പിണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത് മെയ് 20ന്; രാഷ്ട്രീയ ഗുണ്ട കൊടി സുനിയെ തിരുവനന്തപുരത്ത് നിന്ന് ഇഷ്ട ജയിലിലേക്ക് വിടുതൽ നൽകിയത് ജൂൺ രണ്ടിനും; ഋഷിരാജ് സിംഗിന്റെ കൺവെട്ടത്തേക്ക് 2019ൽ ടിപി കേസ് പ്രതിയെ മാറ്റിയത് സ്വർണ്ണ കടത്തിലെ പരാതിയിൽ; കണ്ണൂർ ലോബിയെ വിയ്യൂരിൽ നിന്ന് നിയന്ത്രിക്കാൻ വീണ്ടും അവസരം നൽകിയത് ഇടതു സർക്കാരോ?
പ്രത്യേക ലേഖകൻ
കോഴിക്കോട്: രാമനാട്ടുകര അപകടത്തോടെ ചർച്ചകളിൽ എത്തിയ സ്വർണ്ണ കടത്തിന് പിന്നിൽ നടക്കാതെ പോയ മോഷണത്തിന് പദ്ധതിയൊരുക്കിയതുകൊടി സുനി നേരിട്ടു തന്നെ. വിയ്യൂർ ജയിലിൽ ഇത്തരം ക്വട്ടേഷൻ പ്രവർത്തനങ്ങൾ കൊടി സുനി നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനൊപ്പം ചില ഭീഷണികളും. ഇതോടെയാണ് വിയ്യൂരിൽ നിന്ന് കൊടി സുനിയെ തിരുവനന്തപുരത്തേക്ക മാറ്റിയത്. ഇതോടെ ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായി കാര്യങ്ങൾ. എന്നാൽ ഭരണ തുടർച്ചയുണ്ടായതിന് പിന്നാലെ കൊടി സുനിക്ക് വിയ്യൂരിലേക്ക് മാറാനുമായി. ഇതോടെയാണ് സ്വർണ്ണ കടത്തിൽ കൊടുവള്ളി-കണ്ണൂർ ലോബികൾ തമ്മിലെ പോര് പുതിയ തലത്തിലെത്തിയത്.
കൊടുവള്ളിയിലെ നേതാക്കൾക്ക് ഇടതു ഭരണത്തിൽ സ്വാധീനവും മുമ്പുണ്ടായിരുന്നു. എന്നാൽ ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതു കുറഞ്ഞു. കണ്ണൂരിൽ അടക്കം കൊടി സുനിയുടേയും ആകാശ് തില്ലങ്കേരിയുടേയും ഗ്യാങ്ങ് സിപിഎമ്മിനെ പിന്തുണയ്ക്കുകയും ചെയ്തു. ഈ വർഷം തുടക്കത്തിൽ കണ്ണൂർ എയർപോർട്ടിലെ ചില പ്രശ്നങ്ങളുടെ പേരിൽ സിപിഎമ്മും തില്ലങ്കേരിയും ഉരസലിലായിരുന്നു. എന്നാൽ തുടർഭരണമെന്ന വിശാലാശയത്തിന് വേണ്ടി എല്ലാം മറന്ന് തില്ലങ്കേരിയും പ്രവർത്തിച്ചു. അഴിക്കോട്ടെ സിപിഎം വിജയത്തിൽ ഇത് പ്രകടവുമായി. ഇതിന് പിന്നാലെയാണ് കൊടി സുനിക്ക് വിയ്യൂരിലേക്ക് മടക്കം കിട്ടുന്നത്. ജൂൺ രണ്ട് ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് വിയ്യൂരിലേക്ക് കൊടി സുനിക്ക് വിടുതൽ ലഭിക്കുന്നത്. മെയ് 20നായിരുന്നു പിണറായിയുടെ രണ്ടാം സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയത്.
തന്നെ വിയ്യൂരിലേക്ക് മാറ്റണമെന്ന അപേക്ഷ ജയിൽ വകുപ്പിന് കൊടി സുനി നൽകുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയതിന് പിന്നാലെ ഈ വിഷയത്തിൽ തീരുമാനവും എടുത്തു. ജൂൺ ആദ്യവാരത്തിൽ കൊടി സുനി വിയ്യൂരിൽ തിരിച്ചെത്തി. വിയ്യൂർ ജയിലിൽ ഇരുന്ന് കാക്ക രഞ്ജിത്തിനെ കൊണ്ട് ക്വട്ടേഷൻ ചെയ്യിച്ചുവെന്ന പഴയ ഇന്റലിജൻസ് റിപ്പോർട്ടെല്ലാം സർക്കാർ മറന്നു. വിയ്യൂരിൽ എത്തിയതോടെ ഋഷിരാജ് സിംഗിന്റെ കണ്ണിൽ നിന്ന് കൊടി സുനി വഴുതി മാറി. വീണ്ടും ഭരണം കിട്ടിയ ആവേശത്തിൽ സ്വർണ്ണ കടത്തിൽ കൊടി സുനി വീണ്ടും ഇടപെടലുകൾ തുടങ്ങിയെന്നാണ് കേന്ദ്ര ഏജൻസികളുടെ അനുമാനം.
വിയ്യൂർ ജയിലിൽ കൊടി സുനിക്ക് ആരെങ്കിലും ഫോൺ കൊടുത്തിട്ടുണ്ടാകമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ അർജുൻ ആയങ്കിയുടെ ഫോണിലേക്ക് വന്ന എല്ലാ കോളുകളും പരിശോധിക്കും. സംശയമുള്ള നമ്പരുകൾ തേടി അന്വേഷണവും നടത്തും. കൊടി സുനിയുടെ പിൻബലത്തിലാണ് അർജുൻ ആയങ്കി കരിപ്പൂർ വിമാനത്താവളത്തിലെ ഓപ്പറേഷന് തെല്ലും ഭയമില്ലാതെ എത്തിയതെന്നും വിലയിരുത്തലുണ്ട്. ആകാശ് തില്ലങ്കേരിയും കൊടി സുനിയും തമ്മിൽ വിയ്യൂരിൽ എത്തിയ ശേഷം ആശയ വിനിമയമുണ്ടോ എന്നും പരിശോധിക്കും. എങ്ങനെയാണ് തിരുവനന്തപുരത്ത് നിന്ന് വിയ്യൂരിലേക്ക് കൊടി സുനി എത്തിയത് എന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്താൻ ശ്രമിക്കും.
കൊടി സുനി ഉൾപ്പടെ ടി.പി കേസ് പ്രതികളുടെ സ്വർണക്കടത്ത് ക്വട്ടേഷനുകൾ അവസാനിപ്പിക്കാൻ സിപിഎം നേരിട്ട് ഇടപെട്ട കാലമുണ്ടായിരുന്നു. ഇതുകൂടി ലക്ഷ്യമിട്ടാണ് ജയിലുകളുടെ ഭരണച്ചുമതല ഡിജിപി ഋഷിരാജ് സിങിന്റെ നിയന്ത്രണത്തിലാക്കിയത്. കൊടി സുനിയുടെയും കൂട്ടരുടെയും സ്വന്തം നിലയ്ക്കുള്ള ക്വട്ടേഷനുകൾ പാർട്ടിക്കും സർക്കാരിനും വിനയായി മാറിയതോടെയാണ് ഈ ഇടപെടൽ 2019ൽ ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ജയിലിലെ റെയ്ഡ് ഉൾപ്പടെയുള്ള നടപടികൾ കർക്കശമാക്കിയത്. കൊടി സുനിയെപ്പോലെയുള്ളവർക്ക് പരോൾ നൽകുന്നത് തന്നെ അറിയിച്ചുവേണമെന്ന് ഋഷിരാജ് സിങ് ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ ക്വട്ടേഷനുകൾ തിരുവനന്തപുരത്ത് ഇരുന്ന് ഏറ്റെടുക്കാൻ കൊടിസുനിക്ക് കഴിയാതെയായി.
കൂത്തുപറമ്പിൽ കൈതേരിൽ റഫ്ഷാൻ എന്നയാളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ കൊടി സുനിയുമായി ബന്ധപ്പെട്ട സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജയിലിലുള്ള സിപിഎം പ്രവർത്തകരെ കൊടി സുനി ഇത്തരം ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെടുത്തുന്നുവെന്ന കണ്ടെത്തലും ചർച്ചയായി. ഇതെല്ലാം കൂടി കണക്കിലെടുത്താണ് കൊടി സുനിക്ക് പൂട്ടിടാൻ സിപിഎം അന്ന് തീരുമാനിച്ചത്. കൊടി സുനിയുടെയും കൂട്ടരുടെയും ഹവാല ഇടപാടുകളും സ്വർണക്കടത്തും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്ന് തന്നെ മനസിലാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സർക്കാർ നിലപാട് കർക്കശമാക്കിയതും തിരുവനന്തപുരത്തേക്ക് മാറ്റിയതും.
2019ൽ കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോൺ, മെമ്മറി കാർഡ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തിരുന്നു. ഋഷിരാജ് സിങ് നേരിട്ടാണ് റെയ്ഡ് നടത്തിയത്. വിയ്യൂർ ജയിലിൽനിന്ന് കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽനിന്ന് മൊബൈൽ പിടിച്ചെടുത്തിരുന്നു. ഇവരെ പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. അന്ന് കൊടി സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യാപാരിയുടെ പരാതിയും ചർച്ചകളിൽ എത്തിയിരുന്നു. ഖത്തറിലെ സ്വർണ വ്യാപാരി മജീദ് കൊഴിശേരിയായിരുന്നു പരാതിക്കാരൻ.
രേഖയില്ലാത്ത സ്വർണം വാങ്ങണമെന്നാവശ്യപ്പെട്ടാണ് ഭീഷണി ഇയാളെ കൊടി സുനി ഭീഷണിപ്പെടുത്തിയത്. ഇല്ലെങ്കിൽ നാട്ടിലെ കുടുംബത്തെ ആക്രമിക്കുമെന്നും പറഞ്ഞിരുന്നു. കാടി സുനിയുമായി ബന്ധമുള്ള സംഘം ഖത്തറിൽ പ്രവർത്തിക്കുന്നുവെന്നും ഇവരെ ജയിലിൽ നിന്ന് കൊടി സുനി നിയന്ത്രിക്കുന്നുവെന്നും പരാതിയിൽ പറയുന്നുണ്ടായിരുന്നു. ഇതെല്ലാം വിയ്യൂരിൽ ഉണ്ടായിരുന്നപ്പോഴാണ് കൊടി സുനിക്ക് ചെയ്യാനായത്. എന്നിട്ടും രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ആദ്യ നാളുകളിൽ തന്നെ കൊടി സുനിയുടെ അപേക്ഷയിൽ തിരുവനന്തപുരത്തെ ജയിലിൽ നിന്ന് വിയ്യൂരിലേക്ക് കൊടി സുനിയെ മാറ്റുകയാണ് ചെയ്തത്.
കൊടി സുനി പരോൾകാലയളവിൽ കോഴിക്കോട്ടെത്തി ക്രിമിനൽസംഘവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതും 2019ൽ വലിയ ചർച്ചയായിരുന്നു. ഒട്ടേറെ പിടിച്ചുപറിക്കേസുകളിലെ പ്രതിയായ കാക്ക രഞ്ജിത്ത്, ടി.പി. വധക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട കോടിയേരി ചിരുന്നംകണ്ടിയിൽ സി.കെ. രജികാന്ത് (കൂരാപ്പൻ) എന്നിവരുൾപ്പെടുന്ന സംഘത്തെയാണ് കോഴിക്കോട്ടെ ഒരു ഫ്ളാറ്റിൽ കണ്ടത്. ഒന്നിച്ചുകണ്ടപ്പോഴെടുത്ത ഫോട്ടോ പൊലീസിന് ലഭിച്ചെങ്കിലും ഗൂഢാലോചനയുടെ ലക്ഷ്യം വ്യക്തമല്ലെന്ന് പറഞ്ഞ് കേസ് അന്വേഷണം അവസാനിപ്പിച്ചു. 2018 ഡിസംബറിലാണ് ആ സംഭവം. വിയ്യൂർ ജയിലിൽനിന്ന് പരോളിൽ ഇറങ്ങിയ കൊടി സുനി, ഇതേദിവസങ്ങളിൽ കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന് കൂത്തുപറമ്പ് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഈ കേസിൽ ജയിലിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഈ തട്ടിക്കൊണ്ടുപോകലിനുശേഷം തിരികെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങുന്നതിനിടെയാണ് കോഴിക്കോട് പാലാഴിയിലെ ഒരു ഫ്ളാറ്റിൽ സംഘം ഒത്തുചേർന്നത്. ജയിലിനുള്ളിൽനിന്ന് കൊടി സുനി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന കേസുകൾ അന്വേഷണത്തിലിരിക്കെയാണ് രഹസ്യ ഒത്തുചേരൽ വിവരം പുറത്തുവന്നത്. 2019 ജൂലൈയിലായിരുന്നു ഒത്തു ചേരൽ ഫോട്ടോ പോലും ചർച്ചയായത്. കാക്ക രഞ്ജിത്തിന് പുറമെ, ദിൽഷാദ്, ഫൈസൽ, സൂരജ്, പ്രകാശൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇതിൽ പലരും ജീവപര്യന്തംശിക്ഷ കഴിഞ്ഞിറങ്ങിയവരും കൊലക്കേസ് ഉൾപ്പെടെയുള്ളവയിൽ പ്രതി ചേർക്കപ്പെട്ടവരുമാണ്.
ജയിലിലിരുന്ന് കൊടി സുനിയുടെ നിർദ്ദേശപ്രകാരം കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്നതിന് കാക്ക രഞ്ജിത്ത് ഉൾപ്പെട്ട സംഘം പങ്കാളികളായെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാക്ക രഞ്ജിത്തിനെ അറിയില്ലെന്ന മൊഴിനൽകി തടിയൂരുകയായിരുന്നു കൊടി സുനി. പിന്നീട് ഈ കേസ് തന്നെ അട്ടിമറിക്കപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്