ചെങ്കൊടി പിടിച്ചില്ല, ആരെയും കാണാനും പോയില്ല; അർഹിച്ചത് നേടാൻ ഡോ. താരാ സൈമൺ നടത്തിയത് നിയമ വഴിയിലെ പോരാട്ടം; ആലുവ യു.സി.കോളേജ് പ്രിൻസിപ്പലായി ഡോ.താരയെ നിയമിച്ചത് സുപ്രീം കോടതിയും ശരിവെക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇടതു സർക്കാർ അധികാരത്തിലെത്തിയത് മുതൽ ചെറുതെങ്കിൽ പോലും അധികാര സ്ഥാനങ്ങളിൽ ഒരാളെ നിയമിക്കുമ്പോൾ അത് തങ്ങളുടെ പക്ഷക്കാരാകണം എന്നു വാശിപിടിക്കുന്ന ശൈലിയുണ്ട്. അങ്ങനെ വരാത്ത സാഹചര്യത്തിൽ പല വിധത്തിലുള്ള കുതന്ത്രങ്ങളും പയറ്റിയ ചരിത്രം നമുക്ക് മുന്നിലുണ്ട് താനും. ഈ ശ്രേണിയിൽ അർഹിച്ചതു നേടാൻവേണ്ടി ഏറ്റവും ഒടുവിൽ ദ്വീർഘകാലത്തെ നിയമ പോരാട്ടം നടത്തേണ്ടി വന്നത് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഡോ.താര കെ.സൈമണെ പ്രിൻസിപ്പലായി നിയമിച്ച നടപടിയായിരുന്നു.
ക്രൈസ്തവ സഭകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന കോളേജിൽ ഇടതുതാൽപ്പര്യം പുലർത്തിയ ചിലർ നടത്തിയ ചരടുവലികൾ കാരണമാണ് പ്രിൻസിപ്പൽ സ്ഥാനം നിലനിൽത്താൻ ഡോ. താര സൈമണ്‍ നിയമ പോരാട്ടത്തിന്റെ വഴിയിൽ നീങ്ങേണ്ടി വന്നത്. ഈ നിയമ പോരാട്ടത്തിന്റെ വഴിയിൽ നീങ്ങിയ അവർ ചെങ്കൊടി പിടിക്കാതെയും ആരുടെ മുന്നിലും സഹായ അഭ്യർത്ഥന നടത്താതെയും തന്നെ വിജയിച്ചു കയറി. താരയെ പ്രിൻസിപ്പലായി നിയമിച്ചതിത് എതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി തള്ളുകയും ചെയ്തതോടെ അവസാനത്തെ ചിരി അർഹിച്ചതു നേടിയെടുത്ത താര സൈമണ്‍ തന്നെയാണ്.
മഹാത്മാ ഗാന്ധി സർവകലാശാലയും, കോളേജ് മാനേജരും നൽകിയ ഹർജികളാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്. ഇവരെ പ്രിൻസിപ്പലായി നിയമിച്ച ഹൈക്കോടതി വിധി പരമോന്നത കോടതി ശരിവെക്കുകയും ചെയ്തു. 2018ലാണ് ബോട്ടണി വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസറായ ഡോ.താരയെ പ്രിൻസിപ്പാൾ ആയി നിയമിച്ചത്. എന്നാൽ യുജിസിയുടെ 2016 ലെ റെഗുലേഷൻ പ്രകാരമുള്ള യോഗ്യത താരയ്ക്ക് ഇല്ലെന്ന് മഹാത്മാ ഗാന്ധി സർവ്വകലാശാലയ്ക്ക് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്തയും, ജി.പ്രകാശും കോടതിയിൽ വാദിച്ചു. സർവകലാശാലയുടെ അംഗീകാരം ഇല്ലാത്ത ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധമാണ് ഹാജരാക്കിയത്. വിദേശത്ത് പങ്കെടുത്ത രാജ്യാന്തര സെമിനാറിന്റെ ക്ഷണക്കത്ത് ഹാജരാക്കിയില്ലെന്നും മഹാത്മാ ഗാന്ധി അഭിഭാഷകർ കോടതിയിൽ വാദിച്ചു.
സർവകലാശാലയുടെ വാദങ്ങളോട് യോജിക്കുന്ന നിലപാടാണ് കോളേജ് മാനേജർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ റോമി ചാക്കോയും കോടതിയിൽ സ്വീകരിച്ചത്. ചില വിവരാവകാശ രേഖകൾ ഹാജരാക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ സർവ്വകലാശാലയുടെയും, മാനേജരുടെയും വാദം തെറ്റാണെന്ന് ഡോ താര കെ.സൈമണ്‍ വേണ്ടി ഹാജരായ അഭിഭാഷകൻ കുര്യാക്കോസ് വർഗീസ് ചൂണ്ടിക്കാട്ടി. യുണിവേഴ്സിറ്റി സ്കോർ കണക്കാക്കിയതിൽ നഗ്നമായ തെറ്റുകൾ സംഭവിച്ചുവെന്നും അദ്ദേഹം വാദിച്ചു.
സർവകലാശാലയുടെയും മാനേജരുടേയും വാദം സ്വീകാര്യമല്ലെന്നും നിയമനം അംഗീകരിച്ച ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നും ഹർജി തള്ളി കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. താരാ സൈമണ്‍ വിരമിക്കാൻ ഇനി എട്ട് മാസം മാത്രമേ ഉള്ളൂവെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഹർജി തള്ളിക്കൊണ്ട് ചൂണ്ടിക്കാട്ടി.
2018 മാർച്ച് 31ന് മുൻ പ്രിൻസിപ്പാളായ തോമസ് മാത്യു വിരമിച്ച ശേഷമാണ് താര സൈമണെ നിയമിക്കുന്നത്. ഈ നിയമനം തുടക്കത്തിൽ തന്നെ തർക്കങ്ങളിൽ ഇടംപിടിച്ചത് താര സൈമണ്‍ പ്രത്യേകിച്ച് ആരോടും രാഷ്ട്രീയ താൽപ്പര്യം പ്രകടിപ്പിക്കാത്തതു കൊണ്ടായിരുന്നു. എന്നാൽ തോമസ് മാത്യുവിനേക്കാൾ മുമ്പേ ഡോ. താര തന്നെ പ്രിൻസിപ്പൽ ആകേണ്ടതായിരുന്നു. ബോട്ടണി വിഭാഗം അദ്ധ്യാപികയായിരുന്ന ഡോ. താരയെ പ്രിൻസിപ്പലായി തിരഞ്ഞെടുത്തു. മാനേജമെന്റ് യൂണിവേഴ്സിറ്റി അപ്രൂവലിന് വേണ്ടി ശ്രമിച്ചപ്പോഴാണ് കുഴപ്പങ്ങളുടെ തുടക്കം.
ന്യൂനപക്ഷപദവിയുള്ള യു.സി കോളേജ് പ്രിൻസിപ്പാളിനെ തീരുമാനിക്കുന്നത് നാല് ക്രൈസ്തവ സഭകൾ ചേർന്നാണ്. ദക്ഷിണേത്യൻ പള്ളി, മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളി, മലങ്കര മാർത്തോമ സിറിയൻ പള്ളി, മലങ്കര യാക്കോബൈറ്റ് സിറിയൻ പള്ളി എന്നിവരുമായി ബന്ധപ്പെട്ട സഭകളുടെ അധികാരികൾ ചേർന്ന് തീരുമാനിക്കുന്ന പ്രിൻസിപ്പാളിന് സിൻഡിക്കേറ്റ് അനുമതി ചെയ്യുകയാണ് ചെയ്യുക. ഈ കോളേജിന്റെ മാനേജറാണ് ഡോ. താര സൈമണിന്റെ നിയമനത്തിന് എതിരായി നിന്നത്. ഇടതു സിൻഡിക്കേറ്റുമായി ബന്ധമുള്ള ഇടതുപക്ഷ തൽപ്പരനായ മാനേജർ ഇടപെട്ടതോടെ ഡോ. താര സൈമണന്റെ നിയമനത്തിന് അംഗീകാരം ലഭിക്കാതെ പോകുകയായിരുന്നു.
'യുജിസിയുടെ 2010 റെഗുലേഷൻ പ്രകാരം ഓരോ അപ്പോയിന്റ്മെന്റിന്റേയും കൃത്യമായ റെഗുലേഷൻസ് പറയുന്നുണ്ട്. 26/2/2016 കോടതി വിധി പ്രകാരമാണിത്. അതിൽ മൂന്ന് കാറ്റഗറികളുണ്ട് ജേർണൽ, റിസർച്ച് എന്നിങ്ങനെയെല്ലാം. ഓരോ കാറ്റഗറിയിലും ഇത്ര ഇത്ര പോയിന്റുകൾ വേണമെന്ന് നിബന്ധനയുണ്ട്. ഈ എ.പി.എസ് പോയിന്റ് സഭ നിർദ്ദേശിച്ച ഡോ. താര കെ. സൈമണിനില്ല. ഇതാണ് അംഗീകാരം നൽകാത്തതിന് കാരണം' എന്നായിരുന്നു യൂണിവേഴ്സിറ്റി താരയുടെ നിയമനത്തെ എതിർത്തു കൊണ്ട് പറഞ്ഞത്. എന്നാൽ താൻ ഡോക്ടറേറ്റ് നേടിയ യൂണിവേഴ്സിറ്റി തന്നെ തന്റെ മാർക്കിനെ ചോദ്യം ചെയ്തപ്പോൾ വിട്ടുകൊടുക്കാൻ താരയും തയ്യാറായില്ല.
400 എ.പി.എസ് സ്കോർ താരക്കില്ലെന്നാണ് ഇടതു സിൻഡിക്കേറ്റ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, തനിക്കുള്ള മറ്റ് യോഗ്യതകൾ ഒന്നു പരിഗണിക്കാതെയായിരുന്നു ഈ വാദം. ഇതോടെ തനിക്ക് ലഭിക്കേണ്ട പ്രിൻസിപ്പൽ പദവിയും കിട്ടിയില്ല. ഇതോടെ താര ഹൈക്കോടതിയെ സമീപിച്ചു. എം ജി യൂണിവേഴ്സിറ്റി തീരുമാനം പുനപ്പരിശോധിക്കണെന്നായിരുന്നു ആവശ്യം. എന്നാൽ വീണ്ടും സമാന നിലപാട് ഹൈക്കോടതിയിൽ വീണ്ടും അറിയിച്ചു. എന്നാൽ യൂണിവേഴ്സിറ്റിയുടെ വാദം തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് താരയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.
ഡോ.താര കെ. സൈമണിന്റെ പ്രിൻസിപ്പൽ നിയമനത്തിന് എംജി സർവകലാശാല ഒരു മാസത്തിനകം അംഗീകാരം നൽകണമെന്നു ഹൈക്കോടതി നിർദ്ദേശിച്ചു. ഡോ. താര നൽകിയ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമന തീയതിയായ 2018 ഏപ്രിൽ 1 മുതൽ അംഗീകാരവും നൽകണമെന്നും നിർദ്ദേശിച്ചു. യുജിസി നിഷ്കർഷിക്കുന്ന എപിഐ (അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റർ) സ്കോർ 400 ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു സർവകലാശാല അംഗീകാരം നിഷേധിച്ചതെന്ന വാദം തള്ളിയ ഡോ. താര തനിക്ക് കിട്ടേണ്ട സ്കോർ 2000ൽ കൂടുതൽ വരുമെന്ന വ്യക്തമാക്കുകയായിരുന്നു.
വിവിധയിനങ്ങളിൽ ഡോ.താരയ്ക്കു കിട്ടേണ്ട സ്കോർ സർവകലാശാല കണക്കിലെടുത്തില്ലെന്നു കോടതി വിലയിരുത്തിയതോടെ സുപ്രീംകോടതിയിലും നിർണായകമായി. ചെങ്കൊടി പിടിക്കാതെ നിയമത്തിന്റെ വഴിയിൽ തന്നെ ഡോ. താര സൈമൺ വിജയിച്ചു കയറി. തോൽക്കുമെന്ന് അറിഞ്ഞിട്ടും ചിലരുടെ രാഷ്ട്രീയതാൽപ്പരവും വ്യക്തിതാൽപ്പര്യവുമാണ് ഡോ. താര സൈമണിന്റെ പ്രിൻസിപ്പൽ പദവി നീട്ടിക്കൊണ്ടു പോയത്. കുറച്ചു കാലം മാത്രമേ ഇനിയും താര സൈമണ്‍ ആ പദവിയിൽ ഇരിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ തല ഉയർത്തിപ്പിടിച്ചു തന്നെ ആ അക്കാദമിക് സ്ഥാനത്ത് തുടരാൻ അവർക്ക് സാധിക്കുമെന്ന് ഉറപ്പാണ്.
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍