സാമ്പത്തിക ഞെരുക്കത്തിലും ആദ്യ പിണറായി സർക്കാർ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കായി ചെലവിട്ടത് കോടികൾ; ശമ്പള ഇനത്തിൽ അഞ്ച് വർഷം നൽകിയത് 155 കോടി; മാസ ശമ്പളം ഒരു ലക്ഷത്തിലേറെ കൈപ്പറ്റിയത് 26 പേർ; പെൻഷൻ ലഭിക്കേണ്ട സർവീസ് കാലാവധി ചുരുക്കിയതോടെ ഖജനാവിൽ നിന്നും ഇനിയും കോടികൾ നൽകണം; ഖജനാവ് കാലിയാകുന്ന വഴികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഞ്ചുവർഷത്തിനിടെ ഓരോ മന്ത്രിയുടെയും വ്യക്തിഗത സ്റ്റാഫ് അംഗങ്ങളെ പരിപാലിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്നും ചെലവിട്ടത് 125 കോടി രൂപയോളം രൂപയെന്ന് കണക്കുകൾ. മുഖ്യമന്ത്രിയുടെയും മറ്റ് 19 മന്ത്രിമാരുടെയും ഓഫീസുകളിൽ മാത്രം 325 ഓളം നിയമനങ്ങൾ (ഡെപ്യൂട്ടേഷൻ നിയമനങ്ങൾ ഒഴികെ) നടത്തിയിട്ടുണ്ട്.
നേരിട്ട് നിയമനം ലഭിച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ശമ്പളം നൽകുന്നതിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രതിവർഷം ശരാശരി 25 കോടി രൂപയോളം ചെലവഴിച്ചതായാണ് കണക്കുകളിൽ പറയുന്നത്. 19 മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച 304 പേരുടെ ശമ്പളത്തിനായി ബജറ്റ് രേഖകളുടെയും പുതുക്കിയ ശമ്പള സ്കെയിലുകളുടെയും അടിസ്ഥാനത്തിൽ സർക്കാർ പ്രതിമാസം 1.82 കോടി രൂപ ചെലവഴിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് നിയമിക്കുന്നവരുടെ ശമ്പളച്ചെലവ് ചേർത്താൽ ഈ കണക്ക് രണ്ട് കോടി രൂപ കടക്കും. കണക്കാക്കിയ കണക്ക് ശമ്പളത്തിന് മാത്രമുള്ളതാണ്, അതേസമയം വ്യക്തിഗത സ്റ്റാഫ് അംഗങ്ങൾക്ക് വിവിധ തലങ്ങളിൽ റീഇംബേഴ്സ്മെന്റിന് അർഹതയുണ്ട്, അവയുടെ വിശദാംശങ്ങൾ ലഭ്യമല്ല.
ആദ്യ പിണറായി മന്ത്രിസഭയിൽ പ്രസ് അഡൈ്വസറായി പ്രവർത്തിച്ച എൻ പ്രഭാകര വർമ്മയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കവെ മാസ ശമ്പളമായി ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയതെന്ന് വിവരാവകശ രേഖയിൽ വ്യക്തമാക്കുന്നു. 1,41,404 രൂപയാണ് മാസശമ്പളമായി കൈപ്പറ്റിയതെന്ന് വിവരാവകാശ രേഖകളിൽ പറയുന്നു. പ്രസ് സെക്രട്ടറിയായ മനോജ് പി എമ്മിന് 1,09,112 രൂപയാണ് മാസ ശമ്പളം. പൊളിറ്റിക്കൽ സെക്രട്ടറി, അസി. പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിവരുടെ ശമ്പളവും ഒരു ലക്ഷത്തിന് മേലെയാണ്.
വനംവകുപ്പിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല നിർവഹിച്ച എൻ കെ പ്രേംലാൽ ശമ്പളമായി കൈപ്പറ്റിയത് 2,03,776 രൂപയാണെന്ന് രേഖയിൽ പറയുന്നു. കൂടാതെ വൈദ്യുതി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഷാജഹാൻ എം 1,94,601 രൂപയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് കുമാർ എം ജി 1,83,780 രൂപയും ശമ്പള ഇനത്തിൽ വാങ്ങിയിരുന്നതായി കണക്കുകളിൽ സൂചിപ്പിക്കുന്നു.
ശമ്പള ഇനത്തിൽ ഒരു ലക്ഷത്തിലേറെ രൂപ മാസം തോറും കൈപ്പറ്റിയിരുന്ന സ്റ്റാഫുകളുടെ എണ്ണം 26 ആണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വ്യക്തിഗത സ്റ്റാഫിൽ ആറ് പേരുടെ ശമ്പളം ഒരു ലക്ഷത്തിന് മേലാണ്. വൈദ്യുതി മന്ത്രിയുടെയും എക്സൈസ് വകുപ്പ് മന്ത്രിയുടേയും വ്യക്തിഗത സ്റ്റാഫുകളിലും ഒരു ലക്ഷത്തിന് മേൽ ശമ്പളം വാങ്ങുന്നവരുണ്ട്. മന്ത്രിമാരായിരിക്കെ കടകംപള്ളി സുരേന്ദ്രന്റെയും ജെ മെഴ്സിക്കുട്ടിയമ്മയുടേയും വ്യക്തിഗത പേഴ്സണൽ സ്റ്റാഫും വൻതുകയാണ് ശമ്പളമായി കൈപ്പറ്റിയത്.
അതേ സമയം രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ശേഷം നിയമിക്കപ്പെട്ട മന്ത്രിമാരുടേതടക്കമുള്ള സ്റ്റാഫുകളുടെ ശമ്പളം അടക്കമുള്ള കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയിട്ടില്ല. പൊതുഭരണ വകുപ്പ് പ്രകാരം ഇവർക്ക് നൽകേണ്ട ശമ്പളം നൽകിത്തുടങ്ങിയിട്ടില്ലെന്നാണ് വകുപ്പ് നൽകിയ മറുപടിയിൽ ഉള്ളത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫുകളുടെ സാലറികൾ ശമ്പളം അടക്കം കൂടുതൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്ക് ശേഷം മുൻകൂട്ടി അറിയിച്ച് നിശ്ചിത ഫീസ് നൽകി പരിശോധിക്കാമെന്നും മറുപടിയിൽ പറയുന്നു.
കേരളത്തിലെ ഒരു സർക്കാരിന് പരമാവധി ഉൾപ്പെടുത്താവുന്ന 21 മന്ത്രിമാരുമായാണ് പുതിയ മന്ത്രിസഭ ഭരണത്തിലേറിയത്. കോവിഡും സാമ്പത്തിക ഞെരുക്കങ്ങളും മൂലം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന തരത്തിലുള്ള ചർച്ചകൾ തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും എല്ലാ മന്ത്രിമാർക്കും 25 സ്റ്റാഫ് അംഗങ്ങളെ വീതം നിയമിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, സർക്കാർ ചീഫ് വിപ്പ്, ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ, മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ എന്നിങ്ങനെ കാബിനറ്റ് പദവിയിലുള്ള വ്യക്തികൾ എല്ലാവരും സമാനമായ സ്റ്റാഫ് പോസ്റ്റിംഗുകൾ നടത്തി. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ശമ്പളം നൽകുന്നതിന് പ്രതിവർഷം കാബിനറ്റ് റാങ്കുള്ള മറ്റ് നേതാക്കൾ കുറഞ്ഞത് 6 കോടി രൂപയെങ്കിലും ചെലവഴിച്ചിരിക്കാം. അവർ സൃഷ്ടിക്കുന്ന അഞ്ചുവർഷത്തെ ഭാരം കുറഞ്ഞത് 30 കോടി രൂപയാകും. അതായത് 2016-21 മുതൽ പേഴ്സണൽ സ്റ്റാഫിലേക്കുള്ള റിക്രൂട്ട്മെന്റിലൂടെ ഖജനാവിന് ഉണ്ടാകുന്ന മൊത്തം ഭാരം കുറഞ്ഞത് 155 കോടി രൂപയാണ്.
കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാനായ അച്ചുതാനന്ദൻ 20 ഓളം സ്റ്റാഫുകളെ നിയമിച്ചപ്പോൾ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായ ആർ ബാലകൃഷ്ണ പിള്ള ഈ സംഖ്യ 10 ൽ താഴെയായി പരിമിതപ്പെടുത്തിയിരുന്നു. സർക്കാർ ജീവനക്കാർക്കായി നടപ്പിലാക്കിയ ശമ്പള പരിഷ്കരണത്തിന് അനുസൃതമായി പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളം ഏപ്രിലിൽ സർക്കാർ പരിഷ്കരിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മന്ത്രിമാർക്കും കാബിനറ്റ് റാങ്കിലുള്ളവർക്കും പേഴ്സണൽ സെക്രട്ടറി മുതൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, പാചകക്കാരൻ വരെയുള്ള 15 തസ്തികകളിലേക്ക് നിയമനം നടത്താം.
കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് പേഴ്സണൽ സെക്രട്ടറിക്കാണ് (ശമ്പള സ്കെയിൽ് 1.07 ലക്ഷം രൂപ - 1.6 ലക്ഷം രൂപ). 23,000 മുതൽ 50,200 രൂപ വരെ ശമ്പള സ്കെയിൽ ഉള്ള ഓഫീസ് അറ്റൻഡന്റ്, കുക്ക് വിഭാഗങ്ങളാണ് ഏറ്റവും താഴ്ന്നത്. എല്ലാവർക്കും 7% ഡിഎ, ഭവന വാടക അലവൻസ്, സർക്കാർ ജീവനക്കാർക്ക് ലഭ്യമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് അർഹതയുണ്ട്. ഒരു പിഎസിന്റെ ഏറ്റവും കുറഞ്ഞ ശമ്പളം 1.48 ലക്ഷം രൂപയും ഒരു പാചകക്കാരന് 26,910 രൂപയുമാണ്. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനുമായി താരതമ്യപ്പെടുത്തുമ്പോൾ തുക കുറവാണെങ്കിലും ജീവനക്കാരന് ആജീവനാന്ത പെൻഷൻ ലഭിക്കും. പെൻഷനറുടെ മരണത്തിൽ, അയാളുടെ പങ്കാളിക്ക് കുടുംബ പെൻഷൻ ആനുകൂല്യവും ലഭിക്കും.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കപ്പെടുന്നവരുടെ 90 ശതമാനവും പാർട്ടി പ്രവർത്തകരോ മുതിർന്ന നേതാക്കളുടെ അടുപ്പക്കാരോ ആണെന്നാണ് റിപ്പോർട്ടുകൾ. വി എസ് സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി ടീച്ചറുടെ പേഴ്സണൽ സ്റ്റാഫ് അംഗമായി മരുകളായ ധന്യാ നായരെ പാചകക്കാരിയുടെ തസ്തികയിൽ നിയമിച്ചത് വിവാദമായിരുന്നു. ഒന്നാം പിണറായി സർക്കാർ മാത്രം മുഖ്യമന്ത്രിയുടെയും മറ്റ് 19 മന്ത്രിമാരുടെയും ഓഫീസുകളിൽ മാത്രം 325 ഓളം നിയമനങ്ങൾ (ഡെപ്യൂട്ടേഷൻ നിയമനങ്ങൾ ഒഴികെ) നടത്തിയിട്ടുണ്ട്. നേരിട്ട് നിയമനം ലഭിച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ശമ്പളം നൽകുന്നതിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രതിവർഷം ശരാശരി 25 കോടി രൂപയോളം ചെലവഴിച്ചിരുന്നു. അത്തരത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഓരോ മന്ത്രിയുടെയും വ്യക്തിഗത സ്റ്റാഫ് അംഗങ്ങളെ പരിപാലിക്കുന്നതിനായി സർക്കാർ 125 കോടി രൂപയോളം ചെലവഴിച്ചെന്നാണ് കണക്കുകൾ.
പ്രതിപക്ഷനേതാവ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് തുടങ്ങി ക്യാബിനറ്റ് റാങ്കുള്ള എല്ലാപേർക്കും 25 പേരെ വീതം നിയമിക്കാനാകും. ഇപ്പോൾ സർക്കാർ നിയമിക്കാൻ ആലോചിക്കുന്ന ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ, കാർഷിക വികസന കമ്മീഷൻ ചെയർമാൻ എന്നിവർക്കും മന്ത്രിമാർക്ക് ആനുപാതികമായ സ്റ്റാഫുകളെ നിയമിക്കാൻ കഴിയും. അവർക്കും ഔദ്യോഗിക വസതി, വാഹനം, എന്നിവയും അനുവദിക്കും.
പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്നവർക്ക് മാത്രമല്ല, എല്ലാ വകുപ്പ് മന്ത്രിമാർക്കും ഇത്രയും അംഗങ്ങളെ നിയമിക്കുന്നത് അനാവശ്യ ചെലവാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മുഴുവൻ സമയ പാർട്ടിപ്രവർത്തകർക്ക് ഒരു വരുമാനമാർഗമായാണ് ഇതിനെ രാഷ്ട്രീയ പാർട്ടികൾ കാണുന്നതെന്നും അവർ വിമർശിക്കുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രണ്ടര വർഷം കഴിഞ്ഞാൽ പെൻഷൻ ആനുകൂല്യങ്ങൾക്ക് യോഗ്യരാകുംവിധം നിയമനിർമ്മാണം നടത്തിയിരുന്നു. മുമ്പ് അത് മൂന്ന് വർഷമായിരുന്നു. പുതിയ നിയമത്തിലൂടെ രണ്ടര വർഷം കഴിഞ്ഞ് ഒരാളെ മാറ്റി പുതിയ ആളെ നിയമിച്ചാൽ ഒരേ തസ്തികയിൽ രണ്ട് പേരും പെൻഷൻ ആനുകൂല്യങ്ങൾക്ക് യോഗ്യരാകും. ഇത് ഇരട്ടി ചെലവാണ് സംസ്ഥാനത്തിന് ഉണ്ടാക്കുക.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു മുന്നാക്ക വികസന ചെയർമാനും ചീഫ് വിപ്പും കാബിനറ്റ് റാങ്കുകളാകുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ചൂണ്ടിക്കാട്ടി അന്നതിനെ വിമർശിച്ചവർക്കും ഇപ്പോൾ ആ പദവികൾ പ്രിയങ്കരമാണ്. കാലിയായ ഖജനാവ് കാണിച്ച് ആയിരക്കണക്കിന് കോടിരൂപ വായ്പ എടുത്തവരും ജീവനക്കാർക്ക് സാലറി ചലഞ്ച് നടത്തിയവരുമൊക്കെയാണ് ഇപ്പോൾ 21 മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും മറ്റ് ക്യാബിനറ്റ് റാങ്കുകാർക്കുമായി അഞ്ഞൂറിലധികം പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്