ഇതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല.കോവിഡിന് എതിരെ ഇതുവരെ ലഭ്യമായ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗം വാക്സിൻ തന്നെയാണ്. പിന്നെയുള്ളത് മാസ്കും ശാരീരിക അകലവും ഹാൻഡ് സാനിറ്റൈസറും. ഒരു വ്യക്തിയുടെ ധാരണ എങ്ങനെ വേണമെങ്കിലും ആവാം. അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, ജനപ്രതിനിധിയായ, നിരവധി വ്യക്തികളെ സ്വാധീനിക്കാൻ സാധിക്കുന്ന താങ്കളെ പോലെ ഒരാൾ ഇങ്ങനെ പറയുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് പറയാതെ വയ്യ.താങ്കൾക്ക് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എങ്കിലും താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. തികഞ്ഞ അശാസ്ത്രീയമായ നിലപാടാണിതെന്നും മറ്റൊരു കമന്റിൽ പറയുന്നു.
എന്നാൽ എംഎൽഎ യുടെ വാദത്തെ അനുകൂലിക്കുന്നവരും ഉണ്ട്.ഹോമിയോ പ്രതിരോധിക്കുമെന്ന് തെളിയിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല. പക്ഷേ ഞാനും കുടുംബവും സ്ഥിരമായി കഴിക്കുന്നുണ്ട്, കാരണം തിരക്കുകളിലൂടെ കടന്നുപോകുന്ന ജോലിയും പ്രവർത്തനങ്ങളുമാണ് എന്റേത്. ഇതുവരെ പ്രശ്നങ്ങൾ ഇല്ല. കോവിഡ് വരില്ല എന്നല്ല, വന്നാലും വല്ലാതെ ബാധിക്കില്ല എന്ന വിശ്വാസം ഹോമിയോ കഴിക്കുന്ന പലരുടെയും കോവിഡ് ബാധ തെളിയിച്ചു. (സർക്കാരിന്റെ കോവിഡ് നിർദ്ദേശങ്ങൾ പാലിക്കുക) സഖാവ് വേഗത്തിൽ സുഖം പ്രാപിച്ചു പ്രവർത്തനങ്ങളിലേക്ക് വരൂ എന്നും എംഎൽഎ ആശംസിക്കുന്നവരും ഉണ്ട്.
ആക്ഷേപങ്ങൾ ശക്തമാകുമ്പോഴും ഹോമിയോപ്പതി വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണന കിട്ടിത്തുടങ്ങുന്നുവെന്നാണ് സമീപകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്.കോവിഡ് കാലത്ത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിക്കാനാകുന്ന വൈദ്യശാസ്ത്ര വിഭാഗമാണ് ഹോമിയോപ്പതിയെന്നും അതിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സാദ്ധ്യമായതെല്ലാം ചെയ്യുന്നതാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകിയതും വകുപ്പിന്റെ ഇടപെടലിന് ലഭിക്കുന്ന അംഗീകാരം തന്നെയാണ്.
കോവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യ മേഖലയിൽ പ്രതിരോധത്തിന്റെ മികച്ച മാതൃകകൾ തീർത്താണ് ഹോമിയോപ്പതി വകുപ്പും മുന്നേറുന്നത്. കോവിഡ് പ്രതിരോധ മരുന്ന് കോവിഡിനെതിരായ പോരാട്ടത്തിൽ ഏറെ സ്വീകരിക്കപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിച്ച മാതൃകയിൽ അടുത്ത ഘട്ടത്തേയും ഫലപ്രദമായി നേരിടാനാണ് ഹോമിയോ വകുപ്പ് ഒരുങ്ങുന്നത്. കോവിഡനന്തര ചികിത്സയ്ക്കും പ്രത്യേക ക്ലിനിക്കുകൾ തുടങ്ങി സമഗ്ര പദ്ധതികളാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
നിരവധി രോഗികളാണ് ഇപ്പോൾ ഹോമിയോ ചികിത്സ തേടിയെത്തുന്നത്. ഡിസ്പെൻസറികളിൽ നിന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടറുമായി ടെലി കൺസൽട്ടൻസി നടത്തി ചികിത്സ തേടാനുള്ള സൗകര്യവും വകുപ്പ് ഒരുക്കുന്നുണ്ട്. ഡോക്ടറോടു സംസാരിച്ച ശേഷം നിർദ്ദേശിക്കുന്ന മരുന്നുകൾ ഡിസ്പെൻസറിയിൽ നിന്നു വാങ്ങാം. യാത്ര നടത്താതെ തന്നെ ജില്ലയുടെ ഏതു ഭാഗത്തും ആളുകൾക്കു പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
കോവിഡിനു ശേഷമുള്ള ചികിത്സയ്ക്കും വകുപ്പ് പ്രാധാന്യം നൽകുന്നുണ്ട്. ഇതിനായി ഹോമിയോ വകുപ്പ് പുതിയ ക്ലിനിക്കുകൾ തുടങ്ങുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇത്തരത്തിൽ നടപടികൽ ആരംഭിച്ചുകഴിഞ്ഞു. കോവിഡ്മുക്തിക്കു ശേഷം പലരും ക്ഷീണം, ശരീരവേദന, ഉറക്കമില്ലായ്മ, ചുമ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.ഇത്തരം പ്രശ്നങ്ങൾക്കൊക്കെയും പ്രതിനിവിധി നൽകാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
രക്തപരിശോധനയും ഇ.സി.ജി.യും അടക്കമുള്ള ടെസ്റ്റുകൾക്കായി മികച്ച ലാബും ജില്ലാ അടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. മഞ്ഞ വിഭാഗം റേഷൻ കാർഡുള്ളവർക്ക് എല്ലാ പരിശോധനകളും സൗജന്യമാണ്. പിങ്ക് കാർഡിൽ ഉൾപ്പെട്ടവർക്കു പകുതി നിരക്ക് മതി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍