കോവിഷീൽഡ് യൂറോപ്യൻ യൂണിയൻ തള്ളാൻ കാരണം ഡെൽറ്റ പ്ലസ് വൈറസിന്റെ രംഗപ്രവേശം; കോവിഷീൽഡ് ഡെൽറ്റ പ്ലസിന് തടയിടാൻ കരുതില്ലെന്നു ഇയു; തീരുമാനം പറയാതെ ബ്രിട്ടനും; ലോകജനതയെ വാക്സിന്റെ പേരിൽ രണ്ടായി വിഭജിക്കുന്നു എന്ന വിമർശം അതിശക്തം; കോവിഡ് പാസ്പോർട്ട് ആവശയത്തെ തുറന്നെതിർക്കാൻ ഇന്ത്യയും
പ്രത്യേക ലേഖകൻ
ലണ്ടൻ: ബ്രിട്ടനിലെ ഓക്സ്ഫോർഡ് ഗവേഷക സംഘം വികസിപ്പിച്ച ആസ്ട്രസെനക വാക്സിന്റെ ഇന്ത്യൻ രൂപമായ കോവിഷീൽഡ് യൂറോപ്യൻ യാത്രക്ക് അനുയോജ്യമായ ഒന്നല്ലെന്നു യൂറോപ്യൻ യൂണിയൻ വക്തമാക്കിയത് ഡെൽറ്റ പ്ലസിന്റെ സാന്നിധ്യം മൂലമാണെന്ന് വിലയിരുത്തൽ. ഫൈസർ അടക്കമുള്ള വാക്സിനുകൾ ഡെൽറ്റ പ്ലസിനെയും ചെറുക്കുമെന്ന് ഒരു വിഭാഗം ഗവേഷകകർ പറയുമ്പോൾ ആസ്ട്ര സെനക്കയിൽ നിന്നും രൂപംകൊണ്ട കോവിഷീൽഡിന്റെ കാര്യത്തിൽ ഇത്ര ഉറപ്പു പറയാൻ ആകില്ല എന്ന നിഗമനമാണ് ഇപ്പോൾ കുരുക്കായി മാറുന്നത്. ഇതോടെ മലയാളികൾ ഉൾപ്പെടെ ജനകോടികൾക്കു യൂറോപ്പിലേക്ക് യാത്ര ചെയ്യാൻ നീണ്ട കാലം കാത്തിരിക്കേണ്ടി വരും.
അതിനിടെ കോവിഷീൽഡിന് ഡബ്ലിയുഎച്ച്ഓ അംഗീകാരം നൽകിയിട്ടും യൂറോപ്യൻ യൂണിയൻ അംഗീകാരം ഇല്ലാതെ പോയത് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അലംഭാവം മൂലമാണെന്ന ആക്ഷേപവും ശക്തമായി. യൂറോപ്യൻ മെഡിക്കൽ ഏജൻസിക്കു സിറം അപേക്ഷ നല്‍കാതിരുന്നതാണ് ഇപ്പോൾ വിനയായി മാറിയതെന്ന് സൂചന. അതേസമയം ഡബിൾ ഡോസ് വാക്സിൻ എടുത്തവർക്കായി യൂറോപ്പിന്റെ വാതിൽ തുറക്കുന്നു എന്ന സന്തോഷ വാർത്ത എത്തിയപ്പോൾ തന്നെയാണ് വാക്സിൻ എടുത്തിട്ടും ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് സംഭവിക്കുന്നത്.
യൂറോപ് അംഗീകരിച്ച വാക്സിനുകൾ ഫൈസർ , ആസ്ട്ര സേനക , മോഡർന , ജോൺസൺ ആൻഡ് ജോൺസൺ എന്നിവ അടങ്ങുമ്പോൾ തന്നെയാണ് ആസ്ട്ര സേനകയിൽ നിന്നും രൂപം കൊണ്ട കോവിഷീൽഡിന് വിലക്ക് വന്നത് വിചിത്രമായി മാറുന്നത്. ഇന്ത്യയിൽ ഏകദേശം 321 മില്യൺ ആളുകൾ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതിനാൽ ഈ വിലക്ക് പ്രാവർത്തികമാക്കാൻ യൂറോപ്പ് ശ്രമിക്കരുത് എന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അടുത്തിടെ നടന്ന ജി സെവൻ രാഷ്ട്ര ഉച്ചകോടിയിൽ കോവിഡ് പാസ്പോര്ട് എന്ന ആശയം ചർച്ചയായപ്പോഴും ഇന്ത്യ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. പ്രായോഗികമായി വികസ്വര, അവികിസിത രാഷ്ട്രങ്ങൾക്ക് കോവിഡ് പാസ്പോര്ട് ഇപ്പോൾ നടപ്പാക്കാൻ കഴിയില്ല എന്നാണ് ഇന്ത്യയുടെ വാദം.
എന്നാൽ വിവാദമായ തീരുമാനത്തോട് ഇന്ത്യ ശക്തമായ പ്രതിഷേധിക്കുകയും ചെയ്തു. ഇന്ത്യയോടൊപ്പം ബ്രിട്ടനിലെ ഈക്വലൈറ്റി ആൻഡ് ഹ്യൂമൻ റൈറ്റ് കമ്മീഷൻ കോവിദിന്റെ പേരിൽ ലോക ജനതയെ തരം തിരിക്കുന്നത് ശരിയല്ലെന്ന് നേരത്തെ തന്നെ വക്തമാക്കിയതോടെ കോവിഷീൽഡ് എടുത്തവർക്കു ബ്രിട്ടനിൽ എത്തുന്നതിനു തടസം ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത് .എന്നാൽ ഇക്കാര്യത്തിൽ ബ്രിട്ടൻ ഉറപ്പിനു തയാറായിട്ടില്ല എന്നതും ശ്രെധേയമാണ്. അതേസമയം ഇന്ത്യയിൽ ഡെൽറ്റ പ്ലസ് എന്നറിയപ്പെടുന്ന് വൈറസ് സാന്നിധ്യം ശക്തമായതോടെ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് ഏർപ്പെടുത്തിയ സന്ദർശന വിലക്ക് ഇനിയും കുറേക്കാലത്തേക്കു തുടർന്നേക്കും എന്നുറപ്പായി. നിലവിൽ യുകെ, യുഎസ്, യൂറോപ്, സിംഗപ്പൂർ, കാനഡ, ഓസ്ട്രേലിയ, തായ്ലൻഡ് എന്നിവയൊക്കെ ഡെൽറ്റ സാന്നിധ്യം മൂലം ഇന്ത്യക്കാർക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണ് .
എന്നാൽ വാക്സിൻ എടുത്തവരുടെ പേരിലും എടുക്കാത്തവരുടെ പേരിലും ഏതു തരം വാക്സിൻ എടുത്തവർ ആണെന്ന പേരിലൊമൊക്കെ ലോകജനതയെ തരംതിരിക്കുന്നത് ശരിയായ കാര്യമല്ലെന്ന വാദവും പല കോണിൽ നിന്നും ഉയരുകയാണ്. ഇക്കാര്യത്തിൽ ബ്രിട്ടനിലെ മനുഷ്യവകാശ കമ്മീഷൻ ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തിരിക്കുകയാണ്. ഏതു വാക്സിൻ സ്വീകരിക്കണം എന്ന കാര്യത്തിൽ ലോകത്തൊരിടത്തും ജനങൾക്ക് പ്രത്യേക അവകാശം ഇല്ലാത്തതിനാൽ ലോക രാജ്യങ്ങൾ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചു വേണം ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ടു പോകുവാനെന്നു കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. ആസ്ട്ര സെനക്കയോ കോവിഷീൽഡോ യൂറോപ് വേണ്ടെന്നു പറയുമ്പോൾ മറ്റു രാജ്യങ്ങൾ യൂറോപ്യൻ വാക്സിനും വേണ്ടെന്നു പറഞ്ഞാൽ ലോകമെങ്ങും ഉള്ള ജനങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ കൂടി രൂക്ഷമായി ബാധിക്കും. ഇത് ലോകത്തൊട്ടാകെ കോവിഡ് സൃഷ്ട്ടിച്ചതിനേക്കാൾ വലിയ പ്രതിസന്ധി ഉയർത്തുകയും ചെയ്യും .
കോവിഷീൽഡ് എന്തുകൊണ്ട് യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് മതിയാവില്ല എന്നതിൽ വെക്തമായ വിശദീകരണം നല്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറായിട്ടില്ല. ജൂലൈ മാസം ഒന്നാം തിയതി മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് കോവിഷീൽഡിന് എതിരായ പരാമർശം. അതേസമയം ഉത്പാദകരായ സെറം ഇൻസ്റ്റിട്ട്യൂട്ട് ഇതിനായുള്ള അംഗീകാരത്തിനായി യൂറോപ്യൻ മെഡിസിൻ ഏജൻസിയെ സമീപിക്കാത്തതാണ് പ്രശനം ഉണ്ടാക്കിയതെന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തിൽ സ്പെഷ്യലൈസ് ചെയ്ത ഇന്ത്യയിലെ ദി വയെർ റിപ്പോർട്ട് ചെയ്തു . എന്നാൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനംവല പ്രശനം എത്രയും വേഗം പരിഹരിക്കും എന്നാണ് പറയുന്നത്.
പ്രശനം ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടതെന്നും സാധ്യമായ എല്ലാ വിധത്തിലും യൂറോപ്യൻ യൂണിയൻ തീരുമാനം മാറ്റാൻ ആവശ്യമായ നടപടികൾ ഉണ്ടാകും എന്നുമാണ് അദർ പൂനംവല ട്വീറ്റ് ചെയ്തിരിക്കുന്നത് . അതേസമയം ഇന്ത്യയിൽ ലഭ്യമായ മറ്റു വാക്സിൻ ആയ കോവാക്സിനു ഇപ്പോഴും ഡബ്ലിയു എച് ഓ അടക്കമുള്ളവയുടെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ മറ്റു രാജ്യങ്ങളും അംഗീകാരം നൽകില്ല . ഫലത്തിൽ ഇന്ത്യയിൽ ലഭ്യമായ വാക്സിൻ എടുത്തവർക്കൊന്നും യൂറോപ്യൻ യൂണിയനിലേക്കു കടക്കാനാകില്ല എന്ന പ്രതിസന്ധിയാണ് രൂപം കൊള്ളുന്നത് . നിരവധി അന്താരഷ്ട്ര മാനങ്ങൾ ഉള്ള വിഷയം ആയതിനാൽ അടിയന്തിരമായി കേന്ദ്ര സർക്കാർ തന്നെ വിഷയത്തിൽ ഇടപെടും എന്ന സൂചനയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ നൽകുന്നത്.
Stories you may Like
- നിങ്ങൾ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആർ ചെയ്യുന്നുണ്ട്; നന്ദിയുണ്ട്';
- കേരളത്തിൽ നിന്നും ആരും ഐസിസിൽ ചേരാൻ സിറിയയിൽ പോയിട്ടില്ല എന്ന് തെളിയിക്കുന്നവർക്കു 10 കോടി!
- സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കില്ലെന്ന് റിപ്പോർട്ട്
- സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി
- ഡോ ശ്യാം സുന്ദർ കൊട്ടിലിൽ മലയാളിക്ക് അഭിമാനമാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍