Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മയുടെ ഫോണിൽ വീഡിയോ കോൾ; കാമുകനൊപ്പം ആരും അറിയാതെയുള്ള കാർ യാത്രക്കിടെ പീഡനം; മുൻ സീറ്റിൽ എല്ലാം കണ്ടിരുന്നത് രണ്ടും മുന്നും പ്രതികൾ; എല്ലാവരും പെൺകുട്ടികളെ വളച്ചെടുക്കുന്നതിൽ വിരുതർ; മമ്പുറത്തെ കാർ പരിശോധനയിൽ തെളിഞ്ഞത് പോക്‌സോ കേസ്‌

ഉമ്മയുടെ ഫോണിൽ വീഡിയോ കോൾ; കാമുകനൊപ്പം ആരും അറിയാതെയുള്ള കാർ യാത്രക്കിടെ പീഡനം; മുൻ സീറ്റിൽ എല്ലാം കണ്ടിരുന്നത് രണ്ടും മുന്നും പ്രതികൾ; എല്ലാവരും പെൺകുട്ടികളെ വളച്ചെടുക്കുന്നതിൽ വിരുതർ; മമ്പുറത്തെ കാർ പരിശോധനയിൽ തെളിഞ്ഞത് പോക്‌സോ കേസ്‌

ബുർഹാൻ തളങ്കര

മലപ്പുറം: സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ. കാസർകോട് കാഞ്ഞങ്ങാട് ആവിയിൽ സ്വദേശിയായ മുസ്തഫയുടെ മകൻ മുഹമ്മദ് നിയാസ് (22) വയസ് ,മതിയം കോട് രാവണീശ്വരം അബുദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് ഷാഹിദ് (20)കൂളിക്കാട് ചിത്താരി സൈനുദ്ധീന്റെ മകൻ അബു താഹിർ (19) എന്നിവരാണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ എസ്‌ഐ കെ രഞ്ജിതും സിപിഒ സുധീഷും ജീപ്പിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.

മമ്പുറത്ത് വൺവേ തെറ്റിച്ചുവന്ന ആൾട്ടോ കാറിലുള്ളവരെ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. മൂന്ന് യുവാക്കളും ഒരു പെൺകുട്ടിയുമായിരുന്നു കാറിൽ. പരസ്പരവിരുദ്ധ മറുപടി നൽകിയതോടെ നാലു പേരെയും വാഹനം സഹിതം സ്റ്റേഷനിൽ എത്തിച്ചു. പ്രിൻസിപ്പൽ എസ്‌ഐ പി എം രതീഷ് നടത്തിയ ചോദ്യംചെയ്യലിൽ സംഘത്തിലെ നിയാസ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയാണ് കാറിലുണ്ടായിരുന്നതെന്ന് വ്യക്തമായി. നിയാസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ പെൺകുട്ടിയൊന്നിച്ചുള്ള ഫോട്ടോകൾ കണ്ടെത്തി.

പെൺകുട്ടിയെ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമായി. പ്ലസ്ടുവിനു പഠിക്കുന്ന 17 വയസുള്ള പെൺകുട്ടിയാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്. ഏപ്രിലിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് നിയാസ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഓൺലൈൻ പഠനത്തിന് ആണെന്ന് പറഞ്ഞു ഉമ്മയുടെ ഫോൺ ഉപയോഗപ്പെടുത്തിയാണ് പെൺകുട്ടി വീഡിയോ കോൾ ചെയ്യാറുള്ളതായി മൊഴി നൽകി. ബന്ധുവായ മറ്റൊരു പെൺകുട്ടിയുടെ ഫോണിലൂടെയാണ് ഇൻസ്റ്റഗ്രാം ഉപയോഗിച്ചിരുന്നത്.

25ന് നിയാസ് കാറിൽ ഷാഹിദുമൊന്നിച്ച് പെൺകുട്ടിയുടെ വീടിന് സമീപമെത്തി. കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നതായി പറഞ്ഞ് പെൺകുട്ടി നിയാസിനൊപ്പം കാറിൽ പോയി. 28ന് വീണ്ടും വരുമെന്ന് പറഞ്ഞ് യുവാക്കൾ മടങ്ങി. ചെമ്മാട്ട് റൂം എടുക്കുമെന്നും കാറുമായി വന്ന് വിളിക്കുമെന്നും അറിയിച്ചു. തിങ്കളാഴ്ച രാവിലെ 9.30ന് നിയാസും ഷാഹിദും അബു താഹിർ എന്ന മറ്റൊരു സുഹൃത്തുംകൂടി കാറിൽ വന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഷാഹിദ് കാറോടിച്ചപ്പോൾ അബു താഹിർ മുൻസീറ്റിലിരുന്നു. പിൻസീറ്റിൽ നിയാസ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് സംഘം പിടിയിലായത്. പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി വിട്ടയച്ചു. യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

പ്രതികൾക്ക് എതിരെ പോക്‌സോ നിയമപ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്. നിയാസ് ആണ് ഒന്നാം പ്രതി.പെൺകുട്ടിയുടെ അച്ഛൻ വിദേശത്ത് ആണ്. പൊലീസ് സ്റ്റേഷനിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയെ അമ്മയും സഹോദരനും വന്ന് കൂട്ടിക്കൊണ്ടുപോയി.

അന്വേഷണത്തിൽ രണ്ടാം പ്രതി ഷാഹിദ് ചമ്രവട്ടം സ്വദേശിനിയായ പെൺകുട്ടിയുമായി ഷെയർ ചാറ്റിലൂടെയും മൂന്നാം പ്രതി അബു താഹിർ ഈശ്വരമംഗലം സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയുമായി ഇൻസ്റ്റഗ്രാമിലൂടെയും മറ്റും സമ്പർക്കം പുലർത്തിവരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP