Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ പറഞ്ഞിരുന്നു; ഈ കാമുകൻ ആര്യയും ഗ്രീഷ്മയും ചേർന്നുള്ള കളിയായിരുന്നു എന്ന് സ്വപ്‌നത്തിൽ പോലും കരുതില്ല; ആത്മഹത്യ ചെയ്തവർ കുഞ്ഞിനെ കൊല്ലാൻ നിർദ്ദേശിക്കുമെന്ന് കരുതുന്നില്ല; ഇനി രേഷ്മയ്‌ക്കൊപ്പം ജീവിതമില്ല; വിഷ്ണു മനസ്സു തുറക്കുമ്പോൾ

അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ പറഞ്ഞിരുന്നു; ഈ കാമുകൻ ആര്യയും ഗ്രീഷ്മയും ചേർന്നുള്ള കളിയായിരുന്നു എന്ന് സ്വപ്‌നത്തിൽ പോലും കരുതില്ല; ആത്മഹത്യ ചെയ്തവർ കുഞ്ഞിനെ കൊല്ലാൻ നിർദ്ദേശിക്കുമെന്ന് കരുതുന്നില്ല; ഇനി രേഷ്മയ്‌ക്കൊപ്പം ജീവിതമില്ല; വിഷ്ണു മനസ്സു തുറക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ചു കൊന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ രേഷ്മയുടെ ഭർത്താവ് വിഷ്ണു. അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ തന്നോട് പറഞ്ഞിരുന്നതായി വിഷ്ണു പറയുന്നു. എന്നാൽ ഗ്രീഷ്മയും, ആര്യയും ചേർന്ന് ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ലെന്ന് വിഷണു പറയുന്നു.

കാണാതാകുന്നതിന് തൊട്ട് മുമ്പ് രേഷ്മയുമായി ഫേസ്‌ബുക്ക് സൗഹൃദമുണ്ടെന്ന് മാത്രം ആര്യ തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും വിഷ്ണു പറഞ്ഞു. ഗൾഫിലായിരുന്ന വിഷ്ണു രേഷ്മയുടെ അറസ്റ്റിനെ തുടർന്ന് നാട്ടിലെത്തിയതാണ്. വിഷ്ണു എത്തിയതിന്റെ അടുത്ത ദിവസമാണ് ആര്യയേയും ഗ്രീഷ്മയേയും കാണാതായത്. പിന്നീട് ഇവരുടെ ആത്മഹത്യയും. ഇപ്പോൾ കാമുകനെ കുറിച്ച് അറിയാമായിരുന്നുവെന്ന് വിഷ്ണുവും പറയുന്നു.

അനന്തു എന്ന കാമുകനെ കുറിച്ച് മുമ്പ് സൂചന കിട്ടിയിരുന്നു. എന്നാൽ ആൾ ആരെന്ന് മനസിലായിരുന്നില്ല. രേഷ്മയുടെ ഫേസ്‌ബുക്ക് ചാറ്റുകളുടെ പേരിൽ വഴക്ക് പതിവായിരുന്നുവെന്നും വിഷ്ണു പറഞ്ഞു. രേഷ്മയുമായി ഫേസ്‌ബുക്ക് സൗഹൃദമുള്ള കാര്യം ആര്യ മരിക്കും മുമ്പ് തന്നോട് സൂചിപ്പിച്ചിരുന്നു. പക്ഷേ, ഗ്രീഷ്മയും ആര്യയും ചേർന്ന് ചതിക്കുമെന്ന് സംശയിച്ചിരുന്നില്ലെന്ന് വിഷ്ണു പറഞ്ഞു.

അവർ കുഞ്ഞിനെ കൊല്ലാൻ നിർദേശിക്കുമെന്ന് കരുതുന്നില്ല. ഇനി രേഷ്മയെ സ്വീകരിക്കാൻ തനിക്കാവില്ലെന്നും വിഷ്ണു കൂട്ടിച്ചേർത്തു. അനന്തു എന്ന ഫേസ്‌ബുക്ക് ഐ.ഡിയിൽനിന്നാണ് രേഷ്മയോട് കാമുകൻ ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കാമുകനുമായി ചാറ്റ് ചെയ്യാൻ ഒട്ടേറെ ഫേസ്‌ബുക്ക് അക്കൗണ്ടുകളാണ് രേഷ്മ ഉപയോഗിച്ചിരുന്നത്.

രേഷ്മയോട് അനന്തു എന്ന വ്യാജ ഐ.ഡിയിൽനിന്ന് ചാറ്റ് ചെയ്തിരുന്നത് ഗ്രീഷ്മയും ആര്യയുമാണെന്ന് ഗ്രീഷ്മയുടെ സുഹൃത്ത് വെളിപ്പെടുത്തുകയായിരുന്നു. 2021 ജനുവരി അഞ്ചിനാണ് ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. പാരിപ്പള്ളി പൊലീസിന്റെ നേതൃത്വത്തിലാണ് ആദ്യം അന്വേഷണം നടന്നത്. മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള സകല സി.സി.ടി.വി കാമറകളും പരിശോധിച്ചു. ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം.

കോടതിയുടെ അനുമതിയോടെ എട്ടുപേരുടെ ഡി.എൻ.എ പരിശോധന നടത്തി. ഇതിൽ വിഷ്ണുവിന്റെയും രേഷ്മയുടെയും കുഞ്ഞാണെന്ന് തെളിഞ്ഞു. രേഷ്മ അറസ്റ്റിലായി. ഒമ്പതാം മാസമാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് മൊഴിയും കിട്ടി. ഇത്രയുംകാലം വീട്ടുകാർ അറിയാതെ ഗർഭം മറച്ചുവെച്ചതും ഏവരെയും അമ്പരപ്പിച്ചു. ശരീരത്തിൽ ബെൽറ്റ് ധരിച്ച് വയർ ഒതുക്കിവെച്ചെന്ന് രേഷ്മ. ശൗചാലയത്തിലാണ് കുഞ്ഞ് ജനിച്ചത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ വെളിപ്പെടുത്തി.

രേഷ്മ നേരിൽ കാണാത്ത കാമുകനിലേക്ക് അന്വേഷണം അങ്ങനെ നീണ്ടു. ഏറേനേരം മൊബൈൽ ഫോണിൽ ചെലവഴിക്കുന്നതിൽ രേഷ്മയെ ഭർത്താവ് വിഷ്ണു വഴക്ക് പറഞ്ഞിരുന്നു. ഒരിക്കൽ ഫോൺ ഭർത്താവ് വിഷ്ണു നശിപ്പിച്ചു. ശേഷം ഭർത്താവിന്റെ സഹോദരന്റെ ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാർഡാണ് രഹസ്യമായി ഉപയോഗിച്ചത്. ഈ സിം ഉപയോഗിച്ചും ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങിയിരുന്നു.

അന്വേഷണം ആര്യയിലേക്ക് അങ്ങനെ എത്തി. ആര്യയെ പാരിപ്പള്ളി പൊലീസ് വിളിപ്പിക്കുന്നു. പിന്നാലെ ആര്യയും ബന്ധുവായ ഗ്രീഷ്മയും ആറ്റിൽചാടി ജീവനൊടുക്കി. ഇതിനിടെയാണ് ഗ്രീഷ്മയുടെ സുഹൃത്ത് കാമുകനെന്നത് വ്യാജമാണെന്ന് പൊലീസിനെ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP