ഡൽഹി ആംആദ്മി മോഡൽ കേരളത്തിലേക്കും? അനധികൃത മദ്യവിൽപ്പന പരാതിപ്പെട്ട സ്ത്രീയെ മാഫിയ നഗ്നയാക്കി തെരുവിൽ നടത്തിച്ചപ്പോൾ രായ്ക്കുരാമാനം സുല്ലുപറയിച്ച ഡൽഹിയിലെ പുലിക്കുട്ടിയുടെ കഥയും സിപിഎം ചർച്ചയിൽ; വനിതാ കമ്മീഷനെ നയിക്കാൻ നിഷ്പക്ഷ എത്തുമോ? ശൈലജ ടീച്ചറിന് വേണ്ടിയും സമ്മർദ്ദം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പരാതിക്കാരിയോട് തട്ടിക്കയറിയ വനിതാ കമ്മീഷൻ മുൻ അദ്ധ്യക്ഷ എം.സി.ജോസഫൈനോട് മലയാളി ഇനിയും പൊറുത്തിട്ടില്ല. രാഷ്ട്രീയ പാർട്ടികളുടെ പേരിൽ മാത്രം ആകരുത് വനിതാ കമ്മീഷൻ പോലെയുള്ള സ്ഥാപനങ്ങളുടെ തലപ്പത്തേക്കുള്ള നിയമനം എന്നാണ് ആവശ്യം. ഈ സാഹചര്യത്തിൽ ഡൽഹി മോഡലും കേരളത്തിൽ പരീക്ഷിക്കാനാണ് ആലോചന. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സ് തന്നെയാകും ഇനി നിർണ്ണായകം.
2018 ൽ, ക്വത്വ, ഉന്നാവോ സംഭവങ്ങളെത്തുടർന്നു വർധിച്ചു വരുന്ന ശൈശവ ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് ആറുമാസത്തിനുള്ളിൽ വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് പത്തുദിവസം നീണ്ട നിരാഹാര സത്യാഗ്രഹം നടത്തി സ്വാതി മൽവാൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയാണ് ഇന്ന് ഈ 37 കാരി. ബി ടെക് (ഐ ടി) ബിരുദം നേടിയ വ്യക്തി. ആം ആദ്മി പാർട്ടി അംഗം. ഇത്തരത്തിലെ മാതൃക കേരളത്തിലും വേണമെന്നതാണ് ഉയരുന്ന ആവശ്യം.
എംസി ജോസഫൈൻ രാജി വച്ച ഒഴിവിൽ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന ചർച്ച സിപിഎമ്മിൽ തുടരുകയാണ്. പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ടി.എൻ സീമ, സി.എസ്. സുജാത, സുജാ സൂസൻ ജോർജ്, പി. സതീദേവി, തുടങ്ങിയവരുടെ പേരുകളാണ് അന്തരീക്ഷത്തിൽ സജീവമായി ഉയർന്നു കേൾക്കുന്നത്. ഇതിനൊപ്പമാണ് ഡൽഹി മോഡലും ആലോചനയിലുള്ളത്.
പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ജോസഫൈന് പകരം അതേ നിലയിലുള്ള മറ്റൊരാളെ കൊണ്ടുവരാൻ സിപിഎം തീരുമാനിച്ചാൽ മുന്‍മന്ത്രി ശ്രീമതി ടീച്ചർക്കാവും നറുക്ക് വീഴുക. എന്നാൽ ഷൈലജ ടീച്ചറെ എംഎൽഎ സ്ഥാനം രാജി വയ്പ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷയാക്കിയാൽ ഈ സർക്കാരിനത് മുതൽകൂട്ടാകും എന്ന് കരുതുന്നവരുമുണ്ട്. ഒഴിവ് വരുന്ന മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് എം സ്വരാജിനെ സഭയിലെത്തിക്കാം എന്നതാണ് ഇതിലൂടെ ഇക്കൂട്ടർ കാണുന്ന മറ്റൊരു ഗുണം.
എന്നാൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ഷൈലജ ടീച്ചർ രാജി വയ്ക്കുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നൽകുക എന്നതാണ് ഒരു വിഭാഗം വാദിക്കുന്നത്. അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ഇവർ പറയുന്നു. ആ അഭിപ്രായം തന്നെയാണ് പാർട്ടി നേതൃത്വത്തിനും. അതിനാൽ ഷൈലജ ടീച്ചറുടെ സാധ്യതകളെ അത ബാധിക്കാൻ ഇടയുണ്ട്. എന്നാൽ ശ്രീമതി ടീച്ചറോ ഷൈലജ ടീച്ചറോ വനിതാ കമ്മീഷൻ അധ്യക്ഷയായാൽ മന്ത്രിയായ ശേഷം വനിതാ കമ്മീഷൻ അധ്യക്ഷയാകുന്നയാൾ എന്ന ബഹുമതിക്കുടമയാകും അവർ. കഴിഞ്ഞ സർക്കാരിൽ ഹരിത മിഷൻ ഡയറക്ടറായിരുന്ന ടിഎൻ സീമയുടെ പേരും ഈ സ്ഥാനത്തേയ്ക്ക് സജീവമായി പറഞ്ഞുകേൾക്കുന്നുണ്ട്.
വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ നിഷ്പക്ഷതയും കമ്മിഷന്റെ വിശ്വാസ്യതയും നിലനിർത്താൻ പാർട്ടിക്ക് പുറത്തുനിന്നുള്ള പൊതുസമ്മതരെ കണ്ടെത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാൻ പോലും പൊതുസമ്മതരെ തേടുന്ന സിപിഎം ഇതുപോലുള്ള പോസ്റ്റുകളിൽ പാർട്ടി ഭാരവാഹികളെ കുത്തിനിറയ്ക്കുന്നു എന്ന പരാതിയുമുണ്ട്.
ആ പരാതി ഒഴിവാക്കാൻ പാർട്ടി നേതൃത്വത്തിന് പുറത്ത് നിന്നും പുതിയ മുഖങ്ങളെ തിരഞ്ഞാൽ എഴുത്തുകാരി കെആർ മീര, സാമൂഹ്യ ശാസ്ത്രജ്ഞയും ഫെമിനിസ്റ്റുമായ ജെ. ദേവിക, ചലച്ചിത്രതാരം മാലാ പാർവതി, മന്ത്രി വി. ശിവൻകുട്ടിയുടെ ഭാര്യയും നിലവിൽ പി.എസ്.സി അംഗവുമായ പാർവതി ദേവി തുടങ്ങിയവരെ പരിഗണിച്ചേക്കാം. എന്നാൽ സ്വതന്ത്രമായ അഭിപ്രായങ്ങളുള്ള ജെ. ദേവികയോട് പാർട്ടിയിൽ ഒരു വിഭാഗത്തിന് താൽപര്യമില്ല. ചില വനിതാ മാധ്യപ്രവർത്തകരോടും സർക്കാർ വൃത്തങ്ങൾ താൽപര്യമുണ്ടോ എന്ന് അന്വേഷിച്ചതായി റിപ്പോർട്ടുകളുണ്ട്.
സ്ഥാനമൊഴിയാൻ എട്ടു മാസം മാത്രം ബാക്കിനിൽക്കെയാണ് ജോസഫൈൻ രാജിവച്ചത്. എന്നാൽ മറ്റ് കമ്മീഷൻ അംഗങ്ങൾക്ക് ബാക്കി കാലം തുടരാം. അതിനാൽ നിലവിലെ കമ്മീഷന്റെ കാലാവധി തീരുന്നതുവരെ കമ്മീഷൻ അംഗമായ ഷാഹിദ കമാലിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട്. അതിന് ശേഷം പാർട്ടി ബന്ധങ്ങളുള്ള, എന്നാൽ സജീവ രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖനേതാക്കളെ കൊണ്ടുവരുന്നതാകും ഉചിതമെന്ന ചിന്തയും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. അത്തരമൊരു ആലോചന സർക്കാരിനുണ്ടായിരുന്നെങ്കിലും നിലവിലെ വിദ്യാഭ്യാസ യോഗ്യതാ വിവാദം സർക്കാരിനെ ഒരു പുനർവിചിന്തനത്തിന് ഇടയാക്കിയിട്ടുണ്ട്.
1996-ൽ വനിതാകമ്മീഷൻ രൂപീകൃതമായപ്പോൾ അധ്യക്ഷ ആയത് കവയിത്രി സുഗതകുമാരി ആയിരുന്നു. ഈ മാതൃകയിൽ പൊതുസമൂഹത്തിന് സ്വീകാര്യയായ ആരെയെങ്കിലും കണ്ടെത്തണമെന്ന നിർദ്ദേശം പാർട്ടിക്ക് മുന്നിലുണ്ട്. ഇതിനൊപ്പം വനിതാ കമ്മിഷന് കൂടുതൽ അധികാരം നൽകാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടേക്കും. നിലവിലെ സാഹചര്യത്തിൽ ലഭിക്കുന്ന പരാതികളിൽ പൊലീസിൽ നിന്നും റിപ്പോർട്ടു തേടാനും സർക്കാരിലേക്ക് പഠന റിപ്പോർട്ടുകൾ അയയ്ക്കാനും മാത്രമേ കമ്മിഷന് സാധിക്കു. അതിനപ്പുറത്തേക്ക് നടപടികൾ സ്വീകരിക്കാൻ അധികാരമില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായേക്കും. വനിതാ കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
പഴയ കാരണവന്മാരുടെയും കാരണവത്തികളുടെയും മട്ടിൽ എല്ലാം പെണ്ണുങ്ങളുടെ കുഴപ്പം എന്ന പഴഞ്ചൻ ചിന്ത ഇനി കടക്കുപുറത്ത് എന്ന് പലരും പറഞ്ഞുതുടങ്ങിയിരിക്കുന്നു. അപ്പോൾ നമുക്ക് ഒരു മാതൃക കാട്ടാൻ ആരെങ്കിലും ഉണ്ടോ? ആ അന്വേഷണത്തിലാണ് നമ്മൾ സ്വാതി മൽവാളിലേക്ക് എത്തുന്നത്. പൊതുമണ്ഡലത്തിൽ പുതിയ ആളല്ല സ്വാതി. ഈ സ്വാതിയാണ് ഡൽഹിയിലെ കമ്മീഷനെ നിയന്ത്രിക്കുന്നത്.
ഒപ്പം നിൽക്കും എന്തുവന്നാലും ഈ ചുണക്കുട്ടി
2017 ഡിസംബറിലാണ് സംഭവം. നരേലയിലെ അനധികൃത മദ്യകച്ചവടത്തെ കുറിച്ച് ഒരുകൂട്ടം സ്ത്രീകൾ ഡൽഹി വനിതാ കമ്മീഷനിൽ പരാതി നൽകി. വനിതാ കമ്മീഷൻ നടത്തിയ ഒരു റെയ്ഡിൽ 300 ബോട്ടിൽ അനധികൃത മദ്യമാണ് പിടിച്ചെടുത്തത്. നരേലയിൽ സ്ത്രീകൾ തന്നെയാണ് മദ്യക്കച്ചവടവും പൊലീസ് ഒത്താശയോടെ പൊടിപൊടിക്കുന്നത്. കമ്മീഷനിൽ പരാതി പറഞ്ഞ സ്ത്രീകളുടെ കൂട്ടത്തിൽ നിന്നൊരാളെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ എതിരാളികളായ മദ്യക്കച്ചവടക്കാർ നന്നായി കൈകാര്യം ചെയ്തു.
അവരെ ക്രൂരമായി മർദ്ദിച്ചു, വസ്ത്രങ്ങൾ അഴിച്ച് നഗ്നയാക്കി നടത്തി. അങ്ങനെ അനധികൃത മദ്യ കച്ചവടം റിപ്പോർട്ട് ചെയ്തതിന് വലിയ ശിക്ഷ. സ്വാതി മൽവാൾ ഡൽഹി പൊലീസിനെതിരെ ആഞ്ഞടിച്ചു. കമ്മീഷൻ തലേന്ന് അനധികൃത മദ്യറാക്കറ്റിനെ പിടികൂടിയ അതേ സ്ഥലത്ത് വച്ച് തന്നെ 25 ഓളം പേർ ചേർന്ന് ഒരുസാധുസ്ത്രീയുടെ വസ്ത്രങ്ങൾ കീറുക. നഗ്നയാക്കി നടത്തി വീഡിയ ചിത്രീകരിച്ച് ഷെയർ ചെയ്യുക. സമ്പൂർണമായ നിയമരാഹിത്യം എന്നാണ് മൽവാൾ ഇതിനെ വിശേഷിപ്പിച്ചത്. പൊലീസ് നടപടിയെടുക്കാതെ കാഴ്ചക്കാരായി നോക്കി നിൽക്കുകയും ചെയ്തു.
മദ്യമാഫിയയ്ക്കെതിരെ ശബ്ദം ഉയർത്തരുത് എന്നായിരുന്നു ആക്രമിക്കപ്പെട്ട സ്ത്രീക്കുള്ള ഭീഷണി. ഡിസിപിയെ പാനലിന് മുമ്പിൽ നോട്ടീസ് അയച്ചുവരുത്തി നടപടി എടുപ്പിച്ചതിന് ശേഷമാണ് മൽവാൾ ഉറങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍