തിരുവഞ്ചൂരിന് വധഭീഷണി കത്തു കിട്ടുമ്പോൾ ടിപി കേസിലെ പ്രതികളിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും സ്വതന്ത്രർ; ആയങ്കിയെ അകത്താക്കിയ കടത്തിലെ മാസ്റ്റർ ബ്രയിനും ശിക്ഷ അനുഭവിക്കുന്നവർ; അകത്തുള്ളത് വിയ്യൂരിലുള്ള കൊടി സുനി മാത്രം; അനധികൃത പരോളിൽ ഹണിമൂണും കടത്തും പൊടിപൊടിക്കുമ്പോൾ
ആർ പീയൂഷ്
തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ടിപി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിക്കൊന്നവർ. ഹണിമൂണും കടത്തുമായി ജയിലിന് പുറത്ത് അടിച്ചു പൊളിക്കുകയാണ് ഇവരെല്ലം. ക്വട്ടേഷൻ പ്രവർത്തനങ്ങൽ ജയിലിൽ നടത്തിയ ഇവരെ പല സംഘങ്ങളായി മാറ്റി പല ജയിലിലക്കി. കൊടി സുനിയും അണ്ണൻ സിജിത്തും അടക്കമുള്ളവർ തിരുവനന്തപുരം ജയിലിലായിരുന്നു. ജയിൽ ഡിജിപിയുടെ കണ്ണെത്താനായിരുന്നു നീക്കം. എന്നാൽ സമ്മർദ്ദങ്ങളിൽ പെട്ട് ഇവരെയെല്ലാം ജയിൽ മാറ്റേണ്ടി വന്നു ജയിൽ ഡിജിപിക്ക്. തിരുവനന്തപുരത്ത് നിന്ന് കൊടി സുനി ഇഷ്ട ജയിലായ വിയ്യൂരിൽ എത്തി. അണ്ണൻ സജിത്ത് കണ്ണൂരിലും. ടിപി കേസിലെ പ്രതികളിൽ അധികവും ഇപ്പോൾ കണ്ണൂരിലെ തടവുകരാണ്. എല്ലാവരും ഇപ്പോൾ പരോളിലും.
കണ്ണൂർ ജയിലിലും ഇവർ സർവ്വതന്ത്ര സ്വതന്ത്രരാണ്. ചോദിക്കാനും പറയാനും ആരും ഇല്ല. എല്ലാം ഇഷ്ടം പോലെ. തിരുവനന്തപുരം ജയിലിൽ മദ്യം എത്തിയതിന് പിന്നിൽ ടിപി കേസിലെ പ്രതികളാണെന്ന സംശയം ഉയർന്നിരുന്നു. നിയന്ത്രണങ്ങൾ ശക്തമാക്കുകയും ചെയ്തു. വിയ്യൂരിലും കണ്ണൂരിലും ഇത്തരം പ്രശ്നങ്ങളൊന്നുമില്ല. എന്തും ഏതും ഇവർക്ക് ഇവിടെ കിട്ടും. പോരാത്തതിന് സൂപ്രണ്ടിന്റെ വക പരോളും. ഈ പരോൾ പിന്നീട് നീട്ടി എടുക്കുകയും ചെയ്യും. കണ്ണൂരിൽ നിന്ന് അണ്ണൻ സിജിത്ത് പരോളിൽ ഇറങ്ങിയത് മെയ് മാസത്തിലാണ്. ജൂലൈ ആയിട്ടും അണ്ണൻ സിജിത്ത് പുറത്താണ്. ഇതിനിടെ കല്യാണം കഴിച്ച് ഹണിമൂണും. അങ്ങനെ അണ്ണൻ സിജിത്തും കുടുംബസ്ഥനായി.
ഗൾഫിൽ ജോലിക്ക് പോയാലും വർഷത്തിൽ രണ്ട് മാസത്തിൽ കൂടുതൽ അവധിക്ക് നാട്ടിലെത്താൻ കഴിയില്ല. എന്നാൽ ടിപി കേസിലെ പ്രതികൾക്ക് എത്രകാലം വേണമെങ്കിലും പരോൾ കിട്ടും. പുറത്ത് കറങ്ങാം. ഇതാണ് സ്വർണ്ണ കടത്ത് ഗൂഢാലോചനയിലും കസ്റ്റംസ് കണ്ടെത്തുന്നത്. അർജുൻ ആയങ്കിയുടെ നേതൃത്വത്തിലെ കള്ളക്കടത്തിനെ നിയന്ത്രിക്കുന്നത് ടിപി കേസിലെ പ്രതികളാണ്. ജയിലിൽ നിന്ന് പോലും ആശയ വിനിമയങ്ങൾ ആയങ്കിയുമായി നടത്തുന്നു. ഇതെല്ലാം ആയങ്കിയുടെ ഫോണിലുണ്ട്. അതുകൊണ്ടാണ് ആ ഫോൺ നശിപ്പിച്ചു കളഞ്ഞത്. കൊടി സുനിയും ഷാഫിയും കിർമാനി മനോജും അടക്കമുള്ളവർക്ക് ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന സൂചന.
കോൺഗ്രസ് നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരെ വധഭീഷണിയിൽ കത്തു കിട്ടിയിരുന്നു. ടിപി കേസ് പ്രതികളെ പൊലീസ് പടിക്കുന്നത് തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായപ്പോഴാണ്. അതിന്റെ പകയിലാണ് വധ ഭീഷണിയെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനെ കളിയാക്കുകയാണ് പല സിപിഎം നേതാക്കളും ചെയ്തത്. എന്നാൽ ഈ കത്ത് തിരുവഞ്ചൂരിന് ലഭിക്കുമ്പോൾ ടിപി കേസിലെ പ്രതികളിൽ ഒരാളൊഴികെ എല്ലാവരും പുറത്താണെന്ന നിർണ്ണായക വിവരമാണ് മറുനാടന് ലഭിക്കുന്നത്. ഒരു കൊലക്കേസിലെ ഇത്രയധികം പ്രതികൾക്ക് ഒരുമിച്ച് പരോൾ നൽകുന്നത് അസാധാരണമാണ്. അങ്ങനെ ഈ പ്രതികൾക്ക് ക്വട്ടേഷൻ പ്രവർത്തികൾ ചെയ്യാൻ സർക്കാർ തന്നെ അവസരമൊരുക്കുകയാണ്.
രാമനാട്ടുകര അപകടത്തോടെ ചർച്ചകളിൽ എത്തിയ സ്വർണ്ണ കടത്തിന് പിന്നിൽ നടക്കാതെ പോയ മോഷണത്തിന് പദ്ധതിയൊരുക്കിയതു കൊടി സുനി നേരിട്ടു തന്നെ എന്ന സൂചനയാണ് പുറത്തു വരുന്നത്. വിയ്യൂർ ജയിലിൽ ഇത്തരം ക്വട്ടേഷൻ പ്രവർത്തനങ്ങൾ കൊടി സുനി നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനൊപ്പം ചില ഭീഷണികളും. ഇതോടെയാണ് വിയ്യൂരിൽ നിന്ന് കൊടി സുനിയെ തിരുവനന്തപുരത്തേക്ക മാറ്റിയത്. ഇതോടെ ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായി കാര്യങ്ങൾ. എന്നാൽ ഭരണ തുടർച്ചയുണ്ടായതിന് പിന്നാലെ കൊടി സുനിക്ക് വിയ്യൂരിലേക്ക് മാറാനുമായി. ഇതോടെയാണ് സ്വർണ്ണ കടത്തിൽ കൊടുവള്ളി-കണ്ണൂർ ലോബികൾ തമ്മിലെ പോര് പുതിയ തലത്തിലെത്തിയത്. ഇതിന് സമാനായി ബാക്കിയുള്ള പ്രതികളിൽ ഏറെ പേരേയും കണ്ണൂരിലേക്കും മാറ്റി.
കൊടുവള്ളിയിലെ നേതാക്കൾക്ക് ഇടതു ഭരണത്തിൽ സ്വാധീനവും മുമ്പുണ്ടായിരുന്നു. എന്നാൽ ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതു കുറഞ്ഞു. കണ്ണൂരിൽ അടക്കം കൊടി സുനിയുടേയും ആകാശ് തില്ലങ്കേരിയുടേയും ഗ്യാങ്ങ് സിപിഎമ്മിനെ പിന്തുണയ്ക്കുകയും ചെയ്തു. ഈ വർഷം തുടക്കത്തിൽ കണ്ണൂർ എയർപോർട്ടിലെ ചില പ്രശ്നങ്ങളുടെ പേരിൽ സിപിഎമ്മും തില്ലങ്കേരിയും ഉരസലിലായിരുന്നു. എന്നാൽ തുടർഭരണമെന്ന വിശാലാശയത്തിന് വേണ്ടി എല്ലാം മറന്ന് തില്ലങ്കേരിയും പ്രവർത്തിച്ചു. അഴിക്കോട്ടെ സിപിഎം വിജയത്തിൽ ഇത് പ്രകടവുമായി. ഇതിന് പിന്നാലെയാണ് കൊടി സുനിക്ക് വിയ്യൂരിലേക്ക് മടക്കം കിട്ടുന്നത്. ജൂൺ രണ്ട് ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് വിയ്യൂരിലേക്ക് കൊടി സുനിക്ക് വിടുതൽ ലഭിക്കുന്നത്. മെയ് 20നായിരുന്നു പിണറായിയുടെ രണ്ടാം സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയത്.
തന്നെ വിയ്യൂരിലേക്ക് മാറ്റണമെന്ന അപേക്ഷ ജയിൽ വകുപ്പിന് കൊടി സുനി നൽകുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയതിന് പിന്നാലെ ഈ വിഷയത്തിൽ തീരുമാനവും എടുത്തു. ജൂൺ ആദ്യവാരത്തിൽ കൊടി സുനി വിയ്യൂരിൽ തിരിച്ചെത്തി. വിയ്യൂർ ജയിലിൽ ഇരുന്ന് കാക്ക രഞ്ജിത്തിനെ കൊണ്ട് ക്വട്ടേഷൻ ചെയ്യിച്ചുവെന്ന പഴയ ഇന്റലിജൻസ് റിപ്പോർട്ടെല്ലാം സർക്കാർ മറന്നു. വിയ്യൂരിൽ എത്തിയതോടെ ഋഷിരാജ് സിംഗിന്റെ കണ്ണിൽ നിന്ന് കൊടി സുനി വഴുതി മാറി. വീണ്ടും ഭരണം കിട്ടിയ ആവേശത്തിൽ സ്വർണ്ണ കടത്തിൽ കൊടി സുനി വീണ്ടും ഇടപെടലുകൾ തുടങ്ങിയെന്നാണ് കേന്ദ്ര ഏജൻസികളുടെ അനുമാനം.
വിയ്യൂർ ജയിലിൽ കൊടി സുനിക്ക് ആരെങ്കിലും ഫോൺ കൊടുത്തിട്ടുണ്ടാകമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ അർജുൻ ആയങ്കിയുടെ ഫോണിലേക്ക് വന്ന എല്ലാ കോളുകളും പരിശോധിക്കും. സംശയമുള്ള നമ്പരുകൾ തേടി അന്വേഷണവും നടത്തും. കൊടി സുനിയുടെ പിൻബലത്തിലാണ് അർജുൻ ആയങ്കി കരിപ്പൂർ വിമാനത്താവളത്തിലെ ഓപ്പറേഷന് തെല്ലും ഭയമില്ലാതെ എത്തിയതെന്നും വിലയിരുത്തലുണ്ട്. ആകാശ് തില്ലങ്കേരിയും കൊടി സുനിയും തമ്മിൽ വിയ്യൂരിൽ എത്തിയ ശേഷം ആശയ വിനിമയമുണ്ടോ എന്നും പരിശോധിക്കും. എങ്ങനെയാണ് തിരുവനന്തപുരത്ത് നിന്ന് വിയ്യൂരിലേക്ക് കൊടി സുനി എത്തിയത് എന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്താൻ ശ്രമിക്കും.
കൊടി സുനി ഉൾപ്പടെ ടി.പി കേസ് പ്രതികളുടെ സ്വർണക്കടത്ത് ക്വട്ടേഷനുകൾ അവസാനിപ്പിക്കാൻ സിപിഎം നേരിട്ട് ഇടപെട്ട കാലമുണ്ടായിരുന്നു. ഇതുകൂടി ലക്ഷ്യമിട്ടാണ് ജയിലുകളുടെ ഭരണച്ചുമതല ഡിജിപി ഋഷിരാജ് സിങിന്റെ നിയന്ത്രണത്തിലാക്കിയത്. കൊടി സുനിയുടെയും കൂട്ടരുടെയും സ്വന്തം നിലയ്ക്കുള്ള ക്വട്ടേഷനുകൾ പാർട്ടിക്കും സർക്കാരിനും വിനയായി മാറിയതോടെയാണ് ഈ ഇടപെടൽ 2019ൽ ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ജയിലിലെ റെയ്ഡ് ഉൾപ്പടെയുള്ള നടപടികൾ കർക്കശമാക്കിയത്. കൊടി സുനിയെപ്പോലെയുള്ളവർക്ക് പരോൾ നൽകുന്നത് തന്നെ അറിയിച്ചുവേണമെന്ന് ഋഷിരാജ് സിങ് ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ ക്വട്ടേഷനുകൾ തിരുവനന്തപുരത്ത് ഇരുന്ന് ഏറ്റെടുക്കാൻ കൊടിസുനിക്ക് കഴിയാതെയായി.
കൂത്തുപറമ്പിൽ കൈതേരിൽ റഫ്ഷാൻ എന്നയാളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ കൊടി സുനിയുമായി ബന്ധപ്പെട്ട സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജയിലിലുള്ള സിപിഎം പ്രവർത്തകരെ കൊടി സുനി ഇത്തരം ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെടുത്തുന്നുവെന്ന കണ്ടെത്തലും ചർച്ചയായി. ഇതെല്ലാം കൂടി കണക്കിലെടുത്താണ് കൊടി സുനിക്ക് പൂട്ടിടാൻ സിപിഎം അന്ന് തീരുമാനിച്ചത്. കൊടി സുനിയുടെയും കൂട്ടരുടെയും ഹവാല ഇടപാടുകളും സ്വർണക്കടത്തും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്ന് തന്നെ മനസിലാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സർക്കാർ നിലപാട് കർക്കശമാക്കിയതും തിരുവനന്തപുരത്തേക്ക് മാറ്റിയതും.
2019ൽ കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോൺ, മെമ്മറി കാർഡ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തിരുന്നു. ഋഷിരാജ് സിങ് നേരിട്ടാണ് റെയ്ഡ് നടത്തിയത്. വിയ്യൂർ ജയിലിൽനിന്ന് കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽനിന്ന് മൊബൈൽ പിടിച്ചെടുത്തിരുന്നു. ഇവരെ പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. അന്ന് കൊടി സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യാപാരിയുടെ പരാതിയും ചർച്ചകളിൽ എത്തിയിരുന്നു. ഖത്തറിലെ സ്വർണ വ്യാപാരി മജീദ് കൊഴിശേരിയായിരുന്നു പരാതിക്കാരൻ. ഇതെല്ലാം അറിഞ്ഞു വച്ചു കൊണ്ടാണ് പ്രതികളെ അവർക്കിഷ്ടമുള്ളിടത്തേക്ക് ജയിൽ വകുപ്പ് മാറ്റിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്