സൈനിക റഡാർ ഉപയോഗിച്ചു കണ്ടെത്താൻ ബുദ്ധിമുട്ട്; ഉഗ്രശേഷിയുള്ള ഐഇഡി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കുറഞ്ഞ ചെലവ്; 'ചാവേറുകൾ' മൂലം പ്രതിസ്ഥാനത്ത് നിൽക്കാനുള്ള സാധ്യതയും കുറവ്; ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെ പാക് ഭീകര സംഘടനകൾ ലക്ഷ്യമിട്ടത് നിഴൽയുദ്ധമോ?
ന്യൂസ് ഡെസ്ക്
ന്യൂഡൽഹി: ഉഗ്രശേഷിയുള്ള ഐഇഡി വഹിക്കാൻ ശേഷിയുള്ള നിയന്ത്രിത ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലെ ഏതെങ്കിലും സൈനിക കേന്ദ്രത്തിനു നേരെ ഉണ്ടാകുന്ന ആദ്യത്തെ ആക്രമണമാണ് കഴിഞ്ഞ ദിവസം ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തിലുണ്ടായത്. ഞായറാഴ്ച പുലർച്ചെയാണ് 1.5 കിലോഗ്രാം വീതമുള്ള രണ്ടു സ്ഫോടക വസ്തുക്കൾ വ്യോമസേനാ താവളത്തിനുള്ളിൽ ഡ്രോൺ ഉപയോഗിച്ച് നിക്ഷേപിച്ചതെന്നാണു റിപ്പോർട്ട്.
ചാവേറുകളിലൂടെ ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാൻ പ്രതിസ്ഥാനത്ത് ആകുകയും രാജ്യാന്തര തലത്തിൽ പലതവണ അപലപിക്കപ്പെടുകയും ചെയ്തതോടെ ആക്രമണങ്ങളുടെ തന്ത്രം തന്നെ മാറ്റാനാണ് പാക് ഭീകര സംഘടനകൾ ലക്ഷ്യമിടുന്നത് എന്നതിന്റെ സൂചന കൂടിയാണ് ഈ ആക്രമണം.ആയുധങ്ങളുമായി വരുന്ന ചെറിയ ഡ്രോണുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അവയെ തടസ്സപ്പെടുത്തൽ ചെലവേറിയതുമാണ് എന്നതിനാൽ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് തീവ്രതയേറിയ ആക്രമണം സാധ്യമാക്കുക എന്ന തന്ത്രമാണ് ഭീകര സംഘടനകൾ പ്രയോഗിക്കുന്നത് എന്നതാണ് വിലയിരുത്തൽ.
പഠാൻകോട്ടിലും ഉറിയിലുമുണ്ടായ ഭീകരാക്രമണങ്ങളിൽനിന്നു വ്യത്യസ്തമായി പാക്കിസ്ഥാന് അവരുടെ പൗരന്മാരെ നേരിട്ട് ഉപയോഗിക്കേണ്ടതില്ല എന്നതാണു ഞായറാഴ്ചത്തെ ഡ്രോൺ ആക്രമണം തെളിയിക്കുന്നതെന്നു പ്രതിരോധ വിദഗ്ദ്ധർ സൂചിപ്പിച്ചു. പ്രതിസ്ഥാനത്ത് ആകുന്നതിനും രാജ്യാന്തര തലത്തിൽ അപലപിക്കപ്പെടുന്നതിനുമുള്ള സാധ്യതകൾ കുറയ്ക്കുമെന്നത് ഇത്തരം കൂടുതൽ ആക്രമണങ്ങൾ നടത്താൻ പാക്കിസ്ഥാനെ പ്രേരിപ്പിക്കുമെന്നും വിലയിരുത്തലുണ്ട്.
ജമ്മു സൈനിക വിമാനത്താവളത്തിൽ സ്ഫോടനം ഉണ്ടായതിന് ഏതാനും മീറ്റർ മാറിയാണു ഹെലികോപ്റ്ററുകൾ പാർക്ക് ചെയ്തിരുന്ന ഹാങ്ങർ. ഈ ഹാങ്ങറിനെ ലക്ഷ്യമിട്ടിട്ടുണ്ടാവാമെങ്കിലും ഡ്രോണുകളെ നിയന്ത്രിക്കുന്ന ജിപിഎസിലെ (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) തകരാർ മൂലമാകും സ്ഫോടനം ഉണ്ടാകാതെ പോയതെന്നാണു പ്രതിരോധ വിദഗ്ധരുടെ അനുമാനം. നിയന്ത്രണ രേഖയിലുടനീളം ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്താൻ ലഷ്കറെ തയിബ ചെറു ഡ്രോണുകൾ 2018 മുതൽ ഉപയോഗിച്ചിരുന്നതായി വാർത്താ വെബ്സൈറ്റായ മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഇറാഖിലും സിറിയയിലും സാധാരണമാണ്. ഈയിടെ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടന്നത് 2019 സെപ്റ്റംബർ 14നാണ്. സൗദിയിലെ രണ്ടു പ്രധാന സൗദി അരാംകോ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുകയും രാജ്യത്തെ ബഹുഭൂരിപക്ഷം ക്രൂഡ് ഉൽപാദനവും അനുബന്ധ സൗകര്യങ്ങളും നശിപ്പിക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. പുതിയ സാഹചര്യത്തിൽ ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ വൻതോതിൽ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
ജമ്മുവിലെ ഇരട്ട സ്ഫോടനം അവിടെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്നും വിലയിരുത്തലുണ്ട്. ഭീകരാക്രമണത്തിൽ പ്രഥമമായും പാക്കിസ്ഥാനെ സംശയിക്കണമെന്നു കേണൽ ശൈലേന്ദ്ര സിങ് റിപ്പബ്ലിക് ടിവിയോടു പ്രതികരിച്ചു. 'വ്യോമാക്രമണത്തിനുള്ള സാധ്യത തള്ളുന്നു. കാരണം ഭീകരരിലൂടെ പോലും പാക്കിസ്ഥാൻ അതു ചെയ്യുമെന്നു കരുതുന്നില്ല. ഡ്രോൺ ആക്രമണത്തിനാണു സാധ്യത കൂടുതൽ. ഒരു ഡ്രോണിന് 5-10 കിലോഗ്രാം ഭാരം എടുക്കാൻ കഴിയും' അദ്ദേഹം പറഞ്ഞു.
ഉഗ്രശേഷിയുള്ള ഐഇഡി വഹിക്കുന്ന നിയന്ത്രിത ഡ്രോൺ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഭാഗമായ കംപ്യൂട്ടർ എൻജിനീയർ സൈഫുൽ ഹഖെ സുജാൻ 2014ൽ വികസിപ്പിച്ചിരുന്നു. സുജാന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചു ഭീകരർ ഇവിടെ യഥാർഥ ആക്രമണം നടത്തുന്നത് ഇതാദ്യമാണെന്നാണു റിപ്പോർട്ട്.
ഡ്രോണുകളുടെ പാത കണ്ടെത്തുന്നതിനു സാങ്കേതിക മാർഗങ്ങൾ നിലവിലുണ്ട്. പ്രത്യേകിച്ചും ജിപിഎസ് മാർഗനിർദ്ദേശം ഉള്ളവയാണെങ്കിൽ. എന്നാൽ ഇന്ത്യൻ അതിർത്തിയിൽ ഒളിവിലുള്ള ഭീകരരാണു ഡ്രോൺ അയച്ചത് എന്നുവന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു പാക്കിസ്ഥാന് എളുപ്പം കയ്യൊഴിയാനാകും.
സഹോദരൻ അതൗൾ ഹഖ് സോബുജ്, ബിസിനസ് പങ്കാളി അബ്ദുൾ സമദ് എന്നിവർക്കൊപ്പമാണ് 2014ൽ ഡ്രോൺ ഘടകങ്ങൾ സുജാൻ ശേഖരിച്ചു തുടങ്ങിയത്. ഇവ വാങ്ങുന്നതിനായി യുകെ, യുഎസ്, സ്പെയിൻ എന്നിവിടങ്ങളിൽ വരെ പ്രവർത്തിക്കുന്ന മുൻനിര കമ്പനികളുടെ ശൃംഖല ഉപയോഗിക്കുകയും ഓൺലൈൻ പേമെന്റുകൾ നടത്തുകയും ചെയ്തു. സുജാന്റെ ഡ്രോണുകളുടെ ആദ്യകാല പതിപ്പുകൾക്കു കൈകൊണ്ടു പ്രയോഗിക്കുന്ന ഗ്രനേഡുകൾ വഹിക്കാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളൂ.
നാൾക്കുനാൾ അവയുടെ പേലോഡ് വർധിപ്പിച്ചു. ലഹോറിൽ ജനിച്ചു മേരിലാൻഡിൽ താമസിക്കുന്ന അലി ആസാദ് ചാന്ദിയ, ലഷ്കറിനായി ഡ്രോണുകൾ, രാത്രിക്കാഴ്ചാ ഉപകരണങ്ങൾ, വയർലസ് വിഡിയോ ക്യാമറകൾ എന്നിവ വാങ്ങാൻ സഹായിച്ചതായി 2003ൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കണ്ടെത്തിയിരുന്നു. ആ ഡ്രോണുകൾ കൂടുതലും നുഴഞ്ഞുകയറ്റ മാർഗങ്ങൾ നിരീക്ഷിക്കുന്നതിന് ഉദ്ദേശിച്ചുള്ളതായിരുന്നു.
ആയുധക്കടത്തിന് അതിനെ ഉപയോഗിക്കാനാകില്ലെന്നുമായിരുന്നു നിഗമനം. സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ വളരെ ചെലവ് കുറഞ്ഞ അത്യാധുനിക ഡ്രോണുകൾ ഭീകര സംഘങ്ങൾക്കു കിട്ടിത്തുടങ്ങി. സാധ്യമായതിൽ ഏറ്റവും വിലക്കുറവിൽ വിനാശകാരിയായ ഡ്രോൺ നിർമ്മിക്കുന്ന പരീക്ഷണം വിജയമാണെന്നു മുൻ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥൻ മാർക് ജേക്കബ്സൺ 2016ൽ പറഞ്ഞിരുന്നു.
'ഫോം ബോർഡ്, പാക്കിങ് ടേപ്പ്, ചൂടുള്ള പശ എന്നിവയും 250 ഡോളറിനു കിട്ടുന്ന വിലകുറഞ്ഞ ചൈനീസ് ഘടകങ്ങളും ചേർത്താണു ഡ്രോൺ നിർമ്മിച്ചത്. കാണാൻ വൃത്തിയില്ലെങ്കിലും 6 മുതൽ 12 മൈൽ വരെ ദൂരം രണ്ടു പൗണ്ട് (1 കിലോ) സാധനം എത്തിക്കാൻ ഇതിനാവും' ജേക്കബ്സൺ വെളിപ്പെടുത്തി. പാക്ക് അതിർത്തിയിൽനിന്ന് 1416 കിലോമീറ്റർ അകലെയാണു ജമ്മു വിമാനത്താവളം എന്നതു ജേക്കബ്സണിന്റെ വാക്കുകളെ സാധൂകരിക്കുന്നു.
സൈനിക റഡാർ ഉപയോഗിച്ചു കണ്ടെത്താൻ കഴിയാത്തത്ര ചെറുതാണു ഡ്രോണുകൾ എന്നതാണ് അവയുടെ പ്രധാന്യവും ആശങ്കയും കൂട്ടുന്നത്. വലുതും പരമ്പരാഗതവുമായ വിമാനങ്ങളും മിസൈലുകളും കണ്ടെത്താൻ രൂപകൽപന ചെയ്തിട്ടുള്ളതാണു നിലവിലെ മിക്ക റഡാറുകളും. ഡ്രോണുകൾക്കെതിരെ അതിർത്തിയിൽ ഫലപ്രദമായ പ്രതിരോധങ്ങളില്ലെന്നാണു സൈനിക വിദഗ്ദ്ധർ പറയുന്നത്.
തീവ്രതയും നാശനഷ്ടവും കണക്കിലെടുക്കുമ്പോൾ ജമ്മു വിമാനത്താവള ആക്രമണം ചെറുതായിരിക്കാം. എന്നാൽ ഇതു രാജ്യത്തിന്റെ സുരക്ഷയ്ക്കു പുതിയ വെല്ലുവിളിയായി ഉയരുകയാണെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. 'രാജ്യ സുരക്ഷയ്ക്കായി മറ്റൊരു അധ്യായം തുറക്കേണ്ടിയിരിക്കുന്നു. ഡ്രോണിലെ സാങ്കേതികവിദ്യ വിലകുറഞ്ഞതും എളുപ്പം ലഭ്യമാകുന്നതുമാണ്. കുറച്ചു പണമുള്ള ആർക്കും സ്വന്തമാക്കാനും ഉപയോഗിക്കാനും കഴിയും' ഇന്ത്യൻ സൈന്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റൻ (റിട്ട.) കിഷോർ കുമാർ ഖേര അഭിപ്രായപ്പെട്ടു.
മുൻ യുദ്ധവിമാന പൈലറ്റും എഴുത്തുകാരനും ഏവിയേഷൻ അനലിസ്റ്റുമാണു ഖേര. 33 വർഷം വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ഠിച്ച ഖേര, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിൽ റിസർച്ച് ഫെലോ ആയിരുന്നു. ഇ-കൊമേഴ്സ് കമ്പനികൾ ഉൽപന്നങ്ങൾ എത്തിക്കാൻ ഡ്രോണുകളിൽ ഉപയോഗിക്കുന്ന സാങ്കേതികത തന്നെയാണിത്. ഈ സാങ്കേതികവിദ്യയുടെ വ്യാപനം കുറ്റകൃത്യങ്ങൾ കൂട്ടും ഖേര പറഞ്ഞു.
മുൻപും അതിർത്തിയിൽ ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ട്. അതിർത്തി സുരക്ഷാസേന (ബിഎസ്എഫ്) കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചിലതു വെടിവച്ചിടാറുമുണ്ട്. ആ ഡ്രോണുകൾ ആയുധങ്ങളും ലഹരിമരുന്നും കടത്തുന്നതിനുള്ളതായിരുന്നു. 2020 ജൂൺ 20ന് ജമ്മുവിലെ കഠ്വ ജില്ലയിൽ ചാരപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്എഫ് വെടിവച്ചു വീഴ്ത്തി. സെപ്റ്റംബറിൽ ജമ്മുവിലെ അഖ്നൂർ മേഖലയിലെ ഗ്രാമത്തിൽ ഡ്രോണുകളിൽനിന്ന് ആയുധങ്ങൾ ഇറക്കിയതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തിയിരുന്നു.
'ജമ്മു എയർഫീൽഡിലെ രണ്ടു സ്ഫോടനങ്ങളിലും പേലോഡുള്ള ഡ്രോണിൽനിന്നു സ്ഫോടക വസ്തുക്കൾ വർഷിച്ചതായി സംശയിക്കുന്നു. 5-6 കിലോഗ്രാം ഭാരമുള്ള മറ്റൊരു ഐഇഡി ജമ്മു പൊലീസ് കണ്ടെടുത്തിട്ടുണ്ട്' ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു. സംഭവം ഗുരുതരമാണെന്നും അതീവ ഗൗരവത്തോടെയാണു കാണുന്നതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
'ഇതു വളരെ വലിയ ആശങ്കയാണ്. സുരക്ഷാ തന്ത്രങ്ങളും സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കണമെന്നു സൈനികനെന്ന നിലയിൽ എനിക്കു പറയാൻ കഴിയും' ജമ്മു വിമാനത്താവളത്തിന്റെ സാങ്കേതിക മേഖലയെ ഉന്നമിട്ടുള്ള ആക്രമണത്തെക്കുറിച്ചു ശൈലേന്ദ്ര സിങ് വിശദീകരിച്ചു. ഇന്ത്യയുടെ തിരിച്ചടി ഭീകരർക്കും പാക്കിസ്ഥാനും താങ്ങാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്ഫോടനത്തിന്റെ സമയവും ഏറെ പ്രധാനപ്പെട്ടതാണ്. ജമ്മു കശ്മീർ വിഷയത്തിൽ സഖ്യകക്ഷി യോഗത്തിനു മുന്നോടിയായി, കശ്മീരിനെ 'ഭിന്നിപ്പിക്കാനോ' മാറ്റാനോ ഇന്ത്യ നടത്തുന്ന ഏതു നീക്കത്തെയും എതിർക്കുമെന്നു ജൂൺ 20ന് പാക്കിസ്ഥാൻ മുന്നറിയിപ്പു നൽകിയിരുന്നു. പിന്നാലെ, ജൂൺ 23ന് ഹാഫിസ് സയീദിന്റെ വസതിക്കു സമീപം ലഹോറിലെ റസിഡൻഷ്യൽ ഏരിയയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 17 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നരേന്ദ്ര മോദി സർക്കാർ റദ്ദാക്കിയതിനെതിരെ പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്