Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഭാഭൂമി ഇടപാടിൽ അതിരൂപതയുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കെപിഎംജി റിപ്പോർട്ട്;വിൽപ്പന വില നിശ്ചയിച്ചതിൽ വീഴ്ച പറ്റിയെന്നും ഏജന്റിനെ തിരഞ്ഞെടുത്തതിൽ സുതാര്യതയില്ലെന്നും കണ്ടെത്തൽ

സഭാഭൂമി ഇടപാടിൽ അതിരൂപതയുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കെപിഎംജി റിപ്പോർട്ട്;വിൽപ്പന വില നിശ്ചയിച്ചതിൽ വീഴ്ച പറ്റിയെന്നും ഏജന്റിനെ തിരഞ്ഞെടുത്തതിൽ സുതാര്യതയില്ലെന്നും കണ്ടെത്തൽ

സ്വന്തം ലേഖകൻ

കൊച്ചി: സഭാഭൂമി ഇടപാടിൽ അതിരൂപതയുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കെ.പി.എം.ജി. റിപ്പോർട്ട്. വത്തിക്കാന്റെ നിർദേശപ്രകാരമാണ് ഭൂമി ഇടപാടുകളേക്കുറിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്ര ഏജൻസിയായ കെ.പി.എം.ജിയെ നിയോഗിച്ചത്. എല്ലാ കാനോനിക സമിതികളുടേയും അനുമതി നേടാതെയാണ് ഭൂമി വിൽപ്പന നടന്നത് എന്നാണ് കണ്ടെത്തൽ.

വിൽപ്പന വില നിശ്ചയിച്ചതിൽ വീഴ്ച പറ്റിയെന്നും ഏജന്റിനെ തിരഞ്ഞെടുത്തതിൽ സുതാര്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിരൂപതയുടെ വസ്തുക്കളുടെ കസ്റ്റോഡിയൻ എന്ന നിലയിൽ ഭൂമി വിൽപ്പന നടത്തിയതിലും കോട്ടപ്പടി മേഖലയിൽ ഭൂമി വാങ്ങിയതിലും കർദിനാളിന് വീഴ്ച പറ്റിയെന്നും അതിരൂപതയുടെ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കാൻ അദ്ദേഹത്തിനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപ്പന ഏറെ വിവാദമായിരുന്നു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് ഇഞ്ചോടി കമ്മീഷനേയും നിയോഗിച്ചിരുന്നു. ഇഞ്ചോടി കമ്മീഷനോട് വത്തിക്കാന്റെ നിർദ്ദേശം അനുസരിച്ചാണ് കെ.പി.എം.ജി. എന്ന അന്താരാഷ്ട്ര ഏജൻസിയെ ഭൂമി വിൽപ്പനയിൽ നടന്ന ഇടപാടുകളേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചത്.

കെ.പി.എം.ജി. നടത്തിയ അന്വേഷണ വിവരങ്ങളാണ് ഇപ്പോൾ റിപ്പോർട്ടായി പുറത്തുവന്നിരിക്കുന്നത്. പ്രധാനമായും നാല് കാര്യങ്ങളാണ് കെ.പി.എം.ജി. കണ്ടെത്തിയിരിക്കുന്നത്. എല്ലാ കാനോനിക സമിതികളുടേയും അംഗീകാരം വാങ്ങാതെയാണ് ഇടപാട് നടത്തിയത് എന്നതാണ് അതിലൊന്ന്. ഭൂമിയുടെ വിൽപ്പന വില നിശ്ചയിച്ചതിൽ കൃത്യതയുണ്ടായില്ല.

ഭൂമി വിൽക്കുന്നതിന് ഏജന്റിനെ തിരഞ്ഞെടുത്തതിൽ വീഴ്ചയുണ്ടായെന്നും വിൽപ്പനയിലൂടെ ലഭിച്ച പണം കടം വീട്ടാൻ ഉപയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP