സഹോദരനേയും കൂട്ടുകാരേയും പീഡനക്കേസിൽ കുടുക്കിയുള്ള സഹോദരിയുടെ മൊഴിക്ക് പിന്നിൽ കലാമ്മാ ടച്ച്; വെൺമണിയിലെ വിവാഹ ദല്ലാൾ കുടുങ്ങും; പരമാവധി തെളിവ് ശേഖരിച്ച് ശ്രീകലയെ പൂട്ടാൻ പൊലീസ്; കഞ്ഞിക്കുഴിയിൽ സത്യം തെളിയുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി;സ്വന്തം സഹോദരനെയും സുഹൃത്തുക്കളെയും പീഡനക്കേസ്സിൽ കുടുക്കുന്ന തരത്തിൽ മൊഴിനൽകാൻ 14 കാരിയായ സഹോദരിയെ ഉപയോഗപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് കണ്ടെത്തിയ 33 കാരിയെ അഴിക്കുള്ളിലെത്തിയാക്കാൻ പൊലീസ് നടപടികൾ ഊർജ്ജിതം.
കഴിഞ്ഞമാസം 20-ന് കഞ്ഞിക്കുഴി പൊലീസിൽ രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഘക്കേസിലുണ്ടായ അപ്രതീക്ഷത വഴിത്തിരിവിലാണ് വെൺമണി സ്വദേശിയും വിവാഹ ദല്ലാളുമായ ഇരയുടെ അടുപ്പക്കാരി ശ്രീകല പൊലീസ് കേസിൽ കുടുങ്ങിയത്.
തെറ്റായ വിവരങ്ങൾ നൽകിയതിനും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ദുരുപയോഗം ചെയ്തതിനും കഞ്ഞിക്കുഴി പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല.
എല്ലാവശങ്ങളും പരിശോധിച്ച് ,പരമാവധി തെളിവുശേഖരത്തിനുശേഷം അറസ്റ്റുനടപടികളിലേയ്ക്ക് നീങ്ങുന്നതിനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ബലാത്സംഗക്കേസ്സിലെ ഇരയായ 14 കാരിയെക്കൊണ്ട് മജിസ്ട്രേറ്റിനുമുന്നിൽ വീണ്ടും മൊഴികൊടുപ്പിക്കുന്നതിന് നീക്കം ആരംഭിച്ചിട്ടുണ്ട്.ഈ മൊഴി പകർപ്പിൽ ശ്രീകലയുടെ ഇടപെടലിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.
14 കാരിയുടെ കൂട്ടുകാരിയുമായും ശ്രീകല കാര്യമായ അടുപ്പം സൂക്ഷിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിലുണ്ടായ വഴിത്തിരിവാണ് പെൺകുട്ടിയുടെ കൂട്ടുകാരിയിലേയ്ക്കും അന്വേഷണം എത്താൻകാരണം. തങ്ങളോടുള്ളതിനേക്കാൾ അടുപ്പം മകൾ ശ്രീകലയോട് പ്രകടിപ്പിച്ചിരുതായും ഇതിൽ ഭയപ്പെട്ടിരുന്നതായും കട്ടുകാരിയുടെ മാതാപിതാക്കൾ അന്വേഷക സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
തന്റെ പകുതി പ്രായം പോലുമില്ലാത്ത പെൺകുട്ടികളെ, താൻ പറയുന്നത് മാത്രം അനുസരിക്കാൻ പാകത്തിൽ മാറ്റിയെടുക്കുന്ന ശ്രീകലടച്ച് മാതാപിതാക്കൾക്കൊപ്പം അന്വേഷകസംഘത്തെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കുട്ടികളെ ഇവർ എങ്ങിനെയെല്ലാം സ്വാധീനിച്ചു എന്നറിയുന്നതിനുള്ള നീക്കത്തിലാണിപ്പോൾ അന്വേഷക സംഘം.
കലാമ്മ പറഞ്ഞു, അതുപോലെ ചെയ്തു എന്നു മാത്രമാണ് മൊഴി നൽകിയതിനെക്കുറിച്ച് പെൺകുട്ടി പൊലീസിനോട് പ്രതികരിച്ചിട്ടുള്ളത്.ഇടുക്കി ഡിവൈഎസ്പി ഫ്രാൻസീസ്് ഷെൽബിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പെൺകുട്ടി നൽകിയ മൊഴി വ്യാജമായിരുന്നെന്ന് സ്ഥിരീകരിച്ചത്.
തുടർന്നാണ് ഗ്രൗരമമേറിയ വിഷയത്തിൽ,പെൺകുട്ടിയെക്കൊണ്ട് തെറ്റായ മൊഴി നൽകിച്ചതിന്റെ പേരിൽ ശ്രീകലയ്ക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. ശ്രീകലയുടെ ഇടപെടൽ പുറത്തുവന്നതോടെ ഈ കേസിൽ പ്രതിചേർക്കപ്പെട്ട പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളുമുൾപ്പെടെയുള്ള 5 പേരെ കേസ്സിൽ നിന്നൊഴുവാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
അന്വേഷക സംഘം മേധാവികൂടിയായ ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബിയുടെ തന്ത്രപരമായ ഇടപെടലുകളാണ് ബലാൽസംഘകേസിൽ യഥാർത്ഥ വിവരങ്ങൾ പുറത്തുവരാൻ കാരണം.കേസിന്റെ പ്രാഥമീക ഘട്ടത്തിൽ പ്രതിപട്ടികയിലായ യുവാക്കളും ഇവരുടെ കുടംബാംഗങ്ങളും അപമാനം സഹിക്കാനാവാതെ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുതുടങ്ങിയ അവസരത്തിലാണ് പൊലീസ് സംഭവത്തിനുപിന്നിലെ കള്ളക്കളി വെളിച്ചത്തുകൊണ്ടുവന്നത്.
ശ്രീകലയും പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തിന് നാലുമാസത്തെ പഴക്കം മാത്രമാണുള്ളതെന്നും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടിയെക്കൊണ്ട് എന്തും ചെയ്യിക്കാൻ കഴിയുന്നരത്തിലുള്ള സ്വാധീന ശക്തിയായി ഇവർമാറുകയായിരുന്നെന്നുമാണ് ഉറ്റവരുടെ വിവരണങ്ങളിൽ നിന്നും പൊലീസിന് വ്യക്തമായിട്ടുള്ളത്.
ശ്രീകല വാടകയ്ക്കെടുത്ത വീടിനടുത്തു താമസിച്ചുവന്നിരുന്ന കൂട്ടുകാരിയെ കാണാൻ 14 കാരി ഇടയ്ക്കിടെ എത്തിയിരുന്നു. ഈയവസരത്തിലാണ് പെൺകുട്ടിയുമായി ശ്രീകല പരിചയത്തിലാവുന്നത്. കുടുംബപശ്ചാത്തലം മനസ്സിലാക്കിയ ശേഷം സഹോദരന് വിവാഹലോചനയുമായി ഇവർ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. മാന്യമായ ഇടപെടലുകളിലൂടെ വീട്ടുകാരുടെ ഇഷ്ടക്കാരിയായി മാറിയ ശ്രീകല പിന്നീടുള്ള ദിവസങ്ങളിൽ ഇവിടുത്തെ നിത്യസന്ദർശകയായി.
വീട്ടിലെത്തിയിരുന്ന അവസരങ്ങളിൽ ശ്രീകല മകളോട് അതിരുവിട്ട സ്നേഹപ്രകടം നടത്തുന്നത് മാതാപിതാക്കളുടെ ശ്രദ്ധിയിൽപെട്ടിരുന്നു. അടുപ്പം കൂടിയതോടെ കലാമ്മയെന്നാണ് പെൺകുട്ടി ശ്രീകലയെ വിളിച്ചിരുന്നത്. മകളുമായി അടുപ്പം കൂടിവരുന്നത് തിരച്ചറിഞ്ഞ മാതാപിതാക്കൾ ശ്രീകലയെ വീട്ടിൽ വരുന്നതിൽ നിന്നും വിലക്കി.
പെൺ കുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തിൽ സഹോദരനും അസ്വസ്ഥനായിരുന്നു.ഇ തിനാൽ മാതാപിതാക്കളുടെ തീരുമാനത്തോട് ഇയാളും യോജിപ്പ് പ്രകടിപ്പിച്ചു.വിവാഹാലോചനയുമായി മുന്നോട്ടുപോകേണ്ടതില്ലന്ന് നിർദ്ദേശിച്ചിട്ടും ശ്രീകല ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ഇടയ്ക്കിടെ പെൺകുട്ടിയുടെ സഹോദരന്റെ മൊബൈലിലേയ്ക്ക് ഇവർ മെസേജുകൾ അച്ചുകൊണ്ടിരുന്നു.ഇതിൽ ചിലതിനെല്ലാം യുവാവ് പ്രതികരിക്കാറുമുണ്ടായിരുന്നു.വിവരമറിഞ്ഞ മതാപിതാക്കൾ യുവാവിനെ താക്കീതുചെയ്തു.ഇതോടെ യുവാവ് ഇവരുടെ മെസേജുകളോടും പ്രതികരിക്കാതായി.
ഇതുംകൂടിയായപ്പോൾ താൻ അപമാനിതയായെന്നുള്ള ശ്രീകലയുടെ ഉള്ളിലെ തോന്നൽ വർദ്ധിച്ചിരിക്കാമെന്നും ഇതിനെത്തുടർന്നുള്ള വൈരാഗ്യത്തിലാവാം പെൺകുട്ടിയെ പലതുംപറഞ്ഞ് പാട്ടിലാക്കി സഹോദരൻ പ്രതിയാകത്തക്കവണ്ണം മൊഴി നൽകിച്ചതെന്നാണ് പൊലീസിന്റെ അനുമാനം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍