സ്കോർപ്പിയോയിൽ രണ്ടു ദിവസം കറങ്ങി നടന്ന് ആളെ നോക്കി വച്ചു; അഞ്ച് ലക്ഷം രൂപക്ക് ക്വട്ടേഷൻ ഉറപ്പിച്ചു; കുറ്റം ഏൽക്കാൻ അഞ്ചാളെ ഒരുക്കാൻ പറ്റാതെ വന്നതോടെ പദ്ധതി പാളി; സിപിഐഎം പ്രാദേശിക നേതാവിനെ വധിക്കാൻ പദ്ധതി ഇട്ടിരുന്നതായി കൊടുവള്ളിയിൽ യൂത്ത് ലീഗ് നേതാവിന്റെ വെളിപ്പെടുത്തൽ
ജാസിം മൊയ്തീൻ
കോഴിക്കോട്: സിപിഐഎം താമരശ്ശേരി ഏരിയ കമ്മറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ടും കൊടുവള്ളി നഗരസഭ കൗൺസിലറുമായ കെ ബാബുവിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. മുസ്ലിം യൂത്ത് ലീഗ് നേതാവും കൊടുവള്ളി നഗരസഭ കൗൺസിലറുമായിരുന്ന കോഴിശ്ശേരി മജീദാണ് വെളിപ്പെടുത്തൽ നടത്തിയത്. മുസ്ലിം ലീഗ് കൊടുവള്ളി മുനിസിപ്പൽ കമ്മറ്റി ട്രഷററും യൂത്ത് ലീഗ് ജില്ല കൗൺസിൽ അംഗവുമാണ് മജീദ് കോഴിശ്ശേരി.
കോഴിക്കോട് പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മജീദ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കൊടുവള്ളിയിലെ മുസ്ലിം ലീഗ് നേതാക്കളുടെ വീടുകളിലെ നിത്യ സന്ദർശകനാണെന്നും ഈ സന്ദർശനത്തിന് പിന്നിൽ സ്വർണ്ണക്കടത്ത്, ഹവാല ബന്ധങ്ങളാണെന്നും മജീദ് വെളിപ്പെത്തി.
2013 ജൂലൈയിൽ കൊടുവള്ളിയിൽ അബൂബക്കൽ സിദ്ദീഖ് എന്ന വ്യക്തി മരണപ്പെട്ടിരുന്നു. സ്വാഭാവിക മരണമായിരുന്ന ഇതിനെ രാഷ്ട്രീയപരമായി ചിത്രീകരിക്കാനും സി പി എം ഏരിയ കമ്മിറ്റി അംഗം കെ.ബാബുവിനെ പ്രതിസ്ഥാനത്തുകൊണ്ടുവരാനും അദ്ദേഹത്തെ വധിക്കാനും ക്വട്ടേഷൻ നൽകിയതായാണ് വെളിപ്പെടുത്തൽ. കെ .ബാബുവിനെ വധിക്കാനും അന്നത്തെ ഡിവൈഎഫ് നേതാവ് പ്രദീപനെ വെട്ടി പരിക്കേൽപ്പിക്കാനും കൊടുവള്ളി ബാങ്ക് പ്രസിഡന്റിനെ ഭീഷണിപ്പെടുത്താനുമായിരുന്നു പദ്ധതി. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നിരുന്നതായും മജീദ് കോഴിശ്ശേരി പറഞ്ഞു.
2013 ജൂലൈ 24ന് കൊടുവള്ളി മുനിസിപ്പൽ ലീഗ് ഓഫീസിൽ വെച്ചു ഗൂഢാലോചന നടത്തിയിരുന്നതായും മജീദ് വെളിപ്പെടുത്തുന്നു.നിലവിലെ മുസ്ലിം ലീഗ് കൊടുവള്ളി മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.കെ.എ ഖാദർ യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം.നസീഫി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. സിപിഐഎം ഏരിയ കമ്മറ്റി അംഗം ബാബുവിനെ വധിക്കാനും മറ്റ് രണ്ട് പേരെ ആക്രമിച്ച് പരിക്കേൽപ്പിക്കാനുമാണ് പദ്ധതിയിട്ടിരുന്നത്. മുസ്ലിംലിഗ് മുനിസിപ്പൽ പ്രസിഡന്റ് വി.അബ്ദുഹാജി ഉൾപ്പെട്ട ഭാരവാഹി യോഗം കൃത്യം നടത്താനായി കെകെഎ ഖാദറിനെയും എം നസീഫിനെയും ചുമതലപ്പെടുത്തുകയായിരുന്നു.ലീഗ് ഓഫിസിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമായി കെ.കെ.എ ഖാദറും,എം.നസീഫും കോഴിക്കോട് ബീച്ചിൽ ക്വട്ടേഷൻ സംഘവുമായി 2013 ഓഗസ്റ്റ് മാസം രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
5 ലക്ഷം രൂപക്കായിരുന്നു ക്വട്ടേഷൻ. ക്വട്ടേഷൻ സംഘത്തലവൻ കൊയിലാണ്ടി സ്വദേശി നബീൽ എന്ന വ്യക്തിക്ക് കെ.കെ.എ ഖാദറും എം.നസീഫും ചേർന്ന് 50000 രൂപ അഡ്വാൻസ് നൽകി .5 ലക്ഷം രൂപ ഹവാല പണം സ്വരൂപിക്കാനുള്ള ഉത്തരവാദിത്തം വി.അബ്ദുഹാജിക്കായിരുന്നു.ക്വട്ടേഷൻ സംഘം കെ.ബാബുവിന്റെ വീട്ടിലും പരിസരത്തും മാനിപുരത്തുമായി വെളുത്ത സ്കോർപ്പിയോ കാറിൽ രണ്ടു ദിവസം കറങ്ങി നടന്ന് ബാബുവിനെ തിരിച്ചറിഞ്ഞു. വധിക്കാനുള്ള പദ്ധതി തയ്യാറാക്കി ലീഗ് നേതാക്കളെ വിവരമറിയിച്ചു. കൃത്യം നടത്താമെന്നും എന്നാൽ കുറ്റം ഏറ്റെടുക്കാൻ 5 പേരെ തയ്യാറാക്കണമെന്നും പാർട്ടിയോട് ആവശ്യപ്പെട്ടു. 5 പ്രതികളെ ലഭിക്കാതിരുന്നതോടെ സംഘം ഇതിൽ നിന്ന് പിന്മാറുകയാണ് ഉണ്ടായതെന്നും മജീദ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ ബാബുവിനെ വധിക്കുന്നതിൽ നിന്നും പിന്മാറിയെങ്കിലും ഡിവൈഎഫ്ഐ നേതാവായിരുന്ന പ്രദീപിനെ അക്രമിച്ച് പരിക്കേൽപ്പിക്കാൻ ഈ സംഘം ശ്രമിച്ചിരുന്നതായും മജീദ് വെളിപ്പെടുത്തുന്നു. പ്രദീപിനെ നാല് തവണ വലയം വെച്ച് പ്രദീപിനെ അക്രമിക്കാൻ വാഹനം എത്തിയെങ്കിലും പ്രദീപ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതേ സഘവും ഈ ഗൂഢാലോചനക്ക് നേതൃത്വം നൽകിയവരും തന്നെയാണ് മുൻ പഞ്ചായത്ത് സെക്രട്ടറി അജിത റാണിയുടെ അസ്വാഭിക മരണത്തിനു പിന്നിലെന്നും മജീദ് ആരോപിക്കുന്നു.
കൊടുവള്ളി, ഒളവണ്ണ ,പുതുപ്പാടി പഞ്ചായത്തുകളിൽ സെക്രട്ടറിയായിരുന്ന അജിതയുടെ സാമ്പത്തിക കാര്യങ്ങൾ മരണത്തിനു മുൻപും ശേഷവും ശേഷവും കൈകാര്യം ചെയ്തിരുന്നത് നിലവിലെ ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറിയാണ്.മരണ ശേഷം ഇവരുടെ സ്വത്ത് കൈമാറ്റം സംബന്ധിച്ച് അന്വഷണം വേണമെന്നും മജീദ് ആവശ്യപ്പെടുന്നു. ഇയാൾ നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ലിഗ് ജില്ലാ നേതൃത്തിന് അറിവുണ്ടങ്കിലും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ മടിക്കുന്നതിന് പിന്നിൽ വധശ്രമത്തിന്റെ ഗൂഢാലോചന പുറത്ത് വരുമെന്ന് ഭയന്നിട്ടാണ്.
കെകെഎ ഖാദറിന്റെ നേതൃത്വത്തിൽ ഹരിത സ്നേഹസംഘം ,സുരക്ഷസംഘം എന്നിവയിലേക്ക് പിരിച്ച് കിട്ടിയ 96 ലക്ഷം രൂപയോളം പണത്തിന്റെ ഇടപാടുകളിലും അവ്യക്തതയുണ്ടെന്ന് മജീദ് ആരോപിക്കുന്നു. മുസ്ലിം ലിഗ് പാർട്ടിയെ ഇതിനായി ദുരുപയോഗിച്ചെങ്കിൽ അതിന് കൂട്ട് നിന്നവരെ പുറത്താക്കാൻ ജില്ലാ സംസ്ഥാന നേതൃത്വം തയ്യാറാകണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച് കാരാട്ട് ഫൈസലിനോട് പരാജയപ്പെട്ട കെ.കെ.എ.ഖാദർ യു ഡി എഫ് വിമത സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടും അദ്ദേഹത്തെ വീണ്ടും മുനിസിപ്പൽ സെക്രട്ടറിയാക്കിയത് യു ഡി എഫ് അണികളോടുള്ള ലീഗിന്റെ വെല്ലുവിളിയാണ്.
ഹരിതസ്നേഹ സംഘം, സുരക്ഷ സ്കീം പദ്ധതികളിലൂടെ സ്ത്രീകളെയും വിധവകളെയും തട്ടിപ്പിനിരയാക്കിയത് സംബന്ധിച്ച് സാമൂഹിക വകുപ്പ് മന്ത്രിക്ക് പരാതി നൽകും.ശക്തമായ അന്വഷണം നടത്തി ഈ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയവരെ ശിക്ഷിക്കണം.ഈ പദ്ധതികൾക്കായി പിരിപ്പിച്ച 96 ലക്ഷം രൂപയുടെ കണക്ക് പുറത്ത് വിടാത്തത് തട്ടിപ്പിന്റെ ആഴം വർദ്ധിപ്പിക്കുന്നുവെന്നും ്മജീദ് കോഴിശ്ശേരി ആരോപിക്കുന്നു. നിരവധി തവണ പാർട്ടി വേദികളിൽ ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല. വിശദീകരിക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണുണ്ടായത്. ചോദ്യം ചെയ്ത മുനിസിപ്പൽ യൂത്ത് ലീഗ് ട്രഷററും യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗവുമായ തന്നെ യോഗങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതിനാൽ പാർട്ടിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് രാജി വെക്കാൻ ഞാൻ തയ്യാറാവുകയാണെന്നും മജീദ് കോഴിശ്ശേരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കൊടുവള്ളിയിലെ ലീഗ് നേതാക്കളുടെ സ്ഥിരം സന്ദർശകനായതിന് പിന്നിലെദുരൂഹതയും പുറത്ത് വരേണ്ടതുണ്ടെന്ന് മജീദ് കോഴിശ്ശേരി ആവശ്യപ്പെടുന്നു.സ്വർണ്ണ കടത്ത് കേസിൽ ഫൈസൽ കാരാട്ടിനെതിരെ കള്ളക്കേസ് ചമക്കാൻ കൊടുവള്ളിയിലെ ലീഗ് ബിജെപി ബന്ധം ഉപോയഗിച്ച് ഇപ്പോൾ എൻഐഎയിലുള്ള ഉദ്യോഗസ്ഥനെ സ്വീധിനിച്ച് ശ്രമം നടത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി വഴിയാണ് ഈ ശ്രമങ്ങൾ നടന്നത്.
ഹരിതസ്നേഹ സംഘത്തിന്റെ അഴിമതി സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ പ്രവർത്തകനെതിരെ ഭീഷണിയുണ്ടായി.ഇത് സംബന്ധിച്ച് വിജിലൻസിലും ക്രൈംബ്രാഞ്ചിലും നൽകിയ പരാതിയിൽ അന്വഷണം ഊർജ്ജിതമാക്കണം. കെ.കെ.എ.ഖാദർ, എം.നസീഫ്, വി.അബ്ദുഹാജി എന്നിവരെ ചോദ്യം ചെയ്താൽ വധശ്രമ ഗൂഢാലോചന മാഫിയ, കള്ളപ്പണ ഇടപാടുകളുടെ പ്രഭവകേന്ദ്രം ഒന്നാണന്ന് മനസ്സിലാകും .മുസ്ലിം ലീഗിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത് പാർട്ടിയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ ലോബി തന്നെയാണ് ഹരിത സ്നേഹ സംഘത്തിന്റെയും സുരക്ഷ സ്കീമിന്റെയും തട്ടിപ്പിനും കൂട്ട് നിൽക്കുന്നതും.
ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിന്നവർക്കെതിരെ നിയമ നടപടി ആവശ്യപ്പെടുമെന്നും യൂത്ത് ലീഗ് കൊടുവള്ളി മുനിസിപ്പൽ കമ്മറ്റി ട്രഷററും യൂത്ത് ലീഗ് ജില്ല കൗൺസിൽ അംഗവുമായിരുന്ന മജീദ് കോഴിശ്ശേരി ഇന്ന് കോഴിക്കോട് പ്രസ്ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്