കണ്ടുകഴിഞ്ഞാലും മനസ്സിൽ കട്ട് പറയാനാവില്ല; റീടേക്കുകൾ ഇല്ലാത്ത ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് പെരുമ്പടവത്ത് നിന്ന് സെന്റ് പീറ്റേഴ്സ് ബർഗിലേക്ക് ഒരുയാത്ര; 'അന്നയും ദസ്തയേവ്സ്കിയും പ്രണയിക്കുന്നു': 'ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് 'ഡോക്യുഫിക്ഷൻ മമ്മൂട്ടി പുറത്തിറക്കി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഊണും ഉറക്കവും ഇല്ലാതെ ഒരുപുസ്തകം വായിക്കുക എന്നാൽ സാധ്യമാണോ? ദസ്തയേവ്സ്കിയെ വായിക്കുമ്പോൾ അങ്ങനെയാണെന്ന് പുസ്തകപ്രണയികൾ പറയും. കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരന്മാർ, എന്നിങ്ങനെ ആ മഹാനായ എഴുത്തുകാരന്റെ എഴുത്തുലോകത്തിലേക്ക് യാത്ര ചെയ്യുമ്പോൾ ആരുടെയും മനസ് ഒരുസങ്കീർത്തനം പോലെയാവും. പെരുമ്പടവം ശ്രീധരൻ ഇങ്ങനെയാണ് കുറിച്ചത്: ഹൃദയത്തിനു മേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ. റഷ്യ കാണാതെ പെരുമ്പടവം ശ്രീധരൻ എഴുതിയതാണ് ഒരുസങ്കീർത്തനം പോലെ എന്ന നോവൽ. നൂറാം പതിപ്പും കഴിഞ്ഞ് ജൈത്രയാത്ര തുടരുന്ന കൃതി. മലയാളിയെ വിസ്മയിപ്പിച്ച പെരുമ്പടവത്തിന്റെ ഈ മാസ്റ്റർപീസ് ഇന്നും വായനക്കാർ തേടിപ്പിടിച്ച് വായിക്കുന്നു. റഷ്യ കാണാതെ പെരുമ്പടവം എഴുതിയ കൃതി സഹൃദയരെ കീഴടക്കിയ ശേഷം എഴുത്തുകാരൻ താൻ ഭാവനയിൽ എഴുതിയ ആ ഭൂമിക തേടി ഒരുയാത്ര പോയി. ആ യാത്ര ഒരുകാഴ്ചയായി മാറി. ദൃശ്യങ്ങളുടെ പെരുക്കത്തിൽ 'ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് എന്ന ഡോക്യു ഫിക്ഷൻ. ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത 'ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്' (പകരം ഒരു പുസ്തകം മാത്രം) എന്ന ഡോക്യു ഫിക്ഷൻ.
പെരുമ്പടവം റഷ്യയിൽ ദസ്തയേവ്സ്കി ജീവിച്ച സ്ഥലത്ത് പോകുന്നതും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും പോയ സ്ഥലങ്ങളും മറ്റും കാണുന്നതുമാണ് പ്രമേയം. റഷ്യയിൽ ചിത്രീകരിച്ച ഡോക്യു ഫിക്ഷനിൽ റഷ്യനും മലയാളവും ഭാഷകളാകുന്നു. പെരുമ്പടവത്തിനു പുറമേ റഷ്യൻ അഭിനേതാക്കളും ചിത്രത്തിലുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ സക്കറിയയുടേതാണ് തിരക്കഥ. ബേബി മാത്യു സോമതീരമാണ് നിർമ്മാതാവ്. ദേശീയ പുരസ്കാരം നേടിയ 'ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്' പ്രേക്ഷകരിലേക്ക് എത്തി. മെഗാ സ്റ്റാർ മമ്മൂട്ടി ഇന്ന് ചിത്രം റിലീസ് ചെയ്തു. യൂടൂബിൽ ചിത്രം ലഭ്യമാണ്.
കഥാപാത്രങ്ങൾക്കൊപ്പം ഒരുയാത്ര
ദസ്തയേവ്സ്കിയുടെയും അന്നയുടെയും ജീവിത പരിസരങ്ങൾ അന്വേഷിച്ചുള്ള പെരുമ്പടവം ശ്രീധരന്റെ യാത്രയാണ് ഈ ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. ഒരു സങ്കീർത്തനം പോലെ മനോഹരമായ ഒരു ദൃശ്യാനുഭവം. താൻ പകർത്തിയെഴുതിയ കഥാപാത്രങ്ങൾക്കൊപ്പം ആ കഥയുടെ ഭൂമികയിലൂടെ എഴുത്തുകാരൻ നടത്തുന്ന യാത്രയാണിത്. എറണാകുളത്തെ പെരുമ്പടവത്ത് നിന്നുള്ള യാത്ര. പ്രിയ കഥാപാത്രവും എഴുത്തുകാരനുമായ ദസ്തയേവ്സ്കിയും അന്നയും ഒന്നു ചേരുന്ന യാത്ര.
സങ്കൽപ്പ വായുവിമാനത്തേരിലേറി ഒരു യാത്ര
സക്കറിയ കുറിച്ചത് പോലെ ഈ ഡോക്യുഫിക്ഷൻ റഷ്യ കാണാതെ പെരുമ്പടവം 'ഒരു സങ്കീർത്തനം പോലെ' രചിച്ചതിന് സമാനമായി സങ്കൽപ വായുവിമാനത്തേരിലേറിയ യാത്രയാണ്. കാൽ നൂറ്റാണ്ട് മുൻപ് മനസിൽ ഒരു സെന്റ്പീറ്റേഴ്സ്ബർഗ് സങ്കൽപിച്ചാണ് പെരുമ്പടവം ദസ്തയേവ്സ്കിയുടെയും അന്നയുടെയും കഥയെഴുതിയത്. ആ വലിയ നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും ദസ്തയേവ്സ്കിയുടെ ഓർമകളുമായി കഥാകാരൻ നടന്നു. മനസിൽ കണ്ടെഴുതിയ സെന്റ് പീറ്റേഴ്സ്ബർഗ് നേരിൽ കണ്ടതിനെ കുറിച്ച് പെരുമ്പടവം പറയുന്നു.
ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള ഫയദോറിന്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾക്ക് പെരുമ്പടവം ഈ നഗരത്തിൽ സാക്ഷിയാകുന്ന തരത്തിലാണ് ഡോക്യുഫിക്ഷൻ ഒരുക്കിയിരിക്കുന്നത്. പെരുമ്പടവവും ദസ്തയേവ്സ്കിയുമാണ് പ്രധാനകഥാപാത്രങ്ങൾ. ദസ്തയേവ്സ്കി അന്നയോട് തന്റെ പ്രണയം തുറന്നു പറയുന്ന രംഗങ്ങൾ വൈകാരികത ഒട്ടും ചോരാതെ തന്നെ ഈ ഹ്രസ്വചിത്രത്തിലും ഇടംനേടി. റഷ്യൻ അഭിനേതാക്കളായ വ്ളാഡ്മിർ പോസ്നിക്കോവും ഒക്സാന കർമിഷിനയുമാണ് ദസ്തയേവ്സ്കിയുടെയും അന്നയുടെയും വേഷങ്ങളിലെത്തിയത്. ഒടുവിൽ ദസ്തയേവ്സ്കിയുടെ സ്മാരകത്തിൽ ഒരുകുടന്ന പൂക്കൾ സമർപ്പിച്ച് എഴുത്തുകാരൻ വിടപറയുകയാണ്. നേവാ നദിക്കരയിൽ ദസ്തയേവ്സ്കിക്കും അന്നയ്ക്കും ഒപ്പം ഈ മഹാനഗരത്തിനും അവർ സമ്മാനിച്ച അനുഭവങ്ങൾക്ക് പകരം അവരുടെ കഥയെഴുതിയ പുസ്തകം സമ്മാനിച്ചുകൊണ്ട്.
ഒരു സങ്കീർത്തനം പോലെയും, ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്കും
ദസ്തയേവ്സ്കിയുടെ 'ചൂതാട്ടക്കാരൻ' എന്ന നോവൽ പകർത്തിയെഴുതാൻ അന്ന ഉപജീവനത്തിനായി സ്റ്റെനോയുടെ ജോലി ഏറ്റെടുക്കാനെത്തതും തുടർന്നുള്ള ആത്മസംഘർഷങ്ങളുമാണ് പ്രമേയം. പ്രതിസന്ധിഘട്ടത്തിൽ സമയബന്ധിതമായി നോവൽ പൂർത്തിയാക്കാൻ തുണയാകുന്നു അന്ന. ഹൃദയത്തിനു തീ പിടിച്ചതു പോലെയുള്ള ഒരാളിന്റെ കൂടെ ജോലി ചെയ്യുക പ്രയാസമെന്ന ആദ്യ തോന്നൽ പതിയെ വഴി മാറുന്നു.
അന്ന ജീവിതത്തിൽ ആദ്യമായി ദസ്തയേവ്സ്കിയെ കണ്ടുമുട്ടുന്ന നിമിഷം മുതൽ ഒടുവിൽ അവർ അന്യോന്യം ജീവിതം പങ്കുവയ്ക്കാൻ തീരുമാനിക്കുന്ന നാടകീയ മുഹൂർത്തം വരെയുള്ള കാലമാണ് ഒരു സങ്കീർത്തനം പോലെയിൽ അവതരിപ്പിക്കുന്നത്. ദസ്തേവ്സ്കിയും അന്നയും തമ്മിലുള്ള പ്രണയത്തിന്റെ നിമിഷങ്ങളിലൂടെ നോവലെഴുത്തിന്റെ 24 വർഷത്തിന് ശേഷം പെരുമ്പടം നടന്നുപോവുകയാണ് ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്'ൽ. ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന ദസ്തയേവ്സ്കിയുടെ വീട്, സെന്റ് പീറ്റേഴ്സ് ബർഗ് എന്നിവ കേന്ദ്രീകരിച്ചായിരുന്നു റഷ്യയിലെ ചിത്രീകരണം. ഗോവൻ ചലച്ചിത്ര മേളയടക്കം നിരവധി മേളകളിൽ ചിത്രം കൈയടി നേടി.
ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്കിനെക്കുറിച്ച് ഷൈനി ജേക്കബ് ബെഞ്ചമിൻ
വർഷം 1866. ഫിയോദറിനും, കേട്ടെഴുത്തുകാരി അന്നക്കും മുൻപിൽ ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു.. അന്നക്ക് 'ദി ഗ്യാംബ്ലർ 'എന്ന നോവൽ പറഞ്ഞു കൊടുക്കുക ആണ് ദസ്തയേവ്സ്കി. എത്രയും വേഗം ഒരു നോവൽ എഴുതികൊടുത്തില്ലെങ്കിൽ അന്നുവരെ എഴുതിയ എല്ലാ പുസ്തകങ്ങളുടെയും അവകാശം അയാൾക്ക് നഷ്ടമാകും. എല്ലാം ബോധ്യമുണ്ടെങ്കിലും ചൂതാട്ടമേശയും പണയം വെക്കലും, മദ്യപാനവും മോഹത്തോടെ അയാളെ പുറത്തേക്ക് പിടിച്ചു വലിച്ചുകൊണ്ടേ ഇരുന്നു. അന്നയാകട്ടെ പ്രണയത്താലും കരുണയാലും ദേഷ്യത്താലും വിവശ ആയിരുന്നു..
വർഷം 2015. ഡയലോഗുകൾ തീർന്നപ്പോ അവർ അഭിനയം നിർത്തി. കട്ട് പറയാനാകാതെ ഞാൻ ഒരു നൂറ്റാണ്ടിനപ്പുറം അന്ന ആയി കോണിപ്പടികൾ അമർത്തി ചവുട്ടി ഇറങ്ങുക ആയിരുന്നു അപ്പോൾ. എനിക്കുറപ്പുണ്ട്, ഫിയോദർ എനിക്ക് പുറകെ വരും. എന്റെ കണ്ണുനീർ കാണാൻ അദ്ദേഹത്തിന് ആവില്ല!.
അലൗകികമായ ഒരു നിമിഷം ആയിരുന്നു അത്. ജനാലക്കപ്പുറം കുതിരകളുടെ കുളമ്പടികൾ, ചൂതാട്ടത്തിന്റെ ഒച്ചകൾ, ചുരുട്ടിന്റെ മണം ..സെന്റ് പീറ്റേഴ്സ് ബർഗിലെ അനേകം ഉന്മാദികൾ പുറത്തെവിടെയോ അവദൂതരെ പോലെ അലഞ്ഞു നടന്നു.
Stories you may Like
- 'കോഴിക്കോടുള്ള ഒരാളെ കല്യാണം കഴിക്കണം'; ആഗ്രഹം വെളിപ്പെടുത്തി അന്ന രാജൻ
- ജന്മനാട്ടിൽ ഏറെ അറിയപ്പെടാത്ത മലയാളി വനിതയുടെ കഥ
- പാൻ കാർഡ് പ്രവർത്തനരഹിതമാണെങ്കിലും ആദായ നികുതി റിട്ടേൺ സമർപ്പിക്കാം
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്